സഭാവസ്ത്രത്തിനുള്ളിലെ നിരർത്ഥകത മടുത്ത് സന്യാസത്തിന് അപേക്ഷിച്ചപ്പോൾ മോഷണക്കേസിലെ പ്രതിയാക്കി; ബാലികാ പീഡനത്തിന്റെ പേരിൽ കേസ് എടുത്തു; സഭക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ച് അദ്ധ്യാപിക കൂടിയായ പാലായിലെ കന്യാസ്ത്രീ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സഭയ്ക്കുള്ളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയതിന്റെ പേരിൽ മോഷണക്കേസ് പ്രതിയാക്കുകയും ബാലികാ പീഡനത്തിന് കേസെടുക്കുകയും ചെയ്തതോടെ തിരുവസ്ത്രമുപേക്ഷിച്ച് സഭയ്ക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിക്കാനൊരുങ്ങി പാലായിലെ കന്യാസ്ത്രീ. പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യനാണ് സഭ വിടാൻ തീരുമാനിച്ചത്.
കൊഴുവനാൽ സെന്റ് ജോൺ നെഫുംസ്യാൻ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികകൂടിയാണ് സിസ്റ്റർ മേരി. ഇതോടെ വർഷങ്ങൾക്ക് മുമ്പ് സഭയ്ക്കെതിരെ കലാപമുയർത്തി തിരുവസ്ത്രം ഉപേക്ഷിക്കുകയും പുസ്തകമെഴുതുകയും ചെയ്ത സിസ്റ്റർ ജെസമിയുടെ പാതയിലേക്ക് എത്തുകയാണ് സിസ്റ്റർ മേരിയും. സഭയിലെ ജീവിതം മടുത്ത് സന്യാസനത്തിന് താൽപര്യമുണ്ടെന്നും സഭയിൽ നിന്ന് വിട്ടുനിൽക്കാൻ അനുവദിക്കണമെന്നും കാട്ടി അപേക്ഷ നൽകിയപ്പോൾ മോഷണം ആരോപിച്ച് മഠം പാലാ പൊലീസിൽ കേസുകൊടുത്തതായി സിസ്റ്റർ മേരി പറഞ്ഞു. സഭാവസ്ത്രം ഉപേക്ഷിക്കാൻ അനുമതി തേടിയപ്പോൾ, ബാലികാസദനത്തിലെ കുട്ടികളെ ഉപദ്രവിച്ചെന്നുകാണിച്ച് മഠം അധികാരികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകി. ഇതോടെ സഭാധികാരികളുടെയും സഹവാസികളുടെയും അവഹേളനവും അവഗണനയും പീഡനവും മടുെത്തന്നും കള്ളത്തരങ്ങൾക്കു കൂട്ടുനിൽക്കാൻ കഴിയില്ലെന്നും തുറന്നുപറഞ്ഞ് സഭയ്ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുയാണ് സിസ്റ്റർ മേരി.
സഭയിലെ ചില പ്രശനങ്ങളെ തുടർന്ന് തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് മേരി ആരോപിക്കുന്നു. ഇതോടെയാണ് സഭ വിടാൻ ആലോചിച്ചത്. കഴിഞ്ഞ ജനവരി നാലാംതിയ്യതി ബഹിർവാസത്തിന് അപേക്ഷ സമർപ്പിച്ചു. സഭാവസ്ത്രം ഉപേക്ഷിച്ച് സന്ന്യസ്തജീവിതം നയിക്കാനുള്ള അനുമതിയാണ് ബഹിർവാസം. എന്നാൽ അത് പരിഗണിക്കാതെ അധികൃതർ പാലാ പ്രോവിൻഷ്യൽ ഹൗസിലേക്ക് സ്ഥലംമാറ്റം നൽകി. മാനസികവും ശാരീരികവുമായ പീഡനം തുടരുമെന്നു മനസ്സിലാക്കിയതിനാൽ അങ്ങോട്ടു മാറാൻ തയ്യാറായില്ല. തുടർന്നു നടത്തിയ ചർച്ചകളിൽ സഭ വിടാൻ അപേക്ഷ സമർപ്പിക്കാനും തുടർജീവിതത്തിനാവശ്യമായ പണം നൽകാമെന്നും പ്രൊവിൻഷ്യാളും കൂട്ടരും ഉറപ്പു നൽകി. തുടർന്ന് മെയ് 23ന് സഭയിൽനിന്നു പുറത്തുപോകാൻ അനുവദിക്കണമെന്നു കാണിച്ച് അപേക്ഷ നൽകി. 30 ലക്ഷം രൂപയാണ് സിസ്റ്റർ മേരി സെബാസ്റ്റ്യൻ മഠം അധികാരികളോട് ആവശ്യപ്പെട്ടത്. ശിഷ്ടജീവിതം സുരക്ഷിതമാക്കാനാണ് തുക ആവശ്യപ്പെട്ടത്. തുക നിരാകരിച്ചതോടെ ജീവനാംശം ആവശ്യപ്പെട്ട് മഠം അധികാരികൾക്ക് വക്കീൽനോട്ടീസയച്ചു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ, മഠത്തിൽ മോഷണം നടത്തിയെന്നാരോപിച്ച് പൊലീസ് അന്വേഷിച്ചെത്തി. മഠം അധികാരികളുടെ സാന്നിധ്യത്തിൽ പാലാ സിഐയും എസ്.ഐ.യും രണ്ടുമണിക്കൂർ ചോദ്യംചൈയ്തന്നും സിസ്റ്റർ വിശദീകരിച്ചു. സിസ്റ്റർ വാടകയ്ക്കെടുത്ത മേവടയിലെ ഫ്ളാറ്റിലേക്ക് മഠത്തിലെ സാധനങ്ങൾ മാറ്റിയെന്നായിരുന്നു കേസ്. നസ്രത്ത് ഭവൻ മഠത്തോടുചേർന്നുള്ള ബാലികാഭവനിലെ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് സിസ്റ്റർെക്കതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരാതി നൽകി. കമ്മിറ്റിയിൽനിന്നുള്ള മൂന്നംഗങ്ങൾ ബാലികാഭവനിലെത്തി തെളിവെടുത്തു. വെള്ളിയാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിമുമ്പാകെ ഹാജരായി സിസ്റ്റർ മേരി സെബാസ്റ്റ്യൻ മൊഴി നൽകി. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് അവർ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്. അതിനിടെ പൊലീസും ശിശുക്ഷേമസമിതിയും സഭാ അധികൃതർക്കുവേണ്ടി കന്യാസ്ത്രീയെ പീഡിപ്പിക്കാൻ കൂട്ടുനിൽക്കുന്നതായാണ് ആരോപണവും സജീവമാകുന്നു.സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പിൽ നിന്ന് നിയമാനുസരണം വ്രതമോചനത്തിന് അനുമതി നേടിയെങ്കിലും മഠത്തിൽനിന്നുള്ള പീഡനം തുടരുകയാണെന്നും കാനൻ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാൻ സഭ കൂട്ടാക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. 'പോയിചത്തുകൂടേ' എന്നാക്രോശിച്ചുകൊണ്ട് ചുറ്റുംകൂടുന്ന സഹവാസികളും മദർസുപ്പീരിയറും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും കന്യാസ്ത്രീ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
സഭയുടെ ഉടമസ്ഥതയിൽ അന്തിനാടുള്ള സ്പെഷ്യൽ സ്കൂളിലെ അഴിമതികളുൾപ്പെടെ മഠങ്ങളുടെ അകത്തളത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചതാണ് എം.എസ്. ഡബ്ല്യു ബിരുദധാരിണിയായ കന്യാസ്ത്രീ വേട്ടയാടപ്പെടാൻ കാരണം. മാനസിക രോഗിയാണെന്ന് ചിത്രീകരിച്ച് സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളിൽ കൊണ്ടുപോയി നിർബന്ധിച്ച് മരുന്നുകഴിപ്പിക്കുക, മോഷണക്കുറ്റമാരോപിച്ച് പൊലീസിൽ കള്ളക്കേസ് കൊടുക്കുക, ബാലഭവനിലെ കുട്ടികളെ പീഡീപ്പിച്ചുവെന്ന് ആരോപിച്ച് ശിശുക്ഷേമസമിതിയിൽ പരാതിനൽകുക, മഠത്തിനുള്ളിൽ ഒറ്റപ്പെടുത്തുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പീഡനങ്ങളാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് കന്യാസ്ത്രീ പരാതിയിൽ പറയുന്നു. മോഷണക്കുറ്റം, ബാലനീതി ലംഘനം എന്നീ കുറ്റങ്ങൾ ആരോപിച്ച് മദർ സുപ്പീരിയൽ നൽകിയ പരാതികളിൽ പാലാ പൊലീസ് സർക്കിൾ ഇൻസ്പെക്ടറും കോട്ടയം ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷയും കന്യാസ്ത്രീക്കെതിരെ ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്ന് ഇവർക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദുലേഖയും ആരോപിച്ചു.
സഭയുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ ജോലിചെയ്യുന്ന സന്യാസിനികളായിട്ടുള്ള അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കും സർക്കാർ ഗ്രാന്റ് ലഭിക്കുന്ന മറ്റ് സാമൂഹ്യക്ഷേമ സംവിധാനങ്ങളിലെ ജീവനക്കാർക്കും ലഭിക്കുന്ന ശമ്പളം സഭ തട്ടിയെടുക്കുകയാണ് ചെയ്യുന്നതെന്ന് അവർ ആരോപിച്ചു. 2002 സെപ്റ്റംബർ 16 മുതൽ എയ്ഡഡ് സ്കൂൾ അദ്ധ്യാപികയായ തനിക്ക് 2015 ആഗസ്റ്റുവരെ സ്വന്തം ബാങ്ക് അക്കൗണ്ടുവഴി ലഭിച്ച 3782319 രൂപ കോൺവെന്റ് അധികൃതരാണ് കൈകാര്യം ചെയ്തത്. സ്വന്തംപേരിലുള്ള എ.ടി.എം കാർഡ് മേലധികാരികളുടെ കൈവശമാണ്. ഇത്രയുംതുക സമ്പാദിച്ച തനിക്ക് പ്രതിമാസം 100 രൂപവീതമാണ് എണ്ണയും സോപ്പുമുൾപ്പെടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി ലഭിച്ചിട്ടുള്ളത്. പുരുഷന്മാരായ പുരോഹിതരുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണങ്ങളില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തുറന്നുപറയാൻ മറ്റുള്ളവർ ധൈര്യം കാണിക്കാത്തതാണ്. ഇനിയും കൂടുതൽ അഭയമാർ ഉണ്ടാകാതിരിക്കാൻ ഇത്തരം അനീതികൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ 25 വർഷത്തെ സന്യാസജീവിതം ഉപേക്ഷിച്ച് സഭവിട്ടിറങ്ങുകയാണെന്ന് സി. മേരി സെബാസ്റ്റ്യൻ എന്ന സിലിമോൾ പറഞ്ഞു.
ഇതോടെ കേരളത്തിലെ കത്തോലിക്ക സഭയിലും സന്യാസ സ്ഥാപനങ്ങളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന വിഷയങ്ങൾ തുറന്നുകാട്ടി ആമേൻഒരു കന്യാസ്ത്രീയുടെ ആത്മകഥ എന്ന ഗ്രന്ഥം രചിച്ച് തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റർ ജെസ്മിയുടെ പാതയിലേക്ക് നീങ്ങുകയാണ് സിസ്റ്റർ മേരിയും കാർമ്മല മാതാവിന്റെ സന്യാസസമൂഹത്തിൽ അംഗവും അദ്ധ്യാപികയുമായിരുന്ന ജെസ്മി അധികാര സ്ഥാനങ്ങൾക്കുനേരെ കലാപമുയർത്തി സമൂഹംവിട്ട് പോകുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍