ലണ്ടനിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിയപ്പോൾ അഴുകിയ നിലയിൽ; അന്ത്യ ചുംബനം നൽകാൻ വഴിക്കണ്ണുമായി കാത്തിരുന്ന വിധവക്കും മക്കൾക്കും കണ്ണുനീര് മാത്രം; മറുനാടന്റെ ഇടപെടൽ കൊണ്ട് കൂടി മൃതദേഹം നാട്ടിൽ എത്തിയിട്ടും ആശ്വസിക്കാൻ വകയില്ലാതെ കുടുംബം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഈ മാസം ആദ്യം ലണ്ടനിലെ ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്നാണ് ആരും തിരിഞ്ഞു നോക്കാതെ കിടന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മറുനാടൻ മലയാളിയും മറ്റു ചില സംഘടനകളും ചേർന്ന് നടത്തിയ പരിശ്രമം സഫലമായി. എന്നാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്ന ചുമതല ഉണ്ടായിരുന്ന എംബസി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം മൃതദേഹം അഴുകിയതിനാൽ വഴിക്കണ്ണുമായി കാത്തിരുന്ന പ്രിയതമയ്ക്കും മക്കൾക്കും അന്ത്യ ചുംബനം പോലും നൽകാൻ സാധിച്ചില്ല എന്ന നിരാശ ബാക്കിയാകുന്നു. ലണ്ടനിൽ നിന്നും എംബാം ചെയ്തു കയറ്റി വിട്ട മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി പുറത്തെടുത്തപ്പോൾ ദുർഗന്ധം വമിച്ചതിനാൽ പെട്ടിയിലാക്കി ആരെയും കാണിക്കാതെ സംസ്കരിക്കുകയായിരുന്നു.
മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ലണ്ടനിലെ ഹിന്ദുസമാജം എസ്എൻഡിപി പ്രവർത്തകരുടെ സംഘടനയായ സേവനം യുകെ എന്നിവരും ചാരിറ്റി ഫൗണ്ടേഷനോടൊപ്പം ചേർന്നു പ്രവർത്തിച്ചപ്പോൾ ആണ് ഇന്ത്യൻ ഹൈ കമ്മിഷന്റെ ചെലവിൽ മൃതദേഹം നാട്ടിൽ എത്തിയത്. ഹൈ കമ്മിഷൻ ചെലവേറ്റതോടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി പൗണ്ടേഷൻ ശേഖരിച്ച അഞ്ചുലക്ഷത്തിൽ അധികം രൂപ മരിച്ച ശിവപ്രസാദിന്റെ വിധവയ്ക്ക് ഇന്നലെ കൈമാറി. എംബസിയുടെ സഹായം അടക്കമുള്ള നടപടിക്രമങ്ങൾക്ക് മുൻകൈ എടുത്തത് ചാരിറ്റി ഫൗണ്ടേഷൻ തന്നെയായിരുന്നു.
മറുനാടൻ ഉൾപ്പെടെ ആത്മാർത്ഥമായി നടത്തിയ ശ്രമത്തിന്റെ ഭാഗമായി മൃതദേഹം ഇന്നു നാട്ടിൽ എത്തിയെങ്കിലും അഴുകിയ നിലയിൽ ആയിരുന്നതിനാൽ ആണ് പ്രിയപ്പെട്ടവർക്ക് ഒരു നോക്ക് കാണാൻ പോലും കഴിയാതിരുന്നത്. തുടർന്നാണ് കന്യാകുമാരി ജില്ലയിലെ ചിതറാൾ എന്ന സ്ഥലത്തെ തറവാട് വീട്ടിൽ രാവിലെ തന്നെ അന്ത്യശുശ്രൂഷകൾ പൂർത്തിയാക്കി സംസ്കരിച്ചത്. ഇന്നു രാവിലെ മൂന്നരയ്ക്ക് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് ഫ്ലൈറ്റിലാണ് ശിവപ്രസാദിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ചേർന്നത്. ശിവപ്രസാദിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും മക്കളും ബന്ധുക്കളും അടക്കം അനേകം പേർ മൃതദേഹം ഏറ്റുവാങ്ങാനായി വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു. എംബാം ചെയ്തുകൊണ്ടു വന്ന മൃതദേഹം പക്ഷേ, തുറക്കരുതെന്ന നിർദ്ദേശം ലഭിച്ചതിനാൽ വന്നപോലെ തന്നെ ഏറ്റുവാങ്ങി വട്ടിയൂർക്കാവിലെ വാടകക്കു താമസിച്ചിരുന്ന വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
മൊബൈൽ മോർച്ചറിയിലേയ്ക്ക് മാറ്റി പൊതു ദർശനത്തിന് വെയ്ക്കാൻ ആയിരുന്നു നീക്കം എങ്കിലും മൃതദേഹം പെട്ടി പൊട്ടിച്ചു പുറത്തെടുക്കാൻ ശ്രമിച്ചപ്പോഴെ അസഹനീയമായ ദുർഗന്ധം വമിച്ചതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. രണ്ട് കവറുകളിലായി ആണ് മൃതദേഹം കൊണ്ടുവന്നതെന്നും റിപ്പോർട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ രണ്ടു കവറിലാക്കി വന്നതു എന്നോ എന്തുകൊണ്ടാണ് അഴുകാത്ത തരത്തിൽ ശ്രദ്ധയോടെ എംബാം ചെയ്യാതിരുന്നതെന്നോ ഇപ്പോഴും വ്യക്തമല്ല. മൃതദേഹം കണ്ടെത്തിയത് ഏതാനും ദിവസങ്ങൾ കഴിഞ്ഞായിരുന്നുവെങ്കിലും അത് വേണ്ടത്ര ഉത്തരവാദിത്വത്തോടെ എംബാം ചെയ്തിരുന്നെങ്കിൽ അഴുകാൻ സാഹചര്യം ഉണ്ടാവുമായിരുന്നില്ല എന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
വട്ടിയൂർക്കാവിലെ വടക്കേവീടിന് മുമ്പിൽ ആംബുലൻസിൽ തന്നെയാണ് തുറക്കാത്ത പെട്ടിയോടെ പൊതുദർശനം നടത്തിയത്. അയൽപ്പക്കക്കാരും ബന്ധുക്കളുമായി അനേകം പേർ അവിടെ കൂടിയിരുന്നു. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും വിധവയായി തീർന്ന ഭാര്യയും ഉറക്കെ നിലവിളിച്ച് ഒരു നോക്കു കാണാൻ അനുവദിക്കൂ എന്നു തിരക്കുന്നുണ്ടായിരുന്നു. എന്നാൽ ഏതാനും മിനിട്ടുകൾക്കകം മൃതദേഹം ആംബുലൻസിൽ തിരിച്ചുകയറ്റി കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപമുള്ള തറവാട് വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. മൃതദേഹത്തെ അനുഗമിച്ചിരുന്ന ബന്ധുക്കളും ഒപ്പം മാർത്താണ്ഡത്തേയ്ക്ക് പോയി. ഏഴുമണിയോടെ സ്ഥലത്ത് എത്തിച്ചേർന്നു. ഉടൻ തന്നെ അന്ത്യകർമ്മങ്ങൾ ആരംഭിച്ചു. ഏഴരയ്ക്ക് മുമ്പ് തന്നെ മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചു.
ഈ സമയത്ത് പോലും ഒരു നോക്കുകാണാൻ സാധിക്കാതെ ഭാര്യയുടെ വേദന അവിടെത്തിയവരുടെ കണ്ണ് നനയിച്ചു. നാട്ടുകാരും ബന്ധുക്കളുമായി അനേകം പേരാണ് സംസ്കാരത്തിന് എത്തിച്ചേർന്നത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവുകൾ വഹിച്ചത് ഇന്ത്യൻ എംബസ്സി നേരിട്ടായിരുന്നു. എംബസ്സി ഉദ്യോഗസ്ഥനായ ഹരിദാസും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
Stories you may Like
- ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയ്ക്ക് വിട്ടുനൽകി കുടുംബം
- പീച്ചിയിൽ തോണിമറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
- ദേശീയ ഹാൻഡ് ബോൾ താരത്തെ മർദ്ദിച്ചതിന് പിന്നിൽ
- വിദേശ രാജ്യങ്ങളിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
- അദ്ധ്യാപികയായ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍