റോഡിലെ വേഗത നിരീക്ഷണ ക്യാമറ പൊക്കിയപ്പോൾ വമ്പൻ പിഴ നൽകി പൊലീസ്; സമയത്ത് ഓടിയെത്താത്തതിനാൽ യാത്രക്കാരും കുറഞ്ഞു; ട്രെയിനിനെ തോൽപ്പിക്കാൻ മിന്നൽ വേഗത്തിൽ നിരത്തിലിറക്കിയ സിൽവർ ലൈൻ ഓർമയായി
ആർ.പീയൂഷ്
കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ അതിവേഗ ബസ് സർവ്വീസായ സിൽവർ ലൈൻ ജെറ്റ് ബസ് ഓർമയായി. വലിയ പ്രതീക്ഷകളോടെ ആരംഭിച്ച സർവ്വീസിന്റെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ഈ വിഭാഗത്തിലെ അവസാന ബസ് കഴിഞ്ഞ ദിവസമാണ് നിർത്തലാക്കിയത്. തിരുവനന്തപുരത്ത് നിന്നും കാസർകോടേക്ക് 12 മണിക്കൂറിൽ എത്തുമെന്നവാഗ്ദാനത്തോടെയായിരുന്നു സർവ്വീസ് ആരംഭിച്ചത്. ട്രെയിൻ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് എത്തുന്നതിന് മുൻപ് എത്തുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഉറപ്പ് നൽകിയത്. എന്നാൽ ലൈൻ ജറ്റ് സർവീസ് സമയക്രമത്തിലെ അപാകത മൂലം പരാജയപ്പെടുകയാണുണ്ടായത്.
സ്റ്റോപ്പുകളുടെ എണ്ണം 20 ആയി വർദ്ധിപ്പിച്ചതും കൂടിയ നിരക്കും ആനവണ്ടി പ്രേമികൾ വെള്ളക്കുതിരയെന്ന് വിശേഷിപ്പിക്കുന്ന ഈ ബസിന് തിരിച്ചടിയായി. കെ.എസ്.ആർ.ടി.സിക്ക് വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് സർവ്വീസ് അവസാനിപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2015 ലാണ് സിൽവർ ലൈൻ ജെറ്റ് ബസുകൾ ആരംഭിച്ചത്. ദീർഘ ദൂര യാത്രക്കാരെ ഉദ്ധേശിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് സർവ്വീസുകളുണ്ടായിരുന്നത്. പുഷ്ബാക്ക് സീറ്റുകൾ, വൈ ഫൈ, സി.സി. ടി.വി. കാമറ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടെയാണ് ജെറ്റ് ബസുകൾ നിരത്തിലിറക്കിയത്.
കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വേഗമേറിയ ബസ് എന്ന ഖ്യാതിയും ജെറ്റ് ബസുകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ കേരളത്തിലെ നിരത്തുകളിലൂടെയുള്ള യാത്രകൾ സമയക്രമം പാലിക്കാൻബസുകൾക്കായില്ല. ഇതോടെ വൻ തുക നൽകി കൂടിയ സമയം എടുത്ത് യാത്ര ചെയ്യാൻ യാത്രക്കാരെ കിട്ടാതെയായി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് തിരിക്കുന്ന ബസ് കൊല്ലം ആകുമ്പോഴേ കാലിയാകും. വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് പിന്നീട് യാത്ര. യാത്രക്കാരില്ലാത്തതിനാൽ വൻ പ്രതിസന്ധിയാണ് കോർപ്പറേഷൻ നേരിട്ടത്. കൂടാതെ സമയക്രമം പാലിക്കാൻ അമിത വേഗതയിൽ പോയതിന് പൊലീസിന്റെ പിഴകൂടിയായപ്പോൾ നഷ്ട്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. ചുരുക്കത്തിൽ കെ.എസ്.ആർ.ടി.സിയുടെ വെള്ളാനകളായിരുന്നു ഈ സർവ്വീസുകൾ.
അതേസമയം ബസുകളുടെ വേഗവുമായി ബന്ധപ്പെട്ട വിഷയവും സർവീസ് റദ്ദാക്കാൻ കാരണമായെന്നാണു സൂചന. അറുപതു കിലോമീറ്റർ വേഗപരിധിയുള്ളതിനാൽ സമയക്രമം പാലിക്കുവാൻ ജീവനക്കാർക്കു കഴിയാതെ വന്നിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അമിത വേഗത്തിൽ ബസ് ഓടിക്കുവാൻ നിർബന്ധിതരാകുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് 500 രൂപ പിഴയൊടുക്കേണ്ടതായി വരുന്നുണ്ട്. മാസത്തിൽ ശമ്പളത്തിന്റെ വലിയൊരു തുക ഈ ഇനത്തിൽ ഇവർക്കു നഷ്ടമായിരുന്നു. ഈ തുക ആദ്യമൊക്കെ കോർപ്പറേഷൻ അടച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറി.
ഇതോടെ, സിൽവർലൈൻ ഓടിക്കാൻ ഡ്രൈവർമാർക്ക് മടിയായിരുന്നു. ഇതിന്റെ പേരിൽ സംഘർഷവുമുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സർവീസ് നടത്തിവന്ന ഏഴ് സർവീസുകൾ മാത്രം മൂന്ന് ലക്ഷത്തിലധികം രൂപയാണ് പിഴയിനത്തിൽ കുടിശ്ശികവരുത്തിയിരിക്കുന്നത്. കെ.എൽ15എ 763 നമ്പറിലുള്ള സിൽവർലൈൻ ജെറ്റ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 175 തവണയാണ് അമിതവേഗതക്ക് ദേശിയപാതയിലെ ക്യാമറകളിൽ കുടുങ്ങിയത്. ഈയിനത്തിൽ 81,700 രൂപയാണ് കെഎസ്ആർടിസി ട്രാഫിക്ക് വകുപ്പിന് നൽകാനുള്ളത്. മറ്റു ബസ്സുകളുടെ കണക്കും ഒട്ടും വത്യസ്തമല്ല. കെ.എൽ15എ756 137 തവണ 65,700 രൂപ,കെ.എൽ15എ884 110 തവണ 50,100 രൂപ,കെ.എൽ15എ764 116 തവണ 49,000 രൂപ,കെ.എൽ15എ755 90 തവണ 43,800 രൂപ,കെ.എൽ15എ765 36 തവണ 17,900 രൂപ,കെ.എൽ15എ762 5 തവണ 2,300 രൂപ എന്നിങ്ങനെയാണ്.
തമ്പാനൂരിൽ നിന്ന് കാസർകോടേക്ക് ദേശിയപാതവഴിയുള്ള ദൂരം 580 കിലോമീറ്ററാണ്. ഈ ദൂരം 12 മണിക്കൂറിൽ താണ്ടണമെങ്കിൽ 50 കിലോമീറ്റർ വേഗതയിൽ നിർത്താതെ ഓടിക്കണം. ജില്ലാ കേന്ദ്രങ്ങളിലെ സ്റ്റോപ്പുകളും, ഇടയക്കുള്ള ഇടവേളയും കൂടി കണക്കിലെടുത്താൽ ഈ വേഗം 60 കിലോമീറ്ററായി ഉയരണം. എന്നാൽ കേരളത്തിലെ റോഡുകളുടെ നിലവിലെ അവസ്ഥയിൽ പലബസ്സുകൾക്കും ഈ വേഗം കൈവരിക്കാനാകില്ല എന്നതാണ് വാസ്തവം. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിക്കുന്ന ബസ്സ് ചേർത്തലവരെ ഓടുന്നത് രണ്ടു വരി പാതയിലാണ്. ഇതിനിടയിൽ കൊല്ലം, ആലപ്പുഴ നഗരങ്ങൾ പിന്നിടണം.
ചേർത്തല മുതൽ മണ്ണുത്തിവരെ നാലുവരി പാതയിൽ പറക്കാം, പക്ഷെ കുണ്ടന്നൂരും, വൈറ്റിലയും, ഇടപ്പള്ളിയും ആലുവയും കടക്കണം. തൃശ്ശൂരിൽ നിന്ന് കാസർകോട് വരെയും രണ്ട് വരി പാതയാണ്. ഈ പാതയിൽ തന്നെ കോഴിക്കോടും, തലശ്ശേരിയും, കണ്ണൂരും പയ്യന്നൂരും അടക്കം നിരവധി കുപ്പിക്കഴുത്തുകളാണുള്ളത്. ഈ പ്രതിസന്ധികളൊക്കെ മറികടക്കണമെങ്കിൽ തിരക്കൊഴിഞ്ഞ സ്ഥലങ്ങളിൽ പരമാവധി വേഗം കൈവരിക്കണം. എന്നാൽ ഇത്തരം മേഖലകളിലാണ് ഭൂരിഭാഗം ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്.
കൊല്ലം പൊലീസ് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയിലാണ് ഭൂരിഭാഗം ബസുകളും കുടുങ്ങിയിരിക്കുന്നത്. മിന്നലിന് മുൻപെ ട്രെയിനിനെ തോൽപിക്കാനിറക്കിയ സിൽവർ ലൈൻ ജെറ്റുകൾ കെ.എസ്.ആർ.ടി.സിക്കുണ്ടാക്കിയത് ബാധ്യത മാത്രം. ജെറ്റുകൾ ഗതാഗതനിയമം ലംഘിച്ചതിന്റ പേരിൽ മൂന്നുലക്ഷം രൂപയാണ് പിഴയായി അടയ്ക്കാനുള്ളത്. രണ്ടുവർഷത്തിനിടെ ജെറ്റുകൾ അമിതവേഗതയുടെ പേരിൽ പിടിയിലായത് 669 തവണ. ഇത് കെ.എസ്.ആർ.ടി.സിയെ ഏറെ പ്രതിസന്ധിയിലാക്കി.
ദീർഘദൂര സർവീസുകൾക്ക് എയർ ബസ്സുകൾ ഉപയോഗിക്കാത്തതും, ചില ബസ്സുകളിൽ പുഷ്ബാക്ക് സീറ്റുകളില്ലാത്തതും തുടക്കത്തിലെ തന്നെ യാത്രക്കാരുടെ അപ്രീതിക്ക് കാരണമായിരുന്നു. വീതിയില്ലാത്ത കേരളത്തിലെ റോഡുകളിൽ സിൽവർലൈൻ ജെറ്റുകൾ നിരങ്ങി നീങ്ങിയതോടെ യാത്രക്കാർ പൂർണ്ണമായും കൈവിട്ടു. തിരുവനന്തപുരം- കാസർകോട് സർവീസ് മണിക്കൂറുകളോളം വൈകുന്നത് സ്ഥിരം കഥയായി.
ഒപ്പം ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച തിരുവനന്തപുരം -പാലക്കാട് സർവീസിന്റെ സമയക്രമവും യാത്രക്കാർക്ക് സ്വീകാര്യമായിരുന്നില്ല. തുടക്കത്തിൽ ഇതിലെ നിരക്ക് നിർണ്ണയത്തെക്കുറിച്ചും പരാതി ഉയർന്നിരുന്നു. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സ്വകാര്യ സർവീസുകൾ പ്രധാന റൂട്ടുകളിൽ പിടിമുറുക്കിയതോടെ സിൽവർലൈൻ ജെറ്റിനെ യാത്രക്കാർ പൂർണ്ണമായും കൈയൊഴിയുകയായിരുന്നു. ഇതോടെയാണ് സിൽവർ ലൈൻ ജെറ്റുകൾ പൂർണ്ണമായും പിൻവലിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ സിൽവർ ലൈൻ ജെറ്റുകളും സൂപ്പർഫാസ്റ്റായും ഡീലക്സ് ബസുകളുമായി രൂപമാറ്റം വരുത്തിക്കഴിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍