ഗ്ലോബൽ ജിഡിപിയുടെ 27 ശതമാനം ഉണ്ടായിരുന്ന സമ്പന്ന രാജ്യത്തിലേക്കാണ് ബ്രിട്ടീഷുകാർ എത്തിയത്; 200 കൊല്ലം കൊണ്ട് അവർ മടങ്ങുമ്പോൾ ജിഡിപി മൂന്ന് ശതമാനവും 90 ശതമാനം പട്ടിണിക്കാരും 17 ശതമാനം സാക്ഷരതയും മിച്ചം; ഇന്ത്യയെ ഈ നിലയ്ക്ക് ഉയർത്തിയത് ബ്രിട്ടീഷുകാരല്ലേയെന്ന ചോദിച്ചയാളെ കണക്കു നിരത്തി തരൂർ പൊരിച്ചപ്പോൾ അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രഭാഷകർ; രാഹുലിന് പകരം മോദിയെ നേരിടാൻ തരൂരിനെ കൊണ്ടുവന്നെങ്കിൽ എന്ന് ഏത് ഇന്ത്യക്കാരും ആഗ്രഹിച്ചു പോകുന്ന മറ്റൊരു സംഭവം കൂടി
മറുനാടൻ മലയാളി ബ്യൂറോ
മെൽബൺ: ലോകത്തിന് മുമ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആഗോള ഇമേജുള്ള പൗരനാണ് മലയാളിയും തിരുവനന്തപുരം എംപിയുമായി ശശി തരൂർ. ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ രാഷ്ട്രീയക്കാർ ശ്രദ്ധിച്ച വ്യക്തിത്വം. അറിയപ്പെടുന്ന നയതന്ത്ര വിദഗ്ധൻ കൂടിയായ തരൂർ പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്തു. യുപിഎ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന തരൂർ ഇപ്പോൾ ലോകത്തിന് മുന്നിൽ ശ്രദ്ധ നേടുന്നത് രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന സംവാദങ്ങളിലൂടെയാണ്. അടുത്തകാലത്തായി തരൂർ ബ്രിട്ടീഷ് സാമ്രാജിത്തം ഇന്ത്യയുടെ വളർച്ചയ്ക്ക് യാതൊരു ഗുണവും കൊണ്ടുവന്നില്ലെന്നും മറിച്ച് ബ്രിട്ടീഷുകാർ കൊള്ളയടിക്കുകയാണ് ചെയ്തതെന്നുമാണ് സമർത്ഥിക്കുന്നത്.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതു കൊണ്ടല്ലേ ഇന്ത്യ ഇന്നത്തെ ഇന്ത്യയായത് എന്ന് വാദിക്കുന്നവർക്ക് കണക്കുകൾ നിരത്തിയാണ് തരൂരിന്റെ മറുപടി. 200 കൊല്ലം ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭരിച്ചിട്ടും യാതൊരു പ്രയോജനും ഉണ്ടായില്ലെന്ന് സമർത്ഥിക്കുകയാണ് അദ്ദേഹം. ബ്രിട്ടീഷ് കൊളോണിയൽ വ്യവസ്ഥയുടെ അവശേഷിപ്പുകൾ ഇന്ത്യൻ സർക്കാർ സർവീസിലും ജുഡീഷ്യറിയിലുമൊക്കെ ഇപ്പോഴും ബാക്കിയാണ്. അതിവേഗം വികസനത്തിലേക്ക് കുതിക്കാൻ വെമ്പുന്ന ഭാരതത്തിന് പലപ്പോഴും തടസമാകുന്നത് പണ്ട് ബ്രിട്ടീഷുകാരാൽ തീർക്കപ്പെട്ട ഈ സംവിധാനങ്ങൾ തന്നെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ എങ്ങനെയാണ് ബാധിച്ചതെന്ന് അടിവരയിട്ടാണ് തരൂർ വ്യക്തമാക്കുന്നത്.
ബ്രിട്ടീഷുകാരെ അവരുടെ പുലിമടയിൽ പോയി തന്നെ തന്റെ വാദങ്ങൾ വ്യക്തമാക്കിയ വ്യക്തിയാണ് തതൂർ. അവസരം കിട്ടുമ്പോൾ ഒക്കെ ബ്രിട്ടീഷ് കൊളോണിയസത്തിനെതിരെ ആഞ്ഞടിക്കാൻ ഉള്ള മിടുക്ക് തനിക്ക് വേണ്ടുവോളം ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ശശി തരൂർ വീണ്ടും. 2015ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ എത്തി ബ്രിട്ടീഷ് കൊളോണിയസത്തിൽ ഇന്ത്യക്ക് സംഭവിച്ച പരിക്ക് എണ്ണിയെണ്ണി പറഞ്ഞു. ലോകത്തിന്റെ മൊത്തം കയ്യടി നേടിയ ഇന്ത്യയുടെ രാജ്യാന്തര നയ വിദഗ്ധൻ എന്ന് കൂടി അറിയപ്പെടുന്ന ശശി തരൂർ വീണ്ടും ബ്രിട്ടനെതിരെ വാക്കുകളുടെ ശരമാരി പെയ്യിച്ചു. ഓസ്ട്രേലിയൻ സന്ദർശന വേളയിൽ എബിസി ചാനലിൽ സംഘിപ്പിച്ച ചർച്ചാ വേദിയിലാണ് തരൂർ വീണ്ടും കത്തിക്കയറിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശശി തരൂർ എംപി ഒരു ദേശീയ ടെലിവിഷനിൽ പാനൽ ഗസ്റ്റ് ആയി പ്രത്യക്ഷപ്പെട്ടത്. ഈ ചാനൽ അഭിമുഖത്തിലാണ് തരൂർ കത്തിക്കയറിയത്. എബിസി ചാനലിന്റെ ക്യു ആൻഡ് എ എന്ന പരിപാടിയായിരുന്നു സംവാദ വേദി. കണക്കുകൾ അക്കമിട്ട് നിരത്തി കൊണ്ടുള്ള തരൂരിന്റെ മറുപടിക്ക് എല്ലാവരും കൈയടിച്ചു. ഇന്ത്യയെ ഈ നിലയിലേക്ക് ഉയർത്തിയത് ബ്രിട്ടീഷുകാരല്ലേ എന്നതായിരുന്നു പരിപാടിയിൽ ഒരു പ്രേക്ഷകൻ ചോദിച്ചത്. ഇതിനാണ് തരൂർ ഉജ്ജ്വലമായ മറുപടി നൽകിയത്.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തുന്നത് മുമ്പ് ഇന്ത്യ ഭൂഖണ്ഡത്തിലെ ഉപരാജ്യങ്ങളെല്ലാം അതീവ സമ്പന്നമായിരുന്നു എന്ന കാര്യമാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. അന്ന് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാന സംഭാവന നൽകിയ രാജ്യം ഇന്ത്യയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്ലോബൽ ഡിജിപിയുടെ 27 ശതമാനം ഉണ്ടായിരുന്ന സമ്പന്ന രാജ്യമായിരുന്നു ഇന്ത്യ. ആ രാജ്യത്തേക്കാണ് ബ്രിട്ടീഷുകാർ എത്തിയത്. തുടർന്നുള്ള ബ്രിട്ടീഷ് റൂൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നഷ്ടം മാത്രമാണ് സമ്മാനിച്ചത്. 200 കൊല്ലം കൊണ്ട് അവർ മടങ്ങുമ്പോൾ ജിഡിപി മൂന്ന് ശതമാനം മാത്രം സംഭാവന ചെയ്യുന്ന രാജ്യമായിരുന്നു ഇന്ത്യ. മാത്രമല്ല, 90 ശതമാനം ജനങ്ങളും പട്ടിണിയോട് പടവെട്ടിയാണ് ജീവിച്ചതും. സാക്ഷരതയുെ കാര്യമാകട്ടെ വെറും 17 ശതമാനവും എന്നതായിരുന്നു അവസ്ഥയെന്ന് തരൂർ ചൂണ്ടിക്കാട്ടി.
അങ്ങനെ തീർത്തും മൂന്നാംലോക രാജ്യമായി മാറിയ രാജ്യമായിരുന്നു ബ്രിട്ടീഷ് മുക്ത ഇന്ത്യ. ഇന്ന് ആ രാജ്യം ലോകത്തി മുന്നിൽ തല ഉയർത്തിപ്പിടിച്ച് ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറിയ കാര്യവും തരൂർ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് ഭരണത്തിൽ വിദ്യാഭ്യാസത്തിനും മറ്റു ചെലവിട്ടിരുന്നത് ചെറിയ തുക മാത്രമായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു അവസ്ഥയെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇന്നത്തെ നിലയിൽ ലോകം അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ വന്നത് സ്വാതന്ത്ര്യത്തിന് ശേഷമാണ്. അങ്ങളെ വളരെ വ്യക്തമാകും ലളിതമായും ആലോചിച്ചാൽ തന്നെ വ്യക്തമാകുന്ന കാര്യം ബ്രിട്ടീഷ് ഭരണം രാജ്യത്തിന് നഷ്ടങ്ങൾ വരുത്തിയെന്നാണെന്നും അദ്ദേഹം സംവാദത്തിൽ പറഞ്ഞു.
വ്യവസായ രംഗത്തെ നേട്ടങ്ങളും തരൂർ ചൂണ്ടിക്കാട്ടി. ടെക്സ്റ്റെയിൽ വ്യവസായ രംഗത്ത് ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യം ഇന്ത്യയാണെന്നാണ്. വ്യവസായ വിപ്ലവം ഇന്ത്യയിൽ സംഭവിച്ചതും സ്വാതന്ത്ര്യാനന്തരം ആണെന്ന കാര്യവും അദ്ദേഹം സംവാദത്തിൽ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് കാലത്ത് സ്വതന്ത്രവ്യാപാരം ഇന്ത്യക്കാർക്ക് സാധ്യമായിരുന്നില്ല എന്നതാണ് തിരിച്ചടിയെന്നും തരൂർ വ്യക്തമാക്കി. തരൂരിന്റെ വാദങ്ങളിലെ ക്ലാരിറ്റി കൊണ്ട് ഓസ്ട്രേലിയക്കാർ ആടക്കം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ നയങ്ങളെയു തരൂർ ശക്തമായ ഭാഷയിൽ വിമർശിച്ചു. 'ലോകത്തിലെ ഏറ്റവും ധനികരായ രാജ്യങ്ങളിൽ ഒന്നായി ബ്രിട്ടൻ വരാൻ കാരണം, 200 വർഷത്തിലേറെയായി ഇന്ത്യയെ ചൂഷണം, കൊള്ള, നാശം എന്നിവയെല്ലാം നടത്തിയതിന്റെ ഫലമാണെന്ന് തരൂർ വ്യക്തമാക്കി. രണ്ടാം ലോക മഹായുദ്ധകാലത്ത് സ്വാതന്ത്ര്യത്തിന്റെ രക്ഷകനായിരുന്ന വിൻസ്റ്റൻ ചർച്ചിലിൽ വമ്പിച്ച നേതാവായി മാറി. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദി ചർച്ചിലാണെന്നും തരൂർ പറഞ്ഞു. ഭക്ഷ്യധാന്യം ബുദ്ധിമുട്ട് അനുഭവിച്ച ഇന്ത്യയിലേക്ക് ഗോതമ്പ് പോലുള്ള ഭക്ഷ്യധാന്യങ്ങളുമായി തിരിച്ച അമേരിക്കൻ കപ്പലുകളോട് ധാന്യങ്ങൾ ഇന്ത്യക്ക് നൽകി പാഴാക്കരുതെന്നും അത് ഭാവിയിലേക്ക് സൂക്ഷിച്ച് വെക്കാൻ നിർദ്ദേശിച്ചത് അന്നത്തെ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലാണെന്നും തരൂർ പ്രതികരിച്ചു.
'ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട വംശഹത്യ സ്വേച്ഛാധിപതിയായ വിൻസ്റ്റന്റെ കൈകളിൽ രക്തം ഉള്ളപ്പോൾ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അപ്പോസ്തലൻ എന്ന നിലയിലാണ് ചർച്ചിൽ അറിയപ്പെടുന്നതെന്നും - തരൂർ പറഞ്ഞു. ബ്രിട്ടീഷ് എഴുത്തുകാരൻ ലോറി പെന്നി ഈ പാനലിൽ പറഞ്ഞു: രാജ്യത്തെ ചെറുപ്പക്കാർക്ക് കൊളോണിയൽ ഭൂതകാലത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല, ഈ രാജ്യത്തെ ജനങ്ങളോടൊപ്പം ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള ഗ്രാഫിക് വസ്തുതകൾ മനപ്പൂർവം മറച്ചുവച്ചിരുന്നു, ബ്രിട്ടീഷുകാരുടെ 400 വർഷത്തെ കുറ്റകൃത്യവും അധിനിവേശവും നാം ചിന്തിക്കാൻ ഇഷ്ടപ്പെടാത്ത എന്തോ, ആധുനിക ബ്രിട്ടീഷ് ചരിത്രത്തിൽ എല്ലായിടത്തും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തരൂരിന്റെ ആൻ ഇറ ഓഫ് ഡാർക്ക്നെസ് എന്ന പുസ്തകം ലണ്ടനിൽ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയോട് എന്ത് ചെയ്തു എന്ന് പ്രതിപാദിക്കുന്ന പുസ്തകം ലണ്ടൻ ഈനവനിങ് സ്റ്റാൻഡേർഡിൽ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. 2015 ൽ ഓക്സ്ഫോഡിൽ നടത്തിയ ശശി തരൂരിന്റെ പ്രസംഗം 4 ദശലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിൽ നിന്ന് പ്രചേദനം ഉൾക്കൊണ്ടാണ് തരൂർ തന്റെ പ്രസംഗം ഒരു പുസ്തക രൂപത്തിൽ അവതരിപ്പിച്ചത്.
ലോകത്തിന് മുമ്പിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന ഇത്രയും മികച്ചൊരു നേതാവ് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിട്ടും അതിനെ ഉപയോഗിക്കാൻ ആ പാർട്ടിക്ക് സാധിക്കുന്നില്ല എന്ന വിമർശനം തരൂർ ഫാൻസിനിടെ ഉണ്ട്. രാഹുലിനേക്കാൾ എന്തുകൊണ്ടും മികച്ച നേതാവാണ് തരൂർ എന്നു അതുകൊണ്ട് തന്നെ അദ്ദേഹത്തെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നുമാണ് ഒരു ആവശ്യം. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലായ കോൺഗ്രസിന് ഇപ്പോൾ വേണ്ടതും ലോകം ആദരിക്കുന്ന ഒരു നേതാവിനെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്