അയർലണ്ടിൽ കത്തോലിക്കാ സ്കൂളിൽ പഠിക്കണമെങ്കിൽ മാമോദിസ മുക്കണം; കാട്ടു നീതിയ്ക്കെതിരെ ഒറ്റയാൾ പോരാട്ടവുമായി മലയാളി; ഐറിഷ് മാദ്ധ്യമങ്ങളിൽ രൂപേഷ് പണിക്കർ താരമാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
ഡബ്ലിൻ:അയർലണ്ടിലെ വിദ്യാഭ്യാസ പ്രവേശന ചട്ടത്തിലെ കത്തോലിക്കരല്ലാത്ത കുട്ടികൾക്ക് സ്കൂൾ അഡ്മിഷൻ നിഷേധിക്കാമെന്ന മാനേജ്മെന്റുകൾക്കുള്ള അധികാരം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വിനയാകുന്നു. ഈ കിരാത നിയമത്തിനെതിരെ ഡബ്ലിൻ കാബന്റ്റീനിയിലെ രൂപേഷ് പണിക്കർ എന്ന മലയാളി യുവാവ് ഉയർത്തിയ പ്രതിഷേധങ്ങൾ ഐറിഷ് മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. ഇതോടെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അയർലണ്ടിലെ കത്തോലിക്കാകാരല്ലാത്ത സമൂഹം.
സ്വന്തം മകൾക്ക് അഡ്മിഷൻ തേടി ചെന്നപ്പോഴാണ് ആദ്യമായി 'കത്തോലിക്കനല്ലാത്തതിന്റെ' വില അയർലണ്ടിൽ രൂപേഷ് അറിഞ്ഞത്. മാമോദിസ മുക്കിയാൽ അഡ്മിഷൻ തരാമെന്ന പരിഹാരം കൂടിയായപ്പോൾ രൂപേഷ് മനസ്സിൽ ഒന്നുറപ്പിച്ചു. പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും പൊതു സമൂഹത്തിൽ ചർച്ചയാക്കി വികാരമാക്കാൻ മലയാളിക്ക് കഴിഞ്ഞു. സംഭവം രൂപേഷ് വിശദീകരിക്കുന്നത് ഇങ്ങനെ-'കുറെ ന്യായം പറഞ്ഞു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല..'രൂപേഷ് പറയുന്നു. തൊട്ടടുത്തുള്ള അഞ്ചു സ്കൂളുകളിൽ കൂടി പോയി നോക്കി.'നിങ്ങൾ അപേക്ഷ സമർപ്പിക്കാൻ താമസിച്ചു എന്നതായിരുന്നു ഒരു സ്കൂളിൽ നിന്നുള്ള ആദ്യ പ്രതീകരണം.'ഹിന്ദുവാണല്ലേ ?'എന്ന ചോദ്യത്തിന് ശേഷമാണ് ആ വിശദീകരണം വന്നതെന്നതിനാൽ അപേക്ഷ നിരസിക്കാൻ ഉള്ള യഥാർഥ കാരണം കണ്ടെത്താൻ പാട് പെടേണ്ടി വന്നില്ല!
പിന്നീട് പോരാട്ടത്തിന്റെ വഴിയിലൂടെയായി യാത്ര. ഞെട്ടിക്കുന്ന പലതും വൈദികർ തന്നെ പറയുന്നതും കേൾക്കാനിടവന്നു. ഫോക്സ് റോക്കിലുള്ള മൂന്നാമത്തെ സ്കൂളിൽ വളരെ നേരത്തെ അപേക്ഷ സമർപ്പിച്ചെങ്കിലും ഇടമില്ല എന്ന് അവർ വ്യക്തമാക്കിയിരുന്നു. രൂപേഷ് പറയുന്നു. 'ഞാൻ നിരാശനായി പോയി..മോളെ തൊട്ടടുത്തുള്ള ഐറിഷ് സ്കൂളിൽ ചേർത്താലോ എന്ന് പോലും ആലോചിച്ചു.അതും കത്തോലിക്കാ മാനേജ്മെന്റിന് കീഴിലുള്ളതാണെന്ന് പിന്നീടറിഞ്ഞു.' 'എനിക്ക് ശരിക്കും വിഷമമായി.വിവരങ്ങൾ കാണിച്ച് കാത്തലിക് സ്കൂളുകളുടെ പാട്രനായ ഡബ്ലിൻ ആർച്ച് ബിഷപ്പിന് ഒരു കത്തയച്ച് അഡ്മിഷൻ കിട്ടുമോ എന്ന് നോക്കാനായി പിന്നെ ശ്രമം-രൂപേഷ് വിശദീകരിക്കുന്നു.
കാര്യങ്ങൾ എല്ലാം കാട്ടി ബിഷപ്പിന് കത്ത് വിട്ടു.മൂന്നാം ദിവസം സാന്ത്വനവുമായി ആർച്ച് ബിഷപ്പിന്റെ വിദ്യാഭ്യാസ കാര്യാലയത്തിന്റെ ചുമതലയുള്ളയാൾ ഫോണിൽ വിളിച്ചു.'ഇതിൽ സഭയ്ക്ക് ഒന്നും ചെയ്യാനാവില്ല, ഐറിഷ് സർക്കാർ സഭയ്ക്ക് അനുവദിച്ചു തന്നിട്ടുള്ള അവകാശമാണ്. അതിൽ മാറ്റം വരുത്താൻ ആവില്ല. അദ്ദേഹം വിശദീകരിച്ചു. രൂപേഷും വിട്ടു കൊടുത്തില്ല.'ഞാനും അദ്ദേഹത്തോട് പറഞ്ഞു നോക്കി..ഡബ്ലിൻ പോലൊരു നഗരത്തിൽ നാലിലൊന്ന് പേരും ഇപ്പോൾ കത്തോലിക്കരല്ല. ഞങ്ങൾ എവിടെ പോകണം എന്നാണ് അങ്ങ് പറയുന്നത്? അതിരൂപതയുടെ വക്താവിന്റെ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.'അതിനു എനിക്ക് നിർദ്ദേശിക്കാവുന്ന ഒരു എളുപ്പ വഴിയുണ്ട്..നിങ്ങൾ കുട്ടിയെ മാമോദീസാ മുക്കുക!മറ്റൊരു മാർഗവും ഞാൻ കാണുന്നില്ല.-ഇതോടെയാണ് പ്രതിഷേധം പരസ്യമാക്കാൻ രൂപേഷ് തീരുമാനിച്ചത്.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കാട്ടുനീതിയും പിടി വാശിയുമായി സഭയ്ക്ക് എന്ത് കിട്ടാനാണ്?ഗർഭ ച്ഛിദ്രം,ഭവനമില്ലാത്തവരുടെ പ്രശ്നങ്ങൾ,ദാരിദ്രത്തിനെതിരെയുള്ള നിലപാടുകൾ ധാർമികമായ പ്രശ്നങ്ങൾ തുടങ്ങി എന്തെങ്കിലുംവിഷയങ്ങൾ ഇതേ വ്യഗ്രതയോടെ സഭ ഏറ്റെടുക്കുമെങ്കിൽ മനസിലാക്കാം. പക്ഷേ ഇത് അടുത്തു നില്ക്കുന്ന മനുഷ്യനെ ജാതി നോക്കി അളക്കുന്നത് ഏതു തരം പ്രേഷിതപ്രവർത്തനമാണെന്ന് എനിക്ക് ചോദിക്കേണ്ടി വന്നു.ഒരു നിമിഷം പോലും വൈകാതെ അങ്ങേ തലയ്ക്കൽ നിന്നും ഫോൺ കട്ടായി-രൂപേഷ് അന്ന് മനസ്സിൽ ഒന്നുറപ്പിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഈ വിഷയം ചർച്ചയാക്കുക. ഭാവി തലമുറയെങ്കിലും അനീതിയിൽ നിന്ന് രക്ഷപ്പെടുത്തുകയെന്നും. അങ്ങനെ പോരാട്ടം തുടങ്ങി.
അയർലണ്ടിലെ അന്യമതസ്ഥരായ മിക്കവരും അനുഭവിക്കുന്ന ദുരന്തമാണ് രൂപേഷിനും ഉണ്ടായത്. കുട്ടികൾക്ക് തൊട്ടടുത്തുള്ള സ്കൂളുകളിൽ അഡ്മിഷൻ കിട്ടാതെ വലയുന്നവരിൽ ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിംങ്ങളും, പ്രോട്ടസ്റ്റന്റ് സഭാംഗങ്ങളും ഉണ്ട്. പല പ്രാവശ്യം സഭയുടെയും സർക്കാരിന്റെയും ചർച്ചയ്ക്ക് വന്ന കാര്യമാണ്. പക്ഷേ അനന്തര നടപടിയൊന്നും ഉണ്ടായിട്ടില്ല. ഒരേ ബിൽഡിംഗിൽ അടുത്തടുത്ത അപ്പാർറ്റ്മെന്റുകളിൽ താമസിക്കുന്ന മാർക്ക് കുറഞ്ഞ കത്തോലിക്കാ വിദ്യാർത്ഥിക്ക് സ്കൂളിൽ പ്രവേശനം കിട്ടിയിട്ടും അതേ സ്കൂളിൽ അഡ്മിഷൻ തേടിയ സുഹൃത്തായ ഹിന്ദു കുട്ടിക്ക് ജാതിയുടെ പേരിൽ പ്രവേശനം നിഷേധിക്കപ്പെടുമ്പോൾ ഏതു സാമൂഹ്യ നീതിയാണ് ഐറിഷ് ജനാധിപത്യ സംവിധാനത്തിലും പാലിക്കപ്പെടുന്നത് എന്ന് സംശയിക്കാതെ എന്ത് ചെയ്യണമെന്നാണ് രൂപേഷ് ഉയർത്തിയ ചോദ്യം.
ആർച്ച് ബിഷപ്പിന്റെ വസതിക്ക് മുമ്പിൽ പ്രതിഷേധവുമായി കൂടെ വരാം എന്ന് എന്നോട് പറഞ്ഞവർ കത്തോലിക്കാ സഭയിൽ പെട്ട എന്റെ സുഹൃത്തുക്കൾ തന്നെയായിരുന്നു. അതൊന്നും വേണ്ടെന്നു വച്ചെങ്കിലും സോഷ്യൽ മീഡിയയിൽ കൂടി പ്രതിഷേധം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും രൂപേഷ് പറയുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് മൗലീക അവകാശമാണ് എന്നിരിക്കെ പുരാതനമായ നിയമങ്ങളുമായി മാനേജ്മെന്റുകൾ തുടരുന്നത് അടിയന്തരമായി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു രൂപേഷിന്റെ നേതൃത്വത്തിൽ'’Bring in non religious admission policy for schools’എന്ന പേരിൽ അയർലണ്ടിൽ ആദ്യമായി ഒരു ഒപ്പ് ശേഖരണയജ്ഞം ആരംഭിച്ചു. അയർലണ്ടിലെ സോഷ്യൽ മീഡിയായിൽ കൂടി ഒരു ചർച്ച ഇതേ പറ്റി ആരംഭിക്കാനായതിന്റെ സന്തോഷത്തിലാണ് ചെങ്ങന്നൂർ സ്വദേശിയായ രൂപേഷ്.
2000 ത്തിൽ പാസാക്കിയ ഈക്വൽ സ്റ്റാറ്റസ് ആക്റ്റിലെ 7(3)(c) നിയമം വഴിയാണ് കത്തോലിക്കാ സ്കൂളുകൾക്ക് പ്രത്യേക അവകാശം നൽകി അഡ്മിഷനിൽ അവർക്ക് മുൻഗണന നൽകാൻ അന്നത്തെ ഭരണാധികാരികൾ ശ്രമിച്ചത്.എന്നാൽ ഐറിഷ് ഭരണഘടനാ പ്രകാരം ഉണ്ടാക്കിയ ഒരു നിയമമായിരുന്നില്ല അതെന്ന് രൂപേഷ് പറയുന്നു. 'ഭരണഘടനയുടെ 44.2.3 വകുപ്പനുസരിച്ച് , 'The State shall not impose any disabilities or make any discrimination on the ground of religious profession, belief or status'എന്ന വ്യക്തമായ നിർവചനം ഉള്ളപ്പോൾ എങ്ങനെ അങ്ങനെയൊരു നിയമം നിലനിൽക്കും? രൂപേഷ് ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനം നിർണ്ണായകം; യെമനിലെ ജനങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്ന അമ്മയുടെ വീഡിയോയും ഇറക്കും; കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തേയും അമ്മ കാണും; നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ?
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ അപകടം; കപ്പൽ അടിച്ച ബോട്ട് രണ്ടായി പിളർന്നു; ആറിൽ നാലു പേരെ കപ്പലിലുള്ളവർ രക്ഷപ്പെടുത്തി; സ്രാങ്ക് അബ്ദുൾ സലാമും പൊന്നാനിക്കാരൻ ഗഫൂറും മരിച്ചു; അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നുള്ള കപ്പൽ യാത്രയുണ്ടാക്കിയ ദുരന്തം; പൊന്നാനിയിൽ രണ്ട് മരണം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍