ഷിബിൻ വധക്കേസ്: പ്രതികളെ വെറുതെ വിട്ടതോടെ നാദാപുരം മേഖലയിൽ വീണ്ടും ഭീതി; അക്രമം ഭയന്ന് ലീഗ് കേന്ദ്രങ്ങളിൽ പലായനം; ജാഗ്രതയോടെ പൊലീസും, ചെക്കാ-പെണ്ണ് വിളിയും മക്കൾസമരവും തൊട്ട് വ്യാജ ബലാൽസംഗക്കഥ വരെ: നാദാപുരത്തിന്റെ സംഘർഷ രാഷ്ട്രീയം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: തൂണേരി ഷിബിൻ വധക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടതോടെ നാദാപുരം മേഖലയിൽ ഭീതി പടരുന്നു. വിധി അനുകൂലമായെങ്കിലും അതിൽ ഒട്ടും സന്തോഷിക്കാൻ കഴിയാതെ ഭയപ്പാടിലാണ് പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർ. ഏതുനിമിഷവും സിപിഎമ്മിന്റ ഭാഗത്തുനിന്ന് തിരച്ചടിയുണ്ടാവുമെന്ന് കരുതി നാദാപുരം മേഖലയിൽനിന്ന് പലായനവും തുടങ്ങിയിട്ടുണ്ട്. ഭരണം മാറിയതോടെ തങ്ങൾ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ലീഗ് പ്രവർത്തകർ. കേസിലെ മുഖ്യപ്രതികളായ തെയ്യമ്പാട്ടിൽ ഇസ്മായിലെ ബന്ധുക്കളാണ് ഏറ്റവും ഭീതിയിൽ കഴിയുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഈ മേഖലയിൽ പൊലീസും കനത്ത ജാഗ്രതയിലാണ്. വിധി മുന്നിൽക്കണ്ട് ഈ മേഖലയിൽ നേരത്തെ തന്നെ നിരോധനാജ്ഞ നിലവിലുണ്ട്.
വിധി വന്നതോടുകൂടി സിപിഐ(എം) പ്രവർത്തകർക്കുള്ളിൽ പൊട്ടിയൊലിച്ച രോഷത്തെ അടക്കിനിർത്താൻ പാടുപെടുകയാണ് പാർട്ടി നേതൃത്വം. എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരമേറിയ ഈ സമയത്ത് അതിന്റെ ശോഭ കെടുത്തുവിധമുള്ള അക്രമപ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നും, ഇനിയുള്ള ഉയർന്ന കോടതികളിൽ തങ്ങൾക്ക് നീതി കിട്ടുമെന്നുമാണ് നേതാക്കൾ പ്രവർത്തകരോട് പറയുന്നത്. അതിനിടെ യു.ഡി.എഫ് സർക്കാറിന്റെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് കേസിൽ തിരിച്ചടിയായതെന്നും വിലയിരുത്തലുണ്ട്. തുടക്കം മുതലേ ഈ കേസിൽ പ്രതികളെ രക്ഷിക്കാൻ മുസ്ലീ ലീഗിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നു എന്ന ആരോപണം സിപിഐ(എം) നേതാക്കൾ ഉറപ്പിച്ചു പറയുന്നു.
ലീഗ് നൽകിയ ലിസ്റ്റ് അനുസരിച്ചാണ് കേസിൽ പ്രതികളെ ചേർത്തതെന്നായിരുന്നു ഇടതു നേതാക്കളുട ആക്ഷേപം. ഒരു വർഷംമുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോഴിക്കോട്ട് വന്നപ്പോൾ കേസിലെ പ്രതികൾ അദ്ദേഹവുമായി ഗസ്റ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. നിർണ്ണായകമായ തെളിവുകളും സാക്ഷിമൊഴികളും അവഗണിച്ചുകൊണ്ടായിരുന്നു കുറ്റപത്രം വരെ കോടതിയിൽ എത്തിയത്. പല കാര്യങ്ങൾക്കും പരസ്പര ബന്ധമില്ലായെ, പ്രഥമ ദൃഷ്ടാതന്നെ വൈരുദ്ധ്യങ്ങൾ പ്രകടമായ വിധത്തിലാണ് കുറ്റപത്രമെന്ന് നേരത്തെതന്നെ ആരോപണം ഉയർന്നിരുന്നു.
ഈ കേസിനായി മുസ്ലീലീഗിന്റെയും എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ വൻ പരിവാണ് ഗൾഫ് അടക്കമുള്ള രാജ്യങ്ങളിൽ നടന്നത്. ഏകദേശം രണ്ടരക്കോടിയോളം രൂപ കേസിനായി പിരിച്ചെടുത്തുവെന്ന് ലീഗ് കേന്ദ്രങ്ങൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇതിൽ നല്ലൊരു പങ്ക് പൊലീസിനെ ഉന്നതർക്ക് കൊടുത്ത് തട്ടിക്കൂട്ട് കുറ്റപത്രം ഉണ്ടാക്കുകയായിരുന്നെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്. പൊലീസിന്റെ തുടർച്ചയായ അനാസ്ഥയാണ് ഈ മേഖലയിൽ അക്രമി സംഘത്തിന് വളംവച്ചുതും.
ലീഗും എസ്.ഡി.പി.ഐ.യും ഒന്നിച്ചുചേർന്ന് ഇവിടെ നടത്തുന്ന ആക്രമണങ്ങളിൽ കേസ് എടുക്കാൻ പോലും പൊലീസ് കൂട്ടാക്കാറില്ലായിരുന്നു. പലതവണ തെയ്യമ്പാട്ടിൽ സംഘം കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതായി പരാതി പ്രവർത്തകർ നേരിട്ട് കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഷിബിൻ വധക്കേസിനെ തുടർന്ന് ഒളിവിൽപോയ പ്രതികൾ, ജീവൻ അപകടത്തിലാവും എന്ന് കണ്ടതോടെയാണ് പൊലീസിന് കീഴടങ്ങുന്നതും.
മേഖലയിൽ വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ പലപ്പോഴും സാമുദായിക കലാപമായി മാറുന്ന മുൻകാല അനുഭവമാണ് പ്രദേശവാസികളിൽ ഭീതി ഉയർത്തുന്നത്. മുസ്ലീ ലീഗ് ഇവിടെ എസ്.ഡി.പി.ഐയുടെ റോളിലും സിപിഐ(എം) ആർഎസ്എസിന്റെ റോളിലുമാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. ഷിബിൻ വധക്കേസിനെ തുടർന്ന് സമാനതകളില്ലാത്ത അക്രമമാണ് നാദാപുരം തൂണേരിയിൽ അരങ്ങറേിയത്. നൂറോളം വീടുകൾ രാക്കുരാമാനം ആക്രമിക്കപ്പെട്ടു. കൊള്ളയും കൊള്ളിവെപ്പും മോഷണവും വ്യാപകമായി. സർട്ടിഫിക്കേറ്റുകളും കളിപ്പാട്ടങ്ങളും വരെ ചാമ്പലായി. എതാണ്ട് 500 പവൻ സ്വർണം മോഷണംപോയെന്നാണ് അനൗദ്യോഗിക വിവരം.മൊത്തം മുപ്പത് കോടിയോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായതെന്നാണ് വിവരം.
ഷിബിൻ വധത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾ നേരിട്ട് ഹിന്ദു-മുസ്ലിം ലഹളയിലേക്ക് വഴിമാറുകയായിരുന്നു. മുസ്ലിം പേരുള്ളവരുടെയെല്ലാം വീടുകൾ തൂണേരിയിൽ ആക്രമിക്കപ്പെട്ടു. സിപിഐ(എം) അനുഭാവികളും , ഒരുപാർട്ടിയിലും ഇല്ലാത്ത നിഷ്പക്ഷരും ഇതിൽ ഉൾപ്പെടും.പാർട്ടിയുടെ മുതിർന്ന ജില്ലാ കമ്മറ്റിയംഗംതന്നെ അക്കാലത്ത് പറഞ്ഞത് കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി എന്നാണ്. കൊള്ളയും കൊള്ളിവെപ്പുമായി സാമൂഹിക വിരുദ്ധർ അത് നന്നായി മുതലെടുത്ത്. അക്രമം തടയണമെന്ന് സിപിഐ(എം) സംസ്ഥാന നേതൃത്വം അടിയന്തിരമായി നിർദ്ദേശിച്ചങ്കെിലും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം തടയാൻ ആർക്കുമായില്ല. ഷിബിൻ വധക്കേസ് വിധിയെ തുടർന്നും അതുപോലൊരു സാഹചര്യം ഉണ്ടാവാതിരക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഐ(എം) നേതൃത്വം.
രാഷ്ട്രീയ അസ്വസ്ഥതകൾക്ക് സാമുദായിക നിറം വരുന്നത് നാദാപുരത്ത് ഇത് ആദ്യമല്ല. ഇതിന് ചരിത്രപരമായ പശ്ചാത്തലം കൂടിയുണ്ട്. അതിശക്തമായ ഇസ്ലാമിക ഫ്യൂഡലിസം നിലനിന്ന പ്രദേശമാണിത്. ഈ ജന്മിമാർക്കും മാടമ്പിമാർക്കുമെതിരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റുപാർട്ടി ഈ മേഖലയിൽ വളർന്നുവന്നത്. പ്രദേശത്തെ ഈഴവരെ 'ചെക്കാ' എന്നും 'പെണ്ണന്നും' വിളിക്കുന്നതുമാറ്റി പേര് വിളിപ്പിക്കാൻവരെ നിർത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സമരം നടത്തേണ്ടി വന്നിട്ടുണ്ട്. ചെക്കാ-പെണ്ണ് വിളിയെച്ചൊല്ലി സംഘർഷവും ഒരു കൊലപാതകവും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. മുസ്ലിം പ്രമാണിമാരുടെ മൂന്നും നാലും പെണ്ണുകെട്ടിയുണ്ടാക്കിയ പ്രശ്നങ്ങൾപോലും കത്തിപ്പടർന്ന മുൻകാല അനുഭവം ഉണ്ട്. മുൻ എംഎൽഎയും നാദാപുരത്തെ സിപിഎമ്മിന്റെ തീപ്പൊരിയുമായിരുന്ന എ.കണാരന്റെ നേതൃത്വത്തിൽ നടന്ന വിവാദമായ 'മക്കൾ സമരമൊക്കെ' ഓർത്തുനോക്കുക.അപ്പോഴൊക്കെ മുസ്ലീ പ്രമാണിമാരും -മുസീലിങ്ങളിലെതന്നെ പാവപ്പെട്ടവരും എന്ന രീതിയിലുള്ള വർഗപരമായ സമവാക്യം തന്നെയാണ് സിപിഐ(എം) ഉപയോഗിച്ചത്. പക്ഷേ ഇപ്പോഴത് ഹിന്ദു-മുസ്ലീ എന്ന അജണ്ടയിലേക്ക മാറുകയാണ്.
മേഖലയിലെ സാമ്പത്തിക സ്ഥിതികൂടി ഈ ഘട്ടത്തിൽ പറയേണ്ടതുണ്ട്. ഗൾഫ് പണം സൃഷ്ടിച്ച മാറ്റം പലേടത്തും പ്രകടമാണെങ്കിലും അടുത്തകാലത്തായി അതിനുമപ്പുറം എന്തൊക്കെയോ സംഭവിക്കുന്നു. പണം എവിടെ നിന്നൊക്കെയാണ് ഇങ്ങോട്ട് ഒഴുകിയത്തെുന്നതെന്ന് ആർക്കുമറിയില്ല. മണൽ മാഫിയയും, റിയൽ എസ്റ്റേറ്റ് മാഫിയയുമൊക്കെയായി എവിടെയും പണത്തിന്റെ കുത്തൊഴുക്ക്. ഈ മാഫിയകളിൽ നല്ളൊരു വിഭാഗത്തെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്നതിലും തർക്കമില്ല. മറുഭാഗത്ത് ആകട്ടെ ഈഴവ ഭൂരിപക്ഷമുള്ള ഹൈന്ദവ മേഖലയിൽ സാമ്പത്തിക സ്ഥിതി അത്രമെച്ചവുമല്ല. പണത്തിന്റെ കൊഴുപ്പിൽ ലീഗുകാർ തങ്ങളുടെ മേക്കട്ട് കയറുമ്പോൾ കായികമായി തിരിച്ചടിച്ചില്ളെങ്കിൽ പാർട്ടി ഇവിടെ ഉണ്ടാവില്ളെന്നാണ് സിപിഐ(എം) പ്രാദേശിക നേതാക്കൾ പറയുന്നത്.
നുണക്കഥകൾ പറഞ്ഞുപരത്തി ആടിനെ പട്ടിയാക്കുന്ന രീതി നാദാപുരത്ത് പണ്ടേയുണ്ട്. 2001ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഉണ്ടായ കിരാതമായ ബിനു വധം അതിന് ഉത്തമ ഉദാഹരണമാണ്.ഈ ബലാൽസംഗ കഥയുടെ ചുവടുപിടിച്ചാണ് അന്ന് യു.ഡി.എഫ് അധികാരത്തിലത്തെുന്നത്. നാദാപുരം തെരുവൻപറമ്പിലെ നബീസു എന്ന വീട്ടമ്മയെ, ബിനു അടക്കമുള്ള സിപിഎമ്മുകാർ ബലാൽസംഗംചെയ്തുവെന്ന വ്യാജ ആരോപണമാണ് ലീഗ് പറഞ്ഞു പരത്തിയത്. സത്യത്തിൽ ഇരു വീട്ടുകാരും തമ്മിൽ ചെറിയ അതിർത്തി പ്രശ്നം മാത്രമാണ് നിലനിന്നിരുന്നത്. ബലാൽസംഗ വാർത്ത മുത്തശ്ശി പത്രങ്ങൾ ആഘോഷമാക്കി. വൈകാതെ ബിനു അതിക്രൂരമായി കൊലചെയ്യപ്പട്ടു. അയാളുടെ വൃഷണം വെട്ടിയെടുത്ത് വായിൽ തിരുകിയെന്നുവരെ അക്കാലത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാലം അൽപ്പം കഴിഞ്ഞതോടെ സത്യം പുറത്തായി. കുറ്റബോധം താങ്ങാനാവതെ നബീസു തന്നെ സത്യം പറഞ്ഞു. തന്നെ ആരും ബലാൽസംഗം ചെയ്തിട്ടില്ലെന്നും അതിർത്തി പ്രശ്നം മുതലെടുത്ത് ലീഗ് നേതാക്കൾ പറഞ്ഞുതന്ന കുതന്ത്രത്തിൽ താൻ പെട്ടുപോയതാണെന്നും! ബിനു മരിച്ചതോടെ അയാളുടെ അമ്മക്ക് മാനസികരോഗം ബാധിച്ചു. വഴിയിൽ ഇറങ്ങി നിന്ന് അവർ കാണുന്നവരോടെക്കെ എന്റെ മകനെ കണ്ടോ എന്ന് അന്വേഷിക്കുന്ന കരളലിയിപ്പിക്കുന്ന രംഗമാണത്രേ, നബീസുവിന്റെ മനസ്സുമാറ്റിയത്!
ഷിബിൻ വധത്തെതുടർന്ന് സംഘർഷങ്ങൾ ഉണ്ടായപ്പോഴും സമാനമായ കുപ്രചാരണങ്ങളുമായി ലീഗ് വീണ്ടും രംഗത്തിറങ്ങിയിരിരുന്നു. അക്രമികൾ ഖുറാൻ തിരഞ്ഞുപിടിച്ച് കത്തിച്ചന്നെും ഇങ്ങനെ ചെയ്തവർ പിന്നീട് അപടകത്തിൽപെട്ട് ആശുപത്രിയിലായെന്നുമാണ് അവർ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.പക്ഷേ ഇത്തവണ തിരച്ചടി ഭയന്ന് ലീഗും പ്രതിരോധത്തിലാണ്. പരമാവധി സംയമനം പാലിക്കണമെന്നാണ് അവരും അണികൾക്ക് നൽകിയ നിർദ്ദേശം.
Stories you may Like
- ബിസിനസ് ട്രിപ്പിനിടെ വിദേശത്തുവച്ച് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു
- അസർബൈജാൻ നടത്തുന്നത് വംശശുദ്ധീകരണം
- യുവതിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പൊലീസ് അനാസ്ഥയ്ക്കെതിരെ കെ കെ രമ
- നാദാപുരത്ത് ജീപ്പിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു; ആളപായമില്ല
- മനുഷ്യ- വന്യ ജീവി സംഘർഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്