പറന്നുയർന്ന് 16 മിനിറ്റുകഴിഞ്ഞപ്പോൾ 'എല്ലാം ഓകെ' എന്ന് പൈലറ്റിന്റെ സന്ദേശമെത്തി; 42 മിനിറ്റുവരെ ശക്തമായ സിഗ്നലുകൾ; എയർഫോഴ്സിന്റെ കാണാതായ കൊറിയർ ഫ്ളൈറ്റിലുണ്ടായിരുന്നത് നാലര മണിക്കൂർ വരെ പറക്കാനുള്ള ഇന്ധനം; റഡാറുകളുടെ കണ്ണിൽപ്പെടാതെ വ്യോമസേനാ വിമാനം പോയതെങ്ങോട്ട്?
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ആൻഡമാനിലെ പോർട്ട് ബഌയറിലേക്ക് താംബരം എയർബേസിൽ നിന്ന് പറയുന്നയർന്ന എയർഫോഴ്സ് വിമാനത്തിന് എന്താണ് സംഭവിച്ചത്. ക്രൂ ഉൾപ്പെടെ 29 യാത്രക്കാരുമായി ആയിരത്തിൽപ്പരം കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള യാത്രയ്ക്കായി പുറപ്പെട്ട എയർഫോഴ്സിന്റെ എഎൻ-32 എന്ന റഷ്യൻ നിർമ്മിത വിമാനത്തെപ്പറ്റി, കാണാതായി 24 മണിക്കൂർ പിന്നിടുമ്പോഴും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
വിമാനത്തിന്റെ നിർദിഷ്ട യാത്രാപഥത്തിനു കീഴെ ബംഗാൾ ഉൾക്കടലിൽ വ്യോമസേനയും നാവികസേനയും വിപുലമായ തിരച്ചിൽ നടത്തുമ്പോഴും വിമാനത്തിന് എന്തുസംഭവിച്ചുവെന്ന ദുരൂഹത തുടരുന്നു. രാവിലെ 8.30നാണ് വ്യോമസേനാംഗങ്ങളും കുടുംബാംഗങ്ങളുമുൾപ്പെടെയുള്ള യാത്രക്കാരുമായി വിമാനം ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. 11.45 ഓടെ പോർട്ട് ബ്ളെയറിൽ എത്തേണ്ടതായിരുന്നു വിമാനം. പക്ഷേ പുറപ്പെട്ട് അരമണിക്കൂർ പിന്നിട്ട് സമയം 9.12 ആയപ്പോൾ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. 8.46 വരെ ഹൈ ഫ്രീക്വൻസിയിൽ വിമാനത്താവളവുമായി ബന്ധംപുലർത്തിയിരുന്ന വിമാനം പതിയെപ്പതിയെ രണ്ടാം നിരീക്ഷണ റഡാറിന്റെ പരിധിയിൽനിന്ന് കാണാതാകുകയായിരുന്നു.
വളരെ ദുരൂഹമാണ് വിമാനത്തിന്റെ തിരോധാനമെന്നാണ് വ്യോമസേനാ വൃത്തങ്ങൾ നൽകുന്ന സൂചന. എയർഫോഴ്സിന്റെ ശേഖരത്തിലെ വിശ്വാസയോഗ്യതയേറിയ വിമാനങ്ങളിലൊന്നാണ് എഎൻ-32. സഞ്ചാരപാതയിലെ മോശംകാലാവസ്ഥ മുൻകൂട്ടി മനസ്സിലാക്കാനുള്ള മികച്ച കാലാവസ്ഥാ റഡാറുൾപ്പെടെ സജീകരണങ്ങളുള്ള വിമാനം. ചുഴലിക്കാറ്റോ കനത്ത മൂടൽമഞ്ഞോ ഉണ്ടായാൽ ഗതിമാറ്റാൻ ഉടൻ പൈലറ്റിന് നിർദ്ദേശം വരും.
ചെറുതും വലുതുമായ അന്തരീക്ഷത്തിലെ മർദ്ദവ്യത്യാസത്തെപ്പറ്റിയും നേരത്തെ മുന്നറിയിപ്പുതരാൻ വിമാനത്തിൽ ക്രമീകരണമുണ്ടായിരുന്നു. കാണാതാകുമ്പോൾ 20,000 അടിക്കു മുകളിലായിരുന്നു വിമാനം. യന്ത്രത്തകരാർ മൂലമോ സമാനമായ മറ്റെന്തെങ്കിലും കാരണത്താലോ വിമാനം കുത്തനെ താഴെ കടലിലേക്ക് പതിച്ചിരിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ അധികൃതർ പരിശോധിക്കുന്നത്. പക്ഷേ, തിരച്ചിൽ ഒരുദിവസം പിന്നിട്ടിട്ടും ഇത്തരത്തിൽ വിമാനത്തിന് അപകടമുണ്ടായതായി സൂചനകളൊന്നും ലഭിക്കാതെ ദുരൂഹത തുടരുകയാണ്. അന്തരീക്ഷ മർദ്ദവ്യതിയാനം മൂലം വിമാനത്തിന് അപകടം സംഭവിച്ചുവെന്ന സംശയമാണ് വ്യോമസേനാ അധികൃതർ പങ്കുവയ്ക്കുന്നത്.
വ്യോമസേനയുടെ ഈ ടർബോ പ്രൊപ്പെല്ലർ എയർക്രാഫ്്റ്റ് ഒരു കൊറിയർ ഫ്ളൈറ്റ് ആണ്. 31,000 അടിവരെയാണ് പറക്കാവുന്ന പരമാവധി ഉയരം. 40,000 അടിക്കു മുകളിൽ പറക്കുന്ന സാധാരണ കമേഴ്സ്യൽ ജെറ്റ് വിമാനങ്ങളെക്കാൾ താഴെയായാണ് ഇവ പറക്കുക. വേഗവും കുറവായിരിക്കും. പരമാവധി വേഗം മണിക്കൂറിൽ 470 മൈൽ മാത്രം. അതിനാൽത്തന്നെ അപകടസാധ്യത മുന്നിലുണ്ടെന്ന മുന്നറിയിപ്പുകിട്ടിയാൽ അതിൽനിന്ന് മാറാൻ സമയം കൂടുതൽ ലഭിക്കും. അതിനാൽത്തന്നെ ഇത് എങ്ങനെ അപകടത്തിൽപ്പെട്ടുവെന്ന നിഗമനത്തിലെത്താനാകാതെ കുഴങ്ങുകയാണ് അധികൃതർ.
അതേസമയം, മുമ്പ് ഈ വിമാനത്തിന് ചില സാങ്കേതിക തകരാർ ഉണ്ടായിരുന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പോർട്ട് ഡോറിന്റെ ഭാഗത്ത് പ്രഷർ ലീക്ക് ഉണ്ടായിരുന്നതായി ഈ മാസം 14ന് കണ്ടെത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ. അതുപോലെ ജൂലായ് ഏഴിന് പോർട്ട് വിങ്ങ് റൂട്ടിൽ ഹൈഡ്രോളിക് ലീക്കേജ് ഉണ്ടായതായും ജൂലായ് രണ്ടിന് ത്രോട്ടിൽ വാൽവിന്റെ പ്രവർത്തനത്തിൽ അപാകത കണ്ടെത്തിയതായും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു.
ഈ പ്രശ്നങ്ങൾ റിപ്പയർ ചെയ്തതായാണ് പറയുന്നതെങ്കിലും ഇതിലേതെങ്കിലും അപാകത തുടർന്നിരുന്നോ എന്ന സംശയവും അധികൃതർക്കുണ്ട്. പൊടുന്നനെ വിമാനത്തിനകത്ത് മർദ്ദ ചോർച്ച ഉണ്ടായാൽ അപകടത്തിന് വഴിയൊരുങ്ങാൻ സാധ്യതയുണ്ട്. കോക്പിറ്റിൽ ചെറിയതോതിൽ മർദ്ദം ലീക്കായാൽ അത് പൈലറ്റുമാരെ അബോധാവസ്ഥയിലെത്തിക്കാനും സാധ്യതയുണ്ട്. ഹൈഡ്രോളിക് പ്രഷറിലുണ്ടാകുന്ന വ്യതിയാനം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയേക്കാം. വിമാനത്തിന്റെ തിരോധാനത്തിനു വഴിവച്ചത് ഇത്തരം കാരണങ്ങളാണോ എന്നും അധികൃതർ പരിശോധിക്കുന്നു.
അതുപോലെ വ്യോമസേനയുടെ കൈവശമുള്ള റഷ്യൻ നിർമ്മിതമായ അന്റോനോവ് എഎൻ-32 വിമാനങ്ങൾ സമയബന്ധിതമായ അപ്ഗ്രേഡ് ചെയ്തിരുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. 1984 മൂതൽ ഈ ഗണത്തിൽപ്പെട്ട നൂറോളം വിമാനങ്ങളാണ് വ്യോമസേനയ്ക്ക് ലഭിച്ചത്. 1999ൽ ഒരു അപകടം ഉണ്ടായി 21 പേർ കൊല്ലപ്പെട്ടതാണ് ഈ ഗണത്തിൽപ്പെട്ട വിമാനത്തിൽ നിന്നുണ്ടായ പ്രധാന അപകടം. ഇവയുടെ അപ്ഗ്രഡേഷൻ 2016ൽ പൂർത്തിയാക്കാനും താമസിയാതെ ഇൻഡോ-റഷ്യൻ സംയുക്ത സംരഭത്തിലൂടെ നിർമ്മിക്കുന്ന ബഹുമുഖ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റായ ഐഎൽ-214 ലഭിക്കുന്ന മുറയ്ക്ക് ഇവയെ സർവീസിൽനിന്ന് നീക്കാനുമായിരുന്നു ഉദ്ദേശിച്ചിരുന്നത്. അടുത്തവർഷത്തോടെ മാത്രമെ ഇത്തരത്തിൽ നിർമ്മിക്കുന്ന ആദ്യവിമാനം വ്യോമസേനയ്ക്ക് ലഭിക്കൂ.
ചെന്നൈയിലെ താംബരം എയർബേസിൽ നിന്ന യാത്രതുടങ്ങി 280 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കുമാണ് വിമാനം കാണാതായതെന്നാണ് ഇപ്പോഴത്തെ നിഗമനം. അതിനാൽത്തന്നെ ഈ ദിശയിലാണ് വിമാനത്തിനായി തിരച്ചിൽ നടത്തുന്നത്. എന്നാൽ റഡാറുമായി ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷവും വിമാനം പറന്നിരിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നു. അതിനാൽ നിർദിഷ്ട പോർട്ബഌയറിലേക്കുള്ള വ്യോമപാതയ്ക്കുകീഴെ സമുദ്രത്തിൽ ആണ് തിരച്ചിൽ നടക്കുന്നത്.കോസ്റ്റ് ഗാർഡിന്റേയും നേവിയുടെയും 12 കപ്പലുകളാണ് വിമാനം കണ്ടെത്താനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
23000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനം കാണാതായത്. 11 വ്യോമസേനാംഗങ്ങൾ, ആറ് ജീവനക്കാർ, എട്ട് സിവിലിയൻസ് (കുടുംബാംഗങ്ങൾ), രണ്ട് കരസേനാംഗങ്ങൾ, കോസ്റ്റ് ഗാർഡിന്റെയും നേവിയുടേയും ഓരോ അംഗങ്ങൾ എന്നിങ്ങനെ 29 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പറന്നുയർന്ന് 16 മിനിറ്റിനു ശേഷം 'എല്ലാം ഓകെ' എന്ന് കൺട്രോൾ റൂമിൽ അറിയിച്ച വിമാനത്തിന് പിന്നീട് എന്തുപറ്റിയെന്ന തിരിച്ചറിയാനാകാതെ കുഴങ്ങുകയാണ് അധികൃതർ. നാലര മണിക്കൂറോളം പറക്കാനുള്ള ഇന്ധനമുണ്ടായിരുന്ന വിമാനം എവിടെയെങ്കിലും ആപത്തിൽപ്പെട്ട് എവിടെയെങ്കിലും പറന്നിറങ്ങിയോ എന്ന സാധ്യതകളും അന്വേഷിക്കുന്നുണ്ട്. വലിയ റൺവേയിലല്ലാതെ, ചെറിയ റൺവേയിലോ റോഡിലോപോലും ഈ വിമാനം ഇറക്കാനാകുമെന്നതിനാലാണ് ഇത്തരം കാര്യങ്ങളും അന്വേഷിക്കുന്നത്. കടലിൽ തകർന്നുവെങ്കിൽ വിമാനത്തിൽ നിന്ന് ഇതിനകം സിഗ്നലുകൾ ലഭിക്കേണ്ടാതായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന എമർജൻസി ലൊക്കേറ്ററിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ പ്രത്യേക മുങ്ങിക്കപ്പൽ കടലിനടിയിലും തിരച്ചിൽ തുടരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍