എത്ര അത്യാവശ്യമുണ്ടെങ്കിലും ദയവായി ഉറക്കമിളച്ച് വണ്ടി ഓടിക്കരുതേ; ഒന്നുമയങ്ങുമ്പോൾ പൊലിയുന്നത് സ്വപ്നങ്ങളുടെ ചിറകിൽ സഞ്ചരിക്കുന്ന ജീവിതങ്ങൾ; പ്രതീക്ഷകളുമായി നടന്ന വിജിയുടെ മടക്കം ഓർമ്മിപ്പിക്കുന്നത്
തിരുവനന്തപുരം: വണ്ടി ഓടിക്കുമ്പോൾ ഉറക്കമെത്തിയാൽ പിന്നെ ഡ്രൈവിങ് വേണ്ട. ഉറക്കത്തെ തോൽപ്പിച്ച് യാത്ര തുടരുന്നത് ചെന്നെത്തുന്നത് മിക്കപ്പോഴും അപകടങ്ങളിലാണ്. അതുകൊണ്ട് തന്നെ ഈ കരുതലിൽ നമുക്ക് വാഹനമോട്ടിക്കാം. വാഹനം ഓടിക്കുന്നവർ ഉറങ്ങിപോകുന്നതു മൂലമുണ്ടാകുന്ന വാഹനാപകടങ്ങൾ ദേശീയപാതകളിൽ തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ. ഈ മാസം തന്നെ വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം പത്തിലധികമാണ്. തിരുവനന്തപുരം കുളത്തൂർ സ്വദേശി വിജിയും ഭർത്താവ് സമീർ കുമാറും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് വിജി ഒടുവിലെത്തെ സംഭവം.
തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. വിജി സംഭവസ്ഥലത്ത് തന്നെ വച്ച് മരിച്ചു. കാസർഗോഡ് കേന്ദ്രസർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇരുവരും. ബുധനാഴ്ച രാത്രിയിൽ കാസർഗോഡേക്ക് തിരിച്ച ഇവരുടെ കാർ അപകടത്തിൽ പെട്ടതിന്റെ കാരണം വാഹനം ഓടിച്ചിരുന്ന ഭർത്താവ് സമീർ കുമാർ ഉറങ്ങി പോയതാണ്. കാര്യവട്ടം കാമ്പസിലെ സെമിനാർ ഹാളിൽ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും മുന്നിൽ അനുഭവങ്ങൾ പങ്കുവച്ച് ഭർത്താമൊത്തുള്ള മടക്കയാത്രയിലാണ് വിജി സമീറിനെ വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയായത്. നാലു വയസുള്ള ആഭയും ഒരു വയസുള്ള അഭിനവിനെയും തനിച്ചാക്കി വിജി യാത്ര പറഞ്ഞപ്പോൾ പൊലിഞ്ഞത്, ഒരു കൊച്ചു കുടുംബത്തിന്റെ സ്ന്തോഷവും സ്വപ്നങ്ങളുമാണ്.
കാര്യവട്ടം ഗവ. കോളേജിലെ ആദ്യ ബാച്ചിലെ ആദ്യ റാങ്കുകാരിയായ വിജിയുടെ (33) അകാലത്തിലുള്ള വിടവാങ്ങലിന്റെ ആഘാതത്തിലാണ് കാമ്പസിലെ ഗവേഷണ വിദ്യാർത്ഥികളും അദ്ധ്യാപകരും. പ്രിയ കൂട്ടുകാരെ, നിങ്ങൾ സ്വപ്ന ലോകത്തെ രാജാക്കന്മാരും രാജകുമാരികളുമാകണം. ചിറകുവച്ച് പറക്കാൻ ശ്രമിക്കണം, എങ്കിലേ ഉന്നതങ്ങളിലെത്താൻ കഴിയൂ. ഉന്നത ബിരുദവും ഡോക്ടറേറ്റും എടുത്താൽ തീരുന്നതല്ല ജീവിതലക്ഷ്യങ്ങൾ, അവ സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുന്നു എന്ന അവബോധം ഓരോ കാൽവയ്പിലും പ്രകടമാകണംകാര്യവട്ടം കാമ്പസിലെ സെമിനാർ ഹാളിൽ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും മുന്നിൽ അനുഭവങ്ങൾ പങ്കുവച്ച ശേഷമായിരുന്നു മരണത്തിലേക്കുള്ള വിജിയുടെ യാത്ര. ഭർത്താവ് ഷമീർകുമാറിനും സാരമായി പരിക്കേറ്റു.
പഠനത്തിൽ മിടുക്കിയായിരുന്ന ഓരോ ക്ലാസും റാങ്കോടെയാണ് പാസായത്. കേരള യൂണിവേഴ്സിറ്റിയിൽ ബി.എസ്സിക്കും എം.എസ്സിക്കും റാങ്കോടെ പാസായി. എം.ഫിൽ കഴിഞ്ഞ് കാര്യവട്ടത്തെ ബയോകെമിസ്ട്രി വിഭാഗത്തിൽ നിന്ന് മികച്ച വിജയത്തോടെ പിഎച്ച്.ഡി കരസ്ഥമാക്കി. പിഎച്ച്.ഡിയിൽ തന്നോടൊപ്പം മത്സരിച്ച് പഠിച്ച തക്കല സ്വദേശിയായ ഷമീറിനെ പിന്നീട് ജീവിത പങ്കാളിയുമാക്കി. പിഎച്ച്.ഡിയിലെ മികച്ച വിജയത്തെ തുടർന്ന് വിജിക്കും ഷമീറിനും അമേരിക്കൻ ഫെലോഷിപ്പും ഇസ്രയേലിലെ പ്രശസ്തമായ വൈസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫെലോഷിപ്പും ലഭിച്ചിരുന്നു. അങ്ങനെ പ്രതീക്ഷകളുടെ ലോകത്ത് സഞ്ചരിച്ച വിജിയാണ് അകാലത്തിൽ വിടപറയുന്നത്.
ദേശീയ പാതയിൽ സംഭവിക്കുന്ന വാഹനാപകടങ്ങളിൽ ഭൂരിഭാഗവും ഡ്രൈവർമാർ ഉറങ്ങി പോകുന്നത് മൂലമാണ്. ഭൂരിഭാഗം വാഹനാപകടങ്ങളും സംഭവിക്കുന്നത് പുലർച്ചെ ആണെന്നുള്ളതുമാണ് മറ്റൊരു സംഗതി. ചൊവ്വാഴ്ച കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന ദീപ ശശിധരൻ ആണ് മരിച്ചത്. പുലർച്ച അഞ്ചു മണിയോടെ കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ മിനി ലോറി വന്ന് ഇടിക്കുകയായിരുന്നു മിനിലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം. കാറിൽ സഞ്ചരിച്ചിരിച്ചിരുന്ന മറ്റു യാത്രക്കാർക്ക് ഗുരുതര പരിക്കുകളുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം കർണാകയിലെ വിരാജ് പേട്ടയിലും ചിക്മംഗലൂരിലും പുലർച്ചെയുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ 5 മലയാളികളാണ് മരിച്ചത്.
അശ്രദ്ധയും അമിതവേഗതയും വാഹനം ഓടിക്കുന്ന വ്യക്തി ഉറങ്ങി പോകുന്നതുമാണ് ദേശീയ പാതകളിൽ നടക്കുന്ന അപകടങ്ങളുടെ പ്രധാനകാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ദേശീയ പാതകളിൽ നടക്കുന്ന അപകടങ്ങളിൽ വാഹനങ്ങൾ പൂർണമായും തകരുകയും യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതും യാത്രക്കാരെ രക്ഷിക്കുന്നതിന് പലപ്പോഴും വിലങ്ങു തടിയാകാറുണ്ടെന്ന് ഹൈവേ പൊലിസ് പെട്രോളിങ് എസ്.ഐ.മനോഹരൻ പറയുന്നു. അപകടങ്ങൾ കൂടുതലും നടക്കുന്ന വിജനപ്രദേശങ്ങളിൽ ആയതിനാൽ രക്ഷാപ്രവർത്തനവും അടിയന്തര ചികിത്സയും പലപ്പോഴും വൈകാറുണ്ട്. രാത്രി യാത്രകളിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും അപകടങ്ങൾ വർധിക്കാനിടയാകുന്നു.
ഫെബ്രുവരി 18ന് തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചിരുന്നു. മലപ്പുറത്ത് നിന്നും വിനോദയാത്രയ്ക്ക് പോയ 12 അംഗസംഘം സഞ്ചരിച്ചിരുന്ന വാൻ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സംഘത്തിലെ മൂന്നു പേർ തൽക്ഷണം മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന വലിയാട് സ്വദേശി നജീബ് 2 ദിവസം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ വച്ച് മരിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 31ന് കൊല്ലം ജില്ലയിലെ ചാത്തന്നൂരിനടുത്ത് ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിലെ ആറ് വിദ്യാർത്ഥികൾ മരിച്ചിരുന്നു.
പുതുവർഷം ആഘോഷിക്കാനായി കൂട്ടുകാർ നിക്സൺ എബി മാത്യുവിന്റെ മാരുതി ആൾട്ടോ കാറിൽ വർക്കല ബീച്ചിൽ പോയിരുന്നു. പുതുവർഷ ആഘോഷം കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽപെട്ട കാറിൽ നിന്ന് ഇവരെ പുറത്തെടുക്കുമ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. ഈ അപകടവും പുലർച്ചെയാണ് നടന്നത്. ഈ ദുരന്തത്തിന്റെ ആഘാതത്തിൽ കോളേജും ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും സഹോദരങ്ങളും ഇതുവരെയും മോചിതരായിട്ടില്ല.
' മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക, ദീർഘദൂരയാത്ര ചെയ്യുമ്പോൾ ഡ്രൈവിങ് അറിയാവുന്ന ഒന്നിലധികം കൂട്ടാൻ ശ്രമിക്കുക അതിനു സാധിച്ചില്ലെങ്കിൽ യാത്രയ്ക്ക് ഇടവേളകൾ നൽകി വിശ്രമിച്ച് യാത്ര തുടരുക, റോഡിൽ വാഹനങ്ങൾ ഇല്ലെങ്കിലും അമിതവേഗത ഒഴിവാക്കുക, യാത്ര ചെയ്യുമ്പോൾ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കുക. ഇത്തരം നിർദേശങ്ങൾ പാലിച്ചാൽ സ്വന്തം ജീവനും ഒപ്പമുള്ളവരുടെ ജീവനും രക്ഷിക്കാം. പക്ഷെ എല്ലാവർക്കും ഇക്കാര്യങ്ങൾ അറിയാമെങ്കിലും ബോധപൂർവം മറക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും' ഐ.ജി.മനോജ് എബ്രഹാം പറയുന്നു.
റോഡിലെ മീഡിയനുകളും സൈൻബോർഡുകളിലും നിയമങ്ങൾ എഴുതിവച്ചിരിക്കുന്നത് നിങ്ങളെ ഓർമപ്പെടുത്താനാണ് ജീവിതത്തിന്റെയും വിലയും നിങ്ങളെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെയും. ഒരൽപം വേഗത കുറച്ചിരുന്നെങ്കിൽ, മദ്യപിച്ചില്ലായിരുന്നെങ്കിൽ, ഉറങ്ങിയില്ലായിരുന്നെങ്കിൽ........എന്ന് പിന്നീട് ചിന്തിക്കുമ്പോൾ നഷ്ടബോധം ഉണ്ടാകാതിരിക്കാൻ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
Stories you may Like
- തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: സി വിജിൽ വഴി ലഭിച്ചത് 1,07,202 പരാതികൾ
- കണ്ണൂരിൽ എസ്ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ
- കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പിയുടെ വാഹനം കടമുറിയിൽ ഇടിച്ചു കയറി
- വിജിൻ-എസ് ഐ തർക്കത്തിൽ രാഷ്ട്രീയ തീരുമാനം നിർണ്ണായകം
- യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് ഫർസീൻ മജീദ് ബഹിഷ്കരിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്