മരിച്ചവരുടെ ആത്മാവിനെ തിരിച്ചു വിളിച്ച് പാപങ്ങൾ പൊറുത്തു നൽകും; പൂർവ്വികരുടെ പാപം തലമുറകൾ അനുഭവിക്കണമെന്ന് പ്രചരിപ്പിച്ചു; കുരിശിന് ചുറ്റം സൂര്യൻ നൃത്തം ചെയ്യും; കർത്താവിന്റെ മലയിലേക്കുള്ള യാത്രയും വിശുദ്ധനാട് തീർത്ഥാടനവും വരുമാനമാർഗ്ഗം; ടോം സഖറിയ എന്ന കയ്യേറ്റക്കാരന്റെ സ്പിരിറ്റ് ഇൻ ജീസസ് വിശ്വാസികളെ പറ്റിക്കുന്നത് ഇങ്ങനെയൊക്കെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ടോം സഖറിയയെ ദൈവം പ്രവാചകനായി അംഗീകരിച്ചുവെന്നാണു സ്പിരിറ്റ് ഇൻ ജീസസ് അംഗങ്ങൾ അവകാശപ്പെടുന്നത്. തൃശൂർ ജില്ലയിലെ കുരിയച്ചിറയാണു സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രിയുടെ ആസ്ഥാനം. 1988ൽ ആണു ടോം സഖറിയ വചനപ്രഘോഷണം തുടങ്ങിയത്. പിന്നെ അതിവേഗ വളർച്ചയായിരുന്നു സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയ്ക്കുണ്ടായത്്.
ഇടുക്കി രൂപതയിലെ സൂര്യനെല്ലിയിൽ ആരംഭിച്ച ഈ പ്രസ്ഥാനം മറ്റ് രൂപതകളിലേക്കും കാലക്രമേണ വളർന്നു. ഇതിനിടെ ഇവയുടെ പ്രവർത്തനങ്ങളിൽ കത്തോലിക്കാ സഭയ്ക്ക് സംശയങ്ങൾ തോന്നി. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തി ഇവർക്ക് കത്തോലിക്കാ സഭ വിലക്കും ഏർപ്പെടുത്തി. യഥാർത്ഥത്തിൽ ഈ ആത്മീയതയുടെ മറവിൽ മൂന്നാറിലെ കൈയേറ്റം ഉൾപ്പെടെ കോടികളുടെ ആസ്തിയുണ്ടാക്കുകയായിരുന്നു ടോം സഖറിയ.
സ്പിരിറ്റ് ഇൻ ജീസസിന് തൃശൂരിലുള്ളത് മൂന്നുനില മണിമാളികയാണ്. അത്യാഡംബരാമാണ് ഇവിടെയുള്ളത്. ഇവിടെ കേന്ദ്രീകരിച്ച് അന്ധവിശ്വാസങ്ങളുടെ പ്രചരണമാണ് ഇവർ നടത്തുന്നതെന്ന് കത്തോലിക്കാ സഭ കണ്ടെത്തിയിരുന്നു. പൂനയിലെ ദേശീയ ആസ്ഥാനവും മാഞ്ചസ്റ്ററിലെ അന്തർദേശീയ കേന്ദ്രവുമൊക്കെ ചർച്ചകളിൽ നിറച്ച് വിശ്വാസികളിൽ നിന്ന് പണം പിരിച്ചെടുക്കുകയായിരുന്നു ഇവരുടെ രീതി. യേശുവിന്റെ വെളിപാട് 24 വർഷം മുമ്പ് ഇവർക്ക് ലഭിച്ചുവെന്നാണ് അവകാശവാദം. കുരിശിനെ ആരാധിക്കുന്നവരെങ്കിലും ആരാധനാ രീതികളിൽ നിറയെ അന്ധവിശ്വാസമാണ്. ആത്മാവിനെ തിരികെ ഭൂമിയിലേക്ക് വിളിച്ചുവരുത്തി അവരുടെ പാപങ്ങൾ മോചിപ്പിച്ച് കൊടുക്കും, സംസാരിപ്പിക്കും തുടങ്ങിയ അവകാശവാദങ്ങളും ഉയർത്തുന്നുണ്ട്. ഇതെല്ലാം സാത്താനോടുള്ള ആരാധനയാണെന്നും വിമർശനമുയർന്നു.
വിശുദ്ധ ഗ്രന്ഥത്തോടും സഭാപാരമ്പര്യങ്ങളോടും യോജിക്കാത്ത പ്രബോധനങ്ങൾ നടത്തി, മരണശേഷവും മാനസാന്തരമുണ്ടെന്ന വാദവും പൂർവപിതാക്കന്മാരുടെ പാപത്തിന്റെ ഫലം പിൻതലമുറകൾ അനുഭവിക്കുമെന്ന പ്രചാരണവും സജീവമാക്കി. അങ്ങനെയാണ് മരിച്ചവരെ തിരിച്ചെത്തിച്ച് പാപ മുക്തിയെന്ന രീതി അവതരിപ്പിച്ചതും. അതിലേക്ക് ആളുകളെ ആകർഷിച്ചതും. സൂര്യനെല്ലി മേരിലാൻഡിലെ ഗ്രോട്ടോയിൽ പ്രാർത്ഥനാശുശ്രൂഷകളും കർത്താവിന്റെ മലയിലേക്ക് ' ജപമാല റാലിയുമായിരുന്നു വിശ്വാസികളെ ആകർഷിക്കാനുള്ള മാർഗ്ഗം. പാപ്പിത്തി ചോലയിലെ കുരിശിന് വിശുദ്ധ പരിവേഷവും നൽകി. ഇവിടെ എത്തി പ്രാർത്ഥിച്ചാൽ പൂർവ്വികരടുെ പാപമെല്ലാം മാറുമെന്നും പറഞ്ഞു വിശ്വസിച്ചു. ഇതോടെ സാധാരണക്കാരായ ക്രൈസ്തവർ ഇവിടേക്ക് എത്താൻ തുടങ്ങി
മറ്റു മതവിശ്വാസങ്ങളോടും അനുഷ്ഠാനങ്ങളോടുമുള്ള അനാദരം വളർത്തിയായിരുന്നു പ്രവർത്തനം. വേദപുസ്തകത്തെ വാച്യാർത്ഥത്തിൽ വ്യാഖ്യാനിക്കുന്ന പ്രവണതയും മുന്നോട്ട് വച്ചു. അന്തിമവിധി, സ്വർഗം, നരകം തുടങ്ങിയ കാര്യങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാടിനെതിരാണ് സ്പിരിറ്റ് ഇൻ ജീസസ്. അതുകൊണ്ട് കൂടിയാണ് കഴിഞ്ഞ ജൂലായിൽ സ്പിരിറ്റ് ഇൻ ജീസസ് ' പ്രസ്ഥാനത്തിന്റെ കത്തോലിക്കാസഭയിലെ എല്ലാ പ്രവർത്തനങ്ങളും നിരോധിച്ച് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) സർക്കുലർ പുറത്തിറക്കിയത്. എന്നിട്ടും ഇവരെ ആർക്കും പിടിച്ചു കെട്ടാനായില്ല. ആത്മീയ ടൂറിസത്തിന്റെ മറവിൽ കോടികൾ വാരിക്കൂട്ടി. ചിന്നക്കനാൽ കേന്ദ്രീകരിച്ചുള്ള ആഭ്യന്തര ആത്മീയ ടൂറിസും. പിന്നെ വിശുദ്ധ നാട് തീർത്ഥാടനവും.
ഒരാളിൽ നിന്ന് ഒരുലക്ഷത്തോളം രൂപ ഈടാക്കി 45 ഓളം പേരടങ്ങുന്ന സംഘത്തെ ഏഴ് വർഷമായി രാജ്യാന്തര തീർത്ഥാടനത്തിന് അയച്ചാണ് ഇവർ വിശ്വാസികളെ കൂട്ടിയിരുന്നതും പണം പിരിച്ചതും. ഓരോ യാത്രയിൽ നിന്നും ലക്ഷങ്ങൾ കിട്ടി. മൂന്നാറിൽ അധികമായി കൊണ്ടു വന്നത് സാധാരണക്കാരെയായിരുന്നു. അവരിൽ നിന്നും കഴിയുന്നത്ര പരിച്ചെടുത്തു. പാപ്പത്തിചോലയിലെ കുരിശും വരുമാന മാർഗ്ഗമായിരുന്നു. കഴിഞ്ഞ 80ലധികം വർഷമായി കുരിശ് അവിടെയുണ്ടെന്നാണ് അവകാശപ്പെടുന്നത്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച പഴയ മരക്കുരിശ് മാറ്റിയാണ് നിലവിലെ കുരിശ് സ്ഥാപിച്ചതെന്നും വ്യക്തമാക്കിയിരുന്നു. സഭയ്ക്ക് അവിടെ ഭൂമിയേ ഇല്ലെന്ന വിവരവും അവർ പങ്കുവെക്കുന്നു. കുരിശ് ആ മലയിൽ കാട്ടിയ അദ്ഭുതങ്ങളുടെ പട്ടികയും സഭ നിരത്തുന്നു. ഈ അദ്ഭുതമെല്ലാം കാട്ടിയ കുരിശാണല്ലോ ശ്രീരാം വെങ്കിട്ടരാമൻ പൊളിച്ച് നീക്കിയത് എന്ന ആശങ്ക നവമാധ്യമങ്ങളിലൂടെ പങ്കുവച്ചും പിടിച്ചുനിൽക്കാൻ ശ്രമിച്ചു.
ഇതിന്റെ തുടർച്ചയായിരുന്നു വീണ്ടും കുരിശ് സ്ഥാപിച്ച നടപടി. 2016 ഡിസംബർ 9 നൂറുകണക്കിന് ആളുകൾ കാഴ്ചയായി നിൽക്കെ കുരിശിന് ചുറ്റും നിറയെ അദ്ഭുതമായിരുന്നുവെന്നാണ് സ്പിരിറ്റ് ഇൻ ജീസസ് അവകാശപ്പെടുന്നത്. ഇടയ്ക്കിടെ ഇത്തരത്തിൽ മലയിൽ കുരിശ് അദ്ഭുതം കാട്ടുമത്രേ. നൃത്തം ചെയ്യുന്നതുപോലെ ചലിക്കുന്ന സൂര്യൻ, ആ സൂര്യൻ അതിവേഗം കറങ്ങും, സൂര്യൻ ഇടയ്ക്ക് താഴേക്ക് പതിക്കുന്നത് പോലെ കാണപ്പെടുന്നു, മലയ്ക്ക് മുകളിലെ സൂര്യന് സവിശേഷ പ്രകാശമാണ്, പൂർണവൃത്താകൃതിയിലുള്ള മഴവില്ലുണ്ട് എന്ന് നീളുന്നു ഈ കുരിശിന് പിന്നിലെ വിശ്വാസക്കഥകൾ. ഇതെല്ലാം പറഞ്ഞ് കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവങ്ങളിൽ നിന്നും ഭക്തരെ ഇവിടെ പ്രാർത്ഥനയ്ക്കെത്തിച്ചു. ചിന്നക്കനാലിലെ റിസോർട്ടിലായിരുന്നു ഇവർക്ക് താമസം ഒരുക്കിയത്. ഇങ്ങനെ റിസോർട്ട് നടത്തിപ്പിലും വലിയ നേട്ടമുണ്ടാക്കി. ആത്മീയ ടൂറിസത്തിന് പുതിയ മാനങ്ങളും നൽകി.
1996ൽ സ്പിരിറ്റ് ഇൻ ജീസസിൽ വന്ന സിന്ധു 2003 മാർച്ച് മുതൽ കർത്താവ് ഇറങ്ങിവന്ന് ഇരുപത്തിനാല് മണിക്കൂറും വിട്ടുപിരിയാതെ നിൽക്കുന്നവളായി സ്വയം വിശേഷിപ്പിച്ചു. ഈ ലോകവും മാതാവും അവൾക്ക് വെളിപാടുകൾ പറഞ്ഞുകൊടുത്ത് എഴുതിക്കുന്നവെന്ന് പ്രചരിപ്പിച്ചു. ചിലപ്പോൾ ഇവളുടെ ദേഹത്ത് പരിശുദ്ധരുമെത്തുമത്രേ. സ്വർഗ്ഗത്തിലെ മുത്തെന്നായിരുന്നു സിന്ധവിനെ വിളിച്ചത്. സിന്ധുവിന്റെ അനുഗ്രഹത്തിനായി വിശ്വാസികൾ ഒഴുകിയെത്തി. ആന്ധവിശ്വാസത്തിന്റെ കേന്ദ്രമായി ഇതിനെ മാറ്റി. സിന്ധുവിനെ ദൈവം പോലെ പൂജിക്കുന്നവരുമുണ്ട്. യേശുക്രിസ്തുവിനെ തന്റെ കളിക്കൂട്ടുകാരനായാണ് സിന്ധു തോമസും വിശദീകരിക്കുന്നത്. പ്രലോഭനങ്ങളിൽ വീഴ്ത്തി ക്രൈസ്തവ വിശ്വാസികളെ കൂടുതലായി സിന്ധു സ്പിരിറ്റ് ഇൻ ജീസസിലേക്ക് അടുപ്പിക്കുന്നു. മാജിക്കും മന്ത്രവാദക്കളങ്ങളുമെല്ലാം ഇവിടേയും നിറയുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സിന്ധു തോമസ് എന്ന സ്വർഗ്ഗത്തിലെ മുത്തിന്റെ ഇടപടെലെന്ന് കത്തോലിക്കാ സഭ തന്നെ വിശദീകരിച്ചിട്ടുണ്ട്.
അഞ്ചേരിക്കടുത്തുള്ള ആസ്ഥാനമന്ദിരത്തിന് മരിയൻകൂടാരം' എന്നാണ് പേര്. ടോം സഖറിയ വെള്ളൂക്കുന്നേൽ ചീഫ് എഡിറ്ററായി പുറത്തിറക്കുന്ന ഇതാ എന്റെ അമ്മ' എന്ന പുസ്തകത്തിൽ വിശുദ്ധനാട് തീർത്ഥാടനത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ടോം സക്കറിയയാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ജോർദ്ദാൻ, ഇസ്രയേൽ, ഫലസ്തീൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രകൾ. മാർച്ചിൽ ഒരു സംഘം യാത്ര നടത്തിയിരുന്നു. ഒക്ടോബറിലാണ് അടുത്ത യാത്ര. 39;കർത്താവിന്റെ മലയിലേക്ക് ' നടക്കുന്ന റാലിയെക്കുറിച്ചുള്ള വിവരങ്ങളും മാസികയിലുണ്ട്. മാർച്ച് 13 മുതൽ എല്ലാ മാസവും 13-ാം തീയതി രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചുവരെയാണ് ജപമാലറാലി. മാസികയ്ക്ക് ഇംഗ്ളീഷ് പതിപ്പുമുണ്ട്.
1988 ൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ഈ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. 1998 ൽ 'ഇതാ നിന്റെ അമ്മ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം രംഗത്തിറക്കി. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കെതിരെയും പുരോഹിതഗണത്തെ അവമതിക്കുന്നതിനും വേണ്ടിയുള്ള ധാരാളം ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ അടങ്ങിയിട്ടുണ്ട്. 2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം തൃശൂരിലേക്ക് മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു. തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
Stories you may Like
- തീവ്രവാദ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദീപികയുടെ മുഖപ്രസംഗം
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- കെഎസ്ഇബിയുടെ വാഴ വെട്ടൽ: നടപടിയുണ്ടാകുമെന്ന് കൃഷിമന്ത്രി, കളക്ടർ റിപ്പോർട്ട് തേടി
- മലയാളികൾ 'കൈവിട്ട' മണ്ണിൽ പൊന്ന് വിളയിച്ച് ബംഗാളി പയ്യൻ
- പുത്തൻകുരിശ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് സംഘർഷം
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്