Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ; ലൗജിഹാദിന്റെ ആലയിൽ കെട്ടാനൊരുങ്ങി സംഘപരിവാർ; സിനിമാ നടിക്ക് സഖാവിനോട് തോന്നിയ പ്രേമം വിവാഹത്തിലെത്തിയപ്പോൾ എതിർത്ത് മതമൗലിക വാദികൾ; സംരക്ഷണമൊരുക്കാൻ സിപിഎമ്മും; വിവാദങ്ങൾക്കിടയിലും ഷാഹിൻ യാഷിക്കും പാർവ്വതി കൃഷ്ണയും ഹാപ്പി

സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ; ലൗജിഹാദിന്റെ ആലയിൽ കെട്ടാനൊരുങ്ങി സംഘപരിവാർ; സിനിമാ നടിക്ക് സഖാവിനോട് തോന്നിയ പ്രേമം വിവാഹത്തിലെത്തിയപ്പോൾ എതിർത്ത് മതമൗലിക വാദികൾ; സംരക്ഷണമൊരുക്കാൻ സിപിഎമ്മും; വിവാദങ്ങൾക്കിടയിലും ഷാഹിൻ യാഷിക്കും പാർവ്വതി കൃഷ്ണയും ഹാപ്പി

ജാസിം മൊയ്ദീൻ

മലപ്പുറം: നിലമ്പൂരിൽ എസ് എഫ് ഐ മുൻ ജില്ലാ കമ്മറ്റിയംഗത്തോട് സിനിമാ നടിക്ക് തോന്നിയ പ്രണയം ലൗജിഹാദ് ആക്കാൻ സംഘപരിവാർ ശ്രമം. സിപിഐ എം നിലമ്പൂർ നെടുമുണ്ടകുന്ന് ബ്രാഞ്ച് അംഗവും എസ് എഫ് ഐ മുൻ മലപ്പുറം ജില്ലാ കമ്മറ്റി അംഗം, എസ് എഫ് ഐ മുൻ നിലമ്പൂർ ഏരിയാപ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഷാഹിൻ യാഷിക്കും, പൂക്കോട്ടുംപാടം തോട്ടേക്കാട് പാലശ്ശേരി ഹൗസ് പാർവ്വതി കൃഷണയും തമ്മിലുള്ള വിവാഹത്തെയാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ ലൗജിഹാദെന്ന പേരിൽ പ്രചരിക്കുന്നത്.

ഇരുവരുടെയും കുടുംബങ്ങളും, നാട്ടുകാരും, പാർട്ടിക്കാരും സുഹൃത്തുക്കളും എല്ലാം അറിഞ്ഞ് നടത്തുന്ന വിവാഹത്തിനെതിരെയാണ് അപവാദ പ്രചരണം നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നിലമ്പൂർ രജിസറ്റർ ഓഫീസിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. പാർവ്വതി ഇതിനോടകം മൂന്നോളം സിനിമകളിലും ഒരു ഡസനിലധികം വീഡിയോ ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന പാർവ്വതി ഡബ്ബിങ് കലാകാരികൂടിയാണ്. യാഷിക്ക് ഒരു സ്‌കാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്.

ഇരുവരുടെയും വിവാഹത്തിനുള്ള നോട്ടീസ് രജിസ്റ്റർ ഓഫീസിൽ നിന്ന് കണ്ടാണ് സംഘപരിവാറുകാർ ഇതറിയുന്നത്. ഇതോട് കൂടി മലപ്പുറത്ത് വീണ്ടും ലൗ ജിഹാദ്, നിലമ്പൂരിലുള്ള സംഘ പ്രവർത്തകരിലേക്ക് ഉടൻ എത്തിക്കുക പൂക്കോട്ടുംപാടം സ്വദേശിനി പാർവ്വതിയെന്ന ഹിന്ദു പെൺകുട്ടിയെ ചന്തക്കുന്നിലുള്ള യാഷിക്ക് എന്ന മുസ്ലിം ചെറുപ്പക്കാരൻ വിവാഹം കഴിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതെത്രയും പെട്ടെന്ന് തടയുക, യാഷിൻ എന്നയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. പെൺകുട്ടിയെ ഐ എസിലേക്ക് കടത്താനാണ് ശ്രമം എന്ന നിലയിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കാനും തുടങ്ങി.

ഇത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ നിലമ്പൂരിലെ എസ് എഫ് ഐ പ്രവർത്തകർ ഇതിന് മറപടിയുമായി വന്നു. യാഷിക്കിന്റെ പൂർവ്വകാല എസ് എഫ് ഐ ചരിത്രവും, നിലവിലെ സിപിഐ എം പ്രവർത്തകനാണെന്നുമുള്ള കുറിപ്പുകളോടെ സി പി എമ്മും മറപടിയായി വന്നു. ഇതിനിടെ വിവാഹം കഴിഞ്ഞാൽ ഇരുവരെയും നിലമ്പൂരിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പോപ്പുലർ ഫ്രണ്ടും സംഘപരിവാരും ഒരുമിച്ച് വന്നതോടെ എന്ത് വിലകൊടുത്തും ഇവരെ അഭിമാനപൂർവ്വം അന്തസായി നിലമ്പൂരിൽ തന്നെ താമസിപ്പിക്കുമെന്ന് സി പി എം പ്രവർത്തകർ പൂർണ്ണ പിന്തുണയുമായി വരികയായിരുന്നു.

ഇപ്പോൾ വിവാഹം കഴിഞ്ഞ് ഇരുവരും സ്വസ്ഥാമായി ജീവിക്കാനൊരുങ്ങുമ്പോൾ ചില എസ് ഡി പി ഐ പ്രവർത്തകരും ഭീഷണയുമായി വരുന്നുണ്ട്. സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും മറ്റുമാണ് ഭീഷണി, എന്നാൽ എന്ത് വെല്ലുവിളികളെയും അതിജീവിച്ച് തങ്ങൾ ജനിച്ച് വളർന്ന നിലമ്പൂരിൽ തന്നെ അന്തസ്സോടെ ജീവിക്കുമെന്നാണ് ഇരുവരുടെയും തീരുമാനം. ഇതിന് പൂർണ്ണ പിന്തുണയുമായി നിലമ്പൂരിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കൂടെയുണ്ടാകുമെന്നും ഇരുവരും വിശ്വസിക്കുന്നു.

ഇരുവർക്കും എന്ത് വിലകൊടുത്തും അന്തസ്സോടെ പിറന്ന മണ്ണിൽ ജീവിക്കാനുള്ള സൗകര്യമൊരുക്കുമെന്നും ഒരു തരി മണ്ണ്പോലും ഇരുവരുടെയും ദേഹത്ത് വീഴ്ൻ അനുവദിക്കില്ലെന്നും നിലമ്പൂരിലെ പാർട്ടിക്കാർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP