സീനിയർ ജേർണലിസ്റ്റ് ഫോറം മുതിർന്ന പത്രക്കാരുടെ സംഘടനയെന്നു കരുതി സ്പോൺസർമാരുടെ ക്യൂ; റിട്ടയർ ചെയ്തവർ സംഘടനയുടെ പേരിൽ പണപ്പിരിവും വെള്ളമടിയും; വീട്ടിൽ ഇരിക്കേണ്ട പ്രായത്തിലെ കൊള്ളരുതായ്മയുടെ പേരിൽ സംഘടന പിളർപ്പിലേക്ക്; നല്ല കാലത്ത് നേതാക്കളെ വിരട്ടി കഴിഞ്ഞവർ സംഘടന പിടിക്കാൻ കോടതി കയറുന്നു
കോട്ടയം: സംസ്ഥാനത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ സംഘടനയെന്നറിയപ്പെടുന്ന സീനിയർ ജേണലിസ്റ്റ് ഫോറം പിളർപ്പിലേക്കു നീങ്ങുന്നു. മുതിർന്ന മാദ്ധ്യമപ്രവർത്തകരെന്നു വിശേഷിപ്പിക്കുമെങ്കിലും യഥാർത്ഥത്തിൽ വിരമിച്ച പത്രപ്രവർത്തകർ ചേർന്നു രൂപവത്കരിച്ച സംഘടനയിൽ കുട്ടികൾക്കിടയിലുള്ളതിനെക്കാൾ വികൃതികൾ അരങ്ങേറുന്നുവെന്നാണ് ആക്ഷേപം.
ഏതായാലും സംസ്ഥാനനേതൃത്വത്തിനെതിരേ എറണാകുളം മുൻസിഫ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഫോറത്തിലെ പ്രബലവിഭാഗം. ഭരണഘടന ഭേദഗതി ചെയ്യാതെ തെരഞ്ഞെടുപ്പു നടത്തി ചിലർ നിയമവിരുദ്ധമായി നേതൃത്വത്തിൽ തൂങ്ങിക്കിടക്കുകയാണെന്നും അവരെ പുറത്താക്കണമെന്നുമാവശ്യപ്പെട്ടാണ് കേസ്. ആരോപണം എറണാകുളം ഡിസ്ട്രിക്ട് രജിസ്ട്രാർ ജനറൽ ശരിവച്ചതോടെയാണ് ഇവർക്കെതിരേ നിയമനടപടിയുമായി ഒരു വിഭാഗം മുന്നോട്ടുപോകുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സംഘടനയുടെ ജനറൽ ബോഡിയെന്ന പേരിൽ പെട്ടെന്നു കോട്ടയത്തു ചേർന്നു ഭരണഘടന ഭേദഗതി ചെയ്തതായി പ്രഖ്യാപിച്ചു. 51 പേർ മാത്രമേ ഇതിലൂണ്ടായിരുന്നുള്ളൂ. ആകെ അംഗങ്ങൾ 360 ലേറെയും.
പത്രപ്രവർത്തകപെൻഷൻ യഥാസമയം പരിഷ്കരിക്കുകയെന്ന ആവശ്യം മാത്രമേ യഥാർത്ഥ മുൻപത്രപ്രവർത്തകർക്കുള്ളൂ. റിട്ടയർ ചെയ്തവരെന്നത് മനസുകൊണ്ടംഗീകരിക്കാത്ത ചില അംഗങ്ങൾ വിരമിക്കാത്ത പത്രപ്രവർത്തകസംഘടനക്കാരെ കടത്തിവെട്ടുന്ന തരത്തിൽ പിരിച്ചും പിരിവിട്ടും വെള്ളമടിയും ടൂർ പോകലും നടത്തുന്നു, പരസ്പരം തെറിവിളിക്കുക, അപ്രിയസത്യം പറയുന്നവനെ വിരട്ടി ഇരുത്തുക, ഉഡായിപ്പിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക തുടങ്ങിയ വാർധക്യകാലവിനോദങ്ങളിലേർപ്പെടുന്നുവെന്നാരോപിച്ചാണ് പിളർപ്പിനു വഴിതെളിക്കുന്നത്.
കോട്ടയത്തെ നടുവട്ടം സത്യശീലൻ സംസ്ഥാനപ്രസിഡന്റായ ശേഷമാണ് സംഘടനയിൽ നിന്ന് ഒരു പ്രബലവിഭാഗം സംസ്ഥാനനേതൃത്വത്തിൽനിന്നു മാറി പുതിയ കൂട്ടായ്മയുണ്ടാക്കാൻ ശ്രമിച്ചുവരുന്നത്. എ മാധവൻ എന്നയാൾ ആറു വർഷമായി ജനറൽ സെക്രട്ടറിയും. ഇനിയൊരു രണ്ടു വർഷം കൂടി തുടരാൻ വേണ്ടി ഭരണഘടന ഭേദഗതി ചെയ്തതായി ഇവർ അവകാശപ്പെടുന്നു. കോട്ടയത്ത് കഴിഞ്ഞ മേയിൽ നടന്ന സംസ്ഥാന സമ്മേളനത്തോടെയാണ് ഏറെ നാളായി പുകയുന്ന പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. സമ്മേളനത്തിനെത്തിയ മുതിർന്ന അംഗങ്ങൾ സംഘടനാ നേതൃത്വത്തിന്റെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്തു. രൂക്ഷമായ വാക്കേറ്റവും അശ്ലീലപ്രയോഗങ്ങളുമുണ്ടായി.
സീനിയർ ജേണലിസ്റ്റ് ഫോറത്തിന്റെ ലക്ഷ്യം പണപ്പിരിവിലേക്ക് ചുരുങ്ങി എന്നാണ് അംഗങ്ങൾക്കിടിയിലുള്ള മറ്റൊരു വികാരം. സംഘടന കറവപശുവാക്കാമെന്ന് മനസിലായതോടെ ഇതിലേക്ക് സ്ഥാനമോഹികളായ ചിലർ കടന്നുവെന്നാണ് ആരോപണം. 360-ലേറെ അംഗങ്ങളുള്ള സംഘടനയുടെ പേര് സാമ്പത്തിക ലാഭത്തിനും തൻകാര്യത്തിനു മാത്രമായി പരിമിതപ്പെടുത്തിയ ഇക്കൂട്ടർ സീനീയർ ജേണലിസ്റ്റ് ഫോറം എന്നത് വിനോദത്തിനും യാത്രയ്ക്കും വേണ്ടിയുള്ള വേദിയാക്കി മാറ്റി. സീനിയർ ജേണലിസ്റ്റ് എന്നാൽ വിരമിച്ചവരുടെ സംഘടനയാണെന്നും അല്ലാതെ മുതിർന്ന അംഗങ്ങളുടെ സംഘടനയല്ലെന്നും ഭാരവാഹികൾ മറന്നുപോയെന്നാണ് മറ്റൊരു വിമർശം.
അവശരായ പത്രപ്രവർത്തകരുടെ ക്ഷേമകാര്യങ്ങൾക്ക് മുൻതൂക്കം നൽകേണ്ട സംഘടന ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്നും മാറിയെന്ന് ഇക്കൂട്ടർ പുറത്തിറക്കിയ വിവിധനോട്ടീസുകളിൽ ആരോപിക്കുന്നു. കെ.എം.റോയി, എ.മാധവൻ, പി.എ.അലക്സാണ്ടർ, കെ.എസ്.മൊഹിയുദ്ദീൻ, രവി കുറ്റിക്കാട്, സി.എസ്.തിരുമേനി, കോയിപ്പിള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപം കൊണ്ടത്'. ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം സംഘടന രജിസ്റ്റർ ചെയ്തു. ഇവരാണ് സംഘടനയുടെ ഭരണഘടനയ്ക്ക് രൂപം കൊടുത്ത് രജിസ്റ്റർ ചെയ്തത്. ആ ഭരണഘടനയിൽ ഒരംഗം ഒരു സ്ഥാനത്ത് ഭാരവാഹിയായി രണ്ടു വർഷത്തിൽ കൂടുതൽ തുടരാൻ പാടില്ലെന്നു പ്രത്യേകം പറയുന്നുണ്ട്. ഇനി അഥവാ ഭരണഘടന ഭേദഗതി ചെയ്താൽ രജിസ്റ്റർ ചെയ്ത അധികാരിയുടെ പക്കൽ നിന്ന് അതിന് പ്രത്യേക അനുമതി 15 ദിവസത്തിനകം വാങ്ങണമെന്നാണ് നിയമം. പക്ഷേ കോട്ടയത്തെ സഹോദര സംഘടനയിൽ എന്നപോലെ തന്നെ ഇവിടെയും ഭാരവാഹിത്വം പിന്തുടർച്ചാവകാശമായി മാറിയെന്നാണ് ആക്ഷേപം. ഒന്നിലേറെ സംഘടനകളുടെ ഭാരവാഹിത്വഭാരം ചുമന്ന് വിവശരായവർ ഉണർന്നെഴുന്നേറ്റു. പുതിയ മേച്ചിൽ പുറം കിട്ടിയ സന്തോഷത്തിൽ മതിമറന്നു.
പത്രപ്രവർത്തകരെ അപകീർത്തിപ്പെടുത്തിയതിനെ തുടർന്ന് മുൻ ചീഫ് വിപ്പ് പിസി ജോർജിനെ കോട്ടയം പ്രസ്ക്ളബിൽ നിന്നും കുറച്ചു നാളേക്ക് വിലക്കിയിരുന്നു. ഇതോടെയാണ് ജോർജിനോട് ആഭിമുഖ്യം പുലർത്തുന്ന ഒരു വിഭാഗം സീനിയർ ജേണലിസ്റ്റ് ഫോറത്തെ തങ്ങളുടെ പ്ളാറ്റ്ഫോമാക്കിയത്. വിപ്പിന്റെ ആസ്ഥാന മന്ത്രവാദിയെന്ന് മനോരമ വിശേഷിപ്പിച്ച പ്രസ് സെക്രട്ടറി ഫോറത്തിന്റെ വേദികളിൽ സജീവമായി. അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രവർത്തനവും കോട്ടയത്തെ മാദ്ധ്യമപ്രവർത്തകരിൽ ചിലരോടുള്ള ചങ്ങാത്തവും ഒത്തു ചേർന്നപ്പോൾ ടിബിയിൽ ഫോറത്തിന്റെ മീറ്റിംഗുകൾ പൊടിപൊടിച്ചു. പത്രപ്രവർത്തക യൂണിയൻ പടിക്കു പുറത്തു നിർത്തിയിരിക്കുന്ന പത്രപ്രവർത്തകരുടെ ദേശീയ സംഘടനയായ ഐഎഫ്ഡബ്ള്യൂജെയുമായുള്ള ധാരണയ്ക്ക് വഴിതുറന്നത് ഈ ഘട്ടത്തിലാണ്. ഇതോടെ യാത്രകളുടെയും അതിനായുള്ള പിരിവിന്റെയും അനന്തസാധ്യതകളാണ് തെളിഞ്ഞത്. രാജ്യമെമ്പാടുമുള്ള ഐഎഫ്ഡബ്ലൂജെ യോഗങ്ങളിലേക്ക് സീനിയർ ജേണലിസ്റ്റുകളിൽ ഒരു വിഭാഗം പെട്ടിയെടുത്തു. പറന്നും പാളങ്ങളിലൂടെയും ഇവർ യോഗങ്ങളിലെത്തി, നാടുകണ്ട് ആർത്തുല്ലസിച്ചു. യാത്രകൾ പതിവായതോടെ ഈ ചില്ലയിലേക്ക് കൂടുതൽ അധികാരമോഹികൾ ചേക്കേറി.
പ്രസ് ക്ലബ് സ്വന്തം ഓഫീസ് പോലെ കരുതി പതിറ്റാണ്ടുകളായി ബ്ളേഡ് ബിസിനസ് നടത്തുന്ന മാദ്ധ്യമ പ്രവർത്തകനും എത്തിയതോടെ കമ്മീഷൻ വ്യവസ്ഥയിലുള്ള പിരിവിന് സാധ്യതയേറി. പത്രപ്രവർത്തകസംഘടനയ്ക്കും വിരമിച്ച പത്രപ്രവർത്തകരുടെ സംഘടനയ്ക്കും പണപ്പിരിവിന് ഇദ്ദേഹം നേതൃത്വം നൽകി. സംഘടനയുടെ പ്രവർത്തനം കോട്ടയത്തേക്ക് ഒതുങ്ങി. കോട്ടയത്ത് ഒരു ആസ്ഥാന മന്ദിരം സംഘടനയുടെ സ്വപ്നമാണ്. ഇത് നല്ലകാര്യമാണ്. ഇതിനായി പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകമായ പ്രസ് ക്ളബിനെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ അതിന്റെ ഭാഗമായി സ്ഥലം വിട്ടു കൊടുക്കാനായില്ലത്രെ. ഇതോടെയാണ് ക്ളബുമായി അടുപ്പമുള്ള ആളെ ഭാരവാഹിയാക്കിയത്. ഇതുവഴി ജില്ലാ മീറ്റിംഗുകൾക്കുള്ള സ്ഥലപ്രശ്നം പരിഹരിച്ചു.
ഇതിനിടയിലാണ് സംസ്ഥാന സമ്മേളനത്തിന് കോട്ടയം വേദിയായത്. അതിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പക്ഷേ സംഘടനയ്ക്ക് എല്ലാ അനുഗ്രഹാശീസുകളും നൽകുന്ന പിസി ജോർജിനെ അടുപ്പിച്ചില്ല. ജോർജിനെ തഴഞ്ഞതല്ല മുഖ്യമന്ത്രി വരുമ്പോൾ ജോർജിനെ അടുപ്പിക്കുന്നത് ശരിയാവില്ലെന്ന് അറിയാവുന്ന ആസ്ഥാന പണ്ഡിതർ ഒഴിവാക്കുകയാണ് ചെയ്തത്. സീനിയർ ജേണലിസ്റ്റ് ഫോറത്തോട് കോട്ടയം പ്രസ്ക്ളബും സഹകരിച്ചു. ഐഎഫ്ഡബ്ലൂജെയുമായുള്ള അടുപ്പമൊന്നും വിലങ്ങുതടിയായില്ല. ഐഎഫ്ഡ്ബ്ള്യൂ അഫിലിയേഷനും വിലക്കും മറ്റും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണല്ലോ. അതിന് ജില്ലാ നേതൃത്വം എന്തു പിഴച്ചു.
പത്രപ്രവർത്തക പെൻഷൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക,(ഒരംഗം മരിച്ചാൽ പെൻഷനർഹതയുള്ള ഭാര്യയാണെന്നു തെളിയിക്കാൻ തഹസീൽദാരുടെയും മറ്റും സർട്ടിഫിക്കറ്റുൾപ്പെടെ സംഘടിപ്പിച്ചു നൽകി വരുമ്പോൾ രണ്ടു വർഷം പിടിക്കും) പെൻഷൻതുക നീതിയുക്തമായി കൂട്ടുക, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, കേരളപത്രപ്രവർത്തനത്തിന്റെ ആർക്കൈവ്സ് ഉണ്ടാക്കുക വിരമിച്ച പത്രപ്രവർത്തകർക്ക് ഇവയൊക്കെയേ ആഗ്രഹങ്ങളുള്ളൂ. എന്നാൽ അതിൽനിന്നൊക്കെ വിട്ട്, പിരിവിന്റെ അനന്തസാധ്യതകളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് സംസ്ഥാനനേതാക്കളിൽ പലരും. അവർ വിളിക്കുകയോ വിളിപ്പിക്കുകയോ ചെയ്യുന്നു: 'പ്രസ് ക്ലബിൽനിന്നാണ്, സീനിയർ ജേർണലിസ്റ്റ് ഫോറം ഭാരവാഹിയാണ്....'സീനിയർ ജേർണലിസ്റ്റ് എന്നു കേൾക്കുമ്പോൾ കൂടിയ ഇനം പത്രക്കാരാണെന്ന തെറ്റിധാരണയിൽ പലരും ചോദിക്കുന്ന പണം കൊടുക്കുന്നു. വിളിച്ചതു പല്ലു കൊഴിഞ്ഞ സിംഹമാണെന്നും പിരിവ് കൊടുത്താലും കൊടുത്തില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നുമുള്ള സത്യം അവർ അറിയുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്