സർക്കാർ എഴുതിതള്ളിയ മൂന്ന് വിജിലൻസ് കേസുകളും പൊടിതട്ടിയെടുത്ത് പുനരന്വേഷിക്കും; സൂരജിനെ രക്ഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉയർന്ന തസ്തികയിൽ
ബി രഘുരാജ്
തിരുവനന്തപുരം: ഭരണക്കാരുടെ പ്രീതി പിടിച്ചുപറ്റിയായിരുന്നു ടി ഒ സൂരജ് എന്ന ഐഎഎസ് ഓഫീസറുടെ വളർച്ച. അതുകൊണ്ട് തന്നെ സുരജിനെ തൊടാൻ അർക്കുമായില്ല. കഴമ്പുള്ള നിരവധി പരാതികളിൽ വിജിലൻസ് നടപടി തുടങ്ങിയെങ്കിലും മുളയിലേ അവയെല്ലാം നുള്ളി. സൂരജിന്റെ കേസുകളുടെ നീക്കങ്ങൾ ചോർത്താൻ ഉന്നത ഉദ്യോഗസ്ഥൻ തന്നെ സ്ഥിരമായി വിജിലൻസ് ആസ്ഥാനത്ത് ഉണ്ടായിരുന്നു. ഇദ്ദേഹം സർവ്വീസിൽ നിന്ന് വിരമിച്ചതോടെയാണ് ഫയലുകൾ പൊടിതട്ടിയെടുത്തത്. വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പിന്തുണ കൂടിയായപ്പോൾ സൂരജ് അഴിമതിക്കേസിൽ വില്ലനുമായി.
മൂന്ന് വിജിലൻസ് കേസുകളാണ് ഇത്തരത്തിൽ ഒതുക്കപ്പെട്ടത്. വിജിലൻസ് ആസ്ഥാനത്തെ സുരജിന്റെ സഹായിയായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇന്ന് ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉയർന്ന തസ്തികയിലുമുണ്ട്. ഇയാളുടെ സഹായമാണ് വിജിലൻസ് കേസുകളിൽ നിന്ന് ഊരിപ്പോകാൻ സുരജിന് സഹായകമായതെന്നാണ് ആരോപണം. സുരജിന്റെ ഭാര്യാപിതാവ് വിജിലൻസ് ആസ്ഥാനത്ത് ഈ ഓഫീസറുടെ നിത്യ സന്ദർശകനായിരുന്നുവെന്നും സൂചനയുണ്ട്. സൂരജിനെതിരായ വിജിലൻസ് കേസുകളിൽ അനുകൂല തീരുമാനം ഉണ്ടാക്കുന്നതിനൊപ്പം ചെറിയ ചലനം പോലും ഈ ഉദ്യോഗസ്ഥനിലൂടെ സൂരജ് മനസ്സിലാക്കി. ഉന്നത രാഷ്ട്രീയ ഇടപെടലിലൂടെ ഇതെല്ലാം ഒതുക്കി തീർക്കുകയും ചെയ്തു.
ആരേയും കൂസാക്കാത്ത സാക്ഷാൽ സിബി മാത്യൂസിന് പോലും സൂരജിനെ തൊട്ടുകളിക്കാൻ കഴിഞ്ഞില്ലെന്നതിൽ നിന്നു തന്നെ വിജിലൻസ് ആസ്ഥാനത്തെ നീക്കങ്ങളുടെ ശക്തി ഊഹിക്കാം. ഇത്തരം ഇടപെടലുകൾ വിജിലൻസിലെ ചില ഉദ്യോഗസ്ഥരെ വേദിനിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ നടപടികൾ. സൂരജിനെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ വിരമിച്ചതോടെ തന്നെ ഇതിന്റെ നീക്കങ്ങൾ തുടങ്ങി. പഴയ ഫയലുകൾ പൊടിതട്ടിയെടുത്തു. പുതിയവയും കൂട്ടിച്ചേർത്തു. ഈ നീക്കങ്ങൾ പുറത്താരും അറിയാതിരിക്കാനും ശ്രദ്ധിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുടുങ്ങിയ സൂരജിന്റെ പഴയ കേസുകൾ പുനരന്വേഷിക്കാനും അണിയറയിൽ നീക്കമുണ്ട്.
സൂരജിന്റെ വിജിലൻസ് കേസുകളെ കുറിച്ച് മനുഷ്യാവകാശ പ്രവർത്തകർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ വിവരാവകാശത്തിന് മറുപടിയായി ലഭിച്ച രേഖയിൽ സർക്കാർ നിർദ്ദേശ പ്രകാരം വിജലൻസ് തന്നെ കേസ് എഴുതിതള്ളിയെന്ന് വ്യക്തമായിരുന്നു. വി.ഇ 13/2004, വി സി 03/2007, വി.ഇ 10/2007 എന്നീ കേസുകളാണ് സൂരജിനെതിരെ വിജിലൻസ് പരിശോധിച്ച് എഴുതി തള്ളിയത്. കോഴിക്കോട് ജില്ലാ കളക്ടർ അയിരുന്നപ്പോഴത്തെ കേസുകളാണിവ. അതിന് ശേഷം നിരവധി പരാതികൾ കിട്ടിയെങ്കിലും ഒന്നും നടന്നില്ല. പരാതികളെല്ലാം ചവട്ടുകുറ്റയിലേക്ക് പോയെന്നാണ് സൂചന. ജില്ലാ കളക്ടറായിരിക്കെ അനധികൃത പരിവ് നടത്തിയതാണ് മേൽപ്പറഞ്ഞതിൽ ആദ്യ കേസ്. ജനറൽ ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ വാങ്ങിയതായിരുന്നു രണ്ടാമത്തെ കേസിന് ആധാരം. മണൽ മാഫിയയെ സഹായിച്ചതിനെതിരെയായിരുന്നു മൂന്നാമത്തെ വിജിലൻസ് അന്വേഷണം.
ഇതിൽ ആദ്യ കേസിൽ പ്രതികളെല്ലാം കുറ്റക്കാരല്ലെന്ന് വിജിലൻസ് കണ്ടെത്തി. ജനറൽ ആശുപത്രി കേസിലെ അന്വേഷണത്തിലെ കണ്ടെത്തൽ വിചിത്രമാണ്. ഒന്നാം പ്രതി ഡോക്ടർ വിജയനും രണ്ടാം പ്രതി ടി ഒ സൂരജും കുറ്റവിമുക്തർ. എന്നാൽ മൂന്നും നാലും പ്രതികൾ തെറ്റു ചെയ്തെന്നും കണ്ടെത്തി. ഇങ്ങനെ ആദ്യ രണ്ട് പ്രതികളെ ഒഴിവാക്കി കോടതിയിൽ കുറ്റപത്രം നൽകി. ഈ കേസ് കോഴിക്കോട് വിജിലൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. മണൽക്കടത്തിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ തിരിമറികൾക്കും അടിസ്ഥാനമില്ലെന്ന് വിധിയെഴുതി വി.ഇ 10/2007 എന്ന കേസ് വിജിലൻസ് തന്നെ എഴുതിതള്ളി. സൂരജിനെതിരായ വിജിലൻസ് നിലപാടുകളെല്ലാം സർക്കാരും അംഗീകരിച്ചതോടെ ഐഎഎസ് ഓഫീസർ കുറ്റവിമുക്തനുമായി.
ഇതിനെല്ലാം സൂരജിന് കരുത്തായത് വിജിലൻസ് ആസ്ഥാനത്തെ ഉന്നത ബന്ധങ്ങളായിരുന്നു. രാഷ്ട്രീയക്കാരുടെ പിന്തുണയുള്ള ഈ ഉദ്യോഗസ്ഥനെ വിജിലൻസ് ആസ്ഥാനത്ത് എത്തിയ മിക്ക ഡയറക്ടർമാർ പോലും കരുതലോടെയാണ് സമീപിച്ചിരുന്നത് അത്രേ.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- പരവൂർ എപിപി അനീഷ്യയുടെ ആത്മഹത്യാ അന്വേഷണത്തിന് ഇനി പുതുവേഗം വരും
- ജിയക്ക് വിഷാദരോഗം ഉണ്ടായിരുന്നു, അവരുടെ വീട്ടുകാർ ശ്രദ്ധിച്ചില്ല
- ജിയാ ഖാന്റെ മരണത്തിൽ സൂരജ് പഞ്ചോളി കുറ്റവിമുക്തൻ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍