ചെറുപ്പക്കാരുടെ ആവേശമായി കേരളം മുഴുവൻ നിറഞ്ഞു നിന്ന സോണി ബി തെങ്ങമത്തിന് 50 തികയും മുമ്പേ എണീറ്റ് നടക്കാൻ വയ്യ; ഒന്നുമാകാതെ പോയ ആദർശ ധീരനെ ഒടുവിൽ വിവരാവകാശ കമ്മീഷണർ എങ്കിലും ആക്കിയ ആശ്വാസത്തിൽ സിപിഐ; ഗാന്ധി ഭവനിൽ അഭയം തേടുന്ന മഹാന്മാരുടെ പട്ടികയിൽ ഒരാൾ കൂടി
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: വി എസ് അച്യുതാനന്ദന്റെ കാലത്ത് കടുത്ത എതിർപ്പുകളെ അവഗണിച്ചാണ് സോണി ബി തെങ്ങമം എന്ന യുവ നേതാവിനെ സിപിഐ നേതൃത്വം വിവരാവകാശ കമ്മീഷണറാക്കിയത്. സ്വത്ത് ഒന്നുമില്ലാത്ത രാഷ്ട്രീയ നേതാവിനെ എങ്ങനെ കമ്മീഷണറാക്കുമെന്നതായിരുന്നു വിവാദം. നിയമനത്തിന് നൽകിയ അപേക്ഷയിൽ തനിക്ക് സ്വത്തൊന്നും ഇല്ലെന്ന് കുറിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണം. സിപിഐയുടെ ആറുപതുകളിലേയും ഏഴുപതുകളിലേയും ഗർജ്ജിക്കുന്ന സിംഹം തെങ്ങമം ബാലകൃഷ്ണനെന്ന മുൻ എംഎൽഎയുടെ മകന് സ്വത്തൊന്നുമില്ല. ആർക്കും വിശ്വസിക്കാൻ കഴിയാത്ത കാര്യം.
അച്ഛന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തിയ സോണി സിപിഐ. കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു.എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. എ.ഐ.എസ്.എഫിലൂടെയാണ് പൊതുരംഗത്തെത്തിയത്. എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.സിപിഐ ദേശീയ ജനറൽ സെക്രട്ടറി എ.ബി. ബർദാന്റെ സെക്രട്ടറിയുമായിരുന്നു. എന്നിട്ടും അനർഹ്മായതൊന്നും സോണി സമ്പാദിച്ചില്ല. ഇതിനുള്ള അംഗീകാരമായിരുന്നു വിവരാവകാശ കമ്മീഷണർ സ്ഥാനം. എന്നാൽ അതിനുമപ്പുറത്ത് ഒരു കാര്യം സിപിഐയ്ക്ക് മുന്നിലുണ്ടായിരുന്നു. അത്യപൂർവ്വ രോഗത്തിനുടമയായ സോണിയെ സഹായിക്കുക. അങ്ങനെ യുവാക്കളെ ഹരം കൊള്ളിച്ച തീപ്പൊരി നേതാവ് വിവരാവകാശ കമ്മീഷണറായി. തലച്ചോറിൽ നിന്ന് സന്ദേശങ്ങൾ കാലിലേക്ക് എത്തുന്നില്ലെന്നതായിരുന്നു രോഗാവസ്ഥ. അതുകൊണ്ട് തന്നെ നടക്കുമ്പോൾ എപ്പോൾ വേണമെങ്കിലും മറിഞ്ഞു വീഴും. ശ്രീ ചിത്രയുടെ ചികിൽസയ്ക്ക് ലക്ഷങ്ങൾ ചിലവുണ്ടായിരുന്നു. ഒരു ഇഞ്ചക്ഷന് ലക്ഷങ്ങൾ ചെലവ്. ഈ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനായിരുന്നു വിവരാവകാശ കമ്മീഷണറാക്കിയത്.
അസുഖത്തിനിടയിലും മുടങ്ങാതെ ഓഫീസിലെത്തി. ഫയലുകളിൽ തീർപ്പു കൽപ്പിച്ചു. കാറിൽ യാത്ര. കസേരയിലേക്ക് മറ്റുള്ളവരുടെ സഹായത്തോടെ എത്തിയായിരുന്നു പ്രവർത്തനം. ഇതിനിടെയിൽ രോഗം ശരീരത്തേയും ബാധിക്കാൻ തുടങ്ങി. ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തുമ്പോൾ സോണി പൂർണ്ണമായും കിടപ്പിലാണ്. തെങ്ങമം ബാലകൃഷ്ണനെന്ന സത്യസന്ധനായ രാഷ്ട്രീയക്കാരന്റെ യഥാർത്ഥ പിന്തുടർച്ചാവകാശികളായിരുന്നു മക്കളും. അതുകൊണ്ട് തന്നെ സോണിയെ പോലെ അദ്ദേഹത്തിന്റെ സഹോദരിമാർക്കും സമ്പാദ്യങ്ങളൊന്നുമില്ല. സഹോദരനെ അസുഖകാലത്ത് സഹായിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ ഇവിടെ അവർക്കും നിശബ്ദരായി നോക്കി നൽക്കാനെ കഴിയുന്നുള്ളൂ. ഭാര്യയ്ക്ക് തിരുവനന്തപുരത്ത് വഞ്ചിയൂർ കോടതിയിലാണ് ജോലി. ശരീരവും തളർന്നതോടെ പൂർണ്ണ കിടപ്പിലേക്ക് മാറേണ്ട സോണിയുടെ ശാരീരികാവസ്ഥയിൽ ഭാര്യും കുട്ടിയും ഒപ്പമുണ്ട്. അമ്പതുകാരന്റെ ഈ ദുരിതകാലം തിരിച്ചറിഞ്ഞാണ് പത്തനാപുരം ഗാന്ധിഭവന്റെ ഇടപെടൽ.
ആരുമില്ലാത്ത അശരണരുടെ കേന്ദ്രമാണ് പത്തനാപുരത്തെ ഗാന്ധിഭവൻ. മക്കൾ തിരിഞ്ഞു നോക്കാത്ത സിപിഐയുടെ മുൻ എംഎൽഎ വരെ അന്തേവാസികളായുണ്ട്. ഇവിടെ സോണി ബി തെങ്ങമം വ്യത്യസ്തനാണ്. ഭാര്യയും ബന്ധുക്കളുമെല്ലാം പത്തനാപുരത്തെ ഗാന്ധിഭവനിൽ സോണി ബി തെങ്ങമെത്തെ പരിചരിക്കാനുണ്ട്. സിപിഐ നേതാക്കളും എത്തുന്നു. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പോലും രോഗാവസ്ഥ ചോദിച്ചറിയാൻ ഫോൺ വിളിക്കുന്നു. സോണിക്ക് വേണ്ട പരിചരണം ഒരുക്കാനാണ് ഗാന്ധിഭവൻ തീരുമാനം. ഇതിനായി ചികിൽസയ്ക്കും പരിചരണത്തിനുമായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. ഗാന്ധിഭവനുമായി തെങ്ങമം ബാലകൃഷ്ണന് ഏറെ അടുപ്പമുണ്ടായിരുന്നു. എന്നും സഹായിയും കരുത്തുമായി നിലകൊണ്ടു. തീപ്പൊരി പ്രസംഗവുമായി മനസ്സുകളെ സോണി കീഴടക്കുമ്പോഴും പത്തനാപുരത്തെ അശരണരെ മറന്നില്ല. അതുകൊണ്ട് കൂടിയാണ് സോണിക്ക് സമാധാനമായി വിശ്രമിക്കാനും മറ്റും ഗാന്ധി ഭവനിൽ അവസരമൊരുക്കുന്നത്. സോണിയുടെ ശാരീരികാവസ്ഥയറിഞ്ഞപ്പോൾ കുടുംബത്തോട് ഇങ്ങോട്ട് വരണമെന്ന് പത്താനാപുരം ഗാന്ധിഭവന്റെ എല്ലാമെല്ലാമായ സോമരാജൻ ആവശ്യപ്പെടുകയായിരുന്നു. അത് നിരസിക്കാൻ ആ കുടുംബത്തിനുമായില്ലെന്നതാണ് യാഥാർത്ഥ്യം.
അന്തേവാസിയായല്ല സോണി ബി തെങ്ങമം ഗാന്ധി ഭവനിൽ എത്തിയതെന്ന് സോമരാജൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. ഇപ്പോൾ ശരീരം തളർന്ന് സംസാര ശേഷി നഷ്ട്ടപ്പെട്ട സോണി ബി തെങ്ങമം അസുഖം ബാധിച്ചതിനാലല്ല ഇവിടെ വന്നത്. അദ്ദേഹത്തിന്റെ അച്ഛന്റെ കാലം മുതൽ ഇവിടെ വരുമായിരുന്നു. ഗാന്ധിഭവൻ അധികൃതർ തന്നെ അങ്ങോട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് ഇവിടെ ചികിത്സയും ശുശ്രൂഷ നൽകുന്നതിനുമായി സോണിയുടെ ഭാര്യയുടെ സമ്മതത്തോടെയാണ് ഇവിടേക്ക് കൊണ്ട് വന്നത്. ഒരു ലക്ഷത്തിൽ ഒരാൾക്ക് വരുന്ന രോഗമാണ് സോണി ബി തെങ്ങമത്തിന് പിടിപെട്ടിരിക്കുന്നത്. വിവരാവകാശ കമ്മീഷണറായി പ്രവർത്തിക്കുമ്പോൾ തന്നെ വീൽചെയറിലായിരുന്നു അദ്ദേഹം ജോലികൾ ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പരിചരണത്തിന് ഭാര്യയെ സഹായിക്കാൻ പ്രത്യേകം ആൾക്കാരേയും ഗാന്ധിഭവൻ നിയോഗിച്ചിട്ടുണ്ട്-സോമരാജൻ വിശദീകരിച്ചു.
എംഎൽഎയായിരുന്ന അച്ഛൻ തെങ്ങമം ബാലകൃഷ്ണന്റെ പാത പിന്തുടർന്നാണ് സോണിയും രാഷ്ട്രീയത്തിൽ സജീവമായത്. നാലാം കേരള നിയമസഭയിലായിരുന്നു തെങ്ങമം ബാലകൃഷ്ണൻ സിപിഐയെ പ്രതിനിധീകരിച്ചത്. ജനയുഗത്തിൽ സബ് എഡിറ്ററും ദീർഘകാലം പത്രാധിപരുമായിരുന്നു ബാലകൃഷ്ണൻ. മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയ്ക്കും ഉപമുഖ്യമന്ത്രിയായ ആർ.ശങ്കറിനും എതിരെ അഴിമതി ആരോപണം ഉന്നയിച്ച് തെങ്ങമം എഴുതിയ റിപ്പോർട്ടുകൾ ശ്രദ്ധേയങ്ങളായിരുന്നു. 1970 ൽ അടൂർ നിന്ന് സിപിഐ സ്ഥാനാർത്ഥിയായി നാലാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു. 2013 ജൂലൈയിലായിരുന്നു തെങ്ങമം ബാലകൃഷ്ണൻ മരിച്ചത്. രാഷ്ട്രീയ പ്രവർത്തനത്തിനിടെ സമ്പാദിക്കാൻ മറന്ന രാഷ്ട്രീയക്കാരനായിരുന്നു തെങ്ങമം. സോണിയും രാഷ്ട്രീയത്തിൽ പലതുമാകുമെന്ന് പ്രതീക്ഷിച്ചു. അപ്പോഴാണ് വില്ലനായി രോഗമെത്തിയത്. ഇതോടെയാണ് വിഎസിന്റെ കാലത്ത് വിവരാവകാശ കമ്മീഷണറാക്കിയത്.
ഇതിനിടെ സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണി ബി തെങ്ങമത്തിന്റെ നിയമനം നിയമവിരുദ്ധമാണെന്നതിന് തെളിവുമായി ചിലരെത്തി. വിചിത്രന്യായമാണ് അന്ന് നിരത്തിയത്. പാപ്പരായ ഒരാൾക്ക് കമ്മീഷണറായി നിയമനം നേടാൻ അർഹതയില്ലെന്നാണ് വിവരാവകാശ നിയമം. എന്നാൽ സോണി ബി തെങ്ങമം സംസ്ഥാന വിവരാവകാശ കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ തനിക്ക് സ്വത്തുക്കളൊന്നുമില്ലെന്നാണ് കാണിച്ചിരിക്കുന്നത്. വിവരാവകാശനിയമം സെക്ഷൻ (17(3)(മ)) പ്രകാരം പാപ്പാരായി പ്രഖ്യാപിക്കപ്പെട്ടവർക്ക് ഈ സ്ഥാനത്ത് തുടരുന്നത് വിലക്കിയിട്ടുണ്ട്. 17(3(യ) പ്രകാരം ശാരീരികമോ മാനസികമായി ജോലി ചെയ്യാൻ കഴിവില്ലാത്തവർ തൽസ്ഥാനത്തു തുടരുന്നെങ്കിൽ അവരെ നീക്കാൻ സുപ്രീംകോടതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പിൻബലത്തിൽ ഗവർണറെ അധികാരപ്പെടുത്തുന്നു. വിവരാവകാശ കമ്മീഷൻ വെബ്സൈറ്റിൽ കമ്മീഷണർമാർ തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തുന്നുണ്ട്. സോണി ബി. തെങ്ങമം സ്വമേധയാ വെളിപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം പാപ്പരാണ്. പാപ്പരാണെന്ന് സ്വയം പ്രഖ്യാപിച്ചതിനാൽ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാൻ യാതൊരു അർഹതയുമില്ലെന്ന് വ്യക്തമാണ്. നിയമനം നടത്തുമ്പോൾ സോണി ബി. തെങ്ങമം ജോലി ചെയ്യാൻ പറ്റാത്തവിധം രോഗബാധിതനായിരുന്നു-ഇങ്ങനെ പോയി വാദങ്ങൾയ
സോണി ബി തെങ്ങമം സിപിഐയുടെ കൊല്ലം ജില്ലാസെക്രട്ടറിയും സംസ്ഥാനസമിതിയംഗവുമായിരുന്നു. വിവരാവകാശ കമ്മീഷനായി നിയമിതനായതിന്റെ തലേദിവസമാണ് പാർട്ടി സ്ഥാനങ്ങൾ ഇദ്ദേഹം രാജിവെക്കുന്നത്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവർത്തകർ ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. നേരത്തെ സോണി ബി. തെങ്ങമത്തിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി എതിർത്തിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിട്ടും സോണി ബി തെങ്ങമം കമ്മീഷണറായി തുടരുകയാണ് എന്നിങ്ങനെ പലവാദങ്ങളും എത്തി. സോണി ബി തെങ്ങമത്തിന്റെ നിയമനകാലത്ത് അതിനെ രാഷ്ട്രീയമായി എതിർത്ത ഉമ്മൻ ചാണ്ടി പോലും മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ രോഗാവസ്ഥയും മറ്റും തിരിച്ചറിഞ്ഞ് ഒപ്പം നിന്നുവെന്നതാണ് വസ്തുത.
1948 മുതൽ കമ്മ്യൂണിസ്റ്റ് ആശയപ്രചാരകനായിരുന്നു തെങ്ങമം ബാലകൃഷ്ണൻ. കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ സിപിഐയിൽ നിലയുറപ്പിച്ച തെങ്ങമം ബാലകൃഷ്ണൻ 1970ൽ അടൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977 വരെ നിയമസഭംഗമായിരുന്നു, 1981 മുതൽ 87 വരെ പബ്ലിക് സർവീസ് കമ്മിഷനിൽ അംഗമായിരുന്നു. ഗ്രന്ഥശാല സംഘത്തിനായി ദീർഘകാലം പ്രവർത്തിച്ച തെങ്ങമത്തിന്റെ നേതൃത്വത്തിലായിരുന്നു കടപ്പാക്കട കേന്ദ്രീകരിച്ച് സ്പോർട്സ് ക്ലബും റീഡിങ് റൂമും നിർമ്മിച്ചത്. സിപിഐ മുഖപത്രമായ ജനയുഗത്തിൽ മുപ്പത് വർഷത്തോളം എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. എന്നിട്ടും മക്കൾക്കായി ഈ നേതാവ് ഒന്നും കരുതിയില്ല. സിപിഐയുടെ മുതിർന്ന നേതാവ് എബി ബർദ്ദന്റെ വിശ്വത്നായിരുന്ന സോണിയും അച്ഛനെ പോലും രാഷ്ട്രീയത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. അതുകൊണ്ട് തന്നെ സമ്പാദ്യത്തിൽ പാപ്പരുമായി. സിപിഐയുടെ യുവജനപ്രസ്ഥാനത്തിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം വരെ പോരാട്ട വഴിയിലൂടെയായിരുന്നു സോണി എത്തിയത്. പല കരുത്തുറ്റ സമരങ്ങൾക്കും പാർലമെന്റിലേക്ക് എഐവൈഎഫിനെ നയിച്ചു.
തൊഴിൽ മൗലികാവകാശമാക്കുക, വാഗ്ദാനം ചെയ്ത ഒരു കോടി വാർഷിക തൊഴിൽദാന പദ്ധതി നടപ്പാക്കുക, നിയമനനിരോധനം പിൻവലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, ഇറക്കുമതിനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി പൊരുതുക, അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യമുയർത്തിയുള്ള ദേശീയ പ്രക്ഷോഭത്തിനും നേതൃത്വം നൽകി. ഗോഡ് ഫാദർമാർ ആരുമില്ലാത്തതിനാൽ യുവത്വകാലത്ത് എംഎൽഎയോ എംപിയോ ആകാൻ കഴിഞ്ഞില്ല. അതെല്ലാം ഉൾക്കൊണ്ടായിരുന്നു വി എസ് സർക്കാരിന്റെ കാലത്ത് സോണിയെ സിപിഐ വിവരാവകാശ കമ്മീഷണറാക്കിയത്. അത് ചെയ്തില്ലായിരുന്നുവെങ്കിലും ഇതിലും മോശമായേനെ ഈ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്