ഉത്തരവുമായി സിബിഐ വരുന്നതു കാത്ത് ശ്രീജിത്ത് ഒറ്റയ്ക്ക് സമരം തുടരുന്നു; സിബിഐ ഉത്തരവ് ഇറങ്ങിയിട്ടും സമരം തുടരുന്നതിൽ അതൃപ്തരായി ഒപ്പം കൂടിയവരൊക്കെ സ്ഥലം കാലിയാക്കി; ക്യാമറകൾക്ക് മുമ്പിൽ എത്താനും ശ്രീജിത്തിന് മടി; വാഗ്ദാനങ്ങൾ നൽകി മുങ്ങുന്നവരെ കണ്ട് മനംമടുത്ത ശ്രീജിത്തിനെ വിശ്വസിപ്പിക്കണമെങ്കിൽ അന്വേഷണം തുടങ്ങേണ്ടി വരും
അരുൺ ജയകുമാർ
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ മരിച്ച അനിയൻ ശ്രീജിവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം ഇന്ന് 775ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിബിഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സോഷ്യൽ മീഡിയ കൂട്ടായ്മ പിൻവാങ്ങിയിട്ടും ഒറ്റയ്ക്ക് സമരം തുടരുകയാണ് ശ്രീജിത്ത് ഇപ്പോഴും. സിബിഐ അന്വേഷണം എന്ന ശ്രീജിത്തിന്റെ ആവശ്യം നേടിയെടുക്കാനായതോടെയാണ് സമരം തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഫോറം എത്തിയത്. കേസ് അന്വേഷണം ആരംഭിച്ചതിന്റെ ഉത്തരവ് ലഭിക്കുന്നത് വരെ സമരം തുടരാൻ തീരുമാനിച്ച ശ്രീജിത്ത് ഇന്ന തന്റെ ഭാവി പരിപാടികളെ കുറിച്ച് പോലും പ്രതികരിച്ചില്ല.
സമാനതകളില്ലാത്ത സമരത്തിന് ഹൃദയം തുറന്ന പിന്തുണയാണ് സോഷ്യൽ മീഡിയ നൽകിയതും. സിബിഐ അന്വേഷണമെന്ന ശ്രീജിത്തിന്റെ ആവശ്യത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ടായിട്ടും അധികാരികളുടെ കണ്ണ് വേണ്ടപോലെ തുറന്നില്ല. ജനുവരി 14ന് പതിനായിരകണക്കിന് യുവാക്കൾ ശ്രീജിത്തിന് പിന്തുണയുമായി എത്തിയതോടെ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് പോലും നടപടി ക്രമങ്ങൾ വേഗത്തിലാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു. ഇന്നലെ വിജ്ഞാപനം വന്നതിന് പിന്നാലെ ശ്രീജിത്ത് സമരം അവസാനിപ്പിക്കുമെന്നാണ് ഏവരും കരുതിയതെങ്കിലും സിബിഐ അന്വേഷണം ആരംഭിച്ചതിന്റെ ഉത്തരവ് ലഭിച്ചാൽ പിന്മാറ്റമെന്നാണ് ശീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞത്.
ഇന്ന് രാവിലെ സിബിഐ ഉത്തവ് ലഭിക്കുമെന്നും സമരം അവസാനിപ്പിക്കാനാവുമെന്നുമാണ് ശ്രീജിത്ത് കരുതിയത്.മുൻപും തനിക്ക് പല കടലാസുകളും ലഭിച്ചതാണെന്നും എന്നാൽ അന്ന് അന്വേഷണമൊന്നും ആരംഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് സമരം തുടരുന്നത്. സിബിഐ മുൻപ് ഈ കേസ് അന്വേഷിക്കാനാകില്ലെന്ന് പറഞ്ഞപ്പോഴാണ് അത്തരം കടലാസുകൾ ലഭിച്ചതെന്നും ഇപ്പോൾ കേസ് സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുമെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞിട്ടും തന്റെ മുൻകാല ആവശ്യത്തിൽ ശ്രീജിത്ത് ഉറച്ച് നിൽക്കുകയായിരുന്നു.
ഒപ്പുമുണ്ടായിരുന്നവരുടെ പിന്തുണ വലിയ സന്തോഷത്തോടെയാണ് ശ്രീജിത്ത് നോക്കി കണ്ടിരുന്നത്. ഇന്നലെ ഒപ്പമുണ്ടായിരുന്നവരൊക്കെ പോയിട്ടും സമരം തുടരുന്നത് സംബന്ധിച്ച് ശ്രീജിത്തുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ക്യാമറയ്ക്ക് മുന്നിൽ വരാൻ ശ്രീജിത്ത് കൂട്ടാക്കിയില്ല. തന്റെ സമരം വിജയത്തിലെത്തിയെന്ന് ചുറ്റുമുള്ളവർ പറയുമ്പോഴും സിബിഐ അന്വേഷണം ആരംഭിച്ചതിന്റെ എന്തെങ്കിലും ഉത്തരവ് കാത്തിരിക്കുകയാണ് ശ്രീജിത്ത് ഇപ്പോഴും.
നാട്ടുകാരുടെ പിന്തുണയോടെയാണ് രണ്ട് വർഷത്തോളം സെക്രട്ടറിയേറ്റ് നടയിൽ ശ്രീജിത്ത് സമരമിരുന്നത്. പെട്ടെന്ന് സോഷ്യൽ മീഡിയ പ്രശ്നം ഏറ്റെടുത്തു. ഇതോടെ സർക്കാരിന് അതിവേഗത്തിൽ നടപടിയെടുക്കേണ്ടി വന്നു. ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു.
ഇന്നലെ കോടതി രേഖകളുടെ പകർപ്പ് ശ്രീജിത്തിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹർജി നൽകാൻ സഹായം നൽകിയ കെപിസിസി മുൻ അദ്ധ്യക്ഷൻ വി എം. സുധീരന് ഇ-മെയിലിലൂടെ നൽകിയിരുന്നു. 3 മണിയോടെ പകർപ്പ് സമരപ്പന്തലിലെത്തി സുധീരൻ ശ്രീജിത്തിന് കൈമാറി. എന്നാൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ സമരം പിൻവലിക്കുമെന്ന നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചത്. ഇതിനിടെ കോടതിയും സിബിഐയും അനുകൂലമായ നടപടി സ്വീകരിച്ച സാഹചര്യത്തിൽ ഇനി സമരം തുടരേണ്ട എന്ന തീരുമാനത്തിലായിരുന്നു ഒപ്പമുണ്ടായിരുന്ന സമൂഹമാധ്യമ കൂട്ടായ്മ പ്രവർത്തകർ. ഇതോടെ ശ്രീജിത്ത് വീണ്ടും ഒറ്റയ്ക്ക് സമരത്തിലായി.
സമരം രാഷ്ടീയക്കാർ ഹൈജാക്ക് ചെയ്തെന്നാരോപിച്ചാണ് സമരത്തിൽനിന്നു ഫേസ്ബുക്ക് കൂട്ടായ്മ പിന്മാറിയത്. അന്വേഷണച്ചുമതല തിരുവനന്തപുരം സിബിഐ. യൂണിറ്റിനു നൽകിയാണ് വിജ്ഞാപനം. ഇന്നു കേസ് രജിസ്റ്റർ ചെയ്യും. ശ്രീജിത്ത് അവശനാണ്. അന്വേഷണ ഏജൻസി കുറ്റക്കാർക്കെതിരേ നടപടി ആരംഭിക്കുന്നപക്ഷം സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിത്ത് പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ചു പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവ് മെയ് 21 നാണു മരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍