പ്രഭാഷണ വേദികളിലൂടെ മുസ്ലിം സമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുന്ന തീവ്രനിലപാടുകാരെ തിരിച്ചറിയണം; മിത്രങ്ങൾക്കിടയിൽ ശത്രുവിന് ശാഖ രൂപീകരിച്ച് കൊടുക്കുകയായിരുന്നു ഇവർ; പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ പങ്കെടുത്ത മതപ്രഭാഷകർക്കെതിരെ എസ്കെഎസ്എസ്എഫ്; സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സമസ്ത അനുകൂലികൾ
എം പി റാഫി
മലപ്പുറം: തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ പങ്കെടുത്ത മതപ്രഭാഷകർക്കെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലബാറിലെ മുസ്ലിം പ്രഭാഷണ വേദികളിൽ സ്ഥിരസാന്നിദ്ധ്യമായ പ്രഭാഷകർക്കെതിരെയാണ് സമസ്തയുടെ വിദ്യാർത്ഥി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ രംഗത്തെത്തിയിരിക്കുന്നത്. എൻ.ഡി.എഫിനേയും പോപ്പുലർ ഫ്രണ്ടിനേയും ശക്തമായി എതിർക്കുന്ന സത്താർ റാലിയിൽ പങ്കെടുത്ത മത പ്രഭാഷകർക്കെതിരെയും വിമർശനം ഉന്നയിക്കുന്നുണ്ട്. ശരീഅത്ത് പ്രശ്നത്തിൽ പോലും മിണ്ടാതെ മൗനിയായിരുന്ന പോപ്പുലർ ഫ്രണ്ട് വൈകാരികമായി സംഘടനാ നേട്ടമുണ്ടാക്കുന്ന കാര്യങ്ങളിൽ മാത്രമെ ഇടപെടൂവെന്ന് സത്താർ പന്തല്ലൂർ കുറിപ്പിലൂടെ തുറന്നടിക്കുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും അനുബന്ധ സുന്നി സംഘടനകൾക്കും മഹല്ലുകൾക്കും കീഴിയാണ് മലബാറിൽ മത പ്രഭാഷണങ്ങൾ മിക്കതും നടക്കുന്നത്. എന്നാൽ ഇവിടെങ്ങളിലെല്ലാം സ്ഥിരമായി വേദി ലഭിക്കുന്ന പല പ്രഭാഷകരും പോപ്പുലർ ഫ്രണ്ട് റാലിയിലും പരിപാടിയിലും പ്രത്യക്ഷപ്പെട്ടതാണ് സമസ്ത നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'ഞങ്ങൾക്കും പറയാനുണ്ട്' പരിപാടിയിൽ പങ്കെടുത്ത വിവിധ പ്രഭാഷകർക്കെതിരെ അന്നു തന്നെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ഇ പി അബൂബക്കർ ഖാസിമി, ഷഫീഖ് ഖാസിമി, കുമ്മനം നിസാമുദ്ദീൻ അഹ്സനി, അഫ്സസൽ ഖാസിമി തുടങ്ങിയ പ്രഭാഷകർക്കെതിരെയാണ് പി.എഫ്.ഐ പരിപാടിയിൽ പങ്കെടുത്തതിന് ആക്ഷേപം ഉയർന്നത്. തബ്ലീഗുമായും, ഇമാം കൗൺസിലുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഇവരിൽ പലരും.
പ്രഭാഷണ വേദികളിലൂടെ മുസ്ലിം സമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുന്ന തീവ്രനിലപാടുള്ള പ്രഭാഷകരെ തിരിച്ചറിയണമെന്നും ഇത്തരം പ്രഭാഷകർക്ക് ഇനി വേദി ഒരുക്കരുതെന്നുമായിരുന്നു പ്രചാരണം. എന്നാൽ ഈ പ്രചാരണത്തിനെതിരെ പ്രഭാഷകർക്ക് പിന്തുണയുമായി പി.എഫ്.ഐയും എത്തി. വാദപ്രതിവാദങ്ങൾ സജീവമായിരിക്കെയാണ് വിഷയത്തിൽ എസ്.കെ എസ്.എസ്.എഫ് നേതാവിന്റെ പരസ്യ പ്രതികരണം. പോസ്റ്റിനെതിരെ നിരവധി പി.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകർ കമന്റുമായി എത്തിയിട്ടുണ്ട്.
നിഷ്കളങ്കരായ ഒരു പറ്റം ചെറുപ്പക്കാരെ വൈകാരികമായി വളർത്തി കൊണ്ടുവരുന്ന നേതൃത്വത്തിന്റെ അജണ്ടയിലാണ് അപകടം പതിയിരിക്കുന്നതെന്നും കണ്ണൂരിലെ പുന്നാട് മുതൽ കൈവെട്ട് വഴി കൊടിഞ്ഞിയിലും ഹാദിയ ,ആയിഷ കൈകാര്യങ്ങളിലെല്ലാം പോപ്പുലർ ഫ്രണ്ടിന്റെ സംഭാവനകൾ എന്തൊക്കെയെന്ന് ശാന്തമായി ഇരുന്ന് ആലോചിക്കേണ്ടതാണെന്നും സത്താർ പോസ്റ്റിലൂടെ പറയുന്നു.
എല്ലാം തിരിച്ചറിഞ്ഞിട്ടും ഇവരുടെ കൊടിപിടിക്കാനും വേദി പങ്കിടാനും സഹായകരമായ നിലപാട് സ്വീകരിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത്തരക്കാരെ നമുക്ക് വേണ്ട; അത്തരം നപുംസകങ്ങളിൽ നിന്ന് എന്തെങ്കിലും സഹായം സ്വീകരിക്കേണ്ട, മതപ്രഭാഷണം കേൾക്കേണ്ട ഗതികേട് സമസ്തക്കും എസ് കെ എസ് എസ് എഫിനും ഇല്ലെന്നും ഇക്കാര്യത്തിൽ ഒരു വിട്ട് വീഴ്ചക്കുമില്ലെന്നും സത്താർ അടിവരയിടുന്നു.
തെക്കൻ കേരളത്തിലെ സുന്നി പണ്ഡിത സഭയായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സഹകാരികളായി അഭിനയിച്ച്, അതിനെ ഭാഗികമായി വിഴുങ്ങിയതിന്റെ ദുരന്തമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്. ഇനിയും സൂക്ഷിച്ചാൽ നല്ലതെന്ന മുന്നറിയിപ്പും പോസ്റ്റിലൂടെ നൽകുന്നു.
എസ്.കെ എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
മുസ്ലിം പ്രശ്നങ്ങളിൽ കൃത്യമായ നിലപാടും മറ്റു സംഘടനകളോട് വ്യക്തമായ സമീപനവും സമസ്തക്കുണ്ട്. അതിനനുസരിച്ച് എസ് കെ എസ് എസ് എഫ് അത് വിശദീകരിക്കാനും മുന്നോട്ട് വന്നിട്ടു മുണ്ട്. എൻ ഡി എഫ് എന്ന പേര് പോലും പുറത്ത് വരുന്നതിന് മുമ്പ് രഹസ്യവിങ് എന്ന് സംഘടന തന്നെ ഒരു വിശേഷണം നടത്തി, പഠിക്കാൻ വേണ്ടി അതിൽ അംഗത്വമെടുത്ത് അതിന്റെ ഉള്ളറകൾ മനസ്സിലാക്കി പുറത്ത് വന്ന് വസ്തുതകൾ സമുദായത്തോട് തുറന്ന് പറഞ്ഞത് ഈ പ്രസ്ഥാനമാണ്.
ശംസുൽ ഉലമയും കെ വി ഉസ്താദും കെ ടി മാനു മുസ്ലിയാരുമെല്ലാം ഈ സംഘത്തിന്റെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയതുമാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിളിച്ച് ചേർക്കപ്പെട്ടിരുന്ന മുസ്ലിം കൂട്ടായ്മകളിൽ ഒരിക്കലും ഇവർക്ക് പ്രവേശനമുണ്ടായിട്ടില്ല. ഇത് ഹൈദരലി ശിഹാബ് തങ്ങൾ ഇന്നും തുടരുകയാണ്. ഈ മഹാ പണ്ഡിതർക്കൊന്നും മനസ്സിലാവാത്ത 'സമുദായ സംരക്ഷണ ഒറ്റമൂലി' സ്വീകരിക്കാൻ മറ്റു മുസ് ലിം സംഘടനകളും ഇത് വരെ തയ്യാറായിട്ടുമില്ല.ഇത് ഇന്നും മാറ്റമില്ലാതെ നിലപാടാണ്.'ദക്ഷിണ'യുടെ സഹകാരികളായി അഭിനയിച്ച്, അതിനെ ഭാഗികമായി വിഴുങ്ങിയതിന്റെ ദുരന്തമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്. ഇനിയും സൂക്ഷിച്ചാൽ നല്ലത്.
ഇവർ ഉയർത്തുന്ന പ്രശ്നങ്ങൾ പലതും ശരി തന്നെ; പക്ഷെ ഇതിന് സ്വീകരിക്കുന്ന മാർഗവും ശൈലിയും സമുദായത്തിന് ഗുണമായിട്ടല്ല; ശത്രു വിന് നേട്ടമായിട്ടാണ് ഭവിച്ചിട്ടുള്ളത്. നിഷ്കളങ്കരായ ഒരു പറ്റം ചെറുപ്പക്കാരെ വൈകാരികമായി വളർത്തി കൊണ്ടുവരുന്ന നേതൃത്വത്തിന്റെ അജണ്ടയിലാണ് അപകടം പതിയിരിക്കുന്നത്. പരിശീലനം ലഭിച്ച പ്രവർത്തകർ പഠിച്ചതേ പറയൂ എന്നത് സ്വാഭാവികമാണ്. മതേതര കേരളം പടിയടച്ച് പിണ്ഡം വെച്ച ആർഎസ്എസിനെ കേരളത്തിൽ വളർത്തിയത് ഇപ്പോഴത്തെ മോദി തരംഗം മാത്രമല്ല ഇവർ ഉണ്ടാക്കി കൊടുത്ത സാഹചര്യങ്ങൾ കൂടിയാണ്. വൈകാരികമായി സംഘടനാ നേട്ടമുണ്ടാക്കുന്ന കാര്യങ്ങളിലേ ഇവർ ഇടപെടൂ. ശരീഅത്ത് പ്രശ്നങ്ങളിൽ പോലും ഇവർക്ക് മൗനമായിരുന്നു.
എന്നാൽ കണ്ണൂരിലെ പുന്നാട് മുതൽ കൈവെട്ട് വഴി കൊടിഞ്ഞിയിലും ഹാദിയ ,ആയിഷ കൈകാര്യങ്ങളിലെല്ലാം ഇവരുടെ സംഭാവനകൾ എന്തൊക്കെയെന്ന് ശാന്തമായി ഇരുന്ന് ആലോചിക്കേണ്ടതാണ്. മിത്രങ്ങൾക്കിടയിൽ ശത്രുവിന് ശാഖ രൂപീകരിച്ച് കൊടുക്കുകയായിരുന്നു ഇവർ. പ്രത്യക്ഷത്തിൽ ശത്രുക്കളായ ഇവർ പരസ്പരം ശക്തിപകരുകയാണ്. ഈ നടപടിയിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നാണ് ഇപ്പോഴത്തേയും വിനീതമായ അപേക്ഷ.
പിന്നെ, ഇതെല്ലാം തിരിച്ചറിഞ്ഞിട്ടും ഇവരുടെ കൊടിപിടിക്കാനും വേദി പങ്കിടാനും സഹായകരമായ നിലപാട് സ്വീകരിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത്തരക്കാരെ നമുക്ക് വേണ്ട; അത്തരം നപുംസകങ്ങളിൽ നിന്ന് എന്തെങ്കിലും സഹായം സ്വീകരിക്കേണ്ട ,
മതപ്രഭാഷണം കേൾക്കേണ്ട ഗതികേട് സമസ്തക്കും എസ് കെ എസ് എസ് എഫിനും ഇല്ല. ഇക്കാര്യത്തിൽ ഒരു വിട്ട് വീഴ്ചക്കുമില്ല, അവർക്ക് അവരുടെ വഴി; നമുക്ക് നമ്മുടെ വഴി - അതും രണ്ടും വേറെ തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍