ജേക്കബ് തോമസിനെ ഒതുക്കാനും തലപുകയ്ക്കൽ; സുപ്രീംകോടതി വിധിയോടെ വിജിലൻസ് ഡയറക്ടറുടെ നിയമനവും ആസാധുവായോ എന്ന് മുഖ്യമന്ത്രിക്ക് സംശയം; ബെഹ്റയുടെ പദവിയിൽ തീരുമാനം എടുക്കാനാവാതെ വലഞ്ഞ് സർക്കാർ; ലക്ഷങ്ങൾ ഫീസു വാങ്ങുന്ന ഹരീഷ് സാൽവെയോട് വീണ്ടും നിയമോപദേശം തേടി; സെൻകുമാറിന്റെ നിയമനവും വൈകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിജിലൻസ് മേധാവിയായി ജേക്കബ് തോമസ് വീണ്ടും ചുമതലയേൽക്കില്ലെന്ന് ഉറപ്പാക്കാൻ സാധ്യതകൾ തേടി സംസ്ഥാന സർക്കാർ. സെൻകുമാർ കേസിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനോട് സർക്കാർ നിയമോപദേശം തേടിയത് ഇതിനാണെന്നാണ് സൂചന. സുപ്രീംകോടതിയുടെ ഉത്തരവിലൂടെ പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റയുടെ നിയമനം റദ്ദായതായി വിലയിരുത്തലുണ്ട്. അങ്ങനെ വന്നാൽ വിജിൻസ് ഡയറക്ടറായുള്ള ജേക്കബ് തോമസിന്റെ നിയമനവും അസാധുവാകില്ലേ എന്നതാണ് സർക്കാരിന്റെ സംശയം. അവധിയിലുള്ള ജേക്കബ് തോമസ് തിരിച്ചെത്തിയാൽ വിജിലൻസ് ഡയറക്ടറുടെ കസേര നൽകാതിരിക്കാനുള്ള കള്ളക്കളിയാണ് ഈ നിയമോപദേശം കേൾക്കൽ എന്നാണ് വിലയിരുത്തൽ.
ഒരു മാസത്തെ അവധിയിൽ പോയ ജേക്കബ് തോമസ് അടുത്ത ചൊവ്വാഴ്ച വീണ്ടും ചുമതല ഏൽക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ലോക്നാഥ് ബെഹ്റയ്ക്ക് എന്ത് ചുമതല നൽകുമെന്നാണ് സർക്കാരിനെ കുഴക്കുന്നത്. ടിപി സെൻകുമാറിനെ പൊലീസ് മേധാവിയാക്കേണ്ടി വരുമെന്ന് നിയമ സെക്രട്ടറി ഉപദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയാക്കിയ സർക്കാർ ഉത്തരവ് റദ്ദായെന്ന വിലിയിരുത്തലുണ്ട്. ജൂൺ 1, 2016നായിരുന്നു പ്രസ്തുത ഉത്തരവ് ഇറങ്ങിയത്. മന്ത്രിസഭയുടെ തീരുമാന പ്രകാരമായിരുന്നു ഇത്. അങ്ങനെയെങ്കിൽ അതേ ദിവസം വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിന്റെ ഉത്തരവും അപ്രസക്തമായോ എന്നതാണ് സർക്കാര്‍ ഉയർത്തുന്ന ചോദ്യം. അങ്ങനെ എങ്കിൽ ജേക്കബ് തോമസിനോട് നിയമപരമായ ആശയക്കുഴപ്പം തീരുന്നതു വരെ വിജിലൻസ് ഡയറക്ടറായി ചുമതല ഏൽക്കരുതെന്ന് നിർദ്ദേശിക്കും. ഇതിലൂടെ പൊലീസിൽ അഴിച്ചു പണിയും നടത്തും. അങ്ങനെ ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസ് ഡയറക്ടർ സ്ഥാനവും ജേക്കബ് തോമസിന് മറ്റേതെങ്കിലും അപ്രധാന പദവിയും നൽകും.
സീനിയോറിട്ടിയും മറ്റും ഉയർത്തിയാകും ഇത്. ടി.പി.സെൻകുമാർ കഴിഞ്ഞാൽ സംസ്ഥാന പൊലീസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ 1984ബാച്ചിലെ അരുൺകുമാർ സിൻഹ കേന്ദ്രഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങിയെത്തുകയാണ്. റിസർച്ച്ആൻഡ് അനാലിസിസ് വിംഗിൽ (റാ) അമേരിക്കയിലാണ് സിൻഹ ഇപ്പോൾ. സിൻഹയ്ക്ക് 2018 ഒക്ടോബർ വരെ കാലാവധിയുള്ളതിനാൽ ജൂണിൽ സെൻകുമാർ വിരമിക്കുമ്പോൾ പൊലീസ് മേധാവി സ്ഥാനത്തേക്ക് സിൻഹയെ പരിഗണിക്കാതിരിക്കാനാവില്ല. 2001 ജൂലായ് മുതൽ 'റാ'യിൽ പ്രവർത്തിക്കുകയാണ് സിൻഹ. ജേക്കബ് തോമസിനേക്കാൾ സീനിയറായ അരുൺ കുമാർ സിൻഹയെ തൽകാലം വിജിലൻസിന്റെ ചുമതല ഏൽപ്പിക്കാനും നീക്കമുണ്ട്. ബെഹ്റയെ ഇന്റലിജൻസ് മേധാവിയും ആക്കും. അങ്ങനെ വരുമ്പോൾ ലോക്നാഥ് ബെഹ്റയെക്കാൾ സീനിയറായ ജേക്കബ് തോമസിന് എന്ത് പദവി നൽകണമെന്നതിൽ സമ്പൂർണ്ണ ആശയക്കുഴപ്പവുമുണ്ട്. സി.പി.എം നേതാക്കൾക്കെതിരെയുള്ള വിജിലൻസ് കേസുകൾ കൂടി പരിഗണിച്ച് എന്തായാലും ജേക്കബ് തോമസിനെ ഒഴിവാക്കും.
2020മെയ് വരെ കാലാവധിയുള്ള ജേക്കബ്തോമസ്, 2021ജൂലായ് വരെ കാലാവധിയുള്ള ഋഷിരാജ്സിങ്, 2020മെയ് വരെയുള്ള എ.ഹേമചന്ദ്രൻ എന്നിവരേയും യഥാസ്ഥാനങ്ങളിൽ നിയോഗിക്കണം. ഈ സാഹചര്യത്തിൽ നിന്ന് രക്ഷ നേടാനാണ് സെൻകുമാർ കേസിലെ വിധി നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കാൻ സർക്കാർ ശ്രമം നടക്കുന്നത്. ജേക്കബ് തോമസിന് അനുയയിപ്പിച്ച് മറ്റൊരു സ്ഥാനം നൽകാനും ശ്രമം ഉണ്ട്. പൊലീസ് മേധാവിയായോ വിജിലൻസ് ഡയറക്ടറായോ ജേക്കബ് തോമസിനെ നിയമിക്കുന്നതിനോട് സിപിഎമ്മിനും താൽപ്പര്യമില്ല. ജയിൽ ഡിജിപിയാക്കി ഒതുക്കണമെന്നതാണ് പലരുടേയും ആവശ്യം. എന്നാൽ സി.പി.എം തടവു പുള്ളികളെ ജേക്കബ് തോമസ് നോട്ടമിടുമെന്ന ഭയവും പാർട്ടിക്കുണ്ട്. അങ്ങനെ എല്ലാം കൊണ്ടും ജേക്കബ് തോമസ് വിഷയത്തിൽ പുലിവാല് പിടിച്ച അവസ്ഥയിലാണ് സർക്കാർ. ജേക്കബ് തോമസ് അവധി കഴിഞ്ഞ് വിജിലൻസ് ഡയറക്ടറായാൽ കൂടുതൽ പ്രതിസന്ധിയുമാകും. ഇത് മറികടക്കാനാണ് ഹരീഷ് സാൽവെയോട് നിയമോപദേശം തേടുന്നത്.
സെൻകുമാർ കേസിലെ കോടതി വിധിയിൽ ചില അവ്യക്തതകളുണ്ടെന്നും ഈ സാഹചര്യത്തിൽ വ്യക്തത വരുത്താൻ സുപ്രീംകോടതിയെ സമീപിക്കേണ്ടതുണോ എന്ന കാര്യത്തിലാണ് പ്രധാനമായും നിയമോപദേശം തേടുന്നത്. പുനപരിശോധനാ ഹർജി നൽകാതെ വ്യക്തത വരുത്തണമെന്ന അപേക്ഷ നൽകുന്നതിലൂടെ സുപ്രീംകോടതിയുടെ പ്രകോപനപരമായ പരാമർശങ്ങൾ ഒഴിവാക്കാനാണ് നീക്കം. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയാൽ ബെഹ്റയെ എവിടെ നിയമിക്കണമെന്ന വിചിത്രമായ ചോദ്യവും സാൽവയോട് സർക്കാർ ചോദിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ സെൻകുമാറിനെ നിയമിക്കുമ്പോൾ ബെഹ്റയെ എന്തു ചെയ്യണമെന്നത് തീരുമാനിക്കേണ്ടത് സർക്കാരാണ്. ഇക്കാര്യത്തിലെ നിയമോപദേശം വിചിത്രമാണെന്നാണ് വാദം. ഇതിനൊപ്പമാണ് ജേക്കബ് തോമസിന്റെ നിയമന ഉത്തരവ് അസാധുവായോ എന്ന സംശയവും ഉയർത്തുന്നത്. ഈ ചോദ്യങ്ങളിൽ ഹരീഷ് സാൽവെയുടെ ഉത്തരം കിട്ടും വരെ സെൻകുമാർ കേസിലെ സുപ്രീംകോടതി ഉത്തരവ് സർക്കാർ നടപ്പാക്കില്ലെന്നാണ് സൂചന.
സെൻകുമാറിന്റെ നിയമനം പരമാവധി വൈകിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നും വിലയിരുത്തലെത്തുന്നു. സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്നു തിങ്കളാഴ്ചയാണു സുപ്രീംകോടതി വിധിച്ചത്. അടുത്ത ദിവസം തന്നെ വിധിയുടെ പകർപ്പും തന്നെ ഉടൻ നിയമിക്കണമെന്ന കത്തും സെൻകുമാർ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറി. എന്നാൽ സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും ഉപദേശം കൂടി തേടാൻ സർക്കാർ തീരുമാനിച്ചു. അവരും നിയമ സെക്രട്ടറിയും വിധി നടപ്പാക്കണമെന്ന ഉപദേശമാണു സർക്കാരിനു നൽകിയത്. ഒടുവിൽ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സർക്കാരിനു ലഭിച്ചതായാണു സൂചന. കോടതി വിധി അനുസരിച്ചു സെൻകുമാറിനു പൊലീസ് മേധാവി സ്ഥാനം നൽകാതെ മറ്റു വഴികളില്ലെന്നാണു നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സർക്കാരിനു റിപ്പോർട്ട് നൽകിയത്.
പുനഃപരിശോധനാ ഹർജിക്കു സാധ്യതയില്ലെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. അപ്പീൽ പോയാൽ സുപ്രീം കോടതിയിൽ നിന്നു കടുത്ത വിമർശങ്ങൾ ഉണ്ടായേക്കാം. അതു സർക്കാരിനു തിരിച്ചടിയാകുമെന്നും നിയമോപദേശത്തിൽ സൂചിപ്പിച്ചു. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമ്പോൾ ഇപ്പോൾ സെൻകുമാറിന് അനുകൂല വിധി പറഞ്ഞ ബെഞ്ച് തന്നെയാവും അതും പരിഗണിക്കുക. അതിനാൽ വിധിയിൽ മാറ്റം വരാനിടയില്ല. വിമർശന സാധ്യത കൂടുതലുമാണ്. വിധി നടപ്പാക്കണമെന്നു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും സർക്കാരിനെ ഉപദേശിച്ചിരുന്നു. ഇതെല്ലാം എതിരായതോടെയാണ് ഹരീഷ് സാൽവെയുടെ നിയമോപദേശം തേടി കാര്യങ്ങൾ വൈകിപ്പിക്കാനുള്ള പുതിയ തീരുമാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍