നീതി ലഭിച്ചതോടെ വാശി അവസാനിച്ച സെൻകുമാർ ചുമതല ഏറ്റ ശേഷം രാജിവച്ചു മടങ്ങുമോ? അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിയമനത്തിന് അനുമതി നൽകിയതോടെ സെൻകുമാർ ശാന്തനാകുമെന്ന് കരുതി സർക്കാർ; തുടരാൻ തീരുമാനിച്ചാൽ മുകളിൽ ശ്രീവാസ്തവയും താഴെ തച്ചങ്കരിയുമായി പൊലീസിൽ നിഴൽ യുദ്ധത്തിന്റെ നാളുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാർ ആഗ്രഹിച്ചത് അൽഭുതമായിരുന്നു. എന്നാൽ ലഭിച്ചത് പ്രതീക്ഷിച്ച തിരിച്ചടിയും. അതുകൊണ്ട് തന്നെ പൊലീസ് ആസ്ഥാനത്ത് ഡിജിപിയായി സെൻകുമാർ എത്തുന്നത് മുൻകൂട്ടി കണ്ട് ചില മുന്നൊരുക്കങ്ങൾ സർക്കാർ തന്നെ നടത്തിയിരുന്നു. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിൻ തച്ചങ്കരി നിയമിച്ചതും പൊലീസിന് ഉപദേഷ്ടാവായി ബിഎസ് എഫ് ഡയറക്ടർ ജനറലായിരുന്ന രമൺശ്രീവാസ്തവയെ നിയമിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഇതിനൊപ്പമാണ് സെൻകുമാറിനെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ച് ഗവർണർക്ക് കൈമാറിയതും. ഇതിലും സെൻകുമാറിനെ ശാന്തനാക്കാനുള്ള നീക്കമാണ് നടത്തിയത്. ഇത് ഫലിക്കുമെന്ന പ്രതീക്ഷയിലാണ് പിണറായി സർക്കാരിന്റെ മുന്നോട്ട് പോക്ക്.
വാശിയുടെ പേരിലാണ് സർക്കാരിനെതിരെ സെൻകുമാർ നിയമപോരാട്ടിന് പോയത്. ഇതിന്റെ വിജയമാണ് സുപ്രീംകോടതിയിൽ നിന്നുള്ള ഉത്തരവുകൾ വ്യക്തമാക്കുന്നത്. തന്നെ നിയമിക്കാൻ മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്ന സെൻകുമാറിന്റെ നിലപാടും കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെ ഇനിയും കാത്തിരിക്കാൻ തയ്യാറാണെന്നായിരുന്നു സെൻകുമാറിന്റെ പ്രതികരണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡിജിപിയാക്കിയാലും സെൻകുമാർ ഉടൻ രാജിവയ്ക്കുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്. അങ്ങനെ വന്നാൽ ലോക്നാഥ് ബെഹ്റയുടെ പുതിയ നിയമനത്തിലും പ്രതിസന്ധിയുണ്ടാകില്ല. തൽകാലം ബെഹ്റയ്ക്ക് വിജിലൻസിന്റെ ചുമതല നൽകും. ജേക്കബ് തോമസ് അവധി നീട്ടിയതു കൊണ്ട് തന്നെ ഈ മാസത്തേക്ക് ബെഹ്റയ്ക്ക് മറ്റൊരു തസ്തിക നോക്കേണ്ടിയും വരില്ല. ഇനി സെൻകുമാർ രാജിവയ്ക്കാതെ തുടർന്നാലും പ്രശ്നക്കാരനായി അധിക നാൾ അദ്ദേഹം പൊലീസ് ആസ്ഥാനത്തുണ്ടാകില്ലെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഇതിന് വേണ്ടിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമിക്കാനുള്ള ശുപാർശയിലെ ഫയൽ നീക്കം.
ജൂൺ 30നാണ് സെൻകുമാറിന്റെ വിരമിക്കൽ കാലാവധി. അതുകൊണ്ട് തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമനം കിട്ടിയാൽ പൊലീസ് മേധാവി സ്ഥാനം സെൻകുമാർ ഒഴിയുമെന്നാണ് വിലയിരുത്തൽ. ആറു വർഷത്തേക്കാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗത്തിന്റെ കാലാവധി. ഇതിന് ഹൈക്കോടതി ജഡ്ജിയുടെ പദവിയും ആനുകൂല്യവും ഉണ്ട്. അതുകൊണ്ട് തന്നെ ഡിജിപിയേക്കാൾ കൂടുതൽ മെച്ചപ്പെട്ട പദവിയിലേക്ക് സെൻകുമാർ മാറുക സ്വാഭാവികമാണ്. സംസ്ഥാന സർക്കാർ നൽകിയ ശുപാർ ഗവർണ്ണറുടെ പരിഗണനയിലാണ്. ഇത് പ്രധാനമന്ത്രി അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവിറക്കണം. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ പൊലീസ് ആസ്ഥാനത്ത് അധികാരമേറ്റാലും അധിക നാൾ സെൻകുമാർ തലവേദനയുണ്ടാകാൻ അവിടെയുണ്ടാകില്ല. സുപ്രീംകോടതിയുടെ പരമാർശങ്ങൾ എതിരാകുമെന്ന വ്യക്തമായ നിയമോപദേശങ്ങളുടെ പിൻബലത്തിലായിരുന്നു ഈ നീക്കമെല്ലാം നടത്തിയത്.
ഇനി ഈ കണക്കൂ കൂട്ടലെല്ലാം തെറ്റിയാൽ സെൻകുമാർ ജൂൺ 30വരെ പൊലീസ് മേധാവിയായി തുടരും. ഈ സാഹചര്യം മനസ്സിലാക്കിയാണ് തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയോഗിച്ചത്. സെൻകുമാറുമായി ബദ്ധവൈര്യമുള്ള വ്യക്തിയാണ് തച്ചങ്കരി. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവും ഉണ്ട്. ഇടതു പക്ഷവുമായി അടുത്ത നിൽക്കുന്ന തച്ചങ്കരിയിലൂടെ പൊലീസ് ആസ്ഥാനത്തെ നിയന്ത്രണത്തിൽ കൊണ്ടു വരാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി രമൺ ശ്രീവസ്തവ നിലവിലുണ്ട്. രമൺ ശ്രീവാസ്തവയുടെ നിർദ്ദേശങ്ങൾ തച്ചങ്കരിയിലൂടെ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സെൻകുമാർ പൊലീസ് ആസ്ഥാനത്തുണ്ടെങ്കിലും സമാന്തര അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനാണ് ശ്രമം. രണ്ട് മാസം സെൻകുമാർ അധികാരമൊഴിഞ്ഞ ശേഷം ഇതിന് മാറ്റം വരുത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.
രമൺശ്രീവാസ്തവയുടെ അഭിപ്രായം മാനിച്ചാണ് പൊലീസ് ആസ്ഥാനത്തെ സമ്പൂർണ്ണ അഴിച്ചു പണി സർക്കാർ നടത്തിയത്. ശ്രീവസ്താവ പൊലീസിന്റെ ഉപദേശകനല്ലെന്നും മുഖ്യമന്ത്രിയുടെ ഉപദേശകൻ മാത്രമാണെന്നും നേരത്തെ തന്നെ സെൻകുമാർ പ്രതികരിച്ചിരുന്നു. ശ്രീവാസ്തവയെ അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പൊലീസ് ആസ്ഥാനത്ത് വിശ്വസ്തരെ കുത്തിനിറച്ചതും. രാഹുൽ ആർ നായർ ഒഴികെ എല്ലാ പ്രധാന തസ്തികയിലും ആളുകളെ പുനർനിയമിച്ചു. ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടുമ്പോൾ മികച്ച പദവി തച്ചങ്കരി പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിന് അനുകൂലമായ നിലപാട് മാത്രമേ തച്ചങ്കരിയിൽ നിന്ന് സർക്കാർ പ്രതീക്ഷിക്കുന്നുള്ളൂ. സെൻകുമാറിന്റെ നിർദ്ദേശങ്ങൾ അട്ടിമറിക്കാനുള്ള ഗൂഡനീക്കമാണ് ഇതിലൂടെ അണിയറയിൽ നടക്കുന്നത്. ഇതിനെ സെൻകുമാർ പ്രതിരോധിച്ചാൽ രണ്ട് മാസക്കാലം പൊലീസിന്റെ താളം തെറ്റും.
സുപ്രീംകോടതിയാണ് സെൻകുമാറിനെ നിയമിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സമ്മർദ്ദങ്ങളുണ്ടായാൽ സെൻകുമാർ വീണ്ടും കോടതിയുടെ ശ്രദ്ധയിൽ പെടുത്താനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പരമാവധി സെൻകുമാറിനെ പിണക്കാതെ മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുകയെന്നും സൂചനയുണ്ട്. ഇതിനിടെയിലും സെൻകുമാർ പിടിമുറുക്കാതിരിക്കാനുള്ള മുൻകരുതലാണ് ശ്രീവാസ്തവയും തച്ചങ്കരിയും. സെൻകുമാറിന്റെ ചുമതലയേറ്റാൽ ആദ്യ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം സർക്കാർ നിരീക്ഷിക്കും. സർക്കാരുമായി ഏറ്റുമുട്ടലിന് നിൽക്കാതെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സെൻകുമാർ കൂടുമാറുമെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തേയും പ്രതീക്ഷ. ഏപ്രിൽ 24നാണ് ടിപി സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് പുനർ നിയമിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടത്. വിധി പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പിലാക്കിയില്ല, ചീഫ് സെക്രട്ടറി നളിനി നെറ്റോ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നുമാണ് സെൻകുമാറിന്റെ അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചത്.
സെൻകുമാറിന്റെ സർവ്വീസ് കാലാവധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിൽ, അടിയന്തരമായി വിധി നടപ്പിലാക്കാൻ ഉത്തരവിടണമെന്നും, നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും സെൻകുമാറിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ഹർജിയിൽ പോലും സർക്കാരിനെതിരെ സെൻകുമാർ നിലപാട് എടുത്തില്ല. സെൻകുമാറിന്റെ നിയമന ഉത്തരവിൽ വ്യക്തത വരുത്തണമെന്ന സർക്കാർ ഹർജി തള്ളുകയും 25,000 രൂപ പിഴയിടുകയും ചെയ്ത കോടതി ഇതോടൊപ്പം ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി സ്വീകരിച്ച് സംസ്ഥാന സർക്കാരിന് നോട്ടീസയക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ വിധി നടപ്പാക്കുമോ എന്ന് നോക്കാം അല്ലെങ്കിൽ എന്ത് വേണമെന്ന് തങ്ങൾക്കറിയാം എന്ന കടുത്ത പരമാർശം സുപ്രീം കോടതി നടത്തിയത് സെൻകുമാറിന് നിയമനം ലഭിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാവും എന്നതിന്റെ സൂചനയാണ്.
സംസ്ഥാന പൊലീസിന്റെ ചുമതലയുള്ള ഡിജിപിയായാണ് സെൻകുമാറിനെ നിയമിച്ചതെന്നും അല്ലാതെ പൊലീസ് സേനയുടെ മേധാവിയായിട്ടല്ലെന്നുമാണ് ഹർജിയിൽ സർക്കാർ ഉന്നയിച്ച പ്രധാന കാര്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്നാഥ് ബെഹ്റ കോടതിയെ സമീപിച്ചാൽ അത് മറ്റൊരു നിയമപ്രശ്നമാക്കും എന്നും സർക്കാർ ആശങ്കയറിയിച്ചു. യുഡിഎഫ് സർക്കാർ സെൻകുമാറിനെ ചട്ടപ്രകാരമല്ല നിയമിച്ചതെന്നും ഹർജിയിൽ സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് സുപ്രീം കോടതി സർക്കാരിന് പിഴയിട്ടതും ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിനുള്ള ഹർജി സ്വീകരിച്ചതും. സുപ്രീംകോടതി വിധി നടപ്പാക്കാത്ത ചീഫ് സെക്രട്ടറിയെ കോടതിയിൽ വിളിച്ചു വരുത്തണമെന്ന് സെൻകുമാറിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും അതിപ്പോൾ വേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തിൽ എങ്ങനേയും നളിനി നെറ്റോയ്ക്ക് എതിരായ നടപടി ഒഴിവാക്കാനാകും ഇനി സർക്കാർ ശ്രമിക്കുക.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്