Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈവെട്ടുകാരുടെ കുടുംബം മഹല്ലിനു അകത്തു തന്നെയല്ലേ? മാറാട് കലാപത്തിലെ പ്രതികളുടെ കുടുംബങ്ങളെ മഹല്ലീന്ന് പുറത്താക്കിയോ? യത്തിംഘാനയിലെ പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഉസ്താദിന്റെ കാര്യം എന്തായി? മിശ്ര വിവാഹത്തിന്റെ പേരിൽ മുസ്ലിം കുടുംബത്തെ ഊരുവിലക്കിയവരോട് സോഷ്യൽ മീഡിയയുടെ ചോദ്യങ്ങൾ തീരുന്നില്ല

കൈവെട്ടുകാരുടെ കുടുംബം മഹല്ലിനു അകത്തു തന്നെയല്ലേ? മാറാട് കലാപത്തിലെ പ്രതികളുടെ കുടുംബങ്ങളെ മഹല്ലീന്ന് പുറത്താക്കിയോ? യത്തിംഘാനയിലെ പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഉസ്താദിന്റെ കാര്യം എന്തായി? മിശ്ര വിവാഹത്തിന്റെ പേരിൽ മുസ്ലിം കുടുംബത്തെ ഊരുവിലക്കിയവരോട് സോഷ്യൽ മീഡിയയുടെ ചോദ്യങ്ങൾ തീരുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മതത്തിന്റെ പേരിൽ കലഹം ഉണ്ടാക്കാൻ അവസരം പാർത്തിരിക്കുന്ന ഒരു കൂട്ടരുണ്ട് ഇവിടെ. ഇത്തരക്കാരാണ് ഹാദിയ കേസ് അടക്കം ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നത്. എന്നാൽ, മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തുള്ള മകളുടെ വിവാഹം ഭംഗിയായി നടത്തികൊടുത്തതിന്റെ പേരിൽ ഒരു കുടുംബം മുഴുവൻ മഹല്ല് കമ്മറ്റിയുടെ ഊരു വിലക്ക് നേരിടുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത എതിർപ്പാണ് ഇവർക്കെതിരെ ഉയരുന്നത്. ഈ സംഭവത്തിൽ സോഷ്യൽ മീഡിയയുടെ ചോദ്യങ്ങൾ ഇനിയും തീർന്നിട്ടില്ല. മഹല്ല് കമ്മറ്റിക്കെതിരെ കടുത്ത എതിർപ്പ് ഉയരുമ്പോൾ ഹാദിയ വിഷയത്തെ ആയുധമാക്കുന്ന സുഡാപ്പികളും വിഷയത്തിൽ വിമർശനത്തിന് ഇടയാക്കുന്നുണ്ട്. ഹാദിയ വിഷയത്തിൽ മനുഷ്യാവകാശം തേടിപ്പോയ സുഡാപ്പികൾ എവിടെയെന്നു. ഈ വിഷയം കണ്ടില്ലേ എന്നുമാണ് സോഷ്യൽ മീഡിയയിലൂടെ ഇവർ ഉന്നയിക്കുന്ന ചോദ്യം.

കൈവെട്ടു കേസിലെ പ്രതികളെയും മാറാട് കലാപത്തിലെ പ്രതികളെയും ഊരുവിലക്കിയോ എന്നുമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ ചോദ്യങ്ങൾ ഇങ്ങനെയാണ്:

  • കൈവെട്ടു കേസിലെ പ്രതികളുടെ കുടുംബം മഹല്ലിനു അകത്തു തന്നെയല്ലെ?
    ഭക്ഷണം കഴിക്കാൻ പോവാറുള്ള പ്രവാസിയുടെ വീട്ടിലെ ഭാര്യയേയും കൊണ്ടു മുങ്ങിയ ഉസ്താദിന്റെ കുടുംബവുമായും മഹല്ല് കമ്മറ്റി സഹകരിക്കുന്നുണ്ടൊ?
    യത്തിംഘാനയിലെ പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതികളായവരുടെ കുടുംബങ്ങളുമായി മഹല്ല് കമ്മറ്റി സഹകരിക്കുന്നത് അവസാനിപ്പിച്ചൊ ?
    മാറാട് രണ്ടാം കലാപകേസിലെ പ്രതികളുടെ കുടുംബങ്ങളെയൊക്കെ മഹല്ലിന്ന് പുറത്താക്കിയൊ?
    ഐ.എസിൽ ചേരാൻ പോയി വിദേശത്ത് വെച്ച് കൊല്ലപ്പെട്ട സമുദായ സംരക്ഷകന്റെ കുടുംബത്തോട് മഹല്ല് കമ്മറ്റി സഹകരണം നിർത്തിയൊ?
    പിന്നെ പള്ളിക്ക് ബോബ് വെച്ചവർ മദ്രസാ ലൈബ്രറി തകർത്തവർ പള്ളിയിൽ പ്രാർത്ഥിക്കാൻ വന്നവനെ വെട്ടിയവർ ഇവരുടെയൊക്കെ കുടുംബവുമായി മഹല്ല് കമ്മറ്റി സഹകരിക്കുന്നില്ലല്ലോ അല്ലെ?

പെരിന്തൽമണ്ണ കൊണ്ടിപ്പറമ്പ് മദാറുൽ ഇസ്ലാം സംഘമാണ് കുന്നുമ്മൽ യൂസഫിനെയും കുടുംബത്തെയും മഹല്ല് കമ്മിറ്റിയിൽ നിന്നും മിശ്ര വിവാഹത്തിന്റെ പേരിൽ പുറത്താക്കിയത്. എന്നാൽ മതം വിവാഹക്കാര്യങ്ങളിൽ ഇടപെടേണ്ട എന്ന വ്യക്തമായ തീരുമാനമെടുത്ത കുടുംബം വിവാഹവുമായി മുന്നോട്ടുതന്നെ പോകുകയായിരുന്നു. യൂസഫിന്റെ മകൾ ജസീലയും നിലമ്പൂർ സ്വദേശി ടിസോ ടോമുമായിയിട്ടായിരുന്നു വിവാഹം. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ രണ്ടായിരത്തിനടുത്ത് ആളുകളാണ് പങ്കെടുത്തത്. മഹല്ല് കമ്മറ്റിയുമായി ഇവർ ഇനി സഹകരിക്കേണ്ടതില്ല എന്ന് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലും വിവാഹത്തിൽ പങ്കെടുക്കാൻ ആയിരത്തിലേറെ ആളുകളെത്തി.

ജസീലയുടെ മാതൃസഹോദരനായ റഷീദ് സിപി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ, ഇന്നലെ എന്റെ (മൂത്താപ്പാന്റെ )പെങ്ങളുടെ മകളുടെ കല്ല്യാണമായിരുന്നു. ജസീലയുടെ അഥവാ ഞങ്ങളുടെ ഇയ്യക്കുട്ടിയുടെ കല്ല്യാണമായിരുന്നു. അവൾക്കിഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്രമവൾക്കുണ്ട്. ടിസോ ടോമിയും അവളും തമ്മിലെ വിവാഹമൊന്നുമല്ല ഇവിടത്തെ ആദ്യ മിശ്രവിവാഹം. രണ്ട് കുടുംബങ്ങളും ഒന്നിച്ച് ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ ഇത്തരം മതരഹിത വിവാഹങ്ങൾ ഇവിടെ പതിവല്ല. അത്തരമൊരു കാര്യത്തിന് ധീരത കാട്ടിയ പെങ്ങൾ നജ്മ യൂസഫിനും അളിയനും കുടുംബത്തിനും എല്ലാവർക്കും അഭിവാദ്യങ്ങൾ.

മഹല്ല് കമ്മിറ്റിക്ക് ഇതിൽകുരു പൊട്ടണ്ടകാര്യമൊന്നുമില്ല. മഹല്ല് കമ്മിറ്റി മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങൾ ഈ കടുംബവുമായി സംസാരിക്കേണ്ടതില്ലാ എന്നാണ് പറഞ്ഞത്. മഹല്ല് കാര്യങ്ങളിൽ പള്ളിക്ക് പറയാമെന്ന് വാദത്തിന് സമ്മതിച്ചാൽ തന്നെ അല്ലാത്ത കാര്യങ്ങളിൽ വിലക്കാൻ എന്ത് അധികാരമാണുള്ളത്. കാര്യങ്ങളുടെ കിടപ്പ് ഇവർ ക്കൊന്നും ഇനിയും മനസ്സിലായിട്ടില്ല. പള്ളി വിചാരിച്ചാൽ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ?

അല്ലെങ്കിൽ പള്ളിക്ക് തന്നെ നിലനിൽക്കാൻ എത്ര നാൾ കഴിയും എന്നറിയാത്ത വിധം കാവി തീ പടരുന്ന കാലത്ത് ഇങ്ങനെ ചില വിവര ദോഷികൾ കാട്ടുന്ന വിവരകേടുകൾ ഫാസിസ്റ്റുകൾക്കാണ് ഗുണം ചെയ്യുക. പൊട്ട കുളത്തിലെ തവളകൾ ഉണ്ടാക്കുന്ന ഓരോരോ മണ്ടത്തരങ്ങൾ. ധാരാളം മുസ്ലിങ്ങൾ, അതും മത വിശ്വാസികൾ തന്നെ ഈ കല്ല്യാണത്തിൽ സജീവമായിരുന്നു എന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP