എന്ത് സേവനം വേണമെങ്കിലും ഫീസ്; തൊട്ടതിനും പിടിച്ചതിനുമെല്ലാം പിഴ; ലോൺ കൊടുക്കാനുള്ള മടി: സഹികെട്ട് എസ്ബിഐ ഉപേക്ഷിച്ച് പോയത് 41 ലക്ഷം അക്കൗണ്ട് ഉടമകൾ; വായ്പാ ഇടപാടിൽ മാത്രം 6000 കോടിയുടെ കുറവ്; ജനകീയ ബാങ്കായി പ്രവർത്തിച്ചിരുന്ന എസ്ബിറ്റി ലയിച്ചതോടെ സർവ്വത്ര നാശത്തിൽ: പ്രക്ഷോഭത്തിനിറങ്ങാൻ ഒരുങ്ങി പഴയ എസ്ബിറ്റി ജീവനക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉപഭോക്താക്കളെ കൊള്ളയടിച്ചും പിഴിഞ്ഞും കീശ വീർപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന എസ്ബിഐയുടെ പതനം തുടങ്ങിയോ? എസ്ബിഐ-എസ്ബിറ്റി ബാങ്ക് ലയനത്തിനുശേഷം കേരളത്തിന് ആറായിരം കോടിയുടെ വായ്പകൾ കുറഞ്ഞതായി ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് ജീവനക്കാർ. എസ്.ബി.ഐയെ ആഗോള ബാങ്കായി മാറ്റാനുള്ള ശ്രമത്തിനിടയിൽ നടത്തിയ നീക്കങ്ങൾ എല്ലാം പാളിപോയതായാണ് റിപ്പോർട്ട്.
ഏത് സേവനത്തിനും ഫീസ് ഈടാക്കിയും തൊട്ടതിനും പിടിച്ചതിനുമെല്ലാം പിഴയിട്ടും വരുമാനം കൂട്ടാനുള്ള നീക്കവുമായി എസ്ബിഐ മുന്നിട്ടിറങ്ങിയപ്പോൾ സഹികെട്ട് എസ്ബിഐ ഉപേക്ഷിച്ച് പോയത് 41 ലക്ഷം അക്കൗണ്ട് ഉടമകളാണ്. എസ്.ബി.ഐയെ ആഗോള ബാങ്കായി മാറ്റാനുള്ള ശ്രമത്തിനിടയിൽ ശാഖകൾ അടച്ചുപൂട്ടുക, സേവനനിരക്കുകൾ വർദ്ധിപ്പിക്കുക, നിക്ഷേപ പലിശനിരക്ക് കുറയ്ക്കുക, മിനിമം ബാലൻസ് നിബന്ധനകൾ ചുമത്തുക, ചെറുകിട ഇടപാടുകാരെ അവഗണിക്കുക തുടങ്ങിയ ജനവിരുദ്ധ നയങ്ങൾ എസ്ബിഐയെ പൊതു ജനത്തിൽ നിന്നും അകറ്റിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
എസ്ബിഐ എസ്ബിറ്റി ലയനം നടന്നതിന് പിന്നാലെ നടപ്പിലാക്കിയ സേവന നിരക്കുകൾ, അഞ്ച് വർഷത്തിനുശേഷം പുനഃസ്ഥാപിച്ച മിനിമം ബാലൻസ് നിബന്ധനകൾ, അത് പാലിച്ചില്ലെങ്കിൽ ഈടാക്കുന്ന പിഴകൾ തുടങ്ങിയവ ഇടപാടുകാരെ ബാധിച്ചതായി ജീവനക്കാർ വ്യക്തമാക്കുന്നു. അസോസിയേറ്റ് ബാങ്ക്- എസ്ബിഐ ലയനത്തിനുശേഷം 2017 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2416 കോടിയുടെ നഷ്ടമാണ് ബാങ്കിന് ഉണ്ടായത്. ബാങ്കിന്റെ നിക്ഷേപ വളർച്ച ഗണ്യമായി കുറഞ്ഞതായും ആരോപണമുണ്ട്. സേവനങ്ങളിൽ അതൃപ്തരായ ഇടപാടുകാർ അക്കൗണ്ട് ക്ലോസ് ചെയ്ത് ബാങ്കുമായുള്ള ബന്ധം അവസാനിപ്പിച്ചു. 41 ലക്ഷം അക്കൗണ്ടുകൾ ക്ലോസ് ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായ്പാ ഇടപാടിൽ കേരളത്തിൽ മാത്രം 6000 കോടിയുടെ കുറവ് ഉണ്ടായി. കൂടാതെ സേവിങ്ങ് ബാങ്ക് പലിശ അര ശതമാനം കുറച്ചതും ഇടപാടുകാരെ ബാധിച്ചു. ഇതുവഴി ബാങ്ക് ലഭിച്ചത് 4230 കോടി രൂപയാണ്. കൂടാതെ മിനിമം ബാലൻസ് നിബന്ധനകൾ പാലിക്കാത്ത ഇടപാടുകാരിൽനിന്ന് പിഴ ഈടാക്കാൻ തുടങ്ങിയതും കടുത്ത പ്രതിഷേധം വിളിച്ചുവരുത്തി. 1770 കോടി രൂപയാണ് കഴിഞ്ഞ വർഷം നവംബർ വരെ മാത്രം ബാങ്ക് പിഴ ഇനത്തിൽ മാത്രം ലാഭിച്ചത്. പ്രതിഷേധം ശക്തമാക്കിയതോടെ പിഴ നിരക്കുകളിൽൽ ഇളവുവരുത്താൻ ബാങ്ക് മാനേജ്മെന്റ് നിർബന്ധിതരായി.
ചെറുകിട വായ്പകളോട് മുഖംതിരിക്കുന്ന എസ്ബിഐ മാനേജ്മെന്റ് വൻകിട കമ്പനികൾക്കും വ്യവസായ മേഖലകൾക്കും വൻതോതിൽ വായ്പ നൽകുന്നതും പ്രതിഷേധാർഹമാണ്. സ്വകാര്യ വ്യവസായികൾക്ക് നൽകിയ വൻകിട വായ്പകൾ കിട്ടാക്കടങ്ങളായി മാറിയ യാഥാർത്ഥ്യം മറച്ചുവച്ചാണ് കൂടുതൽ വൻകിട വായ്പകൾ നൽകാൻ എസ്ബിഐ തയ്യാറെടുക്കുന്നത്. ചെറുകിട വായ്പകൾ തിരിച്ചടവിൽ മുൻപന്തിയിലാണ് എന്ന വസ്തുത മറുവച്ചാണ് വൻകിടക്കാർക്ക് വേണ്ടി എസ്ബിഐ മാനേജ്മെന്റ് നിലകൊള്ളുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.
ബാങ്കുകളുടെ നിക്ഷേപത്തിൽ പത്ത് ശതമാനം മാത്രമാണ് കോർപ്പറേറ്റുകൾ നടത്തിയിട്ടുള്ളത്. എന്നാൽ വായ്പകയിൽ 60 ശതമാനവും കോർപ്പറേറ്റുകൾക്കാണെന്നും ഇത് സാധാരണക്കാരെ ബാങ്കിൽനിന്ന് അകറ്റാൻ കാരണമാക്കിയെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. സർക്കാർ ഉടമസ്ഥതയും നിയന്ത്രണങ്ങളും നഷ്ടമാകുമ്പോൾ ജനക്ഷേമ ബാങ്കിങ് സങ്കൽപ്പങ്ങളും പ്രയോഗങ്ങളും ഇല്ലാതാകുമെന്നും ജനകീയ ബാങ്കിങ് നയപരിപാടികളെ തകർക്കുന്നതിലേയ്ക്ക ഇത് നയിക്കുമെന്നും ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.
കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്ത്ത്ത്ത്തള്ളുന്നത് ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളെ നഷ്ടത്തിലാക്കുന്നു. ഈ നഷ്ടം തികത്താൻ വേണ്ടിയാണ് സേവന നിരക്കുകൾ വർദ്ധിപ്പിച്ചും മിനിമം ബാലൻസ് നിബന്ധനകൾ ശക്തമാക്കിയും ബാങ്ക് മാനേജ്മെന്റുകൾ ജനവിരുദ്ധമുഖം പ്രകടമാക്കുകയാണെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. സേവന മേഖലയിലെ പരിഷ്കാരങ്ങളും മിനിമം ബാലൻസ് നിബന്ധനകളും സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
സർക്കാർ ഉടമസ്ഥതയും നിയന്ത്രണങ്ങളും നിലനിർത്തി ജനകീയ പൊതുമേഖലാ ബാങ്കിങ് സംവിധാനങ്ങളെയും സമ്പ്രദായങ്ങളെയും ശക്തിപ്പെടുത്തുക, എല്ലാ ഗ്രാമങ്ങളിലും ബാങ്ക് ശാഖകൾ ആരംഭിക്കുക, ലയന നയങ്ങൾ റദ്ദാക്കുക, വൻകിട വായ്പാ കുടിശിക ക്രിമിനൽ കുറ്റമാക്കുക, വായ്പാ കുടിശിക വരുത്തിയ വൻകിടക്കാരുടെ പേരുകൾ പരസ്യപ്പെടുത്തുക, വൻകിട വായ്പകൾ എഴുതി തള്ളാതിരിക്കുക, അന്യായ സേവന നിരക്കുകൾ പിൻവലിക്കുക, സേവിങ്സ് ബാങ്ക് നിക്ഷേപ പലിശ വർദ്ധിപ്പിക്കുക, കൃഷി ഉൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങൾക്ക് ഉദാരമായി വായ്പ അനുവദിക്കുക, ഗ്രാമീണ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചതായി ജീവനക്കാർ വ്യക്തമാക്കുന്നു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് ജീവനക്കാർ എസ്ബിഐ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. നാളെയാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്. നാളെ തുടങ്ങുന്ന ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസിന്റെ സംസ്ഥാന സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇടപാടുകാർ നോക്കി കാണുന്നത്.
ബാങ്ക് ലയനത്തിന് പിന്നാലെ ജനവിരുദ്ധനയങ്ങൾ നടപ്പിലാക്കിയ എസ്ബിഐ മാനേജ്മെന്റിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയത്. നടപ്പിലാക്കിയ പല ജനവിരുദ്ധനയങ്ങൾ പിൻവലിക്കാൻ എസ്ബിഐ നിർബന്ധിതരായതിന് പിന്നിൽ പഴയ എസ്ബിറ്റി ജീവനക്കാരുടെ ശക്തമായ പ്രതിഷേധവും കാരണമായിരുന്നു. ജനവിരുദ്ധ ബാങ്കിങ്ങ് നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും കെഎസ് കൃഷ്ണ അറിയിച്ചു. ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തിയാണ് എസ്ബിഐ നടപ്പിലാക്കിയ പല ജനവിരുദ്ധ നയങ്ങളും റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതുകൊണ്ടുതന്നെ നാളെ തുടങ്ങുന്ന പഴയ എസ്ബിറ്റി ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിൽ ബാങ്ക് ഇടപാടുകാർ പ്രതീക്ഷ വയ്ക്കുന്നു. 12, 13 തീയതികളിൽ തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയം, ഗാന്ധി പാർക്ക് എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ലനയശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമ്മേളനം എന്ന പ്രത്യേകതയും നാളെ തുടങ്ങുന്ന സമ്മേളനത്തിനുണ്ട്. രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ഘടകമാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍