Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എമർജിങ് കേരളയ്ക്ക് ശേഷം മുട്ട് വേദനയുടെ ചികിൽസയിലായതിനാൽ സന്ദർശകരെ അനുവദിക്കാത്ത സമയം; പ്രത്യേക അനുമതിയോടെ തന്നെ വിളിച്ചു വരുത്തിയത് വൈകിട്ട് ആറിന്; കോട്ടയത്ത് നേർച്ചയ്ക്ക് ഭാര്യ പോയതിനാൽ ആരും അവിടെയുണ്ടായിരുന്നില്ല; ഗണേശ് കുമാർ വിഷയം ചർച്ച ചെയ്ത് എത്തിയത് ഷോക്കിങ് എക്‌സ്പീരിയൻസിൽ; ക്ലിഫ് ഹൗസിലെ വദനസുരതത്തിൽ സരിതയുടെ വെളിപ്പെടുത്തൽ ശരിവച്ച് സോളാർ കമ്മീഷനും; ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക പീഡനക്കേസ് വരുമോ?

എമർജിങ് കേരളയ്ക്ക് ശേഷം മുട്ട് വേദനയുടെ ചികിൽസയിലായതിനാൽ സന്ദർശകരെ അനുവദിക്കാത്ത സമയം; പ്രത്യേക അനുമതിയോടെ തന്നെ വിളിച്ചു വരുത്തിയത് വൈകിട്ട് ആറിന്; കോട്ടയത്ത് നേർച്ചയ്ക്ക് ഭാര്യ പോയതിനാൽ ആരും അവിടെയുണ്ടായിരുന്നില്ല; ഗണേശ് കുമാർ വിഷയം ചർച്ച ചെയ്ത് എത്തിയത് ഷോക്കിങ് എക്‌സ്പീരിയൻസിൽ; ക്ലിഫ് ഹൗസിലെ വദനസുരതത്തിൽ സരിതയുടെ വെളിപ്പെടുത്തൽ ശരിവച്ച് സോളാർ കമ്മീഷനും; ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക പീഡനക്കേസ് വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാനലായ ചാനലുകളും പ്രസ് ക്ളബ്ബുകളിലും കോടതിമുറ്റത്തും നിരത്തിലും എല്ലാം നിന്ന് സരിതാ നായർ വിളിച്ചു പഞ്ഞത് ഇന്നലെ വരെ ആരോപണങ്ങൾ മാത്രമായിരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മന്ത്രിമാരും എം എൽഎമാരും കോൺഗ്രസ് നേതാക്കളും എല്ലാം തന്നെ പീഡിപ്പിച്ചു എന്നു തുറന്നു പറച്ചിൽ ഇതുവരെ ആരോപണ വിധേയയായ ഒരു സ്ത്രീയുടെ പ്രതികാര നടപടി എന്ന രീതിയിലാണ് കേരളം കണ്ടത്. സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ ഈ ആരോപണങ്ങളുടെ വീണ്ടും ചർച്ചയാവുകായണ്. കേരളം ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളാണ് സോളാർ കേസിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് സോളാർ കമീഷൻ റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരിൽ കേസെടുക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു.ആരോപണം ഉയര്ന്നവരുമായി സരിത നിരന്തരം ബന്ധപെട്ടതിനും തെളിവുണ്ട് . 214 സാക്ഷികളെ വിസ്തരിച്ചും 812 രേഖകൾ പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷൻ കണ്ടെത്തി.2 കോടി 16 ലക്ഷം രൂപ സോളാർ കമ്പനിയിൽ നിന്ന് ഉമ്മൻ ചാണ്ടി വാങ്ങിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.പണം കൈമാറിയത് ക്‌ളിഫ് ഫൗസിൽ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയിൽ നിന്ന് കൈപ്പറ്റി.ഉമ്മൻ ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാർ കമ്പനിയെ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു.അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാർശ. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതിക്കെതിരായ കേസ് ഉറപ്പാണ്. എന്നാൽ ലൈംഗിക പീഡനത്തിൽ തെളിവ് കിട്ടിയാൽ മാത്രമേ കേസെടുക്കൂ. സരിതയുടെ മൊഴിയിൽ മാത്രം നിയമനടപടിയുണ്ടാകില്ലെന്നാണ് സൂചന.

സോളാർ കേസിന്റെ തുടക്കത്തിൽ യുഡിഎഫിനൊപ്പമായിരുന്നു സരിത. പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണങ്ങളുമായി എത്തിയത്. കമ്മീഷൻ റിപ്പോർട്ട് വരുമ്പോഴൂം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് സരിത എസ്. നായർ. ജുഡിഷ്യൽ റിപ്പോർട്ടിൽ നടപടിക്ക് ഉത്തരാവായ ദിവസം തന്നെ സരിത നിലപാടുകൾ വിശദീകരിച്ചിരുന്നു. തന്റെ മൊഴിക്കപ്പുറമുള്ള വിശദാംശങ്ങൾ കൂടി അവർ ക്യാമറയ്ക്കു മുന്നിൽ തുറന്നടിച്ചു. ഇതെല്ലാം ഇനി വീണ്ടും ചർച്ചയാകും. പ്രത്യേക അന്വേഷണ സംഘം സരിതയിൽ നിന്ന് വീണ്ടും മൊഴിയെടുക്കും. ഇത് ഉമ്മൻ ചാണ്ടിക്ക് വലിയ തിരിച്ചടിയാകും.

ഇതുമായി ബന്ധപ്പെട്ട് സരിത മാധ്യമങ്ങൾക്ക് മുമ്പിൽ നടത്തിയ തുറന്നു പറച്ചിൽ ഇങ്ങനെയായിരുന്നു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുടെ ചൂഷണം അതിരു കടന്നപ്പോഴാണ് ഇക്കാര്യങ്ങൾ തുറന്നു പറയുക എന്ന നിലപാടിലേയ്ക്ക് താൻ എത്തിയത്. ഉമ്മൻ ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചു. പിതൃതുല്യനായിരുന്ന ഉമ്മൻ ചാണ്ടിയിൽ നിന്നാണ് ഇതുണ്ടായത്. സോളാർ കമ്പനിയുടെ ഒഫിഷ്യൽ കാര്യങ്ങൽ എല്ലാം പറഞ്ഞിരുന്നത് താൻ ഉമ്മൻ ചാണ്ടിയോടായിരുന്നു. ഈ പ്രതീക്ഷയാണ് തെറ്റിയത് . ഇക്കാര്യത്തിൽ ഞാൻ ഒരു ടൂൾ ആക്കപ്പെടുകയായിരുന്നു.1.9 കോടി രൂപയാണ് ഞാൻ നേരിട്ട് ഉമ്മൻ ചാണ്ടിക്ക് നൽകിയത്. ഡൽഹിയിൽ കേരളാ ഹൗസിൽ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തു വെച്ചുമാണ് കൈമാറിയത്. കേരളാ ഹൗസിൽ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നൽകാൻ ഉമ്മൻ ചാണ്ടി തന്നെയാണ് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് താൻ പണം നല്കിയതെന്നും സരിത തുറന്നു പറഞ്ഞിരുന്നു.

ക്ലിഫ് ഹൗസിൽ വച്ചാണ് ഉമ്മൻ ചാണ്ടി തന്നോട് അപര്യാദയായി പെരുമാറിയത്. എമർജിങ് കേരളയ്ക്കു ശേഷം മുട്ട് വേദനയെ തുടർന്ന് അദ്ദേഹം വിശ്രമത്തിൽ ഇരുന്ന അവസരത്തിലാണ് സംഭവം. മറ്റ് സന്ദർശകരെ അനുവദിച്ചിരുന്നില്ലെങ്കിലും തനിക്ക് പ്രത്യേക അനുമതി നൽകിയാണ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയതെന്നും സരിത പറഞ്ഞു. അന്ന് അഞ്ചു മണിക്കാണ് തന്നോട് ചെല്ലാൻ പറഞ്ഞതെങ്കിലും ആറുമണിയോടെയാണ് താൻ അവിടെ എത്തിയത്. സോളാർ കമ്പനിയിൽ നിന്ന് ബിജു ബാലകൃഷ്ണൻ പിരിഞ്ഞപ്പോൾ ലാഭവീതത്തിലും പങ്കാളിത്തത്തിലും മാറ്റമുണ്ടായി. ഇതേക്കുറിച്ചു സംസാരിക്കാനും തീരുമാനം എടുക്കാനാണ് തന്നെ ഔദ്യോഗിക വസതിയിലേയ്ക്ക് വിളിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അവിടെ ഇല്ലെന്നും മനസ്സിലായി. കോട്ടയത്ത് എന്തോ നേർച്ചയ്ക്കായി പോയതായിരുന്നു അവർ.

സോളാർ കരാറിന്റെ ഇൻവസ്റ്റ് റേഷ്യോയെ കുറിച്ചാണ് സംസാരിച്ചത്. എന്നാൽ ഗണേശ് കമാറിന്റെ വിഷയമാണ് ഉമ്മൻ ചാണ്ടി അന്നു സംസാരിച്ചു തുടങ്ങിയതെന്നും സരിത ഓർമ്മിച്ചു. ക്ളിഫ് ഹൗസിൽ ടി വി കാണുന്ന മുറിയിലായിരുന്നു മുഖ്യമന്ത്രി. അവിടെവച്ചാണ് തനിക്കു ഷോക്കിംഗായ എക്സപീരിയൻസ് ഉണ്ടായതെന്നും സരിത വെളിപ്പെടുത്തിയിരുന്നു. ഇതാണ് വദനസുരതമെന്ന് സോളാർ കമ്മീഷൻ കുറിക്കുന്നത് പലതവണ ഇത് നടന്നെന്നും പറയുന്നു. ഉമ്മൻ ചാണ്ടി ഇത് ചെയ്യുമോ എന്ന് സംശയിക്കുന്നവർ ഇപ്പോഴമുണ്ട്. എന്നാൽ ആരോപണങ്ങൾ തെളിയിക്കുമെന്നാണ് സരിത പറയുന്നത്. സോളാർ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ അന്ന് തന്നെയാണ് ഇതെല്ലാം സരിത തുറന്നു പറഞ്ഞത്.

ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ കോൺഫിഡന്റാണെന്നും സരിത പറഞ്ഞു. ഉമ്മൻ ചാണ്ടി എന്നയാൾ വളരെ ഉന്നതനായ രാഷ്ട്രീയനേതാവാണ്. അദ്ദേഹവും മറ്റു കോൺഗ്രസ് നേതാക്കലും അഴിക്കുള്ളിലാവുമോ എന്ന് വേണു ചോദിച്ചതിനാണ് ഈ മറുപടി. കാര്യങ്ങൾ ഈ രീതിയിൽ പോയാൽ അവർ അഴിക്കുള്ളിലാവുമെന്നതിൽ താൻ കോൺഫിഡന്റാണെന്ന് സരിത വിശദീകരിച്ചു. ഈ ബനധത്തിൽ താൻ ഒരിക്കലും വിൽഫുൾ ആയിരുന്നില്ല. അതുകൊണ്ടാണ് തുറന്നു പറയുന്നത്. മാത്രമല്ല, കോൺഗ്രസ് ഭരണസമയത്തെ അഴിമതികളിൽ ഞാൻ പെട്ടു പോയതാണ്. അതിൽ ഞാൻ ഒരാൾ മാത്രം. പുറമേ കാണുന്നപോലൈയല്ല ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കളെന്നും സരിത പറഞ്ഞിരുന്നു. പുറത്തു ചിരിക്കുമെങ്കിലും ഉള്ളിൽ കോൾഡ് വാറാണ്. നമ്മൾ അവരിൽ കാണുന്നത് പുറമേ മാത്രമാണ്. അതൊരു ഇമേജ് ക്രിയേഷൻ മാത്രമാണ്. കീറിയ ഉടുപ്പും, ചപ്രത്തലമുടിയുമൊക്കെ സാധാരണക്കാർ കാണുന്നു. അവരുടെ ബിസിനസും ഇൻവെസ്റ്റുമെന്റും ഒന്നും കാണുന്നില്ല. ഇവർ തന്നെ ആസാമിലും മറ്റും ഭൂമി വാങ്ങിക്കൂട്ടുന്നു. വെള്ളവസ്ത്രമായതിനാൽ കറ പറ്റിയാൽ മാറുന്നത് ആരും അറിയില്ല.

ഞാനൊരു ടൂൾആയി മാറുകയായിരുന്നു. ഒരു കേന്ദ്രമന്ത്രി ഇപ്പോഴത്ത എം പിയും സംസ്ഥാനത്തെ മന്ത്രിമാരും ചേർന്ന് ഒരു കൂട്ടിലേയ്ക്ക് ഓടിച്ചു കയറ്റുകയായിരുന്നു. മറ്റൊന്നും ചെയ്യാനാവാത്ത നിലയിലാക്കി ഇവർ. ബന്നി ബഹ് നാനും , തമ്പാനൂർ രവിയുമൊക്കെയായിരുന്നു എന്നും തന്നെ വിളിച്ചിരുന്നത് . രാവില ആറു മണി തൊട്ട് രാത്രി വരെയും വിളിക്കുമായിരുന്നു . എല്ലാ ചറിയ കാര്യങ്ങളും പറയും. ഇതൊക്കെ ഇപ്പോൾ ഞാൻ പറയുന്നതിൽ എനിക്ക് ഒരു മോണിറ്ററി ബെനഫിറ്റുമില്ല . എനിക്കാവശ്യമുള്ളപ്പോഴൊന്നും ആരും സഹായിച്ചില്ല. വലിയ ക്രിട്ടിക്കൽ സ്റ്റേജിലായിരുന്നു ഞാൻ. അതു മാറി. ഇപ്പോൾ എനിക്കതിൽ ആശങ്കയില്ല. കേരളം കണ്ട പെരും നുണയനാണ് പുതുപ്പള്ളിക്കാരനെന്ന് പോലും സരിത അന്ന് പറഞ്ഞു.

എന്നെ അറിയില്ല എന്നാണ് ഉമ്മൻ ചാണ്ടി ആദ്യം പറഞ്ഞിരുന്നത്. എന്റെ പേരു പോലും അറിയില്ല, ആ സ്ത്രീയെ അറിയില്ല എന്നാണ് ഉമ്മൻ ചാണ്ടി അന്നു പരാമർശിച്ചത്. അതെന്റെ നെഞ്ചിലാണ് കൊണ്ടത്. സരിത പറഞ്ഞു. അപ്പോഴാണ് കടപ്ലാമറ്റത്ത ഫോട്ടോ വരുന്നത്. അപ്പോൾ അതിന്റെ വീഡിയോ പിആർഡി എടുത്തിട്ടുണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രിയെ അറിയിച്ചതും താൻ ആയിരുന്നു എന്നും സരിത പറഞ്ഞു. ഇപ്പോൾ ആ വിഷ്വലൊക്ക നശിപ്പിച്ചിട്ടുണ്ടാവും എന്നതിൽ ഒരു സംശയവുമില്ല. അങ്ങിനെയുള്ള നീക്കങ്ങളാണ് നടന്നത്. ഇപ്പോൾ ഏതോ കൃത്രിമ കത്തിനെ കുറിച്ചു പറയുന്നു. എനിക്കതിനെപറ്റി അറിയില്ലെന്നും സരിത വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂരിന് ഈ ഇടപാടിൽ പങ്കില്ലെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയൈ രക്ഷിക്കാൻ ശ്രമിച്ചതായിരിക്കാം. അന്വേഷണ സംഘത്തിന്റെ മേധാവി ഹേമചന്ദ്രൻ തന്നോട് മോശമായി ഒരു കാര്യവും ചോദിച്ചിട്ടില്ലെന്നും സരിത പറഞ്ഞു. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്ന സരിതയുടെ നിലപാട് തുടർന്നാൽ ഉമ്മൻ ചാണ്ടിക്കെതിരെ പീഡനത്തിന് പൊലീസ് അന്വേഷണം നടത്തും. തെളിവ് കിട്ടിയാൽ കേസിൽ പ്രതിയുമാകും. അങ്ങനെ വന്നാൽ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് ഉമ്മൻ ചാണ്ടിയെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP