കൊച്ചു സ്നേഹയ്ക്കായി കുമ്പളങ്ങി പിരിച്ചെടുത്തത് 75 ലക്ഷം; സ്നേഹ ചുംബനങ്ങളുമായി അവൾ മടങ്ങിയപ്പോൾ ബാക്കി വന്നത് 50 ലക്ഷവും; നാട്ടുകാരുടെ സ്നേഹവായ്പ് തട്ടിയെടുക്കാൻ സെന്റ് പീറ്റേഴ്സ് സ്കൂൾ ശ്രമിക്കുന്നുവോ? അച്ഛൻ പോളിന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുമ്പളങ്ങി സ്വദേശി സ്നേഹ പോൾ നാട്ടുകാരുടെ സ്നേഹാദരങ്ങൾ സ്വീകരിച്ചാണ് യാത്രയായത്. ഒരു വർഷം മുമ്പ് ഏവരുടേയും കണ്ണ് നയിച്ചായിരുന്നു സ്നേഹയുടെ വിയോഗമെത്തിയത്. സ്നേഹയ്ക്കായി നാട്ടുകാർ പിരിച്ചെടുത്ത 75 ലക്ഷം രൂപ ചികിത്സയ്ക്കായി വിനിയോഗിക്കും മുൻപേ വിധി ഈ പെൺകുട്ടിയെ തട്ടിയെടുത്തു. കുമ്പളങ്ങിക്കാരുടെ സ്നേഹമായിരുന്നു സ്നേഹാ പോളിന് വേണ്ടി സഹായ ധനമായി ഒഴുകിയത്തിയത്.
സ്നേഹയുടെ സ്കൂൾ കേന്ദ്രീകരിച്ചായിരുന്നു ചാരിറ്റബിൾ ട്രസ്റ്റിന്റെ രൂപീകരണം. എന്നാൽ ഈ കമ്മറ്റി സ്നേഹയുടെ കുടുംബത്തെ തള്ളിപ്പറയുകയാണ് ഇപ്പോൾ. കുമ്പളങ്ങിയിൽ രോഗ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകണമെന്ന സ്നേഹയുടെ അച്ഛൻ പോളിന്റെ ആവശ്യം സ്കൂൾ തള്ളിയെന്നാണ് ആക്ഷേപം. ഇതോടെ വിഷയം മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി. എന്നാൽ ട്രസ്റ്റിൽ നിന്ന് പിരിച്ച തുക തട്ടിയെടുക്കാനാണ് അച്ഛന്റെ ശ്രമമെന്ന് സ്കൂൾ പ്രിൻസിപ്പൾ സത്യവാങ്മൂലം നൽകി. ഇതോടെയാണ് പ്രശ്നം ചൂടു പിടിച്ചത്. അപമാനിക്കാനുള്ള ശ്രമത്തിനെതിരെ പോൾ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ് പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്.
വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ കുന്പളങ്ങി സ്വദേശി സ്നേഹയുടെ മരണം നാടിന് തീരാദുഃഖമായി മാറിയിരുന്നു കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സ്നേഹ പോൾ. അടിയന്തിര ശസ്ത്രക്രിയ നടത്താനുള്ള പണം കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അവയവദാന ശസ്ത്രക്രിയയ്ക്കു വേണ്ട പണത്തിനായി അദ്ധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിൽ തുടങ്ങിയ യജ്ഞം പിന്നെ നാടൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. 75 ലക്ഷം രൂപയാണ് കുമ്പളങ്ങിയെന്ന കൊച്ചുഗ്രാമം പിരിച്ചു നൽകിയത്. കൊച്ചിയിലെ സ്വകാര്യബസുകളും, ഓട്ടോറിക്ഷകളും ഓടിക്കിട്ടുന്ന തുക സ്നേഹയ്ക്കായി കൂട്ടിവച്ചു.
ബിഷപ് ജോസഫ് കരിയിൽ, കാവ്യ മാധവൻ, റിമ കല്ലിങ്കൽ എന്നിവരടക്കം ഒട്ടേറെ പ്രമുഖരും സംഭാവനകൾ നൽകി. ഇങ്ങനെ സമാഹരിച്ച തുക ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. സ്നേഹയുടെ അമ്മയുടെ കരളാണ് നൽകിയത്. ശസ്ത്രകിയ വിജയകരമായിരുന്നു. എന്നാൽ വെന്റിലേറ്ററിൽ തുടർന്ന സ്നേഹയുടെ ആരോഗ്യനില പുലർച്ചയോടെ വഷളാകുകയും , രക്തം ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന് കുഞ്ഞു സ്നേഹ ഈ ലോകത്തോട് വിട പറയുകയുമായിരുന്നു. പിരിച്ചെടുത്ത തുകയിൽ അമ്പത് ലക്ഷത്തോളവും ചെലവായിരുന്നില്ല. ഈ തുകയാണ് പുതിയ തർക്കങ്ങൾക്ക് വഴി വയ്ക്കുന്നത്. കുട്ടികൾക്ക് മാത്രമേ ചികിൽസാ സഹായം നൽകൂ എന്നാണ് സ്കൂളിന്റെ നിലപാട്. എന്നാൽ അർഹതപ്പെട്ടവർക്കെല്ലാം നൽകണമെന്ന് സ്നേഹയുടെ കുടുംബവും.
കുമ്പളങ്ങിയിലെ പാവപ്പെട്ട രോഗികൾക്ക് കൂടി മകളുടെ പേരിൽ പിരിച്ചെടുത്ത തുക നൽകണമെന്നാണ് സ്നേഹയുടെ അച്ഛൻ പോളിന്റെ ന്യായമായ ആവശ്യം. ഈ പോരാട്ടത്തിന് സമൂഹത്തിന്റെ പിന്തുണയാണ് പോൾ തേടുന്നത്. ഇവർ എനിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ടിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഇവർ പറയുന്ന കമ്മിറ്റി മെമ്പർമാർക്കു പോലും അറിയില്ല എന്നതാണ് സത്യമെന്ന് കൂടി ഈ അച്ഛൻ കുറിക്കുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം കൂടുന്നത്.
പോളിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം.
22/11/2015ൽ എന്റമോൾ സ്നേഹ പോൾ ഞങ്ങൾക്ക് നഷ്ടമായിട്ട് ഒരു വർഷം തികയുന്നു.22/11/2014 എന്ന ദിവസം കഴിഞ്ഞ്
ഈ നിമിഷം വരെ എന്റെ മോളുടെ പേരിൽ 73 ലക്ഷം രൂപ പിരിച്ചെടുത്ത സെന്റ് പീറ്റേഴ്സ് സ്കൂൾ അധികാരികളോ, തിരിഞ്ഞു നോക്കിയിട്ടില്ല. എന്റെ മോളുടെ പേരിലാണ് ഇത്രയും പൈസ ഇവരുടെ അക്കൗണ്ടിലേക്കു വന്നത് എന്ന് പോലും ഇവർ മറന്നു. സ്നേഹ പോൾ ചികിത്സക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 5 ലക്ഷം രൂപ കൈപ്പറ്റിയ ഈ വ്യക്തികൾ, സ്നേഹ പോൾ മരിച്ച് 7 മാസം ആയിട്ടും എന്റെ കുടുംബത്തിന് തരാതിരുന്നപ്പോൾ ബഹുമാനപ്പെട്ട ജില്ലാ കളക്ടർക്ക് പരാതി നൽകിയതുകൊണ്ടു മാത്രം ഈ തുക എന്റെ കുടുംബത്തിന് ലഭിച്ചു. എന്റെ മോളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്നേഹാ പോൾ ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ നം 116/iv/2015 സ്നേഹചാരിറ്റബിൾ ട്രസ്റ്റിലേക്ക് ബാക്കി തുക നൽകണം എന്ന് കാണിച്ച് ഞാൻ നൽകിയ അപേക്ഷയ്ക്ക് സ്കൂളിലെ ലെ പ്രധാന അദ്ധ്യാപിക എനിക്കെതിരെ മനുഷ്യാവകാശ കമ്മീഷനു കൊടുത്ത റിപ്പോർട്ടാണ് ഞാൻ ഈ നോട്ടീസിന്റെ ഒപ്പം പോസ്റ്റു ചെയ്തിരിക്കുന്നത്.
ഒരു പ്രധാന പദവിയിൽ ഇരിക്കുന്ന ഒരു സ്ത്രീ കൂടിയായ പ്രധാന അദ്ധ്യാപിക ശ്രീമതി ടെസിടിച്ചറാണ് ഇത് എഴുതിയിരിക്കുന്നത്. എന്റെ മോളുടെ ചികിത്സ റോട്ടറി ക്ലബ്ബ് ഏറ്റെടുക്കാം എന്ന് എന്നോട് ആവശ്യപ്പെട്ടപ്പോൾ അത് സ്നേഹപൂർവ്വം നിരസിക്കുകയും ചെയ്ത എന്റെ കുടുംബത്തിനെയാണ് ഇവർ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. കൂടാതെ എന്റെ മോളുടെ മരണാനന്തര ചടങ്ങിന് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഡൊമിനിക് പ്രസന്റേഷൻ 75,000 രൂപ എന്നെ ഏൽപിച്ചപ്പോൾ അതും ഞാൻ സ്നേഹപൂർവ്വം വേണ്ട എന്ന് പറഞ്ഞു. അതും നാട്ടുകാരുടെ മുന്നിൽ വച്ച് ഇത്രയും ചെയ്ത എന്റെ കുടുംബത്തിനെതിരെയാണ് ഈ ടെസി ടീച്ചർ ഇങ്ങനെ എഴുതി കൊടുത്തിരിക്കുന്നത്. ഹോസ്പിറ്റലിൽ ചെലവായ 18 ലക്ഷം രൂപ കഴിഞ്ഞ് ബാക്കിയുള്ള തുക എന്റെ കുടുംബം കൈപ്പറ്റി എന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ മോളുടെ രോഗാവസ്ഥ ഓരോ ദിവസം തോറും മോശമായി വരുന്നതു കണ്ട് അവളുടെ ക്ലാസ്സ് ടീച്ചർ അവളെ സഹായിക്കാൻ മുന്നിട്ടിറങ്ങി. (കുട്ടിയുടെ മാതാപിതാക്കൾക്ക് പോലും മനസിലാകാത്ത അവസ്ഥ ഇവർക്ക് മനസിലായി ), കുട്ടിയുടെ പിതാവിനും കുടുംബത്തിനും ആർഭാട ജീവിതം നയിക്കാനാണ് ഞാൻ ബാക്കിയുള്ള തുക ആവശ്യപ്പെട്ടത് എന്ന്. ഇങ്ങനെയെല്ലാം എഴുതിയപ്പോൾ 11 വയസ്സുവരെ നോക്കി വളർത്തിയ ഞങ്ങൾ ഒന്നും അല്ലാതെ ആയിപ്പോയി. ഇത് എഴുതിയത് ഒരു സ്ത്രീയും ഒരു അമ്മ കൂടെ ആണെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു. ഇങ്ങനെ എഴുതിയ ഒരു സ്ത്രീയോട് ദൈവം പൊറുക്കട്ടെ. 73 ലക്ഷം രൂപയിൽ 18 ലക്ഷം രൂപ കഴിഞ്ഞ് ബാക്കിയുള്ള തുക കുമ്പളങ്ങി ഗവൺമെന്റ് ആശുപത്രിയുടെ വികസനത്തിനായി നൽകാൻ ഞാനും കുടുംബവും തയ്യാറാണ്. ജനങ്ങൾ നൽകിയ പണം ജനങ്ങൾക്കായി ഉപകരിക്കട്ടെ. ഒരു ഡയാലിസിസ് യൂണിറ്റ് കുമ്പളങ്ങി ആശുപത്രിയിൽ തുടങ്ങാൻ ഈ തുക ഉപകരിക്കുമെങ്കിൽ അത് കുമ്പളങ്ങിയിലെ പാവപ്പെട്ട രോഗികൾക്ക് വലിയ ഉപകാരം ആയിരിക്കും അല്ലാതെ സെന്റ് പീറ്റേഴ്സ് സ്കൂളിലെ രോഗികളായ വിദ്യാർത്ഥികൾക്കു മാത്രമേ ഈ തുക കൊടുക്കൂ എന്ന് പറയുന്നതിൽ എന്താണ് ന്യായം.
ഈ പണം കുമ്പളങ്ങിയിലെ ഓരോ രോഗികൾക്കും അവകാശപ്പെട്ടതാണ്. രണ്ടു വൃക്കകളും തകരാറിലായ മധു എന്ന ബസ് തൊഴിലാളിക്ക് ഇവർ ആദ്യം സാമ്പത്തിക സഹായം നൽകിയില്ല. ഇതറിഞ്ഞ് ഞാൻ ജില്ലാ കളക്ടർക്കു പരാതി കൊടുത്തതു കൊണ്ടു മാത്രം ഒരു ലക്ഷം രൂപ മധുവിന് കൈമാറി. ബാക്കിയുള്ള തുകയുടെ പലിശ പോലും ആകുന്നില്ല ഈ ഒരു ലക്ഷം രൂപ. എന്റെ മോളെ സഹായിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് ബസ് തൊഴിലാളികള ആണ്. എന്നിട്ട് മധു എന്ന ബസ് തൊഴിലാളിക്ക് 10 ലക്ഷം രൂപ കൂടി വേണം കിഡ്നി മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക്. എന്നാൽ ബാകി വന്ന 53 ലക്ഷം രൂപ ഇവരുടെ കയിൽ ഇരിക്കുമ്പോൾ അതുകൊടുക്കാതെ വീണ്ടും ജനങ്ങളുടെ കയിൽ നിന്നും പിരിച്ചെടുക്കാൻ ശ്രമിക്കുകയാണ് ഈ വ്യക്തികൾ. ദയവായി നമ്മുടെ കണ്മുന്നിൽ നടക്കാൻ പോകുന്ന ഈ അനീതിക്ക് എതിരായി നമ്മൾ കുബളങ്ങി നിവാസികൾ പ്രതികരിക്കണം.
എന്റെ മോളെ സഹായിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് ബസ് തൊഴിലാളികൾ ആണ് എന്ന കാര്യം ഇവർ മറന്നു. ബാക്കി തുക കുമ്പളങ്ങി ആശുപത്രി വികസനത്തിനായി ഉപയോഗിക്കുന്നതല്ലേ തല്ലത്.ഇതിനായി നല്ലവരായ നമ്മുടെ കുമ്പളങ്ങി നിവാസികൾ മുന്നിട്ടിറങ്ങണം എന്ന് ഞാൻ അപേക്ഷിക്കുന്നു. ഞാൻ ഒരു വ്യക്തിയാണ് ഞാൻ ഈ ആവശ്യം പറഞ്ഞ് ഇവരെ സമീപിച്ചാൽ ഇവർക്ക് എന്നെ നിസ്സാരമായി ഒഴിവാക്കും. എന്നാൽ നമ്മുടെ കുമ്പളങ്ങി നിവാസികൾ ഒന്നിച്ചാൽ നമുക്ക് എല്ലാവർക്കും ഇത് ഒരു വലിയ സഹായമാകും. ഇതിനു വേണ്ടി ഞാൻ പലയിടത്തായി സഹായം ചോദിച്ചു. എന്നാൽ ഒരു രാഷ്ട്രീയം തൊഴിലാക്കിയ മറ്റുള്ളവരുടെ അദ്ധ്വാനഫലം കൂലിയാക്കിയ കുമ്പളങ്ങിയിലെ ഒരു വ്യക്തിയെ പേടിച്ച് എല്ലാവരും എന്നെ ഒഴിവാക്കി.ദയവായി താഴെ ഞാൻ കൊടുത്തിരിക്കുന്ന പോസ്റ്റ് വായിക്കണം എന്ന് അപേക്ഷിക്കുന്നു.
എന്ന്
സ്നേഹ പോളിന്റെ പിതാവ്.
ഇവർ എനിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ടിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഇവർ പറയുന്ന കമ്മിറ്റി മെമ്പർമാർക്കു പോലും അറിയില്ല എന്നതാണ് സത്യം .
Posted by Paul Kg on Monday, December 7, 2015
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്