ഒൻപതിൽവച്ചു സഹപാഠിക്ക് അഞ്ചു സെന്റ് നൽകി തുടക്കം; പ്ലസ് ടുവില്‍ താങ്ങായതു രണ്ടു സുഹൃത്തുക്കൾക്കും; രണ്ടു സ്ത്രീകൾക്കും തലചായ്ക്കാൻ ഇടം നൽകി; സഹായിക്കാനെത്തിയ അമേരിക്കക്കാരനോടു പറഞ്ഞതും കൂട്ടുകാരന്റെ കാര്യം; പ്രാരാബ്ധങ്ങൾക്കിടയിലും പതിനേഴുകാരൻ ഗിരീഷ് വീടില്ലാത്തവരുടെ ദൈവമാകുന്നത് ഇങ്ങനെ
എം എസ് സനിൽകുമാർ
കൊടുമൺ: വേദനിക്കുന്നവർക്കും സങ്കടപ്പെടുന്നവർക്കുംവേണ്ടി ഒരു +2 വിദ്യാർത്ഥിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും. പത്തനംതിട്ട ജില്ലയിൽ കൊടുമൺ പുതുമലയിൽ ഗിരീഷ് ഭവനത്തിൽ ഗിരീഷിനോട് സംസാരിക്കുമ്പോൾ അത് നമുക്ക് ബോധ്യമാകും. രണ്ടുമുറി ഷീറ്റിട്ട വീട്ടിൽ അച്ഛനോടും അമ്മയോടും അനിയനോടുമൊപ്പം ദാരിദ്ര്യത്തോട് പടവെട്ടി ജീവിക്കുമ്പോഴും ഗിരീഷ് സഹപാഠികളായ, സ്വന്തമായി സ്ഥലമില്ലാത്ത, വീടില്ലാത്ത രണ്ടുകുട്ടികൾക്ക് സൗജന്യമായി സ്വന്തം കുടുംബസ്വത്തിൽ നിന്ന് ഏഴര സെന്റ് ദാനമായി നൽകി. അവിടെ വീടുവെയ്ക്കാൻ പണംസ്വരൂപിച്ച് നൽകി. കൊടും ദാരിദ്ര്യത്തിലും രോഗാവസ്ഥയിലും കഴിയുന്ന രണ്ട് അമ്മമാർക്ക് വീടുവച്ച് നൽകി. പത്രങ്ങളിൽ വായിക്കുന്ന വ്യവസായ പ്രമുഖരുടെ ദാനവ്യവസായത്തേക്കാൾ എത്രയോ മുകളിലാണ് ഈ കുട്ടിയുടെ മനസ്സ്. ഗിരീഷിന്റെ കഥയിലേക്ക്.
അടൂർ പറക്കോട് ബോയ്സ് ഹൈസ്കൂളിൽ ഒമ്പതാംക്ലാസിൽ പഠിക്കുമ്പോഴാണ് സഹപാഠിയായ കണ്ണനെന്ന കുട്ടി ഗിരീഷിന്റെ മനസ്സിലേക്ക് കയറിവരുന്നത്. ഒരുവീടിന്റെ തൊഴുത്തിലാണ് കണ്ണൻ താമസിച്ചിരുന്നത്. ഒപ്പം അമ്മയും അനിയനും. കനത്ത ദാരിദ്ര്യത്തിലായിരുന്നു കണ്ണന്റെ പശുത്തൊഴുത്തിലെ ജീവിതം. കണ്ണന്റെ കദനകഥ അറിഞ്ഞ് സ്കൂൾ അധികൃതർ കണ്ണന് വീടുവച്ച് നൽകാൻ തീരുമാനിക്കുന്നു. അത്യാവശ്യം പണമൊക്കെ സമാഹരിച്ചപ്പോഴാണ് കണ്ണന്റെ കുടുംബത്തിന് സ്വന്തമായി സ്ഥലമില്ലായെന്ന യാഥാർത്ഥ്യം മനസ്സിലാകുന്നത്. സ്ഥലംവാങ്ങാനുള്ള പണംകൂടി സമാഹരിക്കാൻ സ്കൂൾ അധികൃതർക്ക് കഴിഞ്ഞില്ല. ഈ സമയത്താണ് ഗിരീഷ് ഈ വിവരം അറിയുന്നത്. പിന്നെ ഗിരീഷ് പുറകോട്ട് നോക്കിയില്ല. നേരെ സ്വന്തം മുത്തശ്ശി രമണിയെ പോയിക്കണ്ടു. രമണിക്ക് സ്വന്തമായി കുറച്ച് സ്ഥലമുണ്ട്. അതിൽനിന്ന് അഞ്ച് സെന്റ് സ്ഥലം കണ്ണന് വീടുവെക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ടു.
ഗിരീഷിന്റെ നിരന്തരമുള്ള അഭ്യർത്ഥനയ്ക്കും വഴക്കിനുമൊടുവിൽ മുത്തശ്ശി സമ്മതം മൂളി. അങ്ങനെ കണ്ണന് വീടുവെയ്ക്കാൻ അഞ്ച് സെന്റ് സ്ഥലം ഗിരീഷിന്റെ കുടുംബ ഓഹരിയിൽ നിന്ന് ദാനമായി നൽകി. അവിടെ സ്കൂൾ അധികൃതർ കണ്ണനും കുടുംബത്തിനും വീടുവച്ച് നൽകി. കാലം കഴിഞ്ഞു. ഗിരീഷ് +2വിന് അടൂർ ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്നു. അപ്പോഴാണ് സ്കൂളിലെ ഒരു കുട്ടിയുടെ കഥ ഗിരീഷ് അറിയുന്നത്, കാർത്തിക്. അകന്ന ബന്ധത്തിൽപ്പെട്ട ഒരാളിന്റെ വീടിന്റെ മൂലയ്ക്ക് ടാർപ്പ വലിച്ചുകെട്ടി താമസിക്കുകയാണ് കാർത്തിക്കും കുടുംബവും. അച്ഛൻ രോഗാവസ്ഥയിൽ. വല്ലപ്പോഴും കൂലിപ്പണിക്കുപോകുമ്പോൾ കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. മഴപെയ്താൽ ചോർന്നൊലിക്കുന്ന ദൈന്യത. കാർത്തിക്കിന്റെ അവസ്ഥ ഗിരീഷിനെ കണ്ണീരിലാഴ്ത്തി. അങ്ങനെ ഗിരീഷ് വീണ്ടും മുത്തശ്ശിയെക്കാണാനെത്തി.
ഒരു രണ്ടര സെന്റ് സ്ഥലംകൂടി വേണം. കാർത്തിക് എന്ന കുട്ടിക്ക് വീടുവെയ്ക്കാനാണ്. ഗിരീഷിന്റെ ബഹളം കൂടിയപ്പോൾ അതിനും മുത്തശ്ശി വഴങ്ങി. അങ്ങനെ കാർത്തിക്കിന് ഗിരീഷിന്റെ വക സൗജന്യ സമ്മാനമായി രണ്ടരസെന്റ് സ്ഥലം. ഇനി അവിടെ വീടുവെയ്ക്കണം. അതിനും ഗിരീഷ് തന്നെ മുന്നിട്ടിറങ്ങി. കാർത്തിക്കിന്റെ അവസ്ഥ നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ അറിയിച്ചു. പത്രങ്ങളിൽ വാർത്ത വരുത്തി. ലോക്കൽ ചാനലുകളിൽ റിപ്പോർട്ടുകൾ നൽകി. നാട്ടിൽ ഗിരീഷിന്റെ നേതൃത്വത്തിൽ പിരിവും തുടങ്ങി. ഇതിനിടെ ഒമ്പതാംക്ലാസുകാരൻ ഗിരീഷ് സഹപാഠിക്ക് വീടുവെയ്ക്കാൻ സൗജന്യമായി സ്ഥലംനൽകിയ വാർത്ത നേരത്തെതന്നെ നാട്ടിൽപാട്ടായിരുന്നു. അന്ന് ഗിരീഷിനെ കാണാൻ അങ്ങ് അമേരിക്കയിൽ നിന്ന് ചിലരെത്തുകയും ചെയ്തു. അമേരിക്കയിലെ ഗ്രേറ്റർ ഫിലാൽഡൽഫിയിലെ മലയാളി അസോസിയേഷൻകാർ. സഹപാഠിക്ക് സൗജന്യമായി സ്ഥലംനൽകിയ കൂട്ടുകാരന്റെ വീടിന്റെ അവസ്ഥ കണ്ട് അവർ ഞെട്ടി.
ഒരു ഒറ്റമുറി ഷീറ്റിട്ട വീട്ടിലായിരുന്നു ഗിരീഷിന്റെയും അനിയന്റെയും അച്ഛന്റെയും അമ്മയുടെയും താമസം. അച്ഛൻ ഓട്ടോ ഡ്രൈവർ. അമ്മയ്ക്ക് ഹോട്ടൽ ജോലി. തുച്ഛമായ വരുമാനംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റംമുട്ടിക്കാൻ പാടുപെടുമ്പോഴാണ് ഗിരീഷിന്റെ മഹത്തായ ദാനകർമ്മം നടന്നത്. മലയാളി അസോസിയേഷൻകാർ ഗിരീഷിന് നല്ല വാർത്ത വീട് വച്ചുതരാമെന്ന് ഏറ്റിട്ടാണ് മടങ്ങിപ്പോയത്. ഈ സമയത്താണ് കാർത്തിക്കിന്റെ അവസ്ഥ ഗിരീഷിന്റെ മുമ്പിലേക്കെത്തിയത്. ഗിരീഷ് പിന്നെ മടിച്ചില്ല. മലയാളി അസോസിയേഷൻകാരെ വിളിച്ചു. എനിക്ക് വീടുവേണ്ട. പകരം എന്റെ ഒരു സുഹൃത്തുണ്ട്. കാർത്തിക്. അവന് വീടുവച്ച് നൽകണം. ആദ്യമൊക്കെ അവരെതിർത്തു ഗിരീഷിന് വീടുവച്ചുനൽകാമെന്നാണ് തങ്ങൾ വാഗ്ദാനം ചെയ്തത്. ആദ്യം സ്വന്തം കാര്യം നോക്കൂ. ഗിരീഷ് വാശിവിട്ടില്ല. എന്റെകാര്യം ഞാൻ നോക്കിക്കൊള്ളാം. ഇപ്പോഴത്തെ കാര്യം എന്റെ സുഹൃത്തിന്റെ വീടാണ്. അത് നിങ്ങൾ സാധ്യമാക്കിത്തരണം. ഒടുവിൽ ഗിരീഷിന്റെ വാശിക്ക് മുന്നിൽ മലയാളി അസോസിയേഷൻകാർ വഴങ്ങി. കാർത്തിക്കിന് വീടുവെയ്ക്കാൻ മൂന്നുലക്ഷത്തിമുപ്പതിനായിരംരൂപ അവർ നൽകി.
ബാക്കിത്തുക ഗിരീഷ് നാട്ടിലോടിനടന്ന് സംഘടിപ്പിച്ചു. അങ്ങനെ ഒമ്പത് ലക്ഷംരൂപ ചെലവിൽ കാർത്തിക്കിന് വീടൊരുങ്ങി. ഗിരീഷെന്ന ചെറിയ ചെറുക്കൻ കൊടുമണ്ണിൽ ചരിത്രമെഴുതുകയായിരുന്നു. പിന്നെ ഗിരീഷിനെ തേടി വീടില്ലാത്ത പലരുമെത്തി. പലരുടെയും കഥകളുമെത്തി. ഗിരീഷ് വീടില്ലാത്തവരുടെ ദൈവമായി മാറുകയായിരുന്നു. പറക്കോട് സ്വദേശിയായ മായാദേവിയാണ് ഗിരീഷിന്റെ കാരുണ്യത്തിന്റെ അടുത്ത സ്പർശം അറിഞ്ഞത്. സ്വന്തം സ്ഥലമുണ്ട്. പക്ഷേ സ്ഥലത്ത് വീടില്ല. ഒരു ടാർപ്പ വലിച്ചുകെട്ടി കഴിയുന്ന കുടുംബം. ഭർത്താവ് ഉപേക്ഷിച്ചുപോയി. പത്താംക്ലാസിൽ പഠിക്കുന്ന മകൾ മാത്രം. പ്രമേഹംബാധിച്ച് വലതുകാൽ മുറിച്ചുമാറ്റിയ അവസ്ഥയിലാണ് മായാദേവി. മായാദേവിയുടെ അവസ്ഥ ഗിരീഷിനെ വല്ലാതെ ബാധിച്ചു. അങ്ങനെ വീണ്ടും ഗിരീഷ് നാട്ടുകാർക്കിടയിലേക്ക് ഇറങ്ങി. ഒരുലക്ഷംരൂപ സമാഹരിച്ചു. രണ്ടുമുറിയും അടുക്കളയും ശുചിമുറിയും അടങ്ങിയ ഓടിട്ട വീട് മായാദേവിക്ക് സമ്മാനിച്ചു. ആനന്ദപ്പള്ളി സ്വദേശി ലത അമ്മാളാണ് ഗിരീഷിന്റെ മുമ്പിലേക്ക് എത്തിയ അടുത്ത ഭവനരഹിത. ഇടിഞ്ഞുപൊളിഞ്ഞ ഒരുവീട്ടിൽ താമസം. ഭർത്താവ് ഉപേക്ഷിച്ചുപോയി. കൂലിപ്പണിക്ക്പോകുമായിരുന്നു ഒരിക്കൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നട്ടെല്ല് ഒടിഞ്ഞ് കിടപ്പിലായി. +2വിൽ പഠിക്കുന്ന ഒരുമകൻ മാത്രം. ബന്ധുക്കളുടെ സഹായംകൊണ്ട് കഴിഞ്ഞുകൂടുന്ന ഒരുകുടുംബം. ഗിരീഷ് വീണ്ടും ദൈവമായി. മൂന്നുലക്ഷം രൂപ സമാഹരിച്ചു. രണ്ടുമുറിയും അടുക്കളയും ശുചിമുറിയും അടങ്ങിയ വീട് ചുരുങ്ങിയ ദിവസംകൊണ്ട് ഉയർന്നുപൊങ്ങി.
ഇപ്പോൾ ഗിരീഷ് +2 കഴിഞ്ഞ് നിൽക്കുകയാണ്. ഗിരീഷിനോട് ചോദിച്ചു..... എന്താണ് ലക്ഷ്യം. ഇത്ര കരുണ എങ്ങനെ മനസ്സിൽ നിറയ്ക്കാൻ കഴിഞ്ഞു. മറുപടി ഇങ്ങനെ: ' ഈ പ്രായത്തിൽ ഓരോ മനുഷ്യനും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക. കാരുണ്യം അർഹിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റുമുണ്ട്. അവരെ കാണാതിരിക്കരുത്. നമുക്കുള്ളതിൽ ഒരു പങ്ക് അവർക്കും അർഹതപ്പെട്ടതാണ്. അതവർക്ക് നൽകാനുള്ള കരുണ മാത്രം മനസ്സിൽ സൂക്ഷിച്ചാൽ മതി. ലക്ഷ്യത്തിലേക്കുള്ള വഴി അവിടെ നമുക്ക് തുറന്നുകിട്ടും'. ഗിരീഷിന്റെ അച്ഛൻ ഹരിദാസും അമ്മ അനിതയും എട്ടാംക്ലാസുകാരൻ അനുജൻ അരുണും ഗിരീഷിന്റെ ലക്ഷ്യങ്ങൾക്കൊപ്പമാണ്. സ്വന്തംവീടിന്റെ ദാരിദ്ര്യാവസ്ഥയെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. ഷീറ്റിട്ട ഒറ്റമുറി വീടായിരുന്നു ഗിരീഷിന്റെ സമ്പാദ്യം. ഇപ്പോൾ രണ്ടുലക്ഷം രൂപ ലോണെടുത്ത് അതൊന്ന് പുതുക്കിപ്പണിതു. പുതുക്കിപ്പണി എന്നുപറഞ്ഞാൽ ഒരു മുറികൂടി പണിതു. അത്രയേയുള്ളൂ.
ലോണിന്റെ അടവും ജീവിതം നയിക്കലും ഒക്കെയായി പെടാപ്പാട് പെടുകയാണ് ഗിരീഷിന്റെ അച്ഛൻ ഹരിദാസും അമ്മ അനിതയും. ഓട്ടോ ഓടിക്കുന്നതിൽ നിന്ന് കിട്ടുന്ന ഹരിദാസിന്റെ വരുമാനവും ഹോട്ടൽ ജോലിക്കുപോകുന്ന അമ്മ അനിതയുടെ തുച്ഛമായ വരുമാനവുമാണ് ഈ കുടുംബത്തിന്റെ സമ്പാദ്യം. പിന്നെ പണവും സ്നേഹവും തൂക്കിനോക്കുമ്പോൾ കാരുണ്യത്തിന്റെ സ്നേഹസ്പർശത്തിന്റെ തട്ടിൽക്കയറി നിൽക്കുന്ന വിലപിടിച്ച മനസ്സുള്ള ഒരുമകനും.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍