താലപൊലിയേന്തിയ സുന്ദരിമാർ വധുവിനെ മണ്ഡപത്തിലേക്ക് എത്തിച്ചപ്പോൾ വരന് നാണം; 25 കൊല്ലം മുമ്പ് കോട്ടയത്ത് നടന്ന കല്യാണം ഇംഗ്ലണ്ടിലെ അരങ്ങിലെത്തിച്ച് ഷാജിയുടെ മക്കൾ; ലിബിയ ഷാജിയെ ക്യൂബ ഷാജിയാക്കിമാറ്റി ഇന്നലെ മാഞ്ചസ്റ്ററുകാർ ആഘോഷിച്ചത് നാല് മണിക്കൂർ നേരം: അവസാന നിമിഷം വേദിയിൽ നിന്നും ചെങ്കൊടി അഴിച്ചു മാറ്റിയതിൽ മാത്രം സഖാവിന് വിഷമം
കെ ആർ ഷൈജുമോൻ, ചിത്രങ്ങൾ ഫെബിൻ സോണി
ലണ്ടൻ: കല്യാണ പെണ്ണും ചെക്കനും അതിഥികളെ സന്തോഷിപ്പിക്കാൻ നാണമൊക്കെ കളഞ്ഞു പാട്ടുപാടുക. നാട്ടുകാർ ചേർന്ന് ദമ്പതികളുടെ ജീവിതകഥ നാടകമാക്കുക. മക്കളുടെ കൂട്ടുകാർ ചേർന്ന് സംഘ നൃത്തത്തിന്റെ വേദിയൊരുക്കുക. സിപിഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി നാട്ടിൽ നിന്നും ആശംസ അറിയിക്കുകയും ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതിൽ ഉള്ള നിരാശയും പങ്കിടുക. വേദിയുടെ ഒത്തനടുക്കായി ചെങ്കൊടി പ്രത്യക്ഷപ്പെടുകയും പിന്നീട് നാടക സംഘത്തിന്റെ കൈകളിലും എത്തുക. നാട്ടുകാർ ചേർന്ന് സദ്യ ഒരുക്കുക. ഇത്തരത്തിൽ സ്നേഹത്തിന്റെ തൂവൽ സ്പർശം ഓരോ കാഴ്ചയിലും നിറഞ്ഞൊരു കല്യാണ ചടങ്ങ് എങ്ങനെയായിരുന്നോ അങ്ങിനെയായിരുന്നു ഇന്നലെ ലണ്ടനിലെ മാഞ്ചസ്റ്ററിൽ ഒരു വിവാഹ വാർഷികാഘോഷം അരങ്ങേറിയത്.
കാൽ നൂറ്റാണ്ട് മുൻപ് എങ്ങനെയാണോ കേരളത്തിൽ ഒരു കല്യാണം നടക്കുക, ഏതാണ്ട് അതെ തരത്തിൽ ഉള്ള ഒരു കല്യാണത്തിന്റെ തനിയാവർത്തനമായിരുന്നു ഇത്. ലണ്ടനിൽ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായ സാമൂഹ്യ പ്രവർത്തകൻ കെ ഡി ഷാജിമോന്റെയും മേഖല ഷാജിയുടെയും വിവാഹ്തതിന്റെ സിൽവർ ജൂബിലി ആഘോഷച്ചടങ്ങുകളാണ് ഇന്നലെ ലണ്ടൻ മലയാളികൾക്കിടയിലെ സംസാരം. ഈ ചടങ്ങിലെ പല കാര്യങ്ങളും വീട്ടുകാർ അറിയുന്നത് ഹാളിൽ ചടങ്ങുകൾ അരങ്ങേറുമ്പോൾ മാത്രമാണ് എന്നതാണ് ഏറ്റവും രസകരം.
ചുക്കാൻ പിടിച്ചത് മകൾ, നേതൃത്വം ഏറ്റെടുത്തു നാട്ടുകാർ
സ്വന്തം മക്കളുടെ നേതൃത്വത്തിൽ ഒരു വിവാഹ ജൂബിലി. പലർക്കും ഇത് സ്വപ്നത്തിൽ മാത്രമാണെങ്കിൽ ഇന്നലെ മാഞ്ചസ്റ്ററിൽ ഇത് യാഥാർഥ്യമായി. ഇതിലും വലിയ ഭാഗ്യം എന്തെന്ന് കാഴ്ചക്കാർ ചോദിച്ചു കൊണ്ടിരുന്നപ്പോഴും അച്ഛന്റെയും അമ്മയുടെയും സന്തോഷം കാണാൻ മകൾ ശിൽപ ഓടി നടന്നു ഓരോ നിർദ്ദേശങ്ങൾ നൽകുക ആയിരുന്നു. കഴിഞ്ഞ ഇരുപത്താണ്ടയി തങ്ങൾക്കു വേണ്ടി ജീവിക്കുന്ന ഷാജിച്ചേട്ടനും മേഖല ചേച്ചിക്കും ഇതിൽ കൂടുതൽ എന്ത് നൽകാൻ എന്ന ഭാവത്തിൽ തലങ്ങും വിലങ്ങും ഓടി നടക്കുന്ന മാഞ്ചസ്റ്റർ മലയാളികൾ. ഇക്കാലത്തു ആലോചിക്കാൻ പോലും കഴിയാത്ത ഒരു കൂട്ടുകുടുംബ കാഴ്ച. സാമൂഹ്യ പ്രവർത്തനം കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർ ഇന്നലെ മാഞ്ചസ്റ്ററിൽ വന്നെങ്കിൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവവുമായേ മടങ്ങുമായിരുന്നുള്ളൂ. കാരണം, അത്രയ്ക്ക് ഹൃദയ സ്പർശിയായയണ് ഓരോ മുഹൂർത്തവും കടന്നു പോയികൊണ്ടിരുന്നത്.
ലിബിയ ഷാജിയെ നാട്ടുകാർ ക്യൂബ ഷാജിയാക്കിയപ്പോൾ
പാമ്പാടിക്കാരൻ കെ ഡി ഷാജിമോനെ അടുത്തറിയുന്നവർക്കു ലിബിയ ഷാജിയാണ്. നല്ല ഉശിരൻ സഖാവായ അദ്ദേഹം നാട്ടിൽ നിന്നും ജീവിതം തേടി ലിബിയയിൽ എത്തിയശേഷമാണ് യുകെ മലയാളിയാവുന്നത്. എന്നാൽ ഇക്കാര്യം അധികമാർക്കും അറിയുമായിരുന്നില്ല. പക്ഷെ ഷാജിച്ചേട്ടനും മേഖല ചേച്ചിക്കും അപൂർവ്വമായൊരു വിവാഹ സമ്മാനം നൽകണം എന്നാഗ്രഹിച്ചു എം എം എ പ്രവർത്തകർ മകൾ ശിൽപയുടെ കൂട്ടുപിടിച്ചു നടത്തിയ അന്വേഷണം ചെന്നെത്തിയത് അതി മനോഹരമായ ഒരു ദൃശ്യാവിഷ്കാരത്തിലാണ്. പാർട്ടി ഭ്രാന്ത് തലയ്ക്കു പിടിച്ചു ണ്ടാകുന്ന സഖാവ് ദിനേശനെ അയൽവാസിയായ ഗൾഫ്കാരൻ സുകു ക്യൂബയിലേക്കു എന്ന പേരിൽ പ്രവാസിയാക്കുന്നതാണ് എം എം എയുടെ പത്തു അംഗങ്ങൾ വേദിയിൽ എത്തിച്ച നാടകത്തിന്റെ ആദ്യ ഭാഗത്തു നിറഞ്ഞത്. ഈ കാഴ്ചയിൽ ഷാജി മോന്റെ ജീവിത കാഴ്ചകളും നിറയുകയാണ്.
പിന്നീട് നാട്ടിൽ അവധിക്കെത്തുന്ന സഖാവ് ദിനേശൻ പെണ്ണ് അന്വേഷിച്ചു നടക്കുകയാണ്. എന്നാൽ മൂലധനം വായിച്ച പെണ്ണിനേയും ഫിദൽ കാസ്ട്രോയെ അറിയുകയും ചെയ്യുന്ന പെണ്ണാണ് സഖാവ് ദിനേശന് വേണ്ടത്. ഒടുവിൽ ബ്രോക്കർ സുകു തന്നെ പണി ഒപ്പിക്കുകയാണ്. മൂലധനം എന്നാൽ ആഴ്ചപ്പതിപ്പിൽ എത്തുന്ന നോവൽ ആണെന്ന് പെൺകുട്ടിയോട് പറയുന്നതോടെ മൂലധനം എല്ലാ ആഴ്ചയും താൻ വായിക്കുമെന്നു പെൺകുട്ടി സഖാവ് ദിനേശനെ അറിയിക്കുന്നു. എങ്കിൽ ഇവൾ തന്നെയാണ് താൻ കാത്തിരിക്കുന്ന പെണ്ണെന് ദിനേശനും തിരിച്ചറിയുന്നു.
പക്ഷെ ആദ്യ രാത്രിയിൽ മുറിയിൽ പൂവിട്ടു അലങ്കരിച്ചു വച്ചിരിക്കുന്ന ഫിദൽ കാസ്ട്രോയെ കണ്ടു ഇങ്ങേരു ഹിന്ദി സിനിമയിലെ പുതിയ നായകനാണോ എന്ന പുതുപ്പെണ്ണിന്റെ ചോദ്യം കണ്ടു സഖാവ് ദിനേശന്റെ ചങ്കു കലങ്ങുകയാണ്. പക്ഷെ ഇത് തിരിച്ചറിഞ്ഞ ബുദ്ധിമതിയായ വധു, സഖാവ് നാടിനു വേണ്ടി കഷ്ടപ്പെടുമ്പോൾ താൻ വീടിനു വേണ്ടി കഷ്ടപ്പെടും എന്ന് പ്രഖ്യാപിച്ചു സഖാവ് ദിനേശന് താങ്ങായി മാറുകയാണ്. നമ്മൾ ചേർന്നു ഒരു സുന്ദര ലോകം നിർമ്മിക്കും എന്ന് വധു പറയുന്നതോടെ മനോഹരമായ നാടക ശിൽപം സമാപിക്കുകയാണ്. അരമണിക്കൂറിലേറെ കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ഷാജിമോന്റെ ജീവിത മുഹൂർത്തങ്ങളിലൂടെ ഈ നാടകം ജീവൻ വച്ചത്. ഇന്നലത്തെ ആഘോഷത്തിൽ ഹൈ ലൈറ്റ് ആയതും ഈ നാടകം തന്നെയാണ്. തന്നെ ഒരിക്കൽ കൂടി ഓർമകളിലേക്ക് കൂട്ടിയതിനു പ്രിയ കൂട്ടുകാരോട് നന്ദി പറയുമ്പോൾ വാക്കുകൾക്കായി പ്രയാസപ്പെടുക ആയിരുന്നു ഷാജിമോൻ.
നാട്ടുകാർക്ക് സമ്മാനമായി ദമ്പതികളുടെ മനോഹര ഗാനം, മക്കളുടെ വക തകർപ്പൻ ഡാൻസ്
ആഴ്ചകളോളമായി ഒരു പറ്റമാളുകൾ ത്നങ്ങളുടെ പ്രിയ ഷാജിച്ചേട്ടനും ചേച്ചിക്കും വേണ്ടി അഹോരാത്രം പണിപ്പെട്ടു നാലര മണിക്കൂറോളം ദൈർഘ്യമുള്ള കലാവിരുന്ന് സമ്മാനിച്ചപ്പോൾ തിരിച്ചു എന്തെങ്കിലും നാട്ടുകാർക്കായി നൽകേണ്ടേ എന്ന അവതാരിക സീമ ജിജുവിന്റെ ചോദ്യം അതിമനോഹരമായ ഒരു ഗാനത്തിലേക്കാണ് വഴി തുറന്നത്. നാലര പതിറ്റാണ്ട് മുൻപ് വയലാറും സലിൽ ചൗദരിയും ചേർന്ന് മലയാളിക്ക് സമ്മാനിച്ച നെല്ലിലെ നീലപൊന്മാനേ എന്ന ഗാനമാണ് ദമ്പതികൾ അതിഥികൾക്കായി സമ്മാനിച്ചത്. അതിമനോഹരമായി ഇരുവരും ആലപിച്ചപ്പോൾ കാണികൾ ഹൃദയം നിറഞ്ഞു സ്വീകരിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ മകൻ സൂര്യയും സംഘവും മകൾ ശിൽപയും സംഘവും തകർപ്പൻ ഫ്യുഷൻ ഡാൻസുകളുമായി എത്തിയപ്പോൾ ഒരു കുടുംബം ഒന്നാകെ തങ്ങളുടെ അതിഥികൾക്ക് വേണ്ടി കലാവിരുന്നൊരുക്കുന്ന അപൂർവ കാഴ്ച കൂടിയാണ് പിറന്നത്.
സ്റ്റേജ് ഷോയെ വെല്ലുന്ന പ്രകടനം, നാട്ടുകാർ കൈമെയ് മറന്നപ്പോൾ പിറന്നത് പണച്ചെലവില്ലാത്ത കലാവിരുന്ന്
നാട്ടിൽ നിന്നും എത്തുന്ന തട്ടിക്കൂട്ട് സ്റ്റേജ് ഷോ പ്രകടനത്തെ തകർത്തു വെട്ടുന്ന മാസ്മരിക പ്രാകടനമാണ് ഇന്നലെ എം എം എ, ഹിന്ദു സമാജം അംഗങ്ങൾ പുറത്തെടുത്തത്. ആഴ്ചകളായി സ്കിറ്റും ഡാൻസും പരിശീലിച്ചു, മുഴുവൻ പ്രോഗ്രാമുകളും പേന ഡ്രൈവിലാക്കി എഡിറ്റ് പൂർത്തിയാക്കിയപ്പോൾ വെള്ളിയാഴ്ച രാത്രി ശനിയാഴ്ച പുലർച്ചയിലേക്കു വഴി മാറിയിരുന്നു എന്നാണ് പ്രധാന സംഘാടകൻ കലേഷ് പറയുന്നത്. ഏതാനും മണിക്കൂർ ഉറങ്ങിയാ ശേഷം മാത്രമാണ് സകലരും രാവിലെ ഒൻപതു മുതൽ വീണ്ടും പരിപാടി നടന്ന ത്രീ ഡി സെന്ററിൽ എത്തിയത്.
പണം മുടക്കി സ്റ്റേജ് ഷോക്ക് എത്തി വിരസമായ കാഴ്ചകൾ കണ്ടു മനം മടുത്തു വീട്ടിൽ പോകുന്ന അനുഭവം ഇന്നലെ ഒരാൾക്കും ഉണ്ടായില്ല എന്നതാണ് സത്യം. പണം മുടക്കി ചെയ്യുക ആയിരുന്നെകിൽ ആയിരക്കണക്കിന് പൗണ്ട് ചെലവാക്കിയാലും ഇത്രയധികം കലാമൂല്യമുള്ള പ്രോഗ്രാമുകൾ വേദിയിൽ എത്തിക്കാനാകുമായിരുന്നില്ല എന്നതാണ് സത്യം. ഇതിന്റെ മുഴുവൻ ക്രെഡിറ്റും കൊണ്ട് പോകുന്നതും എം എം എ, മാഞ്ചസ്റ്റർ ഹിന്ദു സമാജം, ഗ്രൂപ്പുകൾക്കാണ്. എന്തിനേറെ, ഭക്ഷണം ഒരുക്കാൻ പോലും ഡസൻ കണക്കിന് ആളുകളുടെ സൗജന്യ സാന്നിധ്യം തെളിയിക്കുന്നത് ഷാജി മേഖല ദമ്പതികളെ ഈ നാട്ടുകാർ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നത് കൂടിയാണ്. ഒരുപക്ഷെ യുകെയുടെ മറ്റൊരു പട്ടണത്തിലും കാണാൻ കഴിയാത്ത സ്നേഹ വാൽസ്യാലങ്ങളുടെ വികാര പ്രകടനമായിരുന്നു ഇന്നലത്തെ ഷാജി മേഖല ജൂബിലി ആഘോഷം.
ചുരുക്കത്തിൽ ജൂബിലി ദമ്പതികൾക്കും, ക്ഷണിതാക്കൾ ആയി എത്തിയവർക്കും നാട്ടുകാർക്കുമൊക്കെ ഇതൊരു ഭാഗ്യം കൂടിയായി. ഇത്രയും മനോഹരമായ ഒരു ചടങ്ങിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിയാകാൻ കഴിഞ്ഞ സന്തോഷം പങ്കിട്ടാണ് സകലരും മടങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്