ശശി തരൂരിന്റെ നിശബ്ദനായിരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് റിപ്പബ്ലിക് ചാനലിനോടും അർണാബ് ഗോസ്വാമിയോടും ഡൽഹി ഹൈക്കോടതി; സുനന്ദ ചർച്ചയിൽ രണ്ടു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസും പരിഗണനയിൽ; കോടതി പരാമർശം റിപ്പബ്ലിക് ചാനലിന്റെ മാധ്യമ ഗുണ്ടായിസം അതിരു കടക്കുന്നെന്ന വാദം ശരിവയ്ക്കുന്നതോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഡോ. ശശി തരൂർ എംപിക്ക് സുനന്ദ പുഷ്കർ കേസിൽ നിശബ്ദനായിരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്ന് റിപ്പബ്ലിക് ചാനലിനോടും അർണാബ് ഗോ സ്വാമിയോടും ഡൽഹി ഹൈക്കോടതി. റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസാമിക്കും എതിരെ ശശി തരൂർ നൽകിയ ഹർജിയിലാണ് ഹോക്കോടതിയുടെ വിധി.
സുനന്ദ പുഷ്ക്കറിന്റെ മരണത്തിനു പിന്നിൽ ദുരൂഹത ഉണ്ടെന്നും അതിൽ ശശി തരൂരിനു പങ്കുണ്ടെന്നുമുള്ള തരത്തിൽ റിപ്പബ്ലിക് ടിവിയുടെ ലോഞ്ചിനോടനുബന്ധിച്ച് അവതാരകനായ അർണബ് ഗോസ്വാമി ചർച്ച സംഘടിപ്പിച്ചിരുന്നു. ഈ ചർച്ചയുടെ ഭാഗമായി ചാനൽ ശശി തരൂരിനോട് വിഷയത്തിലുള്ള അഭിപ്രായം ആരാഞ്ഞു. ഇതു സംബന്ധിച്ച് തരൂർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. ഈ കേസ് കൂടാതെ ചാനൽ വാർത്തയ്ക്ക് എതിരെ തരൂർ രണ്ടു കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ പ്രൊഫഷണൽ സെൽ ചെയർമാനായി നിയമിതനായശേഷം തരൂർ നടത്തിയ ഈ പത്ര സമ്മേളനത്തിൽപങ്കെടുക്കാൻ എത്തിയ റിപ്പബ്ലിക് ടിവി പ്രതിനിധികളെ ഇറക്കി വിട്ടിരുന്നു. പത്രസമ്മേളനം റിപ്പോർട്ടു ചെയ്യാൻ റിപ്പബ്ലിക് ചാനലിൽ നിന്ന് എത്തിയത് നാല് റിപ്പോർട്ടർമാരും നാല് ക്യാമറമാന്മാരുമാണ്. ഇത്രയും അധികം പേരെ ഒരു പത്ര സമ്മേളനത്തിന് വിടുന്നത് എന്തിനെന്ന ചോദ്യവും അന്ന് ഉയർന്നിരുന്നു.
തരൂരിനോട് സുനന്ദാ പുഷ്കറുമായി ബന്ധപ്പെട്ട മരണത്തെ കുറിച്ച് ചോദിക്കാനാണെങ്കിൽ പോലും ഒരാൾ എത്തിയാൽ പോരെ? ഡൽഹിയിലെ പത്രക്കാരുടെ ഉത്തരം മതിയെന്നാണ്. എന്നാൽ റിപ്പബ്ലിക്ക് ശശി തരൂരിന്റെ കാര്യത്തിൽ ചെയ്യുന്നത് അതിരുവിട്ട രീതികളാണെന്നും വിമർശനം ഉയർന്നു. ഇതിനിടെയാണ് ഹൈക്കോടതി വിധി പുറത്തു വന്നിരിക്കുന്നത്.
ഒരു വിഷയത്തിൽ പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഏതൊരാൾക്കും ഉണ്ട്. എന്നാൽ ഇവിടെ ശശി തരൂർ പ്രതികരിച്ചേ മതിയാകൂവെന്ന് റിപ്പബ്ലിക് ടിവി നിർബന്ധം പിടിക്കുന്നു. അതുവരെ പിന്തുടർന്ന് ശല്യം ചെയ്യുമെന്നും. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് ഉയരുന്ന വികാരം. ഇത് സോഷ്യൽ മീഡിയയയും ചർച്ച ചെയ്യുന്നുണ്ട്. റിപ്പബ്ലിക് ചാനലിന്റെ തെമ്മാടിത്തം അവസാനിപ്പിക്കുക. മാധ്യമപ്രവർത്തനമെന്നപേരിൽ റിപ്പബ്ലിക് ടിവിയുടെ ജീവനക്കാർ ശശി തരൂരിനോട് കാണിക്കുന്നത് തനി ഗുണ്ടായിസമാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമകൂടിയായ രാജീവ് ചന്ദ്രശേഖർ വിത്തിറക്കിയിരിക്കുന്നത് കേരളത്തിലാണ്.ഒന്നും കാണാതല്ല റിപ്പബ്ലിക് ടിവി തരൂരിനെ അറഞ്ചം പുറഞ്ചം ആക്രമിക്കുന്നത്. തരൂർ പോകുന്നിടത്തെല്ലാം നാല് റിപ്പോർട്ടർമാരെയും ക്യാമറാമാന്മാരെയും പറഞ്ഞുവിട്ടിരിക്കുകയാണ് ആ ചാനൽ. ചോദ്യങ്ങൾ ചോദിക്കുകയല്ല പിടിച്ചുനിർത്തുകയും തട്ടിക്കയറുകയും കൂവിയാർക്കുകയുമാണ് ആ മാധ്യമപ്രവർത്തകവേഷധാരികൾ-ഇതാണ് പൊതു അഭിപ്രായം.
സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് തിരുവനന്തപുരം എംപി ശശി തരൂർ ഡൽഹിയിലെ എഐസിസി ഓഫിസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാർക്ക് പ്രവേശനം അനുവദിച്ചില്ല. വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരായ പരിസ്ഖിത് ലത്ര, ശ്രേയ, സകൽ ഭട്ട്, ശ്വേത കൊത്താരി എന്നീ റിപ്പോർട്ടർമാരെയും ഇവർക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാന്മാരെയുമാണ് തടഞ്ഞത്. ഇതുകൂടാതെ മാധ്യമപ്രവർത്തകരെ മർദ്ദിച്ചതായും റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തിലെ അന്വേഷണം മൂന്ന് വർഷമായിട്ടും പൂർത്തിയാക്കാത്തതിനെ ഡൽഹി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ സ്ഥിതിഗതികൾ വിശദമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. നീതി നടപ്പാകുന്നതിൽ കാലതാമസമുണ്ടെന്ന് കോടതിക്ക് മനസിലായെന്നാണ് ഇതേക്കുറിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചത്. കോടതിയിൽ സ്വാമി നൽകിയ ഹർജിയിൽ പൊലീസിന്റെ സ്റ്റാറ്റസ് റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിഷയത്തിൽ കോടതി തീരുമാനിക്കട്ടേ എന്നാണ് ശശി തരൂരിന്റെ നിലപാട്. അതാണ് റിപ്പബ്ലിക് ടിവി സമ്മതിക്കാത്തത്. എങ്ങനേയും മറുപടി പറയിക്കുമെന്ന് പറഞ്ഞ് അവർ നടക്കുമ്പോൾ അത് ക്രമസമാധാന പ്രശ്നമായി മാറുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും സൂചനയുണ്ട്. തിരുവനന്തപുരത്ത് എംപിയായി മത്സരിക്കാൻ രാജീവ് ചന്ദ്രശേഖർ ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖർ ഇതിനുള്ള കരുനീക്കത്തിലാണ്. അങ്ങനെ തിരുവനന്തപുരത്ത് മത്സരിക്കുമ്പോൾ ശശി തരൂരിന്റെ ഇമേജ് പ്രശ്നമാണ്. ഇത് ഇല്ലായ്മ ചെയ്യാനാണ് രാജീവ് ചന്ദ്രശേഖർ റിപ്പബ്ലിക് ടിവിയെ കൊണ്ട് ഇടപെടൽ നടത്തിക്കുന്നത്. സുനന്ദാ പുഷ്കർ കേസിലെ ഇടപെടലിന് അപ്പുറം ശശി തരൂരിനെ പിറകെ നടന്ന് ശല്യപ്പെടുത്തുന്നത് ഇതിന് വേണ്ടിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
തനിക്കെതിരെ അടിസ്ഥാനരഹിതമായി അപകീർത്തികരമായ പരാമർശങ്ങളും ആരോപണങ്ങളും നടത്തിയെന്ന് ആരോപിച്ച് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെ ശശി തരൂർ എംപിയുടെ മാനനഷ്ട കേസും നിലവിലുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റിപ്പബ്ലിക് ടിവിക്കെതിരെ തരൂർ മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. അർണാബിനും റിപ്പബ്ലിക് ടിവിക്കും എതിരെ ശശി തരൂർ നടത്തിയ പരാമർശങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
നികുതിദായകരായ പ്രൊഫഷണലുകളെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കോൺഗ്രസ് പുതിയ വിഭാഗം രൂപവത്കരിച്ചിരുന്നു. അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ( ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്) എന്ന പേരിലാണ് സംഘടന. അധ്യക്ഷനായി ശശി തരൂർ എംപി.യെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിക്കുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ ഇടമില്ലെന്നുകരുതി മാറിനിൽക്കുന്ന പ്രൊഫഷണലുകൾക്ക് ഇടംനൽകാനാണ് പുതിയ വിഭാഗം രൂപവത്കരിക്കാൻ എ.ഐ.സി.സി. തീരുമാനിച്ചതെന്ന് ശശി തരൂർ പറഞ്ഞു. ഈ വാർത്താ സമ്മേളനത്തിലേക്കാണ് അഞ്ച് റിപ്പോർട്ടർമാരെ അയച്ച് റിപ്പബ്ലിക് ടിവി പ്രശ്നങ്ങളുണ്ടാക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍