സംസ്കൃത സർവ്വകലാശാലയുടെ തുറവൂർ ഓഫീസിൽ കയറി എസ്എഫ്ഐ നേതാക്കളുടെ അഴിഞ്ഞാട്ടം; എഴുത്തുകാരൻ കൂടിയായ അദ്ധ്യാപകനെ വിദ്യാർത്ഥികളുടെ മുമ്പിൽ ഇട്ടു പൊതിരെ തല്ലി; പരിക്കേറ്റ അദ്ധ്യാപകൻ ചികിത്സയിൽ: പ്രകോപനമായത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് മറ്റൊരു അദ്ധ്യാപകനെ ഉപദ്രവിച്ചതിനെതിരെ നിലപാട് എടുത്തത്
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: മദ്യലഹരിയിൽ അദ്ധ്യാപകന് വധഭീഷണി മുഴക്കിയതിനെതിരെ ശക്തമായ നിലപാട് എടുത്ത മറ്റൊരു അദ്ധ്യാപകനെ എസ്എഫ്ഐ പ്രവർത്തകർ കോളജ് ക്യാമ്പസിൽ കയറി പൊതിരെ തല്ലി. ഏതാനും ആഴ്ചകളായി സംസ്കൃത സർവ്വകലാശാല തുറവൂർ ഓഫീസിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ ഭാഗമായാണ് അദ്ധ്യാപകന് മർദ്ദനമേറ്റത്. എസ്എഫ്ഐ ഏരിയാ സെക്രട്ടറി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്കൃത സർവ്വകലാശാലയുടെ ഓഫീസിലെ സ്റ്റാഫ് റൂമിൽ ഇരച്ചുകയറിയാണ് മലയാളം അദ്ധ്യാപകനും, അറിയപ്പെടുന്ന സാഹിത്യ നിരൂപകനുമായ ഷാജി ജേക്കബിനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ പരുക്കേറ്റ ഷാജിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാതെ എസ്എഫ്ഐ നേതാക്കൾ തടഞ്ഞു വച്ചു. അദ്ധ്യാപകരുടെ ഇടപെടലിന് ഒടുവിൽ ഷാജി ജേക്കബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാനും ആഴ്ചകളായി ക്യാമ്പസിൽ തുടരുന്ന സംഘർഷങ്ങളുടെ ഭാഗമായി അദ്ധ്യാപകനെതിരെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ കൊണ്ട് കള്ളക്കേസ് കൊടുത്തതിന്റെ പിന്നാലെയാണ് പ്രകോപനം ഒന്നുമില്ലാതെ അക്രമണം. ഈ ക്യാമ്പസിൽ ഇനി മേലിൽ കണ്ടു പോവരുതെന്നു ആക്രോശിച്ച് അസഭ്യ വർഷങ്ങൾക്കൊണ്ട് ആദ്യം നേരിടുകയും പിന്നാലെ സംഘം ചേർന്ന് അക്രമിക്കുകയുമായിരുന്നുവെന്ന് സംഭവസ്ഥലത്ത് സാക്ഷികളായ മറ്റ് അദ്ധ്യാപകർ മറുനാടൻ മലയാളിയോട് പറഞ്ഞു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് മദ്യലഹരിയിൽ എത്തി മറ്റൊരു അദ്ധ്യാപകനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിന്റെ തുടർച്ചയാണ് ഇതും അരങ്ങേറിയത്. ഇവരടക്കം മൂന്നു പേർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ യൂണിവേഴ്സിറ്റിക്കു ശുപാർശ പോയതോടെ ആദ്യം ഷാജി ജേക്കബിനെ സ്ത്രീപീഡന കേസിൽ കുരുക്കാൻ ആയിരുന്നു ശ്രമം.
ഇതിന്റെ ഭാഗമായി പെൺകുട്ടികളുടെ വീഡിയോ എടുത്തു എന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥിനികൾ വൈസ് ചാൻസിലർക്കു പരാതി നൽകിയിരുന്നു. ഈ പരാതി വൈസ് ചാൻസിലർ പൊലീസിന് കൈമാറിയതോടെ ഇന്നു പൊലീസ് സ്റ്റേഷനിൽ എത്താൻ ഷാജിക്ക് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിലേയ്ക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പാണ് എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദ്ദിച്ചത്. അസഭ്യം പറഞ്ഞുകൊണ്ട് അക്രമിക്കാൻ എത്തിയ വിദ്യാർത്ഥികളും പ്രവർത്തകരും അടങ്ങുന്ന സംഘത്തിന്റെ വീഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്തതായിരുന്നു ഇവരെ പ്രകോപിപ്പിച്ചത്.
ജൂലൈ 13ന് തുറവൂർ കേന്ദ്രത്തിൽ മൂന്ന് വിദ്യാർത്ഥികൾ മദ്യപിച്ച് എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മദ്യപിച്ച് ബഹളമുണ്ടാക്കിയ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായ ശരത് ചന്ദ്രൻ, വിനോദ് എന്ന അദ്ധ്യാപകന്റെ കഴിത്തിന് കുത്തിപ്പിടിച്ച് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിൽ അന്വേഷണ കമ്മീഷനെ വെക്കുകയും മൂന്ന് പേരും കുറ്റക്കാരാണെന്ന് വ്യക്തമാകുകയും ചെയ്തു. തെളിവെടുപ്പിന്റെ ഘട്ടത്തിൽ ഈ വിദ്യാർത്ഥിക്കെതിരെ മലയാളം വിഭാഗത്തിലെ മൂന്ന് വിദ്യാർത്ഥിനികൾ ഒഴികെ എല്ലാവരും പരാതി പറയുകയും ചെയ്തു. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഉറപ്പായ ഘട്ടത്തിലാണ് കാമ്പസിൽ അച്ചടക്കത്തിന് കാർക്കശ്യ നിലപാട് സ്വീകരിച്ച അദ്ധ്യാപകനെതിരെ മൂന്ന് വിദ്യാർത്ഥികൾ പീഡന ആരോപണം ഉന്നയിച്ച് പരാതി നൽകിയത്.
എസ്എഫ്ഐ വിദ്യാർത്ഥികൾക്കുവേണ്ടി ഹാജർ തിരിമറി അടക്കമുള്ള വിഷയങ്ങളിൽ ഇടപെട്ടതിനാൽ ഷാജി ജേക്കബിനെതിരെ ചില അദ്ധ്യാപകർക്കും പരാതിയുണ്ടായിരുന്നു. ഇവർ കൂടി ഉൾപ്പെട്ടാണ് അദ്ധ്യാപകനെതിരെ പരാതി നൽകിയത്. മദ്യപിച്ച് അലമ്പുണ്ടാക്കിയ വിദ്യാർത്ഥികളെ സംരക്ഷിക്കാനായി അന്വേഷണ കമ്മീഷനെതിരെ പരാതിയുമായി ഇതിനിടെ ചില വിദ്യാർത്ഥിനികൾ എത്തി. അഞ്ച് പേർ ഒപ്പിട്ട പരാതിയിൽ രണ്ട് വിദ്യാർത്ഥിനികളുടെ ഒപ്പ് വ്യാജമാണ് താനും. ഈക്കാര്യവും വെളിയിൽ വരുമെന്നുറപ്പായതോടെയാണ് ചിലരുടെ താൽപ്പര്യത്താൽ ഷാജി ജേക്കബിനെതിരെ പരാതി നൽകിയത്.
വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് വിദ്യാർത്ഥിനികൾ വൈസ് ചാൻസലർക്ക് പരാതി നൽകിയത്. വരാന്തയിൽ നിൽക്കുമ്പോൾ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഷാജി ജേക്കബ് ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും സംഭവം ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാർത്ഥിനികളുടെ പരാതി. സംഭവത്തിൽ വിസിക്കു വാക്കാൽ പരാതി നൽകിയെന്ന് അറിഞ്ഞ ഷാജി ജേക്കബും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അദ്ധ്യാപകരും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിപ്പെട്ടു.
ഓഗസ്റ്റ് 19നു ക്യാമ്പസ് വിട്ടു പുറത്തിറങ്ങിയ പെൺകുട്ടികളിലൊരാളെ ബൈക്കിലെത്തിയ രണ്ടു പേർ തടഞ്ഞു നിർത്തി പഠിക്കാൻ സമ്മതിക്കില്ലെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. എന്നാൽ, ഇത്തരത്തിരു സംഭവം ഉണ്ടായിട്ടില്ലെന്നും എസ്എഫ്ഐയിലെ തന്നെ ഒരു ചെറിയ വിഭാഗത്തിന്റെ താൽപ്പര്യങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ള വിദ്യാർത്ഥികളെ സെന്ററിൽ നിന്നും പുറത്താക്കുമെന്ന് ഉറപ്പായതോടെ അദ്ധ്യാപകനെ തല്ലാൻ ഇവർ കൂട്ടം ചേർന്ന് എത്തുകയായിരുന്നു.
എഴുത്തുകാരൻ എന്ന നിലയിൽ കടുത്ത ഭാഷയും നിലപാടും എടുക്കുന്ന ഷാജി ജേക്കബ് സിപിഐ(എം) കേന്ദ്രങ്ങളിൽ എക്കാലത്തും ശത്രുവായിരുന്നു. മുമ്പ് ഷാജിക്കെതിരെ നിരന്തരമായി പരാതി നല്‍കിയും കള്ളക്കേസ് എടുത്തും എസ്എഫ്ഐ സിപിഐ(എം) പ്രവർത്തകർ വൈരാഗ്യം തീർത്തിരുന്നു. ആരോപണങ്ങളെ തുടർന്ന് നിയമവിരുദ്ധമായി ഷാജിയെ ഇടയ്ക്ക് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിൽ എല്ലാം വ്യാജം ആണ് എന്നു തെളിഞ്ഞ ശേഷം വീണ്ടും അഴിമതിക്കെതിരെ നിലപാട് എടുത്തതുകൊണ്ട് ഷാജിയെ അക്രമത്തിന് ഇരയാക്കുകയാണ്. മുമ്പ് ഇന്ത്യാ ടുഡേയിൽ ലേഖകനായിരുന്ന ഷാജിയുടെ നിശിതമായ നിരൂപണങ്ങൾ സാഹിത്യ ലോകത്ത് വൻ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സിപിഐ(എം) അനുഭാവിയായ ചില എഴുത്തുകാരെ കടുത്ത ഭാഷയിൽ വിമർശിച്ചതും ഷാജി ജേക്കബിന് പാരയാവുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍