സൂര്യനെല്ലിയിൽ തുടങ്ങി; പൂനയിൽ ദേശീയ ആസ്ഥാനവും ഇംഗ്ലണ്ടിൽ അന്താരാഷ്ട്ര ആസ്ഥാനവും സ്ഥാപിച്ചു; സ്വർഗ്ഗത്തിന്റെ മുത്തെന്ന് പേരിൽ യുവതി നേതൃത്വം നൽകി; കത്തോലിക്ക സഭ നിരോധിച്ച സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രധാന അജണ്ട അന്യമത വിദ്വേഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ സിറിയൻ കത്തോലിക്ക സഭയ്ക്ക് ഭീഷണിയായി ഉയരുന്നത് അതിനകത്ത് തന്നെ വളരുന്ന പ്രത്യേക സെക്ടുകൾ ആണ്. ഇവയല്ലാം തന്നെ വളരുന്നത് സഭയുടെ തണലിൽ തന്നെയാണ്. പത്തു വർഷം മുൻപ് വരെ പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾ മാത്രമാണ് സഭയ്ക്കു ബദലായി ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പത്തോളം സജീവമായ നവയുഗ പ്രസ്ഥാനങ്ങളാണ് കത്തോലിക്കാ സഭയുടെ നിലനിൽപിനു തന്നെ വെല്ലുവിളി ഉയത്തുന്നത്.
കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കവനന്റ് പീപ്പിൾ, കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വർഗ്ഗീയ വിരുന്ന്, തൃശൂർ മൂരിയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇമ്മാനുവേൽ എംപറർ, തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്പിരിറ്റ് ഇൻ ജീസസ്, കണ്ണൂർ പുളിങ്ങോം കേന്ദ്രമായി പ്രവർത്തിക്കുന്ന ദേവസ്യ മുല്ലക്കരയുടെ ചർച്ച് ഓഫ് എറ്റേണിറ്റി എന്നിവയാണ് കത്തോലിക്കാ സഭയ്ക്കു വെല്ലവിളി ഉയർത്തുന്ന നവയുഗ പ്രസ്ഥാനങ്ങൾ. ഇവയുടെയെല്ലാം തലപ്പത്ത് ഒരു കാലത്ത് വൈദികർക്കും മെത്രാന്മാർക്കും പ്രിയങ്കരരായ അൽമായർ തന്നെയാണ് എന്നതാണ് രസം. എന്നാൽ അവർ ആ അതിരു വിട്ട് വളർന്നു കഴിയുമ്പോൾ മാത്രമാണ് സഭ അപകടം മണക്കുന്നത്. ഒടുവിൽ സഭയെ മറികടന്ന് സ്വന്തം വഴിതേടുമ്പോൾ നടപടിയെടുക്കുകയാണ് ചെയ്യുക. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ സഭയ്ക്ക് ബദലായി വളർന്ന പ്രസ്ഥാനമാണ് ഇടുക്കിയിലെ സൂര്യാനെല്ലി ആസ്ഥാനമായി തുടങ്ങി പടർന്ന് പന്തലിച്ച സ്പിരിറ്റ് ഇൻ ജീസസും. ഈ സംഘനയെ നിരേധിച്ച് കൊണ്ട് കഴിഞ്ഞ ദിവസം കത്തോലിക്ക മെത്രാൻ സമിതി ഉത്തരവിറങ്ങി. സഭ പഠനങ്ങളെ ധിക്കരിക്കുന്നു എന്നത് മാത്രമല്ല അന്യമത വിദ്വേഷം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും ഈ സംഘടനയുടെ മേൽ ആരോപിക്കപ്പെടുന്നുണ്ട്.
യേശുവിന്റെ ആത്മാവ് എന്നാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന വാക്കിന്റെ അർത്ഥം. ഇത് ടോം സഖറിയയുടെ സൃഷ്ടിയായിരുന്നു. ഈ പ്രാർത്ഥനാക്കൂട്ടം ഇന്ന് ക്രൈസ്തവ രീതികളെ വെല്ലുവിളിച്ച് മുന്നേറുകയാണ്. മറ്റ് മതങ്ങളെ അധിക്ഷേപിച്ചും അവിടെയുള്ള മോശം മാതൃകകളെ പുനരവതരിപ്പിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസത്തിലേക്ക് ആളുകളെ തള്ളിവിടുകയാണ് ഈ കൂട്ടായ്മ ചെയ്തു പോന്നത്. യേശുക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഇക്കൂട്ടർ ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെയാണ് തങ്ങളുടെ സ്വർഗീയ മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്. വിശുദ്ധ കുർബാനയ്ക്കും പരിശുദ്ധ കന്യകാമറിയത്തിനും ഇവർ കത്തോലിക്കാ പരമായ പ്രാധാന്യം നൽകുന്നു. 1988 ൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ഈ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു.
1998 ൽ 'ഇതാ നിന്റെ അമ്മ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം രംഗത്തിറക്കി. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കെതിരെയും പുരോഹിതഗണത്തെ അവമതിക്കുന്നതിനും വേണ്ടിയുള്ള ധാരാളം ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ അടങ്ങിയിട്ടുണ്ട്. 2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം ത്രിശൂരിലേക്ക് മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു. തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്പിരിറ്റ് ഇൻ ജീസസിന്റെ ആരംഭകനായ ടോം സഖറിയാ തന്നെയാണ് കഴിഞ്ഞ 20 വർഷക്കാലമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സണ്ണി തോണിക്കുഴി, സ്വർഗ്ഗത്തിലെ മുത്ത് എന്ന് ഇവർ വിശേഷിപ്പിക്കുന്ന സിന്ധു തോമസ്, ബബിതാ ജോൺ എന്നിവരാണ് മറ്റു പ്രാധാനികൾ.
1996ൽ സ്പിരിറ്റ് ഇൻ ജീസസിൽ വന്ന സിന്ധു 2003 മാർച്ച് മുതൽ കർത്താവ് ഇറങ്ങിവന്ന് ഇരുപത്തിനാല് മണിക്കൂറും വിട്ടുപിരിയാതെ നിൽക്കുന്നവളായി. ഈ ലോകവും മാതാവും അൾക്ക് വെളിപാടുകൾ പറഞ്ഞുകൊടുത്ത് എഴുതിക്കുന്നു. ചിലപ്പോൾ പരിശുദ്ധരുമെത്തും-സ്പിരിറ്റ് ഇൻ ജീസസിന്റെ മാസികയായ ഇതാ നിന്റെ അമ്മ തന്നെ സ്വർഗ്ഗത്തിലെ മുത്തിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇവരെ ദൈവം പോലെ പൂജിക്കുന്നവരുമുണ്ട്. യേശുക്രിസ്തുവിനെ തന്റെ കളിക്കൂട്ടുകാരനായാണ് സിന്ധു തോമസും വിശദീകരിക്കുന്നത്. സിന്ധു തോമസിനെ ഉപയോഗിച്ച് തെറ്റായ സന്ദേശമാണ് വിശ്വാസികൾക്ക് നൽകുന്നത്. മരണവുമായും ആത്മാവുമായി ബന്ധപ്പെട്ടും ക്രൈസ്തവരിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഇവരുടെ ശ്രമം. പ്രലോഭനങ്ങളിൽ വീഴ്ത്തി ക്രൈസ്തവ വിശ്വാസികളെ കൂടുതലായി അടുപ്പിക്കുന്നു. മാജിക്കും മന്ത്രവാദക്കളങ്ങളുമെല്ലാം ഇവിടേയും നിറയുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സിന്ധു തോമസ് എന്ന സ്വർഗ്ഗത്തിലെ മുത്തിന്റെ ഇടപടെൽ.
സ്പിരിറ്റ് ഇൻ ജീസസുകാർ അവകാശപ്പെടുന്നത് അവർക്ക് മരിച്ചുപോയ ആത്മാക്കളുമായി സംസാരിക്കാൻ കഴിവുണ്ടെന്നാണ്. തങ്ങൾക്കുണ്ടാകുന്ന തോലുകളെല്ലാം ദൈവിക ദർശനങ്ങളായി വ്യാഖ്യാനിച്ച് വിശ്വാസികളെ വഴിതെറ്റിക്കുവാൻ വചനത്തെ ദുരുപയോഗം ചെയ്യുന്ന സ്പിരിറ്റ് ഇൻജീസസുകാർ എന്നാണ് സഭയുടെ വിലയിരുത്തൽ. മറ്റൊരു തെറ്റായ പഠനം ശാപത്തേക്കുറിച്ചാണ്. ജീവിച്ചിരിക്കുവരുടെ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണം മരണമടഞ്ഞ ആത്മാക്കളുടെ മോക്ഷംകിട്ടാത്ത അവസ്ഥയാണത്രെ. ശാപമേറ്റ പൂർവ്വികരുടെ ആത്മാക്കൾ മോക്ഷം കിട്ടാതെ അലയുതിനാൽ അവരെ രക്ഷിച്ച് മോചനം നൽകുതിലൂടെ മാത്രമേ ഇന്നത്ത മനുഷ്യന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും സ്പിരിറ്റ് ഇൻ ജീസസ് പറയുന്നു. ദൈവമക്കളെന്നും പിശാചിന്റെ മക്കളെന്നും മനുഷ്യവർഗ്ഗത്തെ സ്പിരിറ്റ് ഇൻ ജീസസ് രണ്ടായി തിരിച്ചിരിക്കുന്നു. തങ്ങളുടെ ഇഷ്ടങ്ങളെ പിൻതുടരുവരെ നല്ലവരെന്നും ദൈവമക്കളെന്നും വ്യാഖ്യാനിക്കുകയും മറ്റുള്ളവരെ പിശാചിന്റെ മക്കളെന്നും തിരിക്കുന്നുവെന്നും വിമർശനം സജീവമാണ്. ഈ സാഹചര്യത്തിലാണ് കത്തോലിക്കാ സഭയുടെ ഇടപെടലും നിരോധനവും. അന്യമതങ്ങളെ കളിയാക്കി വർഗ്ഗീയ ചിന്തവളർത്തുന്നു. വോട്ട് ബാങ്കാരാഷ്ട്രീയത്തിന്റെ സാധ്യതകളും തേടുന്നു.
സമാന്തര സഭകളിലേക്കു വിശ്വാസികളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് കേരളത്തിൽ കത്തോലിക്കാ സഭയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാഴ്ത്തുകയാണ്. ''രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ അവരുടെ മധ്യേ ഞാനുണ്ടായിരിക്കും'' ബൈബിൾ ഈ ബൈബിൾ വചനം ഇപ്പോൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണക്ക കേരളത്തിലെ സമാന്തര സഭകൾ. വിവിധ പെന്തക്കോസ്തക്ക പ്രസ്ഥാനങ്ങൾ, യഹോവാ സാക്ഷികൾ, സാത്താൻ ആരാധനക്കാർ എന്നിവരുടെ ഭീഷണിക്ക് പുറമേയയാണ് ഇവയുടെ വരവ്. ചില പ്രദേശങ്ങളിൽ കത്തോലിക്കാ സഭയിൽ നിന്നു വ്യാപകമായി വിശ്വാസികളെ അടർത്തിയെടുക്കാനും സമാന്തര പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞു. ചില സമാന്തര സഭകളിലുള്ള വൈദികരുടേയും കന്യാസ്ത്രീകളുടേയും സാന്നിധ്യവും കത്തോലിക്കാ സഭയ്ക്കു തലവേദനയാകുന്നുണ്ട്.
ഗ്രോട്ടോകളും പള്ളികളും എഞ്ചിനീയറിങ് കോളെജുകളും നിർമ്മിക്കുന്നതിനിടെ വിശ്വാസികളെ മനസ്സിലാക്കാൻ സഭയും സഭാധികാരികളും ശ്രമിച്ചില്ലെന്നതാണക്ക നവയുഗ പ്രസ്ഥാനങ്ങളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്കു വ്യക്തമാക്കുന്നത്. മെത്രാന്മാർക്കും വൈദികർക്കുമായി തയാറാക്കിയ പഠനരേഖയിൽ നിറഞ്ഞതും ഇത് തന്നെയായിരുന്നു. വിശ്വാസ മേഖലയിൽ രൂപപ്പെട്ട പുതിയ പ്രവണതകളെക്കുറിച്ച് ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. സ്വന്തം കടമകൾ മറന്ന് ഭൗതിക ആഗ്രഹങ്ങൾക്കു വേണ്ടി ജീവിക്കുന്ന വൈദികർക്കും സഭാനേതൃത്വത്തിനും നേരേ ആത്മവിമർശനം നടത്തുന്ന രേഖ പുതു തലമുറ വിശ്വാസ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്ന ഭീഷണികളും അവ ചെറുക്കാനുള്ള മാർഗങ്ങളും വിശദമായി പ്രതിപാദിക്കുന്നു. സഭ വിട്ടു പുറത്തുപോയവരെ ഏതു വിധേനയും സഭയിൽ തിരിച്ചെത്തിക്കണമെന്നും വിശ്വാസ പഠന സംരക്ഷണ രേഖ മുന്നറിയിപ്പു നൽകുന്നു.
മുൻകാലങ്ങളിൽ കത്തോലിക്കാ സഭയുമായോ വൈദികരുമായോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യതാസമുണ്ടായി പുറത്തു പോകുന്നവർക്കുള്ള അഭയ കേന്ദ്രങ്ങളായിരുന്നു പെന്തക്കോസ്തക്ക സഭകൾ. അതിലും വലിയ ഭീഷണിയാണ്. 1990 കൾക്കു ശേഷം ആരംഭിച്ച സഭ സെക്ടുകളെന്നു വിശേഷിപ്പിക്കുന്ന സമാന്തര സഭകളുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്. കേരളത്തിനകത്തും പുറത്തുമുള്ള സമാന്തര സഭകളുടെ ഞായറാഴ്ച ആരാധനകളിൽ പങ്കെടുക്കുന്നത് നൂറുകണക്കിനാളുകളാണ്. സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരും ഉന്നത കുടുംബത്തിൽപെട്ടവരും സമാന്തര സഭകളിലേക്കു വ്യാപകമായി ചേക്കേറുന്നുണ്ട്. അതുകൊണ്ടു തന്നെയാണക്ക ഇത്തരം സമാന്തര സഭകളുടെ വളർച്ച കത്തോലിക്കാ സഭയെ അലോരസപ്പെടുത്തുന്നതും. ഒരു കാലത്ത് പെന്തക്കോസ്തക്ക സഭകളിലുള്ള കരിസ്മാറ്റിക് പ്രാർത്ഥനകളെ സഭ വ്യാപകമായി എതിർത്തിരുന്നു.
എന്നാൽ ഇത്തരംപ്രസ്ഥാനങ്ങളിലേക്കു വിശ്വാസികൾ കൂടുതൽ ആകർഷിക്കപ്പെടുന്നുവെന്നു മനസിലാക്കിയതോടെ കത്തോലിക്കാ സഭയിലും കരിസ്മാറ്റിക് ധ്യാനങ്ങൾ വ്യാപകമായി. അന്നുവരെ സാധാരണ വിശ്വാസികൾക്കു പരിചിതമല്ലാതിരുന്നകൈകൊട്ടിയുള്ള പ്രാർത്ഥനകൾക്കും കരിസ്മാറ്റിക് ധ്യാനങ്ങൾ സാക്ഷ്യം വഹിച്ചു. പിന്നീടു കണ്ടതക്ക വ്യാപകമായി കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങൾ തുടങ്ങുന്ന കാഴ്ചയാണ്. ഇത് തന്നെയാണ് സ്പിരിറ്റ് ഇൻ ജീസസ് പോലുള്ള സംഘടനകൾക്ക് വളക്കൂറായതും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്