തിങ്കളാഴ്ച ഹർജി നൽകാനിരുന്ന സെൻകുമാർ രണ്ട് ദിവസം മുമ്പേ നൽകിയതിൽ പരിഭ്രമിച്ച് സർക്കാർ; വിജിലൻസ് അന്വേഷണങ്ങൾ പ്രഖ്യാപിച്ചതും തിരിച്ചടിയായേക്കും; എത്രയും വേഗം നിയമനം നൽകി നിയമക്കുരുക്ക് അഴിക്കാൻ ഉപദേശിച്ച് ഉപദേശകർ; എന്തു സംഭവിച്ചാലും നിയമനം നൽകരുതെന്ന് ഉപദേശിച്ച് ചിലരും; ഡിജിപി വിഷയത്തിൽ പിണറായി സർക്കാർ പിടിച്ചത് പുലിവാല് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ടിപി സെൻകുമാറിനെ പൊലീസ് മേധാവിയാക്കാൻ വൈകുന്നത് നിയമ പ്രശ്നമുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തിരിച്ചറിഞ്ഞിരുന്നു. പരമാവധി വൈകിപ്പിച്ച് ഉത്തരവ് കൊടുക്കാായിരുന്നു പദ്ധതി. തിങ്കളാഴ്ച സെൻകുമാർ വൈകിപ്പിക്കലിനെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു സർക്കാരിന് ലഭിച്ച സൂചന. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച കഴിഞ്ഞ് ഉത്തരവ് കൊടുക്കാമെന്ന പ്രതീക്ഷയിൽ തീരുമാനം നീട്ടി. ജേക്കബ് തോമസിന്റെ അവധിയിലെ തീരുമാനം കൂടി അറിയാനായിരുന്നു ഇത്. എന്നാൽ സർക്കാരിനെ അപ്രതീക്ഷിതമായി വെട്ടിലാക്കി ശനിയാഴ്ച തന്നെ സെൻകുമാർ കോടതിയെ സമീപിച്ചു. സുപ്രീംകോടതി ഈ കേസ് തിങ്കളാഴ്ച പരിഗണിക്കാൻ സാധ്യതയുണ്ട്. വെക്കേഷൻ ബഞ്ച് ഈ കേസ് എടുത്താൽ സർക്കാരിന് തിരിച്ചടിയാകും.
മെയ് ദിനമായതിനാൽ തിങ്കളാഴ്ച സംസ്ഥാന സർക്കാരിന് അവധിയാണ്. അതുകൊണ്ട് തന്നെ തിങ്കളാഴ്ച ഇത്തരത്തിലൊരു ഉത്തരവ് കൊടുക്കാനുമാകില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് നിയമനം വൈകിയതിൽ വിമർശനം ഉയരാൻ ഉടയുണ്ട്. ഇത ്സർക്കാരിനെ തീർത്തും വെട്ടിലാക്കി. സെൻകുമാറിന്റെ കോടതിയലക്ഷ്യ ഹർജിയാണു സർക്കാരിനെ ഇവിടെയെത്തിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഹർജി നൽകാൻ ആലോചിച്ച സെൻകുമാർ അപ്രതീക്ഷിതമായാണ് ഇന്നലെ ഹർജി നൽകിയത്. സെൻകുമാറിനെ കുടുക്കാൻ ചില വിജിലൻസ് കേസുകൾ പിണറായി സർക്കാർ പൊടിതട്ടിയെടുക്കുകയും ചെയ്തു. സുപ്രീംകോടതി വിധിയോടുള്ള പ്രതികാരമായി ഈ നടപടിയെ സെൻകുമാർ കാണുന്നു. ഈ വിഷയവും സുപ്രീംകോടതിയുടെ പരിഗണനയിൽ സെൻകുമാര്‍ കൊണ്ടു വരും. ഇതും സർക്കാരിനെ പ്രതിരോധത്തിലാക്കും.
സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്നു സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ 24 നാണ് വിധിച്ചത്. സാധാരണനിലയിൽ വിധി ഉടൻ നടപ്പാക്കേണ്ടതാണ്. റിവ്യു ഹർജി നൽകിയിട്ടു പ്രയോജനമുണ്ടാകില്ലെന്ന് ആദ്യമേതന്നെ സർക്കാരിനു നിയമവിദഗ്ധരുടെ ഉപദേശം കിട്ടിയതാണ്. എന്നാൽ നിയമനം നീട്ടിക്കൊണ്ടുപോവുകയാണു സർക്കാർ. സെൻകുമാർ ജൂൺ 30നു വിരമിക്കും. രണ്ടു മാസമേ പൊലീസ് മേധാവിയുടെ കസേരയിൽ ഇരിക്കാൻ അദ്ദേഹത്തിന് ഇനി സമയമുള്ളൂ. ഈ കാലപരിധി പരമാവധി കുറയ്ക്കാനാണ് സർക്കാരിന്റെ ശ്രമമെന്നാണ് സെൻകുമാറിന്റെ വാദം. പ്രഥമദൃഷ്ട്യാ തന്നെ കോടതിക്ക് ഇക്കാര്യം ബോധ്യെപ്പെടുകയും ചെയ്യും. അങ്ങനെ വന്നാൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരും.
സർക്കാരിനെ വെല്ലുവിളിച്ചു കോടതി വിധിയുമായി വന്നയാളെ മുമ്പ് ഇറക്കിവിട്ട അതേ കസേരയിൽ ഉടനടി അവരോധിക്കേണ്ടെന്ന അഭിപ്രായമായിരുന്നു സർക്കാരിലെ രണ്ട് ഉന്നതർക്ക്. കാരണം വിധിയുടെ ആഘാതം നേരിട്ടു പതിച്ചത് ഇവരുടെ മേലാണ്. തുടർന്ന് സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകനോടും മറ്റും വാക്കാൽ അഭിപ്രായം ചോദിച്ചു. വിധി നടപ്പാക്കാനായിരുന്നു ഉപദേശം. പിന്നീടു നിയമ സെക്രട്ടറിയോടു ചോദിച്ചു. വിധി ഉടൻ നടപ്പാക്കണമെന്നും വൈകിച്ചാൽ കോടതിയലക്ഷ്യമാകുമെന്നുമായിരുന്നു ജില്ലാ ജഡ്ജി കൂടിയായ അദ്ദേഹത്തിന്റെ ഉപദേശം. അതിന് ശേഷം ഹരീഷ് സാൽവെയോടും ഉപദേശം ചേടി. ഇത് കിട്ടിയിട്ടുമില്ല. ഇത് വൈകിപ്പിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് സെൻകുമാർ സുപ്രീംകോടതിയിൽ വീണ്ടും പോയത്.
ഹരീഷ് സാൽവെയോട് ചോദിച്ച ചോദ്യങ്ങളും രസകരമായിരുന്നു. സെൻകുമാറിനെ മാറ്റിയ ഉത്തരവിൽ അദ്ദേഹത്തിനൊപ്പം നിയമനം നൽകിയ മറ്റുള്ളവരുടെ സ്ഥിതി എന്താകും? സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഇനി എന്തു ചെയ്യണം? വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റിയ എൻ. ശങ്കർ റെഡ്ഡിയുടെയും ആ സ്ഥാനത്തു നിയമിച്ച ജേക്കബ് തോമസിന്റെയും കാര്യം എന്താകും? ഇതൊക്കെയായിരുന്നു അവ. ഇതിനെല്ലാം പിന്നിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണെന്നും സെൻകുമാർ വിലയിരുത്തി. 11 മാസത്തെ നിയമ പോരാട്ടംകൊണ്ടു നേടിയ വിധി അട്ടിമറിക്കാനുള്ള ശ്രമമാണെന്നു സെൻകുമാർ കരുതുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത് അതുകൊണ്ടാണ്.
നളിനിയുടെ തെറ്റായ രണ്ടു റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതെന്നും അതിനാൽ വിധി നടപ്പാക്കുന്നതു വൈകിപ്പിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടെന്നുമാണു സെൻകുമാറിന്റെ ആക്ഷേപം. ചീഫ് സെക്രട്ടറിക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പൊലീസ് മേധാവി സ്ഥാനത്തു നഷ്ടപ്പെട്ട കാലാവധി നീട്ടിക്കിട്ടണമെന്ന ആദ്യ ഹർജിയിലെ ആവശ്യവും കോടതിയിൽ ഉന്നയിക്കും. ഇതോടെ പ്രതിക്കൂട്ടിലാകുന്നത് നളിനി നെറ്റോയാണ്. കേസിൽ പ്രതികൂല വിധിയുണ്ടായാൽ ചീഫ് സെക്രട്ടറിയെ തടവ് ശിക്ഷയ്ക്ക് പോലും കോടതി ശിക്ഷിക്കും.
ഈ സാഹചര്യത്തിൽ എത്രയും വേഗം സെൻകുമാറിന് നിയമന ഉത്തരവ് നൽകണമെന്ന ഉപദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഏവരും നൽകുന്നത്. അനാവശ്യ കാലതാമസിത്തിലൂടെ സുപ്രീംകോടതിയുടെ അനിഷ്ടത്തിന് സർക്കാർ ഇടയാവുന്നത് തടയണമെന്നും ആവശ്യമുണ്ട്. സെൻകുമാർ പ്രതീക്ഷിച്ചതിലും നേരത്തെ ഹർജി നൽകിയാണ് സർക്കാരിനെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്.
Stories you may Like
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- കൈയിലുള്ള പണം ബാങ്കിലിട്ടോ, പക്ഷേ കേരളത്തിൽ ബിസിനസ് നടത്തരുത്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍