ശ്രീപത്മനാഭന്റെ അമൂല്യനിധി ശേഖരം കേരള ടൂറിസത്തിന്റെ തലവര മാറ്റുമോ? അത്യപൂർവമായ നിധിശേഖരം ലോകർക്ക് കാണാൻ അവസരം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു; 300 കോടി ചെലവിട്ട് അതിസുരക്ഷ ഒരുക്കി പുതിയ മ്യൂസിയം പണിത് നിധി പ്രദർശിപ്പിക്കാൻ കേന്ദ്രവുമായി കൈകോർക്കാൻ കേരള സർക്കാർ; സുപ്രീം കോടതിയുടെയും രാജകുടുംബത്തിന്റെയും അനുമതി ലഭിച്ചാൽ പദ്ധതിയുായി മുന്നോട്ടു പോകാൻ തീരുമാനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ടൂറിസം രംഗത്ത് കേരളത്തിനുള്ള സാധ്യതകൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ വളരെയേറെയാണ്. പ്രകൃതി കനിഞ്ഞു നൽകിയ കായലും കുന്നുകളും മലകളുമൊക്കെയാണ് കേരളത്തിന്റെ ടൂറിസം രംഗത്തിന്റെ മുതൽക്കൂട്ട്. ഇത് കൂടാതെ അടുത്തകാലത്ത് കേരളക്കരയിലേക്ക് വിദേശികളെ ആകർഷിക്കുന്ന ഘടകം ശ്രീപത്മനാഭ സ്വാമി ക്ഷേത്രമാണ്. അതിസമ്പന്നമായ നിധിശേഖരം കണ്ടെത്തിയെന്ന വാർത്തകൾ ലോകം മുഴുവൻ ശ്രദ്ധിച്ചപ്പോൾ വിദേശികൾ നിരവധി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. എന്നാൽ, വന്നവർക്ക് നിധി കാണാൻ മാത്രം ഭാഗ്യമുണ്ടായില്ല. കാരണം, ക്ഷേത്രത്തിലെ നിലവറകൾക്കുള്ളിൽ തന്നെ സൂക്ഷിച്ച നിലയിലാണ് അത്യപൂർവ്വമായ ഈ നിധിശേഖരം.
ക്ഷേത്രത്തിന്റെ സ്വത്തെന്ന നിലയിൽ ഈ അമൂല്യ നിധിശേഖരത്തിൽ ഇടപെടാൻ ആർക്കും സാധിക്കുന്നുമില്ല. എന്നാൽ, ശശി തരൂരിനെയും സുരേഷ് ഗോപി എംപിയെയും പോലുള്ളവർ ഇക്കാര്യത്തിൽ നാട്ടുകാർക്ക് കാണാനുള്ള അവസരം ഒരുക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇങ്ങനെ അവസരം ഒരുങ്ങിയാൽ അത് കേരള ടൂറിസത്തിന് വലിയൊരു വരുമാനം നൽകുന്ന കാര്യമായി മാറും. നിധി ലോകർക്ക് കാണാൻ വേണ്ടി ഒരു മ്യൂസിയം ഒരുക്കണമെന്ന നിർദ്ദേശം നിലവിൽ കേരള സർക്കാറിന്റെ മുന്നിലുണ്ട്. അതിനുള്ള ചർച്ചകൾ ഇപ്പോൾ സജീവമായിരിക്കയാണ്.
300 കോടി രൂപ മുടക്കി നിധി പ്രദർശിപ്പിക്കാൻ മ്യൂസിയം സ്ഥാപിക്കാനുള്ള നിർദ്ദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരുമായി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് ഇരുവരുമെടുത്തത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബർ ഓഫ് കൊമേഴ്സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്ക് ഫോഴ്സ്, കോൺഫെഡറഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണു കരടുപദ്ധതിക്കു രൂപംനൽകിയത്.
ക്ഷേത്രത്തിലെ ഈ സ്വത്തുകൾ പൊതുനന്മക്കായി വിനയോഗിക്കണെന്ന ആവശ്യം അടുത്തിടെ കൂടുതൽ ശക്തമായി ഉയർന്നിരുന്നു. ഗുരുവായൂർ മോഡൽ ഭരണ സംവിധാനം വേണമെന്നത് അടക്കമുള്ള ആവശ്യങ്ങളും ഉയർന്നു. ഇതിൽ പുരോഗമനപരവും പൊതുജനങ്ങളിൽ നിന്നും ഏറെ സ്വീകാര്യത നേടിയതുമായി കാര്യം നിധിശേഖരത്തിൽ പൂജാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ ഒഴികെയുള്ളവ മ്യൂസിയമാക്കി മാറ്റണം എന്നതായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി റിപ്പോർട്ട് സർക്കാറിന് മുമ്പിലുണ്ട്. എന്നാൽ, ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാതിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ.
അത്യപൂർവ്വമായ നിധിശേഖരം പ്രദർശനത്തിന് വെക്കുന്നതിനൊപ്പം നല്ലരീതിയിൽ പി ആർ വർക്കു കൂടി ചെയ്താൽ കേരളാ ടൂറിസത്തിന്റെ തലവിധി മാറ്റാൻ പോന്നതാണ് ഇക്കാര്യം. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ വിപ്ലവകരമായ കുതിപ്പിനു വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ. മറ്റൊരു ലോകാദ്ഭുതമായി മാറാനുള്ള മൂല്യം നിധിശേഖരത്തിനുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം തന്നെ പ്രദർശനശാലയൊരുക്കാമെന്ന നിർദ്ദേശമാണു മുന്നോട്ടുവച്ചിട്ടുള്ളത്. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുൾപ്പെടെ 300 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദർശകരിൽ നിന്നു മാത്രം പ്രതിവർഷം 50 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു.
കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവുമായി സംഘടനാഭാരവാഹികൾ നടത്തിയ ചർച്ചയിൽ സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും രാജകുടുംബത്തിന്റെയും അനുമതിയുണ്ടെങ്കിൽ ഫണ്ട് അനുവദിക്കാൻ തടസ്സമില്ലെന്ന ഉറപ്പു ലഭിച്ചു. തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. മറ്റ് അനുമതികൾ ലഭിച്ചാൽ, സംസ്ഥാന സർക്കാരിന്റെ പൂർണസഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും സംഘടനാനേതാക്കൾ ചർച്ച നടത്തി. രാജകുടുംബത്തിന്റെ അനുമതിയോടെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി സുപ്രീം കോടതിയെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും സമീപിക്കാനാണു സംഘടനകളുടെ തീരുമാനം.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറു നിലവറകളിലായാണു നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. ആയിരക്കണക്കിനു സ്വർണമാലകൾ, അമൂല്യ രത്നങ്ങൾ, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500 സ്വർണ കലശക്കുടങ്ങൾ, രത്നങ്ങൾ പതിച്ച കിരീടം, രത്നങ്ങളാൽ കവചിതമായ ചതുർബാഹു അങ്കി, സ്വർണമണികൾ, സ്വർണദണ്ഡുകൾ, 750 കിലോ സ്വർണനാണയങ്ങൾ എന്നിങ്ങനെ 42,000 വിശുദ്ധവസ്തുക്കൾ. ബി നിലവറ ഇനിയും തുറന്നിട്ടില്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ബി നിലവറ ഒഴികെയുള്ളവയിലെ വസ്തുക്കളുടെ മൂല്യനിർണയം നടത്തിയപ്പോഴാണു നിധിരഹസ്യം ലോകമറിഞ്ഞത്. അതോടെ ക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ തിരക്ക് വൻതോതിൽ വർധിച്ചു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന നിർദ്ദേശം നേരത്തെ തന്നെ സുപ്രീംകോടതി നിയോഗിച്ച വിനേദ് റായി സമിതിയാണ് മുന്നോട്ട് വെച്ചിരുന്നു. വിനോദ് റായി മുന്നോട്ട് വച്ച നിർദ്ദേശം പഠിക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി അദ്ധ്യഷതയിൽ ഉപസമിതിയെ സർക്കാർ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പിന് നല്ലകിയ റിപ്പോർട്ടിലാണ് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നിധി ശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന നിർദ്ദേശം പ്രയോഗികമാണന്ന വ്യക്തമാക്കിയത്. സുപ്രീം കോടതി അനുവദിച്ചാൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് മ്യൂസിയം നടപ്പിലാക്കാം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത്. മ്യൂസയമാക്കി മാറ്റിയ അത് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയക്ക് മുതൽക്കൂട്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജകുടുംബാംഗങ്ങളെ സർക്കാർ പ്രതിനിധികളും അടങ്ങുന്ന ഭരണ സമിതിക്ക് നിർണായകമായ റോൾ ഈ സംരംഭത്തിൽ ഉണ്ടാകും. മ്യൂസയത്തിന്റെ നടത്തിപ്പ് ചുമതല ഇവർക്കാകുമെന്നുമാണ് വിലയിരുത്തൽ. ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദിന് പുറമേ നിയമ ദേവസ്വം സെക്രട്ടറിമാരായിരുന്നു ഉപസമിതിയിലെ അംഗങ്ങൾ.
ലണ്ടൻ മാതൃകയിൽ മ്യൂസിയം സ്ഥാപിക്കണമെന്നായിരുന്നു വിനോദ് റായി മുന്നോട്ട് വച്ച നിർദ്ദേശം കോടതി അനുവദിച്ചാൽ മ്യൂസിയം സ്ഥാപിക്കമെന്നൊണ് സർക്കാർ നിലപാട്. ലണ്ടൻ മ്യൂസിയത്തിന്റെ മാതൃകയിൽ അമൂല്യ രത്നങ്ങളുൾപ്പടെ ക്ഷേത്രത്തിലെ സ്വത്ത് വകകൾ ഘട്ടം ഘട്ടമായി പ്രദർശിപ്പിക്കണമെന്നായിരുന്നു വിനോദ് റായിയുടെ നിർദ്ദേശം. ഈ നിർദ്ദേശത്തെ ശശി തരൂർ എംപി അടക്കമുള്ളവർ പിന്തുണച്ചിരുന്നു. മ്യൂസിയം നിർമ്മാണത്തിനായി വൈകുണ്ഠം ഓഡിറ്റോറിയമോ സമീപ സ്ഥലങ്ങളോ ഉപയോഗിക്കാമെന്നും നിലവിൽ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്നങ്ങളില്ലെന്നും സുപ്രീംകോടതി നിർദ്ദേശിക്കുകയാണെങ്കിൽ മ്യൂസിയത്തിനായുള്ള പദ്ധതി രേഖ സമർപ്പിക്കാമെന്നും അന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
വിലമതിക്കാനാവാത്ത അമൂല്യ നിധിശേഖരത്തിന്റെ പേരിൽ ശ്രദ്ധ നേടിയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഇപ്പോഴത്തെ നീക്കത്തോടെ കൂടുതൽ പ്രശസ്തി കൈവരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, ഇപ്പോഴത്തെ നിർദ്ദേശം പൂർണമായും അംഗീകരിക്കാൻ രാജകുടുംബാംഗം തയ്യാറാകില്ല. എന്നാൽ, വിശ്വാസികളെ യാതൊരു വിധത്തിലും ബാധിക്കാത്ത വിധത്തിൽ ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കാത്ത വസ്തുക്കൾ പ്രദർശിപ്പിക്കാമെന്നാണ് നിർദ്ദേശം. എന്തായാലും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം എളുപ്പത്തിൽ മ്യൂസിയമാക്കി മാറ്റാൻ സാധിക്കില്ല. സുപ്രീം കോടതി വിധി തന്നെയാകും ഇതിൽ നിർണായകമാകുക. ക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ സുരക്ഷയ്ക്കായി തന്നെ സംസ്ഥാന സർക്കാർ കോടികൾ ചെലവിടുന്നുണ്ട്. ഇത് സർക്കാറിനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയാണ് താനും. ഈ സാഹചര്യത്തിൽ മ്യൂസിയം ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുള്ള വരുമാന മാർഗ്ഗം കൂടിയായി മാറുമെന്ന വിലയിരുത്തലുകളുമുണ്ട്.
Stories you may Like
- മോദിക്കൊപ്പം പരിഭാഷകൻ; ഇനി ശ്രീപത്മനാഭനും വൈറൽ താരം
- 'കേരളത്തിലെ മൂന്നിലേറെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ചർച്ച നടത്തി'
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- സിപിഎമ്മുകാർ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച നിധിൻ പിടിയിൽ
- ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നത് അഞ്ചു തവണ; സുരക്ഷാ വീഴ്ചയെന്ന് കുമ്മനം
- TODAY
- LAST WEEK
- LAST MONTH
- നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
- മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
- ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; തിരച്ചിൽ തുടരുന്നു
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- 300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ?
- വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ
- റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും
- കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
- മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ്
- കർക്കറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റോ? ബുള്ളറ്റ് പ്രൂഫ് കാണാതായത് എങ്ങനെ? മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എവിടെ? ഭീകരർ മറാത്തയിൽ സംസാരിച്ചിരുന്നോ? മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്