പ്രധാനമന്ത്രിയും പ്രസിഡന്റും വരെ പകച്ച് നിന്നപ്പോൾ ഇന്ത്യയുടെ മാനംകാത്തത് ശശി തരൂർ; പാക്കിസ്ഥാൻ തൂക്കിക്കൊല്ലാൻ തുടങ്ങിയ കൽഭൂഷണിന്റെ കേസ് അന്താരാഷ്ട്ര കോടതിയിൽ എത്തിച്ച് വിജയം നേടിയത് തരൂരിന്റെ തന്ത്രപരമായ നീക്കങ്ങൾ; സാൽവെയ്ക്ക് ബുദ്ധി ഉപദേശിച്ച് കൊടുത്തതും തരൂർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ളി സ്വദേശിയായ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാധവിനെ 2016 മാർച്ചിലാണ് പാക്കിസ്ഥാൻ രഹസ്യാന്വേഷകർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിലിൽ പാക് സൈനികക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനയായ 'റോ'(റിസർച്ച് ആൻഡ് അനാലിസിസ് വിങ്)യുടെ ഏജന്റായ ജാധവ് ബലൂചിസ്താനിൽ പാക്വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നാരോപിച്ചായിരുന്നു ശിക്ഷ. പാക്കിസ്ഥാനിൽ ഇന്ത്യ ചാരപ്രവർത്തനം നടത്തിയെന്ന ആരോപണം സജീവമാക്കാനായിരുന്നു ഇത്. നയതന്ത്രതലത്തിൽ ഇന്ത്യയ്ക്ക് ഏറെ തിരിച്ചടിയാവുമായിരുന്ന സംഭവം. ജാധവിനെ അതുകൊണ്ട് തന്നെ എങ്ങനേയും രക്ഷിക്കണമെന്ന് ഇന്ത്യ തീരുമാനിച്ചു. എന്നാൽ പാക്കിസ്ഥാന്റെ ധാർഷ്ട്യത്തിന് മുമ്പിൽ ഇതെല്ലാം പൊളിഞ്ഞു. ഈ ഘട്ടത്തിലായിരുന്നു ശശി തരൂർ എംപിയുടെ ഇടപെടൽ.
ജാദവിന് മോചനം ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയെന്ന കോൺഗ്രസ് വാദം തള്ളി ശശി തരൂർ എംപി രംഗത്ത് വന്നിരുന്നു. സംഭവം രാഷ്ട്രീയവൽകരിക്കരുതെന്ന കേന്ദ്ര നിലപാടിനോടാണ് തരൂർ യോജിച്ചിക്കുന്നത്. ജാദവിന്റ മോചനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ലോക്സഭയിൽ പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാൻ തരൂർ എത്തിയതോടെ മോദിക്ക് കരുത്തായി. ഇതിനൊപ്പം എങ്ങനെ ജാധവിനെ മോചിപ്പിക്കാമെന്ന ഉപദേശവും തരൂർ നൽകി. ഐക്യരാഷ്ട്ര സഭയിലെ മുൻ അണ്ടർ സെക്രട്ടറി ജനറലാണ് തരൂർ. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റെങ്കിലും ആഗോള തലത്തിൽ തരൂരിന് നയതന്ത്ര സുഹൃത്തുക്കളുണ്ട്. ഇത് മനസ്സിലാക്കി തരൂരിന്റെ ഉപദേശം സ്വീകരിക്കാൻ മോദി തയ്യാറായി. ഇതിന്റെ വിജയമാണ് ജാധവ് വിഷയത്തിൽ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. എന്നാൽ ഇതിന്റെ ക്രെഡിറ്റൊന്നും ഏറ്റെടുക്കാൻ തരൂരിന് ആഗ്രഹമില്ല. എല്ലാം പ്രധാനമന്ത്രിക്ക് അറിയാമെന്ന് മാത്രമാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകളോട് തരൂരിനോട് അടുപ്പമുള്ളവരുടെ പ്രതികരണം.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ് ജാധവ് കേസിൽ പാക് നടപടികളെന്ന് മോദിയെ ബോധ്യപ്പെടുത്തിയത് തരൂരായിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയെന്ന വഴിയും ചൂണ്ടിക്കാണിച്ചു കൊടുത്തു. ഇക്കാര്യത്തിൽ പാർലമെന്റിൽ പ്രമേയം പാസാക്കിയപ്പോഴും തരൂരിന്റെ സഹായം സർക്കാർ തേടി. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതിയുടെ നടപടിയിൽ അപലപിച്ചുകൊണ്ടും, അന്താരാഷ്ട്ര തലത്തിൽ വിധിക്കെതിരായ അഭിപ്രായ രൂപീകരണം നടത്തുന്നതിനും ലക്ഷ്യംവെച്ചുള്ളതായിരുന്നു തരൂർ തയ്യാറാക്കിയ പ്രസ്താവന. ഈ പ്രമേയമാണ് ഹേഗിലെ കോടതിയിലെ നിയമനടപടികളിലേക്ക് കാര്യങ്ങളെത്തിച്ചതും. കഴിഞ്ഞ വർഷം 2008 മുംബൈ ആക്രമണത്തിലെ മുഖ്യ സൂത്രധാരൻ സാഖിയുർ റഹ്മാൻ ലഖ്വിയെ പാക്കിസ്ഥാൻ മോചിപ്പിച്ചതിനെതിരെ ഇന്ത്യയുടെ മറുപടി തയാറാക്കിയതും ശശി തരൂർ ആയിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശശി തരൂരിനെ പ്രമേയം തയാറാക്കാൻ ചുമതലപ്പെടുത്തിയത്.
ജാധവ് കേസിൽ പാക്കിസ്ഥാന്റെ ആരോപണത്തെ ഒന്നൊന്നായി ഇന്ത്യ അന്താരാഷ്ട്രക്കോടതിയിൽ ഖണ്ഡിച്ചിരുന്നു. ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയായിരുന്ന ജാധവിനെ ഇറാൻസന്ദർശനത്തിനിടെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യ വ്യക്തമാക്കി. കേസ് നടക്കുന്നതിനിടെ നിയമസഹായം എത്തിക്കാൻ ഇന്ത്യയെ അനുവദിച്ചില്ലെന്നും ഇത് വിയന്ന കൺവെൻഷൻ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇന്ത്യക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. ജാധവിന് നിയമസഹായം നൽകാൻ ഇന്ത്യയെ അനുവദിക്കേണ്ടിയിരുന്നെന്ന് വ്യാഴാഴ്ച പുറപ്പെടുവിച്ച ഇടക്കാല വിധിയിൽ അന്താരാഷ്ട്രക്കോടതിയുടെ 11 അംഗ ബെഞ്ച് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. ഇനി ഇതിനവസരം നൽകണം. കേസിൽ അന്തിമവിധി പ്രഖ്യാപിക്കുന്നതുവരെ വധശിക്ഷ നടപ്പാക്കില്ലെന്ന് പാക്കിസ്ഥാൻ ഉറപ്പ് നൽകാത്തതുകൊണ്ടാണ് ഇടക്കാല വിധി പ്രഖ്യാപിക്കുന്നതെന്ന് കോടതി അധ്യക്ഷൻ റോണി എബ്രഹാം പറഞ്ഞു.
സ്വതന്ത്രവും സുതാര്യവുമായ വിചാരണ നടന്നില്ലെന്നും ജാധവിന്റെ കുറ്റസമ്മതമൊഴി കസ്റ്റഡിയിൽവെച്ച് പീഡിപ്പിച്ച് എടുത്തതാണെന്നും ഇന്ത്യ അന്താരാഷ്ട്രക്കോടതിയെ ധരിപ്പിച്ചിരുന്നു. ഇത്തരം വാദങ്ങളെല്ലാം കണ്ടെത്തിയതും സാൽവെയെ അറിച്ചതും തരൂരായിരുന്നു. ഐക്യരാഷ്ട്ര സഭയിലെ പ്രവർത്തനത്തിനിടെ അന്താരാഷ്ട്ര നിയമങ്ങളുമായുള്ള അടുത്ത പരിചയം തരൂരിനുണ്ടായിരുന്നു. ഇതായിരുന്നു മോദിയെ ഇക്കാര്യങ്ങളിൽ തരൂരിലേക്ക് നയിച്ചത്. വിദേശകാര്യ പാർലമെന്ററീ സമിതിയുടെ അധ്യക്ഷനാക്കി തരൂരിനെ നിയമിച്ചതും ഈ ഇടപെടൽ പ്രതീക്ഷിച്ച് തന്നെയായിരുന്നു. ഈ സൗഹൃദമാണ് കുൽഭൂഷൻ യാദവിന്റെ വധശിക്ഷാ സ്റ്റേയിലേക്കും കാര്യങ്ങളെത്തിച്ചത്. പ്രമുഖ വക്കീലായ ഹരീഷ് സാൽവ്വേയുമൊത്തു മന്ത്രി സുഷമ സ്വരാജിനെ കണ്ടു ചർച്ച നടത്തിയതും തരൂരാണെന്ന് സൂചനയുണ്ട്. ശര വേഗത്തിലായിരുന്നു പിന്നീടുള്ള തരൂരിന്റെ നടപടികൾ. അന്താരാഷ്ട്ര കോടതിയിൽ തരൂർ ഹർജി ഫയൽ ചെയയ്തു. ഐക്യരാഷ്ട്ര സഭയിലെ തരൂരിന്റെ ബന്ധങ്ങളും കഴിവും കോടതി അനുകൂലനിലപാടിൽ എത്താൻ സാധിച്ചു.
1999-നുശേഷം ആദ്യമായാണ് ഇന്ത്യ-പാക്കിസ്ഥാൻ തർക്കം അന്താരാഷ്ട്രക്കോടതിയിലെത്തുന്നത്. തങ്ങളുടെ നാവികസേനാ വിമാനം ഇന്ത്യ തകർത്ത് 16 പേരുടെ മരണത്തിനിടയാക്കിയെന്നാരോപിച്ചാണ് പാക്കിസ്ഥാൻ അന്ന് അന്താരാഷ്ട്രക്കോടതിയെ സമീപിച്ചത്. വിഷയം തങ്ങളുടെ അധികാര പരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് തള്ളി. എന്നാൽ കുൽഭൂഷൺ വിഷയത്തിൽ അന്താരാഷ്ട്ര കോടതിയെ കുറിച്ച് ആരും ചിന്തിച്ചതു പോലുമില്ല. ഇവിടെയാണ് തരൂരിന്റെ ഇടപെടൽ നിർണ്ണായകമായത്. മുൻ യു.എൻ. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും പതിനഞ്ചാം ലോകസഭയിലെ എംപി.യുമാണ് ശശി തരൂർ. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി.
ചന്ദ്രൻ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനായി 1956ൽ ലണ്ടനിൽ ജനനം.ധ3പ കൽക്കട്ടയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു. ഈ പരിചയമാണ് കുൽഭൂഷണും കരുത്താകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍