ഒരു ക്രിമിനൽ സ്റ്റേഷനിൽ കയറി ചെന്ന് എസ് ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ ഇടിയും അടിയുമൊക്കെ കിട്ടിയെന്ന് വരും; യൂത്ത് കോൺഗ്രസുകാരന്റെ ജനനേന്ദ്രിയം അടിച്ചു തകർത്ത എസ് ഐയെ 'നല്ല പിള്ള'യാക്കി സി.പി.എം നേതാക്കൾ; അച്ചടക്ക നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കും; സമ്പത്ത് തിരുവല്ലത്ത് എസ് ഐയാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം അടിച്ചു തകർത്ത എസ് ഐ സമ്പത്തിന്റെ സസ്പെൻഷൻ പിൻവലിക്കും. സിപിഎമ്മിൽ നിന്ന് സമ്മർദ്ദം ശക്തമായതോടെയാണ് ഇത്. എന്നും സിപിഎമ്മിനൊപ്പം അടിയുറച്ച് നിന്ന സമ്പത്തിനെ കൈവിടാനാകില്ലെന്ന് സിപിഎമ്മിലെ മുൻ എംഎൽഎ നിലാപാട് എടുത്തു. ഇതോടെ കഞ്ചാവ് മാഫിയയെ തകർത്ത വീരനായകനായി സമ്പത്തിനെ വാഴ്ത്തി സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായി. ഇത് സി.പി.എം ഔദ്യോഗിക പക്ഷത്തെ ലക്ഷ്യമിട്ട് കൂടിയാണ്. ഇതോടെ സമ്പത്തിനെതിരെ നിലപാട് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വവും മയപ്പെടുത്തി. പൊലീസ് സ്റ്റേഷനിലെത്തിയ യുവ നേതാവിന്റെ ജനനേന്ദ്രിയം അടിച്ചു തകർത്തതിന് തെളിവുള്ളതിനാൽ സമ്പത്തിനെതിരെ നടപടിയുണ്ടാകും. എന്നാൽ ഈ നടപടി തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്കുള്ള മാറ്റമായി മാറും. അതിനിടെ ക്രമസമാധാന ചുമതലയിൽ നിന്നെങ്കിലും സമ്പത്തിനെ മാറ്റണമെന്ന ആവശ്യം ശക്തമാണ്.
ഇന്നലെ അതിനാടകീയ നീക്കങ്ങളാണ് സംഭവിച്ചത്. കമ്മീഷണർ ഇറക്കിയ ഉത്തരവ് സമ്പത്തിന് കൈമാറാതെയായിരുന്നു സഹായം. അതുകൊണ്ട് തന്നെ രണ്ട് ദിവസം മുമ്പ് ഉത്തരവിറങ്ങയിട്ടും സമ്പത്തിന് അത് കിട്ടിയില്ല. അതുകൊണ്ട് തന്നെ ഇന്നലെ പതിവ് പോലെ നേമം സ്റ്റേഷനിൽ സമ്പത്ത് ജോലിക്കെത്തി. ഇതിനിടെ മൂന്ന് ദിവസത്തെ അവധിയും നൽകി. ഇത് അംഗീകരിച്ചതോടെ ഇയാൾ അവിടെ നിന്നും പോയി. അതുകൊണ്ട് തന്നെ അതിന് ശേഷവും ഉത്തരവ് കൈപ്പറ്റിയില്ല. ഇതിനിടെ പൊലീസ് ആസ്ഥാനത്ത് നിന്ന് മറ്റൊരു ഉത്തരവും ഇറങ്ങി. സമ്പത്തിനെതിരെ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. എൻ ആർ ഐ സെൽ എസ് പി വിജയകുമാറിനാണ് അന്വേഷണ ചുമതല. രണ്ട് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇതിനിടെ അടികിട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് സ്ഥിരം ക്രിമനലാണെന്ന പ്രചരണവും സൈബർ ലോകത്ത് സജീവമായി. സി.പി.എം കൗൺസിലറും ഡി വൈ എഫ് ഐ നേതാവുമായി ഐപി ബിനു തന്നെ ഇക്കാര്യം വിശദീകരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റുമിട്ടു.
സമ്പത്തിനെ എനിക്ക് അറിയാം.. ഈ പറയപ്പെടുന്ന യൂത്തന് മ്യൂസിയം സ്റ്റേഷനിൽ 16 കാരിയെ പീഡിപ്പച്ച കേസ് .. നേമം സ്റ്റേഷനിൽ നഴ്സിനെ കയറിപ്പിടിച്ച കേസ്.. ബാലരാമപുരം സ്റ്റേഷനിൽ മോഷണക്കേസ്.. അതു കൊണ്ടൊക്കെ ഒരു യുവ യൂത്തനെ എസ് ഐക്ക് അടിക്കാമോ എന്നൊക്കെ ചോദിക്കുന്നവരുണ്ടാകാം. എന്നാൽ പാർട്ടിനേതാവാണെന്നും വലിയ പുള്ളിയാണെന്നും ഒക്കെ പറഞ്ഞ് സ്റ്റേഷനിൽ കയറി ചെല്ലുന്നർ സ്വയം നിയന്ത്രിക്കണമെന്നും ആർക്ക് വേണ്ടിയാണ് വക്കാലത്തുമായി പോകുന്നതെന്നും ഒക്കെ ഓർക്കണം.. ഒരു ക്രിമിനൽ സ്റ്റേഷനിൽ കയറി ചെന്ന് എസ് ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ ഇടിയും അടിയുമൊക്കെ കിട്ടിയെന്ന് വരും.. സംഗതി യൂത്തനാണെങ്കിലും ചെഗുവേരക്കാരനാണെങ്കിലും സമ്പത്തിന്റെ രീതി ഇതാണെന്നാണ് എന്റെ ഉറപ്പ്.. എടാ നിനക്ക് ഒരു ഡബിൾ സല്യൂട്ട്-ഇതാണ് ഐപി ബിനുവിന്റെ പോസ്റ്റ്. ഈ പോസ്റ്റോടെ തന്നെ സമ്പത്തിനെതിരെ നടപടിയെടുക്കാൻ സി.പി.എം ജില്ലാ കമ്മറ്റി തയ്യാറാകില്ലെന്നും ഉറപ്പായി.
ഇതിനിടെയാണ് നേമം മണ്ഡലത്തിന്റെ ഭാഗമായ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ തന്നെ സമ്പത്തിനെ നിയമിക്കാനും നീക്കം നടക്കുന്നത്. നേമം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേമം നിയോജക മണ്ഡലം പ്രസിഡന്റ് സജീറിനെ ( 29 )മർദ്ദിച്ച എസ്. ഐ സമ്പത്തിനെയും സി. പി. ഒ അജയകുമാറിനെയും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാർ സസ്പെൻഡ് ചെയ്തിരുന്നു. സജീറിന് പൊലീസുകാരുടെ മർദ്ദനമേറ്റെന്നും ഗുരുതരമായി പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡെപ്യൂട്ടി കമ്മിഷണർ പി. എൻ. രമേശ് കുമാർ റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ പൊതുപ്രവർത്തകനെ കൈയേറ്റം ചെയ്തതിനും മർദ്ദിച്ചതിനുമാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. ഇതിന് ശേഷമാണ് നാടകീയമായ മാറ്റങ്ങൾ സംഭവിച്ചത്. കേസിന്റെ കാര്യങ്ങൾ സംസാരിക്കാൻ പ്രതിയുമായെത്തിയ സജീർ, സിവിൽ പൊലീസ് ഓഫീസർ അജയകുമാറിനെ കൈയേറ്റം ചെയ്തതായി പൊലീസ് കേസെടുത്തിട്ടുണ്ട്. അജയകുമാർ ശാന്തിവിള താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. എന്നാൽ കസ്റ്റഡിയിലെടുത്ത സജീറിന് മർദ്ദനമേറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടർമാരിൽ നിന്നുള്ള റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.
അടിവയറ്റിൽ ചവിട്ടേറ്റ് മൂത്രതടസം ഉണ്ടായതിനെത്തുടർന്നാണ് സജീറിന് ശസ്ത്രക്രിയ നടത്തിയത്. പൊലീസ് സ്റ്റേഷനിൽ കടന്നുകയറി സാധനങ്ങൾ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും സജീറിനെതിരേ എടുത്ത കേസ് തുടരുമെന്ന് കമ്മിഷണർ അറിയിച്ചിട്ടുണ്ട്. തനിക്കൊപ്പമെത്തിയ ശ്രീജിത്തിനെ നേമം എസ്.ഐ ചെകിട്ടത്ത് അടിച്ചെന്നും ഇത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്നുമാണ് സജീറിന്റെ വാദം. തോക്കിന്റെ പാത്തിയും ലാത്തിയും ഉപയോഗിച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചു. കസ്റ്റഡിയിലെടുത്ത് തിരുവല്ലം സ്റ്റേഷനിൽ കൊണ്ടുപോയും മർദ്ദിച്ചു. എം.വിൻസെന്റ് എംഎൽഎ എത്തിയാണ് സജീറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ പൊലീസ് സ്റ്റേഷനിൽ സജീർ ആക്രമം കാണിച്ചെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതേ തുടർന്നുള്ള സംഘർഷത്തിനിടെ സജീറിന് പരിക്കേറ്റു. അതുകൊണ്ട് തന്നെ സമ്പത്തിനെ കുറ്റക്കാരനാക്കേണ്ടതില്ലെന്നും പുതിയ റിപ്പോർട്ട് വരും. ഇതിന്റെ അടിസ്ഥാനത്തിൽ നേമത്ത് നിന്ന് തിരുവല്ലത്തേക്ക് സ്ഥലം മാറ്റം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന സമ്പത്തിനെ എസ് ഐ ആയി നിയമിക്കാൻ അവസരമൊരുക്കിയത് ആഭ്യന്തരമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തലയാണ്. ചെന്നിത്തലയുടെ വഴി വിട്ട നീക്കമുള്ളതുകൊണ്ട് തന്നെ സമ്പത്തിനെ തിരുവല്ലത്തേക്ക് മാറ്റിയാലും സി.പി.എം പ്രതിക്കൂട്ടിലാകില്ല. സമ്പത്തിന്റെ ക്രിമനൽ പശ്ചാത്തലം നിയമസഭയിൽ പോലും കോൺഗ്രസ് ഉന്നയിക്കുകയും ഇല്ല. ഇതൊക്കെ മനസ്സിലാക്കിയാണ് സമ്പത്തിനെ രക്ഷിക്കാൻ സി.പി.എം പരസ്യമായി രംഗത്ത് വരുന്നത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ എസ് ഐ ആവുകയായിരുന്നു മോഹം. വി എസ് അച്യുതാനന്ദൻ അധികാരത്തിൽ എത്തിയപ്പോൾ ദേഹത്ത് വി എസ് എന്ന് എഴുതി ബൈക്ക് ഓടിക്കുകയും ചെയ്തു. ഹക്കിംഷാ എന്ന വിദ്യാർത്ഥിയെ വടിവാളു കൊണ്ട് വെട്ടിയ കേസിലും പ്രതിയായിരുന്നു. ഓംപ്രകാശും പുത്തൻ പാലും രാജേഷുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. പോൾ മുത്തൂറ്റ് വധക്കേസിൽ ഉയർന്ന് കേട്ട പലപേരുകളുമായും സമ്പത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ആരോപണമുണ്ട്. ഈ സമയത്ത് എസ് എഫ് ഐ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി. അപ്പോഴും പൊലീസുകാരനാവുകയെന്ന മോഹവുമായി സമ്പത്ത് നടന്നു. പരീക്ഷ എഴുതി അത് സാധിക്കുകയും ചെയ്തു. അപ്പോഴും മുന്നിൽ കടമ്പകൾ ഏറെയായിരുന്നു. ഇതിന് കോൺഗ്രസുകാരുടെ സഹായവും ആവോളം കിട്ടിയപ്പോൾ സമ്പത്ത് എസ് ഐ ആയി.
ലോ കോളേജിലെ പഠനം കഴിഞ്ഞതോടെ കോൺഗ്രസ് അനുകൂല അഭിഭാഷകനൊപ്പമായി പ്രാക്ടീസ്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുമായി ഏറെ അടുപ്പമുള്ള അഭിഭാഷകനായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് എസ് ഐ റാങ്ക് ലിസ്റ്റിൽ സമ്പത്ത് ഇടം നേടുന്നത്. പിഎസ് സി പട്ടികയിൽ ഇടം നേടിയെങ്കിലും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് സമ്പത്തിന് വിനയായി. ഇന്റലിജൻസ് തന്നെ ഇതു സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് നൽകി. ഒരിക്കും എസ് ഐ തസ്തികയ്ക്ക് യോഗ്യനല്ലാത്ത വ്യക്തിയെന്നതായിരുന്നു ഇന്റലിജൻസ് പരാമർശം. ഇതോടെ സമ്പത്തിന്റെ എസ് ഐ മോഹങ്ങൾക്ക് മങ്ങലേറ്റു. സീനിയറായ അഭിഭാഷകന്റെ രാഷ്ട്രീയ സ്വാധീനങ്ങളുടെ പിൻബലത്തിൽ ഇതിനെ അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസ് ക്ലിയറൻസ് നഷ്ടമാകുന്ന അവസ്ഥയും എത്തി. എന്നാൽ ചെന്നിത്തലയുടെ ഓഫീസിലെ പ്രമുഖൻ തന്നെ സമ്പത്തിനെ രക്ഷിക്കാനെത്തി.
നെയ്യാറ്റിൻകര സ്വദേശി കൂടിയായ സമ്പത്തിന്റെ പ്രശ്നത്തിന് പ്രാദേശിക മാനങ്ങൾ വന്നു. ഇതോടെയാണ് സിപിഎമ്മുകാരനായ സമ്പത്തിനായി നീക്കം സജീവമായത്. ഇതോടെ ഇന്റലിജൻസ് റിപ്പോർട്ട് അവഗണിക്കപ്പെട്ടു. യുത്ത് കോൺഗ്രസുകാരുടേയും കെ എസ് യുക്കാരുടേയും എതിർപ്പ് അവഗണിച്ച് സമ്പത്തിനെതിരായ കേസുകളെല്ലാം എഴുതി തള്ളി. ഇതോടെയാണ് പൊലീസ് കുപ്പായത്തിൽ സമ്പത്ത് പരിശീലനം തുടങ്ങിയത്. ഇടത് ഭരണകാലത്ത് നെയ്യാറ്റിൻകരയോട് ചേർന്ന നേമത്ത് എസ് ഐയായി രാഷ്ട്രീയ കരുത്ത് കാട്ടുകയും ചെയ്തു. ഇതോടെ യുത്ത് കോൺഗ്രസ്-ബിജെപി പ്രവർത്തകർ എസ് ഐയ്ക്കെതിരെ നിരവധി പരാതികൾ ഉയർത്തി. രാഷ്ട്രീയ വിവേചനം ശക്തമായി ആരോപിക്കപ്പെട്ടു. എന്നാൽ സി.പി.എം പിന്തുണ സമ്പത്തിനൊപ്പമായിരുന്നു.
ഇതിനിടെയാണ് കഞ്ചാവുമായി രണ്ട് യുവാക്കളെ നേമം പൊലീസ് പിടികൂടിയത്. കഞ്ചാവു കേസിൽ പിടിയിലായ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗത്തെ പാർട്ടി നേതാക്കൾ ഇടപെട്ടു പൊലീസ് സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടു പോയത് വലയി വാർത്തയായിരുന്നു കഴിഞ്ഞ വിഷുദിവസം രാത്രി ഒമ്പതിനാണു മേലാംകോട് ഭാഗത്തു നിന്നു വിദ്യാർത്ഥി നേതാവുൾപ്പെട്ട സംഘത്തെ സമ്പത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നു കഞ്ചാവു പൊലീസ് കണ്ടെടുത്തു. തുടർന്ന് പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് എസ്.എഫ്.ഐ. മുൻ അഖിലേന്ത്യാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ. സംസ്ഥാന കമ്മറ്റിയംഗവുമായ നേതാവ് പ്രതികളെ വിടണമെന്ന ആവശ്യവുമായി എത്തിയത്. എന്നാൽ, പ്രതികളെ വിടാൻ കഴിയില്ലെന്ന് എസ്.ഐ. വ്യക്തമാക്കിയതോടെ നേതാവ് പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. തുടർന്നു ജില്ലയിലെ പാർട്ടിയുടെ പ്രമുഖ നേതാവിനെക്കൊണ്ട് എസ്.ഐയെ ഫോണിൽ വിളിപ്പിച്ച് പ്രതിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതിനാൽ, പ്രതികളുടെ കൂട്ടത്തിൽനിന്ന് എസ്.എഫ്.ഐ. നേതാവിനെ മാത്രം വിട്ടയച്ചു.
ഈ കേസിലെ ചോദ്യം ചെയ്യലുകൾ വിരൽ ചൂണ്ടിയത് മുൻ എസ് എഫ് ഐ നേതാവിന് നേരെയായിരുന്നു. എസ് എഫ് ഐകാലത്ത് സമ്പത്തിന്റെ എതിർചേരിയുടെ നേതാവ്. അതുകൊണ്ട് തന്നെ കഞ്ചാവ് കേസ് കടുപ്പിച്ചു. പല കോണിൽ നിന്ന് സമ്മർദ്ദം എത്തിയിട്ടും കേസുമായി മുന്നോട്ട് പോയി. നേതാവിനെതിരെ കേസ് വന്നില്ലെങ്കിലും യുവാക്കൾക്കെതിരെ ശക്തമായി നടപടി സമ്പത്ത് എടുത്തു. ഇതോടെ പാർട്ടിയിലും പറഞ്ഞാൽ കേൾക്കാത്തവനെന്ന പേര് നേമം എസ് ഐയ്ക്ക് വന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രീയം ഇടിച്ചു തകർത്ത കേസെത്തിയത്. പൊലീസിന്റെ തലപ്പത്ത് സെൻകുമാറാണ്. അതുകൊണ്ട് തന്നെ കണ്ണടയ്ക്കാൻ സർക്കാരിന് കഴിയാത്ത സ്ഥിതിയും വന്നു. ഇതോടെയാണ് ലോക്കപ്പ് മർദ്ദനത്തിൽ പൊലീസ് അന്വേഷണവും നടപടിയും വന്നത്. എന്നാൽ സമ്പത്തിനെ കൈവിടില്ലെന്ന് സി.പി.എം നേതാക്കളിൽ ഒരുവിഭാഗം പരസ്യ നിലപാട് എടുത്തതോടെ സസ്പെൻഷൻ ഉത്തരവ് പോലും മരവിപ്പിക്കപ്പെട്ടു.
Stories you may Like
- എസ് ഐ സമ്പത്തിനെതിരെ കേസെടുക്കുന്നത് ജാമ്യം നൽകാവുന്ന വകുപ്പുകളിലും
- പുരസ്കാര വിവാദത്തിൽ മന്ത്രി സജി ചെറിയാനെ വിമർശിച്ച് വിനയൻ
- ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ്
- കേരളം പിടിക്കാൻ 'തിരുവനന്തപുരത്ത്' വികസന മന്ത്രം
- മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്