സർക്കാർ കണക്കിൽ തട്ടിപ്പ് പത്ത് കോടിയുടേത്; ലക്ഷ്യമിട്ടത് പതിനായിരം കോടി! പണം നൽകി ഒത്തു തീർന്നത് ഏഴ് കേസുകൾ; വിധി കാത്തിരിക്കുന്നത് 39 കേസുകളിൽ; ആരോപണ മുനയിൽ അനേകം നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിരോധത്തിൽ ആക്കിയ സോളാർ തട്ടിപ്പു കേസിൽ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ശിക്ഷിച്ചുകൊണ്ട് ആദ്യ കോടതി ഉത്തരവ് പുറത്തുവന്നതോടെ സംസ്ഥാനത്തെ ഭരണനേതാക്കളുടെ നെഞ്ചിടിപ്പാണ് വർദ്ധിച്ചത്. ജയിലിലേക്ക് പോകേണ്ട അവസ്ഥ വന്നാൽ സരിത ഇനിയും പലതും വിളിച്ചു പറയുമെന്നതാണ് ഇവരെ ഭയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ്, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, ഉന്നത രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെ ആരോപണങ്ങളുടെ മുൾമുനയിൽ നിറുത്തിയ സോളാർ തട്ടിപ്പ് കേസുകളുടെ പരമ്പരയിലെ ആദ്യ വിധിയാണ് ഇന്നലെ പത്തനംതിട്ട ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയിലുണ്ടായത്. ഇക്കൂട്ടത്തിൽ കോന്നിയിലെ ക്രഷർ ഉടമ മല്ലേലി ശ്രീധരൻ നായർ നൽകിയ പരാതിയാണ് സോളാർ കേസുകൾക്ക് അസാധാരണമായ രാഷ്ട്രീയ മാനം നൽകിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സരിതക്കൊപ്പം ഓഫീസിലെത്തി കണ്ടുവെന്ന ആരോപണം ദ്വീർഘകാലം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരുന്നു.
സംസ്ഥാന സർക്കാറിന്റെ അന്വേഷണം ഏജൻസികളുടെ കണക്കിൽ സോളാർ തട്ടിപ്പ് പത്ത് കോടി രൂപയുടേതാണ്. എന്നാൽ, കള്ളപ്പണം നിക്ഷേപിച്ചവർക്കാണ് കൂടുതൽ പണം നഷ്ടമായത് എന്ന കാര്യം കൂടി പരിഗണിക്കുമ്പോൾ തട്ടിപ്പ് കോടികളുടെ തുക ഇനിയും വലുതാകും. സംസ്ഥാനത്തെ വിവിധ കോടതികളിൽ 42 കേസുകളാണ് സരിതയ്ക്കും കൂട്ടർക്കുമെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ കോടതിയിൽ എത്തിയ മൂന്ന് കേസുകൾ സരിത പണം നൽകി ഒത്തുതീർപ്പാക്കി. കൂടാതെ പ്രാരംഭ ഘട്ടത്തിൽ തന്നെ നാല് കേസുകളും തീർപ്പാക്കി. ഇതോടെ ഇനി വിധി കാത്തിരിക്കുന്നത് 39 കേസുകളാണ്. ആദ്യകേസിൽ ആറ് വർഷം തടവിന് ശിക്ഷ ലഭിച്ചതോടെ തുടർന്നുള്ള കേസുകളിലെ വിധിയും അതീവ പ്രാധാന്യമുള്ളവയാകുമെന്ന കാര്യം ഉറപ്പാണ്.
പാലക്കാട്ട് കാറ്റാടി പാടവും സോളാർ പാനലുകളും സ്ഥാപിക്കാൻ സരിതയ്ക്ക് 40 ലക്ഷം കൈമാറിയെന്നും പിന്നീടു ചതിച്ചെന്നുമായിരുന്നു ശ്രീധരൻ നായരുടെ പരാതി. ഈ പരാതിയാണ് സംസ്ഥാന സർക്കാറിനെ നേരിട്ട് ബാധിക്കാൻ പോകുന്നത്. തനിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നേരിട്ടു ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് സരിത പണം തട്ടിയത്. ഇതിനായി തന്നെ ഒപ്പം കൂട്ടി സരിത മുഖ്യമന്ത്രിയേയും പേഴ്സണൽ സ്റ്റാഫംഗം ടെനി ജോപ്പനെയും കണ്ടെന്നും ശ്രീധരൻ നായർ പറഞ്ഞിരുന്നു. ശ്രീധരൻ നായർ കോടതിയിലെത്തിയതിന് പിന്നാലെ , തട്ടിപ്പിന്റെ ഇരകൾ ഒന്നൊന്നായി രംഗത്ത് വന്നു.
ലക്ഷ്മി നായർ എന്നു പരിചയപ്പെടുത്തി മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം അവകാശപ്പെട്ടുമാണ് അമേരിക്കൻ മലയാളിയായ ഇടയാറന്മുള ഇടത്തറ കോട്ടയ്ക്കകത്ത് ഇ.കെ. ബാബുരാജി(72)നെ സരിതയും ബിജു രാധാകൃഷ്ണനും പ്രലോഭിപ്പിച്ചതും 1.19 കോടി തട്ടിയെടുത്തതുമായ കേസിലാണ് ഇപ്പോൾ വിധി വന്നത്. കേസിന്റെ വിചാരണാ വേളയിൽ സരിത ഒത്തുതീർപ്പിനായി സമീപിച്ചെങ്കിലും ബാബുരാജ് വഴങ്ങിയില്ലെന്നതാണ് സരിതയ്ക്ക് തിരിച്ചടിയായത്. ടീം സോളാറിന്റെ ലാഭവിഹിതത്തിന്റെ മൂന്നിലൊന്ന് മുഖ്യമന്ത്രിക്കുള്ളതാണെന്നാണ് ബിജു രാധാകൃഷ്ണൻ ബാബുരാജിനോട് പറഞ്ഞിരുന്നത്. ഇക്കാര്യം സോളാർ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ മുമ്പാകെ ബാബുരാജ് ആവർത്തിച്ചിരുന്നു.
സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി ഒരു പത്രത്തിൽ വന്ന പരസ്യം കണ്ടാണ് ബാബുരാജ് ടീം സോളാറുമായി ബന്ധപ്പെട്ടത്. കമ്പനി റീജണൽ ഡയറക്ടർ ലക്ഷ്മി നായർ എന്ന പേരിലാണ് സരിത ഇദ്ദേഹത്തെ സമീപിച്ചത്. കമ്പനി സിഇഒ. ബിജു രാധാകൃഷ്ണൻ പിന്നാലെ എത്തി. ആദ്യം സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടി ലക്ഷ്മി നായർ 1.60 ലക്ഷം കൈപ്പറ്റി. രണ്ടു ബാറ്ററിയും ചില ഉപകരണങ്ങളും വീട്ടിൽ എത്തിച്ചതല്ലാതെ ഒന്നും നടന്നില്ല. ഇതിനിടെ വാചകമടിച്ച് ബാബുരാജിനെ ബിസിനസ് രംഗത്തിറക്കാൻ സരിതയ്ക്ക് കഴിഞ്ഞു.
ക്രെഡിറ്റ് ഇന്ത്യാ കമ്പനിയിലേക്കുള്ള ഓഹരിയാണെന്നു പറഞ്ഞാണ് 1.19 കോടി രൂപ വാങ്ങിയത്. ബാബുരാജിന്റെ വീട്ടിൽ ഇടയ്ക്കിടെ ചെല്ലുമ്പോഴെല്ലാം സരിത മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പഴ്സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പനെയും മറ്റു ചില മന്ത്രിമാരെയും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇതു കണ്ട ബാബുരാജിനു വിശ്വാസം കൂടി. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും സൗരോർജ പ്ലാന്റ് സ്ഥാപിക്കാതായതോടെ ബാബുരാജിന് തട്ടിപ്പ് മണത്തു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയെങ്കിലും മൂന്നു മാസം അനക്കമൊന്നുമുണ്ടായില്ല.
അതോടെ, കേന്ദ്രമന്ത്രിയായിരുന്ന വയലാർ രവിയുടെ നിർദ്ദേശപ്രകാരം മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകി. അദ്ദേഹം പരാതി െ്രെകംബ്രാഞ്ചിനു കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. മൂന്നു മാസത്തിനു ശേഷം സരിത സോളാർ തട്ടിപ്പിൽ അകത്തായി. 15 ദിവസം കഴിഞ്ഞപ്പോൾ െ്രെകംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. തുടരന്വേഷണം ഉണ്ടാകുമെന്നു മോഹിച്ച ബാബുരാജിനെ നിരാശനാക്കി െ്രെകംബ്രാഞ്ച് കേസ് മുക്കി.
അന്വേഷണത്തിനു മേൽനോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ഓഗസ്റ്റ് ഏഴിന് ബാബുരാജ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കേസെടുക്കാൻ കോടതി ആറന്മുള പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കേസ് പിൻവലിക്കാൻ ബാബുരാജിനു മേൽ സമ്മർദമായി. ഉന്നത രാഷ്ട്രീയക്കാരും മന്ത്രിമാരുമൊക്കെയാണ് കേസ് പിൻവലിക്കണമെന്നും പണം തിരികെ നൽകുമെന്നും പ്രലോഭിപ്പിച്ച് ബാബുരാജിനെ വിളിച്ചത്. നിയമവിധേയമായ രീതിയിൽ പണം തിരികെക്കിട്ടിയാൽ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ഏഴിന് കോടതിയിൽ വച്ചു കണ്ടപ്പോഴും സരിത ഒത്തു തീർപ്പിന് ശ്രമിച്ചിരുന്നു. തനിക്ക് അനുകൂലമായ വിധി വന്നപ്പോൾ ബാബുരാജ് ന്യൂയോർക്കിലാണ്.
അതേസമയം കേസിലെ ക്രിമനിൽ ഗൂഢാലോചന കുറ്റത്തിൽ കൃത്യമായ അന്വേഷണം നടന്നിരുന്നില്ല. ഉന്നത രാഷ്ട്രീയക്കാരുടെ തണലിലായിരുന്നു സരിതയുടെ തട്ടിപ്പ്. സോളാർ തട്ടിപ്പു നടത്തിയവർ ലക്ഷ്യമിട്ടത് പതിനായിരത്തോളം കോടിയുടെ അഴിമതിയാണെന്ന വർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാനത്തിന്റെ സോളാർ എനർജി പോളിസിയുടെ മറവിലാണ് സർക്കാർ പണം വൻതോതിൽ സബ്സിഡി ഇനത്തിൽ ചെലവിടുന്ന സോളാർ പദ്ധതി അഴിമതി നടത്താൻ പദ്ധതിയിട്ടത്. സംസ്ഥാനത്തെ പതിനായിരം മേൽക്കൂരകളിൽ സോളാർപദ്ധതിക്കുള്ള പാനലുകൾ സ്ഥാപിക്കുമെന്നാണ് സോളാർ എനർജി നയത്തിന്റെ കരടിൽ വ്യക്തമാക്കിയിരുന്നത്.
രണ്ടാം ഘട്ടത്തിൽ 25000 മേൽക്കൂരകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത ഘട്ടത്തിൽ ഇതിനിരട്ടി സ്ഥലത്തും പാനലുകൾ സ്ഥാപിക്കും. ഇതിലൂടെ 2017 ആകുമ്പോഴേക്ക് 500 മെഗാവാട്ടും 2030 ആകുമ്പോഴേക്ക് 1500 മെഗാവാട്ട് സൗരോർജ്ജവും ഉൽപാദിപ്പിക്കാമെന്നും ലക്ഷ്യമിടുന്നു. ഒരു കിലോവാട്ട് സൗരോർജ്ജം ഉൽപാദിപ്പിക്കുന്ന പാനൽ തയ്യാറാക്കാൻ 39,000 രൂപ കേരള സർക്കാർ സബ്സിഡി നൽകും. കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് സംസ്ഥാനം നൽകുന്നതിലും കൂടുതലായിരിക്കും. ഒരു കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കാൻ പാനൽ സ്ഥാപിക്കുന്നതിന് രണ്ടു ലക്ഷത്തോളം രൂപ ചെലവുവരുമ്പോൾ 80,000 മാത്രമാണ് ഉപഭോക്താവിന് കയ്യിൽ നിന്ന് മുടക്കേണ്ടിവരുന്നത്.
ഈ സബ്സിഡി പണത്തിൽ കണ്ണുവച്ചും കമ്പനികളിൽ നിന്നുലഭിക്കുന്ന കമ്മീഷനിൽ നോട്ടമിട്ടുമാണ് സോളാർ പാനൽ തട്ടിപ്പുകാർ പദ്ധതികളാവിഷ്കരിച്ചത്. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് സർക്കാർ നടത്തിയതെങ്കിൽ സോളാർ തട്ടിപ്പുകാർ ലക്ഷ്യമിട്ടത് ഇടനിലനിന്നുകൊണ്ട് നേടാവുന്ന കോടികളാണ്. പതിനഞ്ചോളം കമ്പനികളെയാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള ഏജൻസിയായി സർക്കാർ മുന്നിൽ കണ്ടിരുന്നത്. ഇതിലൊന്നാരുന്നു സരിതയുടെ ടീം സോളാർ കമ്പനിയും.
സോളാർ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണിയാണെന്ന് നേരത്തെ പിസി ജോർജ് ആരോപിച്ചിരുന്നു. സോളർ ഇടപാടിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണി എംപിയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കെസി ജോസഫ്, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും സോളാർ തട്ടിപ്പ് കേസിൽ നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നുമായിരുന്നു ജോർജ്ജ് നേരത്തെ ഉന്നയിച്ച ആരോപണം. എന്തായാലും നിയമം നിയമത്തിന്റെ വഴിക്ക് പോയാൽ സരിത ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ട അവസ്ഥയുണ്ടാകും. എന്നാൽ, അത്തരം ഒരു അവസരം നൽകാതെ രക്ഷകർ സരിതയെ സഹായിക്കാൻ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. പ്രമുഖ എ ഗ്രൂപ്പ് എംഎൽഎയായ ബെന്നി ബഹനാനാണ് സോളാർ തട്ടിപ്പു കേസ് ഒത്തുതീർപ്പാക്കാൻ സരിതക്ക് പണം നൽകിയതെന്ന ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്