സെൻകുമാറിന്റെ നിയമന ഉത്തരവ് ജേക്കബ് തോമസിൽ വ്യക്തത വന്ന ശേഷം; സുപ്രീംകോടതിയോട് കളിച്ചാൽ ജയിലിടയ്ക്കുമെന്ന് തിരിച്ചറിഞ്ഞ് സമ്മർദ്ദം ശക്തമാക്കി നളിനി നെറ്റോയും; സുപ്രീംകോടതി വിധി നടപ്പാക്കാത്തത് ലോക്നാഥ് ബെഹ്റയെ വിജിലൻസിൽ കസേര ഉറപ്പിക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ടി.പി. സെൻകുമാറിന് സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമനം നൽകണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാൻ വൈകുന്നത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ അവധിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ. ജേക്കബ് തോമസിന്റെ അവധി അവസാനിക്കുന്നത് ഇന്നാണ്. അതുകൊണ്ട് തന്നെ അടുത്ത പ്രവർത്തി ദിവസമായ ചൊവ്വാഴ്ച ജേക്കബ് തോമസ് ജോലിക്ക് ഹാജരാകണം. ഇതു വരെ അവധി നീട്ടുണമെന്ന് സർക്കാരിനോട് ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സെൻകുമാറിന്റെ ഉത്തരവ് വൈകുന്നത്.
ജേക്കബ് തോമസ് വീണ്ടും അവധിയിൽ പോയാൽ ലോക്നാഥ് ബെഹ്റയെ വിജിലൻസ ഡയറക്ടറായി നിമയിക്കാം. അതേ സമയം ജേക്കബ് തോമസ് എത്തിയാൽ ബെഹ്റയ്ക്ക് പകരം പദവി നൽകാനില്ലാത്ത സ്ഥിതി വരും. ഇതുകൊണ്ടാണ് നിയമപരമായ തിരിച്ചടി ഉറപ്പായിട്ടും സെൻകുമാർ വിഷയത്തിൽ സർക്കാർ തീരുമാനം വൈകിപ്പിക്കുന്നത്. സർക്കാർ കോടതിയലക്ഷ്യ നടപടികൾ ക്ഷണിച്ചുവരുത്തുകയാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിധി നടപ്പാക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെന്നുകാണിച്ച് സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ ജേക്കബ് തോമസിന്റെ അവധിയിൽ വ്യക്തത വന്നാലുടൻ ചൊവ്വാഴ്ച തന്നെ സെൻകുമാറിന്റെ പൊലീസ് മേധാവിയായുള്ള ഉത്തരവ് പുറത്തിറങ്ങും.
സുപ്രീംകോടതി വിധിവന്ന് ആറുദിവസമായിട്ടും കൂടിയാലോചനകളിൽത്തന്നെയാണ് സർക്കാർ. റിവിഷൻ ഹർജി നൽകണോ നിയമനം നടത്തണോ എന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിസ്ഥാനത്തുനിർത്തിയാണ് സെൻകുമാർ ശനിയാഴ്ച ഹർജി നൽകിയത്. വിധി നടപ്പാക്കേണ്ട ഉദ്യോഗസ്ഥ എന്നനിലയിലാണിത്. ഉത്തരവ് നടപ്പാക്കാൻ ചീഫ്സെക്രട്ടറി വിസമ്മതിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഹർജി പരിഗണിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്കെതിരെയും സർക്കാരിനെതിരെയും സുപ്രീംകോടതി പരാമർശമുണ്ടായാൽ സർക്കാർ വീണ്ടും പ്രതിരോധത്തിലാകും. എന്നാൽ ജേക്കബ് തോമസിന്റെ അവധിയിൽ ചൊവ്വാഴ്ച രാവിലെയോടെ നിലപാട് അറിയാം. അതിന് ശേഷം ഉടൻ തന്നെ സെൻകുമാറിന്റെ ഉത്തരവും ഇറങ്ങും. ഇതിലൂടെ സുപ്രീംകോടതിയിലെ നടപടികൾ അപ്രസക്തമാക്കാമെന്നാണ് സർക്കാർ വിലയിരുത്തൽ.
സെൻകുമാറിനെ നിയമിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെയും നിലപാടെന്ന് സൂചനയുണ്ട്. രാഷ്ട്രീയതീരുമാനം വൈകുന്നത് ചീഫ് സെക്രട്ടറിയെ ബാധിക്കാം. സർവീസ് സംബന്ധമായ വിഷയത്തിൽ വിധി നടപ്പാക്കാൻ കൂട്ടാക്കാതിരുന്ന കർണാടക ചീഫ് സെക്രട്ടറി ജെ. വാസുദേവനെ അറസ്റ്റുചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജെ. വാസുദേവൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കുമ്പോൾ അച്ചടക്കലംഘനം ആരോപിച്ച് ഒരു ഉദ്യോഗസ്ഥനെ മാറ്റിയതുമായി ബന്ധപ്പെട്ട വിധിയാണ് നടപ്പാക്കാതിരുന്നത്. ഈ സാഹചര്യം നളിനി നെറ്റോയും സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
മേൽപ്പറഞ്ഞ കർണ്ണാടത്തിലെ കേസിൽ ഉദ്യോഗസ്ഥന് അനുകൂലമായി സുപ്രീംകോടതി നിലപാടെടുത്തു. എന്നാൽ, ഉത്തരവ് നടപ്പാക്കാൻ കർണാടക സർക്കാർ തയ്യാറായില്ല. ഉദ്യോഗസ്ഥൻ വീണ്ടും കോടതിയെ സമീപിച്ചു. ഉത്തരവുനടപ്പാക്കേണ്ട ബാധ്യതയുണ്ടായിരുന്ന കർണാടക ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടി വന്നു. ഇവിടെയും സമാനസാഹചര്യം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. സെൻകുമാറിന്റെ കോടതിയലക്ഷ്യ ഹർജിയിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. സെൻകുമാറും നളിനി നെറ്റോയും തമ്മിലുള്ള ഭിന്നത പരസ്യമായ രഹസ്യമാണ്. തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റാൻ ചരടുവലിച്ചത് നളിനി നെറ്റോയാമെ്നാണ് സെൻകുമാർ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് നളിനി നെറ്റോയെ മാത്രം കുറ്റപ്പെടുത്തി നിയമനടപടിക്ക് സെൻകുമാർ ഒരുങ്ങുന്നത്.
രണ്ടുകാര്യങ്ങളാണ് സുപ്രീംകോടതി വിധിക്കുശേഷം സെൻകുമാറിന്റെ നിയമനവിഷയത്തിൽ ഉണ്ടായിരിക്കുന്നത്. വിധി വന്നയുടൻ, തന്നെ ഡി.ജി.പി.യായി നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. വിധി നടപ്പാക്കണമെന്നുകാട്ടി നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥും ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. രണ്ടുകാര്യങ്ങളിലും സർക്കാർ തീരുമാനമെടുത്തില്ല.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍