പിണറായിയുടെ ഭരണത്തേക്കാൾ മികച്ചത് മണിക് സർക്കാറിന്റേതെന്ന ഒളിയമ്പോടെ തുടക്കം; ലാവലിൻ കേസ് പരിഗണനയിലിരിക്കവേ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന പരസ്യ പ്രസ്താവന നടത്തി കളം ചൂടാക്കി; സെക്രട്ടറിയുടെ മകനെതിരെ പിബിക്ക് ലഭിച്ച പരാതി ചോർത്തി നൽകി രംഗം കൊഴുപ്പിച്ചു; പാർട്ടിയെ രക്ഷിക്കാൻ കൊണ്ടുവന്ന ഫോർമുല തള്ളിയതിന്റെ കലിപ്പു തീർക്കാൻ യെച്ചൂരി രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎം രാഷ്ട്രീയത്തിൽ സുപ്രധാന കോളിളക്കങ്ങൾക്ക് ഇടയാക്കുന്ന സംഭവ വികാസങ്ങളാണ് ഏതാനും ദിവസങ്ങളായി നടക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സിപിഎമ്മിനെ രണ്ട് തട്ടിലാക്കിയിരുന്നു. ബംഗാളിൽ സിപിഎമ്മിന്റെ അവസാന പ്രതീക്ഷ കോൺഗ്രസുമായുള്ള സംഖ്യമായിരുന്നു. എന്നാൽ, ആ നീക്കത്തിന് പ്രകാശ് കാരാട്ടിനെ മുന്നിൽ നിർത്തി പിണറായി വിജയനു കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന കേരള ലോബി സമർത്ഥമായി കളിച്ചതായിരുന്നു. കോൺഗ്രസുമായി നീക്കുപോക്ക് വേണമെന്ന സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആവശ്യം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വോട്ടെടുപ്പിലൂടെ പരാജയപ്പെടുകയാണ് ഉണ്ടായത്.
ഇതോടെ ജനറൽ സെക്രട്ടറി സ്ഥാനം യെച്ചൂരി രാജിവെക്കാൻ ഒരുങ്ങിയെന്നാണ് പുറത്തു വന്ന വാർത്തകൾ. ഈ സംഭവങ്ങൾക്ക് പിന്നാലെ സിപിഎം രാഷ്ട്രീയം ഇളകി മറിയുന്നു എന്ന വിധത്തിലാണ് കാര്യങ്ങലുടെ പോക്ക്. കേരള ഘടകവുമായുള്ള അതൃപ്തി വാർത്താസമ്മേളനത്തിൽ തന്നെ സീതാറാം യെച്ചൂരി പരസ്യമാക്കിയിരുന്നു. കോൺഗ്രസ് ബന്ധം വേണ്ടെന്ന തീരുമാനമെടുത്ത ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ സർക്കാറിനേക്കാൾ മികച്ച പ്രവർത്തനം ത്രിപുരയിലെ മാണിക് സർക്കാറിന്റേതാണെന്ന് തുറന്നു പറഞ്ഞ് ഒളിയമ്പെയ്തു യെച്ചൂരി.
ഭാവിയിൽ കോൺഗ്രസുമായുള്ള സഖ്യസാധ്യതകളിലേക്കുള്ള ചർച്ച പാർട്ടി കോൺഗ്രസിലേക്കും നീങ്ങുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ തന്നൈ സിപിഎമ്മിന്റെ തീരുമാനങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കൂടാതെ തന്റെ നിലപാട് പരാജയപ്പെട്ടതോടെ അദ്ദേഹം രാജിക്കൊരുങ്ങിയെന്ന വാർത്തകളും പുറത്തുവന്നു. എന്നാൽ, കേന്ദ്ര കമ്മിറ്റിയിൽ പരാജയം രുചിച്ച യെച്ചൂരി രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിച്ചോ എന്ന ചോദ്യം ഉയർത്തുന്ന നടപടികളാണ് ഏതാനും ദിവസങ്ങളായി ഉണ്ടാകുന്നത്.
ദേശീയ തലത്തിൽ സിപിഎമ്മിന്റെ ഭാവി നിർണയിക്കുന്ന കേസാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ ലാവലിൻ കേസ്. ഈ കേസ് സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കയാണ്. ഇതിനിടെയാണ് സുപ്രധാന പ്രസ്താവന സീതാറം യെച്ചൂരിയിൽ നിന്നും ഉണ്ടായത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആലോചിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസ് ചെലമേശ്വറും കൂട്ടരും ഉയർത്തിവിട്ട ആരോപണങ്ങളെ പിന്തുടർന്നാണ് യെച്ചുരി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാൻ ആലോകിക്കുന്നതായി യെച്ചൂരി പറഞ്ഞത്.
സുപ്രധാനമായി കേസിൽ സിപിഎം മുഖ്യമന്ത്രിക്കെതിരായ ആരോപണം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ സിപിഎം ജനറൽ സെക്രട്ടറി നടത്തിയ ആരോപണത്തിന്റെ ഉദ്ദേശ ലക്ഷ്യം സിപിഎമ്മിനുള്ളിൽ തന്നെ ചർച്ചയായിട്ടുണ്ട്. കാരാട്ട് പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന പിണറായി വിജയനെ ഒതുക്കാൻ പോന്ന പ്രസ്താവനയായി ഇതിനെയും വ്യാഖ്യാനിക്കുന്നുണ്ട്. ലാവലിൻ കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി അനാവശ്യമായി ജസ്റ്റിസുമാരെ പ്രകോപിപ്പിക്കേണ്ടിയിരുന്നില്ലെന്നാണ് കേരള നേതാക്കൾ പറയുന്നത്. ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഎമ്മിന് സാധിക്കില്ലെന്നിരിക്കെ യെച്ചൂരി നടത്തിയത് അനാവശ്യ പ്രസ്താവനയാണെന്നാണ് കാരാട്ട് പക്ഷം പറയുന്നത്.
വിവാദമായ ഈ പ്രസ്താവനക്ക് ശേഷമാണ് ഇന്ന് മനോരമ ഡൽഹി ബ്യൂറോയിൽ നിന്നും സിപിഎം സംസ്ഥാന നേതാവിന്റെ മകൻ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതി ലഭിച്ചെന്ന വാർത്ത പുറത്തുവന്നത്. ജോമി തോമസ് പുറത്തുവിട്ട ഈ വാർത്തയിൽ കോടിയേരിയുടെ മകന്റെ പേര് പറഞ്ഞില്ലെങ്കിലും ഇന്ന് മറുനാടൻ പേര് പുറത്തുവിട്ടതും പരാതിയുടെ പകർപ്പ് പുറത്തുവരികയും ചെയ്തതോടെ അതിവേഗം വിവാദം കത്തിപ്പടർന്നു.
ബിനോയ് കോടിയേരി നടത്തിയ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതി സിപിഎം പോളിറ്റ് ബ്യൂറോക്കാണ് ലഭിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് പരാതി നൽകിയത്. അതിന് ശേഷമാണ് സിപിഎമ്മിൽ കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള നിർണായ തീരുമാനങ്ങൾ എടുക്കുന്നതും കേരള-ബംഗാൾ ഘടകങ്ങൾ വ്യത്യസ്ത ധ്രുവങ്ങളിൽ ആയതും. ഈ വിഷയത്തിൽ തീരുമാനമായതിന് പിന്നാലെയാണ് കോടിയേരിയുടെ മകനെതിരായ പരാതി മാധ്യമങ്ങൾക്ക് ലഭിക്കുന്നതും. യെച്ചൂരിയോട് അടുപ്പം പുലർത്തുന്ന സിപിഎം ബീറ്റ് സ്ഥിരമായി കൈകാര്യ ചെയ്യുന്ന മനോരമ ഡൽഹി ലേഖകൻ ജോമി തോമസിന് പരാതിയുടെ പകർപ്പ് ലഭിച്ചത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നു.
യെച്ചൂരിയുടെ കാര്യങ്ങൾ നോക്കുന്ന എകെജി സെന്ററിലെ മലയാളിയായ സ്റ്റാഫ് മുഖേനയാണ് ബിനോയിക്കെതിരായ പരാതി മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയത് എന്നതാണ് ലഭിക്കുന്ന വിവരം. തട്ടിപ്പു സംബന്ധിച്ച മനോരമ വാർത്ത പുറത്തു വന്നതിന് പിന്നാലെ ആരാണ് സിപിഎം നേതാവെന്ന ചോദ്യം എളുപ്പത്തിൽ തന്നെ ബിനോയ് കോടിയേരിയിൽ പോയി നിന്നു. ഇതോടെ സിപിഎം എല്ലാ അർത്ഥത്തിലും പ്രതിരോധത്തിലായി. സൈബർ ലോകത്ത് പോലും സംസ്ഥാന സെക്രട്ടറിയെ പ്രതിരോധിക്കാനായി ആരും വന്നില്ലെന്നതും ശ്രദ്ധേയമായി. കാരണം 13 കോടിയുടെ ഇടപാടു നടത്താൻ മാത്രം എന്ത് ബിസിനസ് ബന്ധമാണ് ബിനോയിക്ക് ഉള്ളത് എന്ന ചോദ്യം സിപിഎം അണികൾക്കിടയിൽ ശക്തമായിട്ടുണ്ട്.
അതേസമയം വിഷയം പുറത്തുവന്നപ്പോൾ യെച്ചൂരി പ്രതികരിച്ചതും ശ്രദ്ധേയമായി. ആരോപണം പാർട്ടി നേതാവിനെതിരെയല്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം വിലയിരുത്തിയെങ്കിലും ഇക്കാര്യം പാർട്ടി അന്വേഷിക്കുകയുമില്ലെന്നാണ് നിലപാട്. പാർട്ടിതലത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടില്ലെന്ന് സീതാറാം യച്ചൂരി വ്യക്തമാക്കുകയും ചെയ്തു. സിപിഎം ജില്ലാ സമ്മേളനങ്ങൾ അന്തിമ ഘട്ടത്തിലെത്തിനിൽക്കെയാണ് നേതാവിന്റെ മകനെ പ്രതിക്കൂട്ടിലാക്കി കോടികളുടെ തട്ടിപ്പുകേസ് പുറത്തുവരുന്നത്. കേസിന് പാർട്ടിയുമായി ബന്ധമില്ലെങ്കിലും പല ആരോപണ പ്രത്യാരോപണങ്ങളാൽ കലുഷിതമായ അന്തരീക്ഷത്തിൽ നേതൃത്വം കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും.
ദുബായിലാണ് പതിമൂന്നുകോടിയുടെ പണം തട്ടിപ്പുകേസ്. ടൂറിസംമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ പിടികൂടാൻ യുഎഇ സർക്കാർ ഇന്റർപോളിന്റെ സഹായം തേടുമെന്നാണ് വിവരം. ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ ഇതിനുള്ള നിർദ്ദേശം നൽകിയതായും പുറത്തുവന്ന വാർത്തകൾ സൂചിപ്പിക്കുന്നു. മകന്റെ നടപടിയെക്കുറിച്ച് നേതാവിനെ ചില ഇടനിലക്കാർ അറിയിച്ചിരുന്നു. ചർച്ചകളിൽ പണം തിരിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്തതാണ് പാളിയത്.
ദുബായ് കമ്പനിയുടെ അക്കൗണ്ടിൽനിന്നു പണം ലഭ്യമാക്കാൻ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകൻ നടത്തിയ 'വഞ്ചന'യും കേസുകളുടെ കാര്യവും ചർച്ച ചെയ്തുവത്രെ. ഉടനെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നൽകിയ ഉറപ്പ്. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടേതാണു പരാതി. നേതാവിന്റെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
ആരോപണം തള്ളി കോടിയേരിയും മകനും രംഗത്തുണ്ടെങ്കിലും സിപിഎമ്മിന് വിഷയം തലവേദനയാകുമെന്നത് ഉറപ്പാണ്. വിഷയത്തിന്റെ ഗൗരവം ചർച്ച ചെയ്യാൻ വേണ്ടിയാണ് ഇന്ന് പിണറായിയും കോടിയേരിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പല കേരള നേതാക്കൾക്കും വിഷയം എന്താണെന്ന് ബോധ്യമായിട്ടില്ല. എന്നാൽ, യെച്ചൂരിയുടെയും ബംഗാൾ നേതാക്കളുടെയും ഇടപെടലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് പിന്നിലെന്ന സൂചനയും പലരും നൽകുന്നുണ്ട്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- പരസ്യ പ്രതികരണത്തിൽ ബിനോയ് വിശ്വത്തിന് അതൃപ്തി; സിപിഐയിൽ പ്രശ്നം തുടങ്ങി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്