വിവാഹ അഭ്യർത്ഥനയുമായി ആദർശ് വീട്ടുകാരെ സമീപിച്ചത് ലക്ഷ്മിയുടെ പ്രേരണയാൽ; മറ്റൊരു യുവതിയുമായി നിശ്ചയിച്ച ആദർശിന്റെ വിവാഹം ലക്ഷ്മി മുടക്കിയെന്ന് ബന്ധുക്കളുടെ ആരോപണം; നാട്ടുകാർക്ക് പ്രിയങ്കരനും ശാന്ത സ്വഭാവക്കാരനുമായ ആദർശ് കടുംകൈ ചെയ്തതത് പെട്ടന്നുള്ള വികാരത്തിൽ ആകാമെന്ന് സുഹൃത്തുക്കളും
ആർ പിയൂഷ്
കരുനാഗപ്പള്ളി: കോട്ടയം എസ്എംഇ കോളേജിൽ ഇന്നലെയുണ്ടായ സംഭവം കേരളത്തെ ശരിക്കും ഞെട്ടിച്ചതായിരുന്നു. വ്യക്തികളിൽ തീപടർത്തിയ പ്രണയത്തിനൊടുവിൽ മരണവും അഗ്നിപടർന്നായിരുന്നു എന്നതാണ് മലയാളികളെ എല്ലാം ഞെട്ടിക്കുന്നതായിരുന്നു. പ്രണയകലഹത്തിന് ഒടുവിൽ ക്ലാസിൽ കയറി കാമുകിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് ആ പ്രെടോളിനൊപ്പം സ്വയം കത്തിയമർന്ന കാമുകനെയാണ് ഇന്നലെ കേരളം കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫിസിയോ തെറാപ്പി ക്ലാസ്സിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പൊള്ളലേറ്റ് മരണമടഞ്ഞ ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് ലക്ഷ്മി (21)യും കാമുകനായ ആദർശും (25) ആയിരുന്നു.
പ്രണയത്തിന്റെ പേരിൽ നടന്ന ഈ ദാരുണ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ആദർശിനെ കുറിച്ച് സുഹൃത്തുകൾക്കും നാട്ടുകാർക്കും പറയാനുള്ളത് മറിച്ചുള്ള അഭിപ്രായമാണ്. നീണ്ടകര പുത്തൻതുറ എ.എം.സി ജംഗ്ഷനിൽ കൈലാസ മംഗലത്ത് സുനീതന്റെയും കുമാരിയുടെയും മകനാണ് ആദർശ്. ആത്മഹത്യ ചെയ്ത ആദർശ് നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. നാട്ടിലെ പൊതുപരിപാടികളിൽ മുൻ പന്തിയിലുണ്ടായിരുന്നു. യാതൊരു ദുശീലങ്ങളും ഇല്ലാത്ത ശാന്തസ്വഭാവക്കാരനായ ചെറുപ്പക്കാരൻ എന്നായിരുന്നു ആദർശിനെ കുറിച്ച് സുഹൃത്തുക്കൾക്കും പറയാനുള്ളത്. ഇങ്ങനെ ശാന്തസ്വഭാവക്കാരനായ യുവാവിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് പെട്ടന്നുണ്ടായ വികാരമാകും എന്നാണ് ബന്ധുക്കളും സുഹൃത്തുകളും പറയുന്നത്.
നാടിനെ ഞെട്ടിച്ച ഈ സംഭവത്തിൽ ജാതീയമായ അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതാണ് യുവാവിനെ കുടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. താഴ്ന്ന ജാതിക്കാരനായതിനാൽ ലക്ഷ്മിയുമായുള്ള പ്രണയത്തെ തള്ളിക്കളയുകയായിരുന്നു ബന്ധുക്കൾ. ഇവരുവരും തമ്മിൽ തീവ്രമായ പ്രണയത്തിലായിരുന്നു എന്നാണ് ആദർശിന്റെ വീട്ടുകാർ പറയുന്നത്. ഏറെ നാളത്തെ പ്രണയത്തിനിടെ വിവാഹകാര്യം പറഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയതെന്നാണ് ആദർശിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മറുനാടനോട് പറഞ്ഞത്.
താഴ്ന്ന ജാതിക്കാരനായ യുവാവിന് ഉയർന്ന ജാതിയിലുള്ള മകളെ കെട്ടിച്ചു കൊടുക്കാൻ മാതാപിതാക്കൾ ഒരുക്കമല്ലായിരുന്നു എന്നതായിരുന്നു കാരണം. അതേസമയം ഒരുമിക്കാനുള്ള ബുദ്ധിമുട്ട് ആദർശ് മനസിലാക്കി പിന്മാറാൻ ഒരുങ്ങിയിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ലക്ഷ്മിയുടെ നിരന്തരമായ പ്രേരണയാലാണ് ആദർശ് പലതവണ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തിയതെന്നും ബന്ധുക്കൾ പറയുന്നു. ഇങ്ങനെ നിരന്തരമായി വിവാഹ അഭ്യാർത്ഥ നടത്തിയപ്പോൾ ലക്ഷ്മിയുടെ മാതാപിതാക്കളാണ് പെൺകുട്ടിയെ ശല്യം ചെയ്യുന്നു എന്ന് കാട്ടി കായംകുളം പൊലീസിൽ പരാതി നൽകിയത്.
പൊലീസും കേസുമായി വിവാഹം കഴിക്കുന്നതിലേക്ക് ആദർശ് ഒരുക്കമായിരുന്നില്ലെന്നാണ് യുവാവിന്റെ ബന്ധുക്കൾ പറയുന്നത്. വിഷയം പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ആദർശ് പ്രണയത്തിൽ നിന്നും പിന്മാറിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. പ്രണയത്തിൽ നിന്നും മാറിനിന്ന ആദർശിന് മറ്റു വിവാഹ ആലോചനകളും തുടങ്ങി. എന്നാൽ വിവാഹത്തിന്റെ വക്കിലെത്തിയ ഒരു ആലോചന ലക്ഷ്മി തന്നെ മുടക്കി ആദർശിനെ പ്രണയത്തിലേക്ക് വീണ്ടും വലിച്ചടുപ്പിച്ചു എന്നാണ് വീട്ടുകാർ പറയുന്നത്.
ലക്ഷ്മിയുമായുള്ള അടുപ്പത്തിൽ വിള്ളലുണ്ടായപ്പോൾ ഇരുവരും പിരിയാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി ആദർശ്ശിന്റെ വിവാഹ നിശ്ചയിക്കുകയും ചെയ്തു. ആദർശിന്റെ വിവാഹത്തെ കുറിച്ച് സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞ ലക്ഷ്മി പരിഭ്രാന്തയായെന്നും ആദർശ്ശിനെ ഫോണിൽ ബന്ധപ്പെട്ട് നേരിൽ കാണണം എന്നാവശ്യപ്പെട്ടുവെന്നും യുവാവിന്റെ ബന്ധുക്കൾ പറയുന്നു. ലക്ഷ്മിക്ക് ആദർശിനെ മറക്കാൻ പറ്റില്ല എന്നും വിവാഹത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ആദർശിന്റെ ഫോണിൽ നിന്നും ലക്ഷ്മി പെൺകുട്ടിയെ വിളിച്ച് ഇരുവരും പ്രണയത്തിലാണെന്നും വിവാഹത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ആദർശിന്റെ വിവാഹം മുടങ്ങിയതെന്ന് ആദർശിന്റെ അപ്പച്ചി മറുനാടനോട് പറഞ്ഞു.
ഇങ്ങനെ പ്രണയത്തിൽ നിന്നും പിന്മാറിയ യുവാവിനെ വീണ്ടും വലിച്ചടുപ്പിച്ചത് ലക്ഷ്മിയാണെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. സുജിത്, സുനിത്,അഖിൽ എന്നിവരാണ് ആദർശിന്റെ സഹോദരങ്ങൾ. യുവാക്കളുടെ പ്രണയത്തിന് ജാതിയുടെ വേലിക്കെട്ട് സൃഷ്ടിച്ച് നിരുത്സാഹപ്പെടുത്തിയ മാതാപിതാക്കളാണ് ദുരന്തം വരുത്തിവച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നതും. പെട്ടെന്ന് തോന്നിയ ദേഷ്യത്തിനും വികാരത്തിനും അടിമപ്പെട്ടാകും ക്രൂരമായ ചിന്താഗതിയിലേക്ക് പോയതെന്നും സുഹൃത്തുക്കൾ പറയുന്നു.
ഇന്നലെ സപഌമെന്ററി പരീക്ഷയ്ക്കായി ക്യാംപസിൽ എത്തിയ ആദർശ് പെൺകുട്ടിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടി താല്പര്യമില്ലെന്ന് അറിയിച്ചതോടെ പുറത്ത് പോയ യുവാവ് ചാലുകുന്നിലെ പമ്പിൽ നിന്നും പെട്രോളുമായി മടങ്ങിയെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയത്തിലും മിടുക്കിയായിരുന്നു ലക്ഷ്മി. എസ്.എസ്.എൽ.സിക്കും +2വിനും നല്ല മാർക്കു നേടി വിജയിച്ചിരുന്നു.തുടർന്നാണ് കോട്ടയം എസ്.എം.ഇൽ ഇഷ്ട വിഷയമായ ഫിസിയോ തെറാപ്പി കോഴ്സിന് ചേർന്നത്.
ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്ന ലക്ഷ്മി കാഞ്ഞൂർ ദേവീക്ഷേത്രത്തിലെ കോലം ഉത്സവത്തിനോടനുബന്ധിച്ചാണ് ഏറ്റവും ഒടുവിൽ വീട്ടിൽ വന്നു പോയത്.പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു ലക്ഷ്മി. പൊതുവേ ശാന്തയും സ്നേഹപൂർവമായ പെരുമാറ്റത്തിനുടമയുമായ ശ്രീലക്ഷ്മിയുടെ വേർപാട് സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ണീരിലാഴ്ത്തി.
ലക്ഷ്മിയുടെ പിതാവ് കൃഷ്ണകുമാർ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് വകുപ്പിൽ അഡീഷണൽ സ്റ്റാറ്റിക്സ് ഓഫീസറാണ്. മാതാവ് ഉഷാറാണി ഹരിപ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയാണ്. ഏക സഹോദരൻ ശങ്കരനാരായണൻ ഹരിപ്പാട് ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ +2 വിദ്യാർത്ഥിയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍