സ്വകാര്യകമ്പനികൾ വരുത്തിയ ശമ്പള കുടിശികയും ആനുകൂല്യങ്ങളും നൽകും; നാട്ടിലേക്ക് പോവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ടിക്കറ്റും നൽകും; കെടി ജലീലും വികെ സിംഗും ഒന്നുമില്ലാതെ തൊഴിലാളി പ്രശ്നം പരിഹരിച്ചത് സൗദി രാജാവ് നേരിട്ട് ഇടപെട്ട്; അപൂർവ്വ മാതൃക കാട്ടിയ സൽമാൻ രാജാവിന് കൂപ്പുകൈ
മറുനാടൻ മലയാളി ബ്യൂറോ
ജിദ്ദ: മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് സൽമാൻ രാജാവിന്റെ ഒറ്റ തീരുമാനത്തിൽ ജീവിത വഴിയിലേക്ക് മടങ്ങിയെത്തിയത്. ആറു മാസം ശമ്പളവും ആഹാരവുമില്ലാത്ത വലഞ്ഞ ഇന്ത്യൻ തൊഴിലാളികൾ ജീവിതം വഴിമുട്ടി അവസ്ഥയിലായിരുന്നു. മടക്കി കൊണ്ടു വരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം മന്ത്രി വികെ സിങ് സൗദിയിലെത്തി. എന്നാൽ ശമ്പള കുടിശിഖയില്ലാതെ ദുരിതത്തിലേക്ക് വരാൻ ഇല്ലെന്നായിരുന്നു ഭൂരിഭാഗം ഇന്ത്യാക്കാരുടേയും നിലപാട്. ഇതോടെ മന്ത്രി എന്തു ചെയ്യണമെന്ന് അറിയാതെ മടങ്ങി. അതിന് ശേഷം പ്രതിഷേധത്തിന്റെ സ്വഭാവം പ്രധാനമന്ത്രി മോദിയേയും വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിനേയും വികെ സിങ് അറിയിച്ചു. ഇതോടെ നയതന്ത്ര ഇടപെടൽ എത്തി. അപ്പോഴും സൽമാൻ രാജാവ് ഇത്രയേറെ നടപടിയെടുക്കുമെന്ന് ഇന്ത്യ കരുതിയില്ല.
പ്രായോഗിക വാദിയെന്ന് അറിയപ്പെടുന്ന സൽമാൻ രാജകുടുംബത്തിലെ തർക്കങ്ങളും മറ്റും പരിഹരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വ്യക്തികൂടിയാണ് സൽമാൻ രാജാവ്. ഇതിന്റെ പ്രയോജനമാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ലഭിക്കുന്നത്. കഷ്ടത അനുഭവിക്കുന്നവരോട് എന്നും കരുണ കാട്ടുന്ന ഭരണാധികാരി നടത്തിയ ഏറ്റവും സുപ്രധാനമായ ഇടപെടലാണ് ഇത്. സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സൗദിയിലെത്തിയ വിദേശകാര്യസഹമന്ത്രി വി.കെ. സിങ്, സൗദി സർക്കാറുമായി വിശദമായ ചർച്ച നടത്തിയിരുന്നു. നാട്ടിലേക്ക് പോകുന്നവർക്ക് നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അത് എംബസി വഴി എത്തിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ അഹമ്മദ് ജാവേദ് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകൾ കൃത്യമായ ഉൾക്കൊള്ളാൻ രാജാവിനായി. യോജിച്ച തീരുമാനം രാജാവ് എടുത്തു. ഇതിലൂടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാദങ്ങളും പൊളിച്ചു.
എണ്ണയുടെ വിലയിടിവിനെ തുടർന്ന് സൗദി പ്രതിസന്ധിയിലാണെന്നും അതാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരാണമെന്നുമായിരുന്നു പ്രചരണം. എന്നാൽ രണ്ട് കൺസ്ട്രക്ഷൻ കമ്പനികൾ സാമ്പത്തിക തിരിമറി നടത്തിയത് മാത്രമായിരുന്നു ഇതിന് കാരണമെന്ന് വ്യക്തമാക്കുകയാണ് സൗദി രാജാവ് നടപടികളിലൂടെ. അങ്ങനെ രാജ്യത്തെ വിദേശ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശം ആശ്വാസമാകുന്നത് ഇന്ത്യക്കാർക്ക് തന്നെയാമ്. സർക്കാരുമായി വിവിധ കരാറുകളിലേർപ്പെട്ട കമ്പനികളിലെ തൊഴിലാളികൾക്ക് മുടങ്ങിയ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതിന് ധനമന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ തൊഴിൽസാമൂഹികക്ഷേമ മന്ത്രാലയത്തിന് അദ്ദേഹം നിർദ്ദേശം നൽകി. ഇതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജാവ് അടിയന്തരമായി 10 കോടി റിയാൽ അനുവദിച്ചു. ഈ തുക സൗദി മോണിറ്ററിങ് ഏജൻസി(സാമ)യുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അതായത് സർക്കാർ തന്നെ കുടിശിഖ നൽകും
തൊഴിൽസാമൂഹികക്ഷേമ മന്ത്രിയുടെ അറിവോടെയാവണം ഈ അക്കൗണ്ടിൽനിന്ന് തൊഴിലാളികൾക്കു പണം നൽകേണ്ടത്. പണം നൽകിയ വിവരങ്ങൾ ധനമന്ത്രാലയം അതതു കമ്പനികളെ അറിയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുടങ്ങിയ ശമ്പളം നൽകിയെന്ന് ഉറപ്പുവരുത്താതെ കമ്പനികൾക്ക് അവകാശപ്പെട്ട കരാർ തുക വകവച്ചുനൽകരുത്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം. പണമടയ്ക്കാത്തതിന്റെ പേരിലോ മറ്റോ പാർപ്പിടങ്ങളിൽ വൈദ്യുതി, ജലവിതരണം നിർത്തിവച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി പുനഃസ്ഥാപിക്കണം. ബില്ല് കുടിശ്ശിക ധനമന്ത്രാലയത്തിൽനിന്ന് അനുവദിക്കേണ്ടതാണ്. പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികൾക്ക് ഭക്ഷണവും ചികിൽസയും നൽകാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നടപടി സ്വീകരിക്കമെന്നും ആവശ്യപ്പെടുന്നു. അതായത് ദാരിദ്രത്തിന്റെ പിടിയിൽ ആരുമില്ലെന്ന് ഉറപ്പാക്കുകയാണ് സൗദിയുടെ ഭരണത്തലവൻ.
ഇതിനൊപ്പം നാട്ടിൽ പോവാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കും മറ്റു രാജ്യക്കാർക്കും ടിക്കറ്റ് ലഭ്യമാക്കാൻ സൗദി എയർലൈൻസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തണം. ഇവർക്ക് പാസ്പോർട്ട് വിഭാഗത്തിൽ (ജവാസാത്ത്) നിന്ന് എക്സിറ്റ് പതിച്ചുനൽകാൻ ആഭ്യന്തരമന്ത്രാലയത്തിന് സൽമാൻ രാജാവ് നിർദ്ദേശം നൽകി. അടിയന്തരമായി നാടുവിടാൻ ആഗ്രഹിക്കുന്നവർക്ക് സേവനാനന്തര ആനുകൂല്യം ഉൾപ്പെടെ അവകാശപ്പെട്ട മുഴുവൻ തുകയും അവരുടെ നാടുകളിൽ എത്തിച്ചുനൽകുന്നതിനു നിയമസ്ഥാപനങ്ങളുമായി കരാറിലേർപ്പെടാൻ തൊഴിൽസാമൂഹികക്ഷേമ, വിദേശമന്ത്രാലയങ്ങളോട് നിർദ്ദേശിച്ചു. ഇതിന്റെ രേഖകൾ തൊഴിലാളികൾക്കു നൽകണം. ഇന്ത്യക്കാരായ തൊഴിലാളികളുടെ വിഷയത്തിൽ സൗദി ഭരണകൂടം സ്വീകരിച്ച നടപടി ഇന്ത്യൻ അംബാസഡറെ ബോധ്യപ്പെടുത്താൻ തൊഴിൽസാമൂഹികക്ഷേമ മന്ത്രാലയത്തിന് രാജാവ് നിർദ്ദേശം നൽകി. മറ്റു രാജ്യക്കാരുടെ വിഷയത്തിലും ഇതേ നടപടി പാലിക്കണം. ഇതിനായി അംബാസഡർമാരുടെ യോഗം വിളിക്കണം.
പ്രതിസന്ധിയിലായ തൊഴിലാളികളുടെ, പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പീൻസ് രാജ്യക്കാരുടെ കാര്യത്തിൽ കൈക്കൊണ്ട നടപടികൾ സാംസ്കാരികവാർത്താവിനിമയ മന്ത്രാലയത്തെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യമേഖലയിൽ വളരെ കുറച്ചുപേർ മാത്രമാണ് പ്രതിസന്ധിയിലുള്ളതെന്നും രാജാവ് മന്ത്രാലയങ്ങൾക്ക് അയച്ച ഉത്തരവിൽ പറയുന്നു. അങ്ങനെ തൊഴിലാളി പ്രതിസന്ധിയുടെ എല്ലാ മേഖലയേയും കൈവച്ചാണ് ഇടപെടൽ. സൽമാൻ രാജാവ് അധികാരത്തിലെത്തിയ ശേഷം ഭീകരർക്ക് എതിരെ കർശനമായ നടപടികൾ എടുത്തിരുന്നു. അതിന് തിരിച്ചടി നൽകാൻ കൃത്രിമമായി ഉണ്ടാക്കിയെടുത്തതായിരുന്നു സാമ്പത്തിക പ്രതിസന്ധി. അതുകൂടി മനസ്സിലാക്കിയാണ് സൽമാൻ രാജാവ് പ്രവാസികളുടെ പ്രശ്നത്തിൽ ഇടപെടുന്നത്. ഇതോടെ അന്താരാഷ്ട്രതലത്തിൽ രാജാവിന്റെ പ്രതിച്ഛായയും ഉയരുകയാണ്.
സൗദി രാഷ്ട്രപിതാവ് അബ്ദുൽഅസീസ് രാജാവിന്റെയും ഹിസ്സ ബിൻത് അഹ്മദ് സുദൈരിയുടെയും 25 മക്കളിൽ ഒരാളായി 1935 ഡിസംബർ 31 ന് റിയാദിലാണ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന്റെ ജനനം. മുറബ്ബ കൊട്ടാരത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. തന്റെ പത്തൊൻപതാമത്തെ വയസിൽ തന്നെ സൽമാൻ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1935 ഡിസംബർ 31ന് ജനിച്ച സൽമാൻ രാജകുമാരൻ രണ്ടു തവണയായി 48 വർഷം റിയാദ് ഗവർണർ പദവി അലങ്കരിച്ചു. ആദ്യം 1955 മുതൽ 1960വരെയും പിന്നീട് 1963 മുതൽ 2011വരെയുമായിരുന്നു. കിരീടവകാശി സുൽത്താൻ രാജകുമാരന്റെ മരണത്തെ തുടർന്നാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. 2012 ജൂണിലാണ് സൽമാനെ കിരീടവകാശിയായി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചത്.
ആരോഗ്യ കാരണങ്ങളാൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നും അബ്ദുല്ല രാജാവ് വിട്ടുനിന്നപ്പോഴെല്ലാം പകരം ഭരണചുമതല വഹിച്ചിരുന്നത് 79കാരനായ സൽമാൻ രാജകുമാരനായിരുന്നു. സൗദി അറേബ്യയിലെ പ്രമുഖ ദിനപത്രമായ അശ്ശർക് അൽ ഔസാത്ത് പത്രം സൽമാന്റെ ഉടമസ്ഥതയിലാണ്. റിയാദ് പ്രവിശ്യ ഗവർണർ, സൗദി പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് ഇപ്പോഴുള്ള പദവിയിലെത്തിയത്. ഡെപ്യൂട്ടി ഓയിൽ മന്ത്രി അബ്ദുൽ അസീസ് രാജകുമാരൻ, മദീന ഗവർണർ ഫൈസൽ രാജകുമാരൻ, മുൻ വ്യോമസേനാ പൈലറ്റും ബഹിരാകാശ യാത്രികനും ടൂറിസം അഥോറിറ്റി മേധാവിയുമായ സുൽത്താൻ രാജകുമാരൻ എന്നിവർ മക്കളാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍