Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2.16 കോടി കൈപ്പറ്റിയ ഉമ്മൻ ചാണ്ടി സരിതയെ കൊണ്ട് പലതവണ വദനസുരതം ചെയ്യിച്ചു; ആര്യാടന് 25 ലക്ഷവും ലൈംഗിക സുഖവും; റോസ് ഹൗസിലും കേരളാ ഹൗസിലും ലേ മെറിഡിയനിലും അനിൽകുമാർ പീഡിപ്പിച്ചു; ലൈംഗികതയും ടെലിഫോൺ സെക്‌സും ശീലമാക്കി അടൂർ പ്രകാശ്; വേണുഗോപാലും ഹൈബിയും ബലാത്സംഗം ചെയ്തു; ജോസ് കെ മാണിയും വദന സുരതം നടത്തി; എഡിജിപി പത്മകുമാർ പീഡിപ്പിച്ചപ്പോൾ ഐജി അജിത് കുമാറിന്റേത് ഫോൺ സെക്‌സ്; കേരളീയ സമൂഹത്തിന് താങ്ങാൻ ആവില്ലെന്ന് സരിത പറഞ്ഞ കാര്യങ്ങൾ എണ്ണി നിരത്തി സോളാർ കമ്മീഷൻ റിപ്പോർട്ട്

2.16 കോടി കൈപ്പറ്റിയ ഉമ്മൻ ചാണ്ടി സരിതയെ കൊണ്ട് പലതവണ വദനസുരതം ചെയ്യിച്ചു; ആര്യാടന് 25 ലക്ഷവും ലൈംഗിക സുഖവും; റോസ് ഹൗസിലും കേരളാ ഹൗസിലും ലേ മെറിഡിയനിലും അനിൽകുമാർ പീഡിപ്പിച്ചു; ലൈംഗികതയും ടെലിഫോൺ സെക്‌സും ശീലമാക്കി അടൂർ പ്രകാശ്; വേണുഗോപാലും ഹൈബിയും ബലാത്സംഗം ചെയ്തു; ജോസ് കെ മാണിയും വദന സുരതം നടത്തി; എഡിജിപി പത്മകുമാർ പീഡിപ്പിച്ചപ്പോൾ ഐജി അജിത് കുമാറിന്റേത് ഫോൺ സെക്‌സ്; കേരളീയ സമൂഹത്തിന് താങ്ങാൻ ആവില്ലെന്ന് സരിത പറഞ്ഞ കാര്യങ്ങൾ എണ്ണി നിരത്തി സോളാർ കമ്മീഷൻ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിൽ അഴിമതി കുരുക്കിൽപ്പെട്ടത് മുൻ മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും അടക്കം 7 എംഎൽഎമാർ. രണ്ട് കേന്ദ്രമന്ത്രിമാരും രാഷ്ട്രീയക്കാരും അതീവ ഗുരുതര ആരോപണങ്ങളുടെ നിഴലിലാണ്. എഡിജിപി റാങ്കിലുള്ള പത്മകുമാറും ഐജി അജിത് കുമാറും റിപ്പോർട്ടിൽ പീഡകരുടെ റോളിലുണ്ട്. അങ്ങനെ ലൈംഗിക അഴിമതിയുടെ കാണാപ്പുറങ്ങളിലൂടെയാണ് ജസ്റ്റീസ് ശിവരാജന്റെ റിപ്പോർട്ട് കടന്നു പോകുന്നത്.

ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫായ ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ് കൂടാതെ ഡൽഹിയിലെ അദ്ദേഹത്തിന്റെ ഡൽഹിയിലെ സഹായി മുതലായ എല്ലാപേർക്കും ടീംസോളാർ പ്രതി സരിതാ എസ് നായർക്കും അവരുടെ കമ്പനിക്കും ഉപഭോക്താക്കളെ വഞ്ചിക്കാൻ കഴിയും വിധം സഹായിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ ക്രിമിനൽ ബാധ്യതയിൽ നിന്നും വിടുവിക്കുന്നതായി ഉറപ്പുവരുത്താൻ തിരുവഞ്ചൂർ ശ്രമിച്ചുവെന്നും പറയുന്നു. ക്രിമനൽ നടപടി പ്രകാരം 16 പേർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, എപി അനിൽകുമാർ, അടുർ പ്രകാശ് എന്നിവരാണ് റിപ്പോർട്ടിൽ കുടുങ്ങിയ സംസ്ഥാന മന്ത്രിമാർ. കേന്ദ്രമന്ത്രിമാരായ പളനി സ്വാമിയും കെസി വേണുഗോപാലും പീഡനക്കേസിൽ കുടുങ്ങേണ്ടവരാണെന്നാണ് കണ്ടെത്തൽ. എംഎൽഎയായ ഹൈബി ഈഡനും പീഡകനാണ്. മോൻസ് ജോസഫിനും വിഷ്ണുനാഥിനെതിരേയും അഴിമതി ആരോപണമുണ്ടെങ്കിലും അവർക്കെതിരെ മറ്റ് ഗുരുതരമായ ആരോപണങ്ങളില്ല. ഐപിഎസുകാരായ പത്മകുമാറും അജിത് കുമാറും കുടുങ്ങുന്നതാണ് റിപ്പോർട്ട്. കേരളാ കോൺഗ്രസിന്റെ ജോസ് കെ മാണി എംപിക്കെതിരേയും ഗുരുതര ആരോപണമുണ്ട്. കെപിസിസി നേതാവ് എൻ സുബ്രഹ്മണ്യവും കുടുങ്ങും. രമേശ് ചെന്നിത്തലയുടെ പിഎയായിരുന്ന പ്രതീഷ് നായരും ആരോപണ വിധേയനാണ്. ബിജു രാധാകൃഷ്ണനും ശാലൂ മേനോനും എതിരേയും ആരോപണമുണ്ട്.

ബിജു രാധാകൃഷ്ണനും ശാലു മോനോനും പാവങ്ങളുടെ പണം തട്ടിച്ചുവെന്ന് കമ്മീഷൻ പറയുന്നു. ബിജു നിർമ്മിച്ച മൂന്ന് കോടിയുടെ പുതിയ വീട്, സ്വർണം സമ്മാനമായി ലഭിച്ച രണ്ട് കാറുകൾ ഇവയെല്ലാം ആരുടെ വിയർപ്പാണെന്ന് കണ്ടെത്തണമെന്നാണ് കമ്മീഷന്റെ ആവശ്യം. ക്ലിഫ് ഹൗസിൽ വച്ച് പലതവണ വദനസുരതം നടത്തിയെന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരായ ഗുരുതരമായ ആരോപണം. മകളായി കണക്കാക്കേണ്ടിയിരുന്ന സരിതയെ ശാരീരികമായി ഉപയോഗിച്ചു. 2 കോടി 16 ലക്ഷം കമ്മീഷനായി കൈപ്പറ്റി-ഇങ്ങനെ പോകുന്നു വെളിപ്പെടുത്തൽ. ആര്യാടനും പീഡനം നടത്തി. മന്ത്രിയായിരുന്ന എപി അനിൽകുമാർ റോസ് ഹൗസ്, ലേ മറിഡിയിൻ, കേരളാ ഹൗസ് എന്നിവിടങ്ങളിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അടൂർ പ്രകാശിനെതിരേയും ലൈംഗിക പീഡനവും ടെലിഫോൺ സെക്‌സും പതിവാക്കി. ഹൈബി ഈഡനും സരിതയെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നു.

കെസി വേണുഗോപാൽ ബലാൽസംഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. പലതവണ ഭീഷണിപ്പെടുത്തി. കേന്ദ്ര സഹമന്ത്രിയായ പളനി സ്വാമിയും പീഡകനാണ്. കെപിസിസി നേതാവ് എൽ സുബ്രഹ്മണ്യം ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നും വിശദീകരിക്കുന്നു. കല്ലൂർ ഫ്‌ലാറ്റിൽ വച്ചായിരുന്നു ഐജി പത്മകുമാറിന്റെ പീഡനം. കൊച്ചിയിലെ മുൻ പൊലീസ് കമ്മീഷണറായിരുന്ന എം ആർ അജിത് കുമാറിനെതിരെ ടെലിഫോൺ സ്‌ക്‌സും എസ് എം എസുമാണ് ചുമത്തിയിരിക്കുന്ന കുറ്റം. മോൻസ് ജോസഫ് പ്രോജക്ട് നൽകി. മറ്റ് പ്രശ്‌നമില്ലെന്നും വിശദീകരിക്കുന്നു.

കേന്ദ്രമന്ത്രിയായിരുന്ന ചിദംബരത്തെ പരിചയപ്പെടുത്താൻ രമേശ് ചെന്നിത്തലയുടെ മുൻ പിഎയായ പ്രതീഷ് നായർ ശ്രമിച്ചുവെന്നാണ് ആരോപണം. ജോസ് കെ മാണി ഡൽഹിയിൽ വച്ച് മോശമായി പെരുമാറി. ഡൽഹിയിൽ വച്ച് വദനസുരതം നടത്തിയെന്നും പറയുന്നു. മസ്‌ക്കറ്റ് ഹോട്ടലിൽ എംഎൽഎയായ അബ്ദുള്ളക്കുട്ടി വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നും കണ്ടെത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP