എംടിയോടുള്ള കലിപ്പ് തീരാതെ ശശികല ടീച്ചറും കൂട്ടരും; രണ്ടാമൂഴം മഹാഭാരതമാക്കി സിനിമയെടുത്താൽ തിയേറ്റർ കാണിക്കില്ലെന്ന് ഭീഷണി; മോഹൻലാലും ഷെട്ടിയും മറുവശത്തുള്ളതിനാൽ പ്രതികരിക്കാൻ ഭയന്ന് ബിജെപി ആർഎസ്എസ് നേതൃത്വം; കംപ്ളീറ്റ് ആക്റ്റർ ഭീമനാകുന്ന ചിത്രത്തിന് ഷെട്ടിമുടക്കുന്ന ആയിരംകോടി വെള്ളത്തിലാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആയിരം കോടി രൂപ മുടക്കി എംടിയുടെ രണ്ടാമൂഴം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ബി ആർ ഷെട്ടി എന്ന വ്യാവസായ പ്രമുഖൻ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാറാണ്. എന്നാൽ, ഈ ചിത്രത്തിന് എന്ത് പേരു നൽകും എന്നതിനെ കുറിച്ച് ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല. മഹാഭാരതം എന്നോ രണ്ടാമൂഴം എന്നാണോ പേരെന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടത്. മലയാളികൾ വായിച്ചു ഇഷ്ടപ്പെട്ട നോവൽ മറ്റ് ഭാഷകളിൽ കൂടി സിനിമയായി വരുമ്പോൾ എന്തും സംഭവിക്കുമെന്ന ആകാംക്ഷ എല്ലവർക്കുമുണ്ട്. ഇതിനിടെയാണ് എംടി വാസുദേവൻ നായരോട് കേരളത്തിലെ സംഘപരിവാർ സംഘടനകൾക്കുള്ള എതിർപ്പും വാർത്തകളിൽ ഇടംപിടിക്കുന്നത്.
എം ടിയുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരിൽ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചർ രംഗത്തെത്തിയിരുന്നു. മഹാഭാരതം എന്ന പേരിൽ രണ്ടാമൂഴം സിനിമയാക്കിയാൽ ആ സിനിമ തിയേറ്റർ കാണില്ല. ആ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് അവർ പറഞ്ഞത്. രണ്ടാമൂഴം എന്ന പേരിൽ സിനിമ ഇറക്കിയാൽമതി. എത്ര ഊഴം വേണമെങ്കിലും വന്നു കാണാം. അതല്ല മഹാഭാരതം എന്ന പേരിൽ സിനിമ ഇറക്കിയാൽ ആ സിനിമ തീയേറ്റർ കാണില്ല. മഹാഭാരത ചരിത്രത്തെ തലകീഴായി വച്ചതാണ് രണ്ടാമൂഴം വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. യഥാർത്ഥ്യത്തെ വികലമാക്കുന്ന സൃഷ്ടിക്ക് അതേ പേര് പറ്റില്ലെന്നും ശശികല ടീച്ചർ പറഞ്ഞു.
അരനാഴിക നേരം, ചെമ്മിൻ, ഓടയിൽ നിന്ന് എന്നീ നോവലുകൾ എല്ലാം സിനിമയാക്കിയത് അതേ പേരിലാണ്. അതുകൊണ്ട് രണ്ടാമൂഴവും അതേ പേരിൽ തന്നെ മതിയെന്നും അവർ പറഞ്ഞു. ബൈബിൾ സിനിമയാക്കിയത് 'ഡാവിഞ്ചികോഡ്' എന്ന പേരിലാണെന്നാണ് ശശികല പറഞ്ഞത്. ഈ കാരണം കൊണ്ട് എം ടി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന പേരിടാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
മഹാഭാരതം എന്ന പേരിൽ ഇറങ്ങുന്ന സിനിമയ്ക്ക് വേദഗ്രന്ഥമായ മഹാഭാരതത്തോട് സാമ്യമുണ്ടാകണമെന്നും ശശികല പറഞ്ഞു. രണ്ടാമൂഴമെന്ന നോവലിന് മഹാഭാരതം എന്ന പേരിടാൻ അനുവദിക്കില്ലെന്നും ശശികല പറഞ്ഞു. മഹഭാരതത്തിന്റെ ഗ്രന്ഥകർത്താവ് വ്യാസനാണ്. ഇവിടുത്തെ എഴുത്തുക്കാർക്കുള്ള അവകാശവും, ആവിഷ്കാര സ്വാതന്ത്ര്യവും വ്യാസനുമുണ്ട്. മഹർഷിയായി എന്നതുകൊണ്ട് അതില്ലാതാകുന്നില്ലെന്നും ശശികല പറഞ്ഞു.
സ്വന്തം കഥാപാത്രങ്ങളുടെ രൂപവും ഭാവവും നിശ്ചയിക്കാനും നിലനിർത്താനും എഴുത്തുകാരന് അവകാശമുണ്ട്. മഹാഭാരതത്തോട് യോജിച്ച് നിൽക്കാത്ത കഥക്ക് മഹാഭാരതം എന്ന് പേരിടാൻ അനുവദിക്കില്ല. നോവലിന്റെ പേര് രണ്ടാമൂഴമാണെന്നതിനാൽ ചിത്രത്തിന് രണ്ടാമൂഴം എന്ന് തന്നെ പേരിടണം. ചെമ്മീനും, അരനാഴികനേരവും, ഓടയിൽ നിന്നുമെല്ലാം സിനിമയായപ്പോൾ അതേ പേര് തന്നെയല്ലേ ഉപയോഗിച്ചത്. ബൈബിൾ സിനിമയാക്കിയപ്പോൾ ഡാവിഞ്ചികോഡ് എന്നായിരുന്നു പേര്. എന്തേ ബൈബിൾ എന്നിട്ടില്ലെന്നും ശശികല ചോദിച്ചു.
സിനിമക്ക് രണ്ടാമൂഴം എന്ന പേരാണെങ്കിൽ തങ്ങൾ എത്ര ഊഴം വേണമെങ്കിലും കാണും. പക്ഷെ മഹാഭാരതം എന്ന പേര് ഉപയോഗിക്കാനാകില്ല. എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടേയും വിസർജ്ജന പറമ്പല്ല ഹിന്ദുവിന്റെ സംസ്കാരം. അങ്ങിനെ ഹിന്ദുത്വത്തെ അപമാനിക്കാൻ അനുവദിക്കില്ലെന്നും ശശികല കൂട്ടിച്ചേർത്തു.
രണ്ടാമൂഴം മഹാഭാരതത്തിന്റെ ജാരസന്തതിയാണെന്ന ആരോപണവുമായി നേരത്തെ ശശികലയെ അനുകൂലിക്കുന്നവർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ മോഹൻലാൽ സിനിമയ്ക്ക് എതിരെ നഖശിഖാന്തം എതിർപ്പുമായാണ് സംഘപരിവാർ രംഗത്തെത്തിയിരിക്കുന്നത്. കെപി ശശികലയെ അനുകൂലിക്കുന്നവരുടെ ഫേസ്ബുക്ക് പേജുൾപ്പെടെ അണികളെ ഇക്കാര്യത്തിൽ ബോധവത്കരിക്കാൻ മുൻപിലെത്തിയിട്ടുണ്ട്. ആയിരമല്ല, പതിനായിരം കോടി മുടക്കിയാലും രണ്ടാമൂഴം ഒരിക്കലും 'മഹാഭാരത'മാകില്ലെന്ന് ഇവർ പറയുന്നു.
1000 കോടി ചെലവിട്ട ചിത്രം എങ്ങനെ വിജയിപ്പിക്കുമെന്ന ആശങ്ക ഇപ്പോൾ തന്നെ ഇന്ത്യൻ സിനിമാ ലോകത്തിനുണ്ട് ബാഹുബലി പോലും 1400 കോടിയാണ് കലക്ട് ചെയ്തത്. ബാഹുബലിയെ പോലെ രണ്ടാമൂഴവും രണ്ട് ഭാഗമായാകും പുറത്തിറങ്ങുക. ഇതിന് രണ്ടിനും കൂടിയാണ് ആയിരം കോടി ചെലവിടുന്നത്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളുമായി ഏതാണ്ട് 1500 കോടി കളക്ഷൻ കിട്ടുമെന്നാണ് പ്രതീക്ഷ. ബാഹുബലിയിൽ ആരുമറിയാത്ത പ്രഭാസായിരുന്നു നായകൻ. രണ്ടാമൂഴത്തിലെ മോഹൻലാലിന്റെ അഭിനയ മികവിനെ കുറിച്ച് ഏവർക്കും അറിയാം. ഈ സാഹചര്യത്തിൽ ഭീമൻ ബിആർ ഷെട്ടിക്ക് നഷ്ടമുണ്ടാക്കില്ലെന്നാണ് സംവിധായകൻ ശ്രീകുമാർ നായരുടെ പ്രതീക്ഷ.
ലോക വ്യാവസായികരംഗത്ത് മികവിലൂടെയും ഗുണമേന്മയിലൂടെയും ഇന്ത്യ സൃഷ്ടിച്ച അത്ഭുതങ്ങളിലൊന്നാണ് ബി.ആർ.ഷെട്ടിയുടെ വിജയ കഥ. കഴിഞ്ഞ രണ്ടു വർഷവും ഷെട്ടി ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരിൽ ആദ്യ 50ൽ പെടുന്ന ആളാണ് ഷെട്ടി. കർണാടകയിലെ മംഗലാപുരം സ്വദേശിയായ ഭവഗുതു രഘുറാം ഷെട്ടി എന്ന ബി.ആർ.ഷെട്ടി അബുദാബി ആസ്ഥാനമായ എൻഎംസി ഹെൽത്ത് കെയറിന്റെയും യുഎഇ എക്സ്േചഞ്ചിന്റെയും നോൺ എക്സിക്യൂട്ടീവ് ചെയർമാനാണ്. നേരത്തെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു അദ്ദേഹം.
അപ്പോഴും ഇന്ത്യൻ സിനിമയിലെ മുടിചൂടാമന്നർക്ക് രണ്ടാമൂഴത്തെ പിടിച്ചിട്ടില്ല. ഷെട്ടിക്ക് കൈപൊള്ളുന്ന അവസ്ഥയുണ്ടാക്കുമെന്ന് ഇവർ പറയുന്നു. ഭീമനായി ബോളിവുഡ് സൂപ്പർതാരത്തെ ഇറക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഷെട്ടിയിൽ പലവിധത്തിൽ സമ്മർദ്ദത്തിന് ഇക്കൂട്ടർ ശ്രമിക്കുന്നുണ്ട്. പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാറിനെ സംവധിയാകനാക്കുന്നിതിലും എതിരഭിപ്രായങ്ങൾ സജീവമാക്കാനാണ് നീക്കം. എംടി ആഗ്രഹിക്കുന്ന രീതിയിൽ സിനിമ പുറത്തിറങ്ങണമെങ്കിൽ വലിയ ബജറ്റ് വേണം. ഇത് മുതൽമുടക്കാൻ ഏറ്റവും യോജ്യൻ ബിആർ ഷെട്ടി തന്നെയാണ്. ആയിരം കോടി കണ്ണുമടച്ച് സിനിമയിൽ ഇറക്കാനുള്ള സാമ്പത്തിക കരുത്തുള്ള വ്യക്തിയാണ് ഷെട്ടി. എന്നാൽ ലാലിനും ശ്രീകുമാറിനുമെതിരായ ചർച്ചകൾ ഷെട്ടിയെ സ്വാധീനിച്ചാൽ ഇവർക്ക് മാറേണ്ടി വരും. എതായാലും രണ്ടാമൂഴവുമായി മുന്നോട്ട് പോകാനാണ് ഷെട്ടിയുടെ തീരുമാനം. രാജമൗലിയേയോ ശങ്കറിനേയോ പൊലൊളെ സിനിമ ഏൽപ്പിക്കണമെന്ന അഭിപ്രായവും സജീവമാണ്.
1984 ഡിസംബറിലാണ് 'രണ്ടാമൂഴം' പുസ്തകമായി ആദ്യം പുറത്തുവരുന്നത്. രണ്ടു മാസങ്ങൾക്കുശേഷം 1985 ഫെബ്രുവരിയിൽ രണ്ടാമത്തെ പതിപ്പിറക്കേണ്ടി വന്നു. വീണ്ടും രണ്ടുമാസങ്ങൾ കഴിഞ്ഞപ്പോൾ മൂന്നാം പതിപ്പും. തുടർന്ന് 2016 ഓഗസ്റ്റ് വരെ 48 പതിപ്പുകളാണ് ഈ പുസ്തകത്തിനുണ്ടായത്. കഴിഞ്ഞ 34 വർഷമായി മലയാള നോവലിലെ 'ബെസ്റ്റ്സെല്ലർ' ആയി 'രണ്ടാമൂഴം' നിലനിൽക്കുന്നു. വായിച്ചവരെ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയും, പുതിയ വായനക്കാരെ അദ്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വ്യാസമഹാഭാരതത്തിൽ നിന്ന് പാണ്ഡവരിൽ കരുത്തനായ ഭീമസേനനെ മാത്രം അടർത്തിയെടുത്ത്, ഭീമന്റെതായ ഒരു ലോകം സൃഷ്ടിക്കുകയാണ് 'രണ്ടാമൂഴത്തി'ൽ എംടി ചെയ്തത്. വേണ്ടുവോളം കരുത്തുണ്ടായിരുന്നിട്ടും എല്ലാ കാര്യത്തിലും രണ്ടാമൂഴക്കാരനായിരുന്നു ഭീമൻ. എന്നും രണ്ടാമനായിപ്പോകേണ്ടിവരുന്ന ഭീമന്റെ വ്യഥകളാണ് എംടി അവതരിപ്പിച്ചത്.
ഭീമനെ മാത്രം അടർത്തിയെടുത്ത കൃതി സിനിമയാക്കുമ്പോഴാണ് മഹാഭാരതം എന്ന് പേരിടുന്നതിനെ ചൊല്ലി സംഘപരിവാർ ഉടക്കിയിരിക്കുന്നത്. ബിജെപിയോട് കൂറു പുലർത്തുന്ന വ്യവസായി കൂടിയായ ഷെട്ടിയാണ് നിർമ്മാതാവ് എന്നതിനാൽ കടുത്ത എതിർപ്പുയർത്താനും പരിവാർ സംഘടനകൾക്ക് സാധിക്കുന്നില്ലെന്നതാണ് മറ്റൊരു വാസ്തവം. മോഹൻലാലിനെയും കേരളത്തിലെ ബിജെപി പ്രോത്സാഹിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാലിന്റെ സാന്നിധ്യം ഉള്ളതു കൊണ്ടും സിനിമക്കെതിരെ പ്രതികരിക്കാൻ സാധിക്കാത്ത നിലയിലാണ് ബിജെപി ആർഎസ്എസ് നേതൃത്വവും.
Stories you may Like
- ആർ ഷെട്ടിക്ക് അറ്റ്ലസ് രാമചന്ദ്രന്റെ അവസ്ഥയിലേക്ക്
- ന്യായീകരിക്കാൻ ശ്രമിച്ച് പാർട്ടി പത്രം സത്യം പറയുമ്പോൾ
- എംടിയെ കൊണ്ട് മുഖ്യമന്ത്രിക്ക് എതിരെയല്ലെന്ന് പറയിക്കാനുള്ള നീക്കം പൊളിഞ്ഞു;
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്