നാണക്കേടുകളുടെ സർവകലാശാലകൾക്കിടയിൽ ലക്ഷ്യബോധത്തോടെ തലയുയർത്തി മലയാളം വാഴ്സിറ്റി; നിർദ്ദേശിക്കുന്ന പ്രോജക്ടുകൾക്കെല്ലാം ഫണ്ട്; നേതൃത്വം ഒത്തൊരുമിച്ച് പ്രവർത്തിക്കുമ്പോൾ കൈയടി നേടുന്നത് വൈസ് ചാൻസലർ കെ ജയകുമാർ
എം പി റാഫി
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ 2015-16 വർഷത്തെ ബജറ്റ് വിവാദത്തിലും സംഘർഷത്തിലുംപെട്ട് മുങ്ങിപ്പോയെങ്കിലും ചോദിച്ചതെല്ലാം കിട്ടിയ സന്തോഷത്തിലാണ് തുഞ്ചത്തെഴുത്തഛൻ മലയാളസർവകലാശാലയും അതിന്റെ അധികൃതരും. വിവിധ ആവശ്യങ്ങൾക്കായി എട്ടു കോടിയോളം രൂപയായിരുന്നു ഇത്തവണ മലയാള സർവകലാശാലക്ക് ലഭിച്ചത്. ഇതിനു പുറമെ വിവിധ വകുപ്പുകളിൽ നിന്നായി യൂണിവേഴ്സിറ്റികൾക്ക് ലഭിക്കാവുന്ന ഫണ്ടിൽനിന്നും കോടികൾ വേറെയും ലഭിച്ചു. വ്യത്യസ്ത ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികൾ നിരവധി പ്രപ്പോസലുകൾ സമർപ്പിച്ചെങ്കിലും ആവശ്യപ്പെട്ട തുക മുഴുവനായും അനുവദിച്ചത് മലയാളസർവകലാശാലക്ക് മാത്രമായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റികൂടിയായ മലയാള സർവകലാശാലക്ക് ഉയർന്ന തുക ലഭിച്ചതിനു പിന്നിൽ വൈസ് ചാൻസിലർ കെ ജയകുമാറിന്റെ സമർപ്പണ ബോധത്തോടെയുള്ള പ്രവർത്തനമായിരുന്നു.
മൂന്നാം വർഷത്തിലേക്കടുക്കുന്ന മലയാളസർവകലാശാലയുടെ ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾക്ക് ബലം പകരുന്നത് യഥേഷ്ടം ഫണ്ട് ഉണ്ടെന്നുള്ളതും അത് കൃത്യമായി വിനിയോഗിക്കുന്നു എന്നതുമാണ്. മലയാള സർവകലാശാലയിലെ ഫണ്ടിങിനു പിന്നിലെ കാര്യം തിരക്കിയപ്പോൾ വളരെ ലളിതമായിരുന്നു. പലപ്പോഴും പ്രപ്പോസൽ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും തള്ളുകയോ കെട്ടിക്കിടക്കുകയോ ആണ് പതിവ്. എന്നാൽ സമർപ്പിക്കുന്ന പ്രൊജക്ടുകൾ കൃത്യതയോടെയും സമർപ്പണ ബോധത്തോടെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് തയ്യാറാക്കി നൽകുന്നതാണ് മലയാളസർവകലാശാലക്ക് യഥേഷ്ടം ഫണ്ട് ലഭിക്കുന്നതിനു പിന്നിൽ. പണമില്ലാത്തതിന്റെ പേരിൽ യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും നിരവധി പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടാറാണ് പതിവ്. എന്നാൽ സംസ്ഥാനത്തെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി ഫണ്ട് വിനിയോഗത്തിൽ മാതൃകയാവുകയാണ് മലയാളസർവകലാശാല.
വിവിധ സർക്കാരുകളുടെ നിരവധി വർഷത്തെ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാർ ഐ.എ.എസിന്റെ ചിട്ടയായ ചുവടുകളാണ് കുറഞ്ഞ നാളുകൾകൊണ്ട് മലയാളസർവകലാശാലയെ വേറിട്ടു നിർത്തുന്നത്. കുറഞ്ഞ നാളുകൾക്കുള്ളിൽ രാജ്യത്തെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രമുഖരെ സർവകലാശാലയുമായി അടുപ്പിച്ചു എന്നത് വിസിയുടെ കഴിവ് മാത്രമാണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായുള്ള വിസിയുടെ ബന്ധങ്ങളും സ്വാധീനവും സർവകലാശാലയെ സ്വപ്നതുല്യമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിന് ആക്കം കൂട്ടുന്നു. സമരങ്ങളും വിവാദങ്ങളുംമൂലമാണ് സംസ്ഥാനത്തെ മറ്റ് യൂണിവേഴ്സിറ്റികൾ വാർത്തയിലിടം പിടിക്കുന്നതെങ്കിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവരുടെ മുതൽക്കൂട്ട്. ശക്തമായ വിദ്യാർത്ഥി സംഘടനകളെല്ലാം ക്യാമ്പസിൽ കാലുറപ്പിക്കുന്നെങ്കിലും അവരുടെ താൽപര്യങ്ങളിലേക്കു വഴുതാതെയുള്ള സ്വതന്ത്ര വിദ്യാർത്ഥി യൂണിയൻ മലയാളസർവകലാശാലയുടെ മറ്റൊരു പ്രത്യേകതയാണ്.
മലയാളത്തിലെ ഭാഷാ പണ്ഡിതരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പടെയുള്ള ഭാഷാസ്നേഹികളുടെ ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മലയാളത്തിന് സ്വന്തമായൊരു സർവകലാശാല എന്ന സ്വപ്നം യാഥാർത്ഥ്യമായത്. ഈ ആശയം മുന്നോട്ട് വച്ചവരിൽ പലരും മൺമറഞ്ഞെങ്കിലും 2012 നവംബർ ഒന്നിന് തുഞ്ചെത്തെഴുത്തച്ഛൻ മലയാളം സർവകലാശാല പിറവിയെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂർ ടൗണിൽ നിന്നും ആറ് കിലോമീറ്റർ അകലെയുള്ള വാക്കാട് അക്ഷരം കാമ്പസിലാണ് സർവകലാശാല സ്ഥിതിചെയ്യുന്നത്. 34,000 ചതുരശ്ര അടി വിസ്തൃതയിൽ അത്യാധുനിക സൗകര്യത്തോടുകൂടിയ രണ്ടുകെട്ടിടങ്ങളും കാമ്പസിൽ നിലകൊള്ളുന്നുണ്ട്. താൽക്കാലിക കെട്ടിടമാണെങ്കിലും നൂറു ദിവസത്തിനുള്ളിൽ അത്യാധുനിക സൗകര്യമൊരുക്കിയുള്ള പി.ഡബ്ല്യു.ഡി വർക്ക് സംസ്ഥാനത്തുതന്നെ ആദ്യത്തേതാണ്. ഇതിനോടകം തന്നെ മറ്റു സർവകലാശാലക്ക് അവകാശപ്പെടാൻ ഇല്ലാത്ത റെക്കോർഡിങ് സ്റ്റുഡിയോ, മീഡിയാ ലാബ്, ഓഡിയോ റൂം ലൈബ്രറി തുടങ്ങിയവ മലയാളസർവകലാശാലക്ക് സ്വന്തമായുണ്ട്.
ഭാഷാമരണത്തിന്റെയും അന്യവൽകരണത്തിന്റെയും ആഗോള സന്ദർഭത്തിൽ ബോധവൽക്കരണത്തിനും ഭാഷാഭിമാനം വളർത്തുന്നതിനുള്ള പുതിയ കാൽവെയ്പ്പിലേക്ക് ഒരുങ്ങുകയാണ് മലയാള സർവകലാശാല. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഉൾപ്പടെ 11.88 കോടി രൂപയുടെ വാർഷിക ബജറ്റിനായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന് യൂണിവേഴ്സിറ്റിയുടെ ഉന്നതാധികാര സമിതിയായ പൊതുസഭ അംഗീകാരം നൽകിയത്.
അടുത്ത വർഷത്തിൽ പതിയ കോഴ്സുകളും കെട്ടിടവും ഉൾപ്പടെ വൈവിധ്യമാർന്ന അക്കാദമിക പദ്ധതികളാണ് തുടങ്ങാൻ പദ്ധതിയുള്ളത്. അയ്യായിരം ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം പണിയാനും നിലവിലുള്ള ഏഴ് പി.ജി കോഴ്സുകൾക്ക് പുറമെ മൂന്നു പുതിയ പി.ജി. കോഴ്സുകൾ ആരംഭിക്കാനും തീരുമാനമായി. 2015 ഓഗസ്റ്റ് മുതൽ മലയാളസർവകലാശാലയിൽ 10 സീറ്റുകളിൽ ഗവേഷണവും 25 സീറ്റുകളിൽ എം.ഫിൽ പഠനവും ആരംഭിക്കാൻ പൊതുസഭ തീരുമാനിച്ചു. എഴുത്തച്ഛന്റെ പേരിൽ സ്ഥാപിതമായ മലയാളസർവകലാശാലയിൽ എഴുത്തച്ഛൻ പഠനകേന്ദ്രം ആരംഭിക്കാൻ അന്തിമ രൂപരേഖയായി. പഠനകേന്ദ്രത്തിൽ ഡിജിറ്റൽ ആർക്കൈവ്സ്, എഴുത്തച്ഛൻ നിഘണ്ടു, എഴുത്തച്ഛൻ രേഖാശേഖരം, എഴുത്തച്ഛൻ ഗ്രന്ഥസൂചി, എഴുത്തച്ഛൻ കൃതികളുടെ വിവർത്തനം, എഴുത്തച്ഛൻ കാവ്യമീമാംസ, എഴുത്തച്ഛൻ പഠന സഹായപദ്ധതി എന്നിങ്ങനെ വ്യത്യസ്ത പദ്ധതികൾ ഉണ്ടാവും. ഇതിന് 20 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.
വരും വർഷം അക്കാദമിക് പ്രവർത്തനങ്ങൾക്ക് 40 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. മലയാളം കമ്പ്യൂട്ടിങ്ങ് കേന്ദ്രത്തിന് 30 ലക്ഷം രൂപ, റിസർച്ചിന് 40 ലക്ഷം രൂപ, പ്രോജക്ടുകൾക്ക് 70 ലക്ഷം രൂപ, തർജ്ജുമയ്ക്ക് 30 ലക്ഷം രൂപ, ഓൺലൈൻ പ്രോഗ്രാമിന് 20 ലക്ഷം രൂപ, വിദ്യാർത്ഥി ക്ഷേമത്തിന് 30 ലക്ഷം രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. പരിസരത്തുള്ള സ്കൂളുകളിൽ മലയാളഭാഷാ നിലവാരം ഉയർത്താൻ അഞ്ച് ലക്ഷം രൂപയും മാറ്റിവച്ചു. അടുത്ത അദ്ധ്യയന വർഷത്തിൽ ഫീസ് ഇനത്തിൽ ലഭിക്കുന്ന തുക ഉൾപ്പെടെ ഗവൺമെന്റിന്റെ വിവിധ ഫണ്ടുകൾ, മുൻവർഷത്തെ ബാക്കി, യുജിസി എന്നിവ ചേർത്താണ് പുതിയ ബജറ്റിന് രൂപരേഖ തയ്യാറാക്കിയത്. കൃത്യമായ ആസൂത്രണമില്ലാതാകുന്നതോടെ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ അനുവദിച്ച തുക ഉപയോഗമില്ലാതെ മടങ്ങുക യൂണിവേഴ്സിറ്റികളിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഇതിന് അപവാദമായിരിക്കുകയാണ് ജയകുമാറിന്റെ നേതൃത്വത്തിലുള്ള തുഞ്ചത്തെഴുത്തഛൻ മലയാളസർവകലാശാല.
ഭരണ പ്രതിസന്ധിയും അരാജകത്വവും കേരളത്തിലെ സർവകലാശാലകളെ പിടികൂടുമ്പോൾ അപചയത്തിന് വഴിമാറാതെ മലയാളം സർവകലാശാലയുടെ മുന്നോട്ടുള്ള പ്രയാണം കുറ്റമറ്റതും മികവുറ്റതുമാക്കി മിനുസപ്പെടുത്തുകയാണ്് വൈസ് ചാൻസിലർ കെ.ജയകുമാറും സഹപ്രവർത്തകരും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍