ഇങ്ങോട്ടു വന്ന രോഗികളെ മാത്രം സേവിക്കാതെ അങ്ങോട്ടുപോയി സഹായിക്കാൻ ഐ.എ.എസ് എടുത്ത ഡോക്ടർക്ക് ഭൂമാഫിയയുടെ മുൻപിൽ കാലിടറുമോ? പിതാവിന്റെ മോഹം സഫലമാക്കി എം.ബി.ബി.എസ് എടുത്ത ശ്രീറാമിന് ഐ.എ.എസ് കിട്ടുന്നത് എം.ഡിക്ക് പഠിക്കുമ്പോൾ; മകന്റെ സുരക്ഷയെ ഓർത്ത് ആശങ്കപ്പെട്ട് കുടുംബം; മതനേതാക്കളെയും കർഷകരെയും ഇളക്കിവിട്ട് പ്രതികാരം തീർക്കാൻ ഭൂമാഫിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡിന് മുന്നിലെത്തിയ ശ്രീറാം വെങ്കിട്ടരാമനോട് യു.പി.എസ്.സി ചെയർമാൻ ആദ്യം ചോദിച്ചത് കുഴപ്പിക്കുന്ന ഒരു ചോദ്യമായിരുന്നു. മെഡിക്കൽ സ്റ്റുഡന്റ് ആയ താങ്കൾ എന്തിനാണ് സിവിൽ സർവീസിന് ശ്രമിക്കുന്നത്? ഞാനൊരു ഡോക്ടറായാൽ രോഗികൾ ഇങ്ങോട്ട് വന്നാൽ മാത്രമെ എനിക്ക് അവർക്കായി സേവനം ചെയ്യാൻ സാധിക്കൂ, എന്നാൽ സിവിൽ സർവീസ് ഓഫീസറായാൽ എനിക്ക് ജനങ്ങൾക്കിടയിലേക്കിറങ്ങി സേവനം ചെയ്യാൻ കഴിയും'.
മകനെ ഡോക്ടറായി കാണണമെന്ന പിതാവിന്റെ ആഗ്രഹം സഫലമാക്കിയശേഷമാണ് ശ്രീറാം സിവിൽ സർവീസിലെത്തുന്നത്. എറണാകുളം പനമ്പിള്ളിനഗറിൽ രാമ അയ്യർ കോളനിയിലെ കൃഷ്ണാലയത്തിൽ ഡോ. വി.ആർ വെങ്കിട്ടരാമന്റേയും രാജം രാമമൂർത്തിയുടേയും മൂത്ത മകനായ ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. എന്നാൽ ദേവികുളം സബ്കളക്ടറായി നിയമിതനായതോടെ മൂന്നാറിൽ ഭരണപ്പാർട്ടിയുടെ എംഎൽഎ ഉൾപ്പെടെയുള്ള ഭൂമി കൈയേറ്റക്കാരെ വിറപ്പിക്കുന്ന മകന്റെ സുരക്ഷയോർത്ത് ആശങ്കയിലാണ് ഡോ വി.ആർ വെങ്കിട്ടരാമനും കുടുംബവും.
എം.ബി.ബി.എസ് കഴിഞ്ഞയുടൻ സിവിൽ സർവീസ് പരീക്ഷയെഴുതാൻ ശ്രീറാം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പിതാവ് വെങ്കിട്ടരാമന്റെ നിർബന്ധത്തിന് വഴങ്ങി എം.ഡി കോഴ്സിന് ചേരുകയായിരുന്നു. ഒഡീഷയിലെ കട്ടക്കിൽ എസ്.സി.ബി മെഡിക്കൽ കോളേജിലാണ് ശ്രീറാം ജനറൽ മെഡിസിലിൽ എം.ഡിക്ക് ചേർന്നത്.
ഇതിനിടെ സഹപാഠികളായെത്തിയ മറ്റ് നാല് സുഹൃത്തുക്കളും സിവിൽ സർവീസ് മോഹമുള്ളവരായിരുന്നു. ഇത് ശ്രീറാമിനും പ്രചോദനമായി. അങ്ങനെ മനസിൽ അടക്കിവച്ചിരുന്ന ആഗ്രഹം വീണ്ടും തളിരിടാൻ തുടങ്ങി. അഞ്ചു പോരും ചേർന്ന് പരീക്ഷ എവുതാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
എം.ഡി ക്ലാസുകൾക്കിടയിലാണ് ഇവർ സിവിൽ സർവീസ് പഠനത്തിന് സമയം കണ്ടെത്തിയത്. ഒന്നര വർഷത്തോളം ശ്രീറാം കട്ടക്കിൽ എം.ഡി കോഴ്സ് ചെയ്തു. ഇതിനിടയിടെ 2012ൽ ആണ് സിവിൽ സർവീസ് പരീക്ഷയെഴുതിയതും രണ്ടാം റാങ്കയതും. ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കൾക്കും അന്ന് പരീക്ഷ ജയിക്കാനായില്ല. എന്നാൽ ഇവരെല്ലാം പിന്നീട് സിവിൽ സർവീസ് നേടി.
മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിലാണ് റാങ്ക് ലഭിച്ച വാർത്ത ഫോണിലൂടെ അറിയുന്നത്. തുടർന്ന് സിവിൽ സർവീസ് പരിശീലനത്തിന് ചേർന്നു. മൂന്നോ നാലോ വർഷത്തിന് ശേഷം എം.ഡി കോഴ്സ് പൂർത്തിയാക്കാനാകുന്ന തരത്തിൽ സബാൾട്ടിക്കൽ ലീവെടുത്താണ് ശ്രീറാം സിവിൽ സർവീസ് പരിശീലനത്തിന് പോയത്. ഒന്നര വർഷം കൂടി പഠിച്ചാലെ എ.ഡി കോഴ്സ് പൂർത്തിയാകൂ.
ദേവികുളം സബ് കലക്ടറായി ശ്രീറാം എത്തിയതോടെയാണ് മൂന്നാറിലെ കൈയേറ്റ മാഫിയയ്ക്കെതിരേ വീണ്ടും നടപടി തുടങ്ങിയത്. ഭരണകക്ഷിയിലെ പ്രമുഖരായ സി.പി.എം, സിപിഐ പാർട്ടികളുടെ പ്രദേശിക ഘടകങ്ങൾ സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും അതൊന്നും കണ്ടില്ലെന്നു നടിച്ചാണ് ശ്രീറാം കൈയേറ്റക്കാർക്കെതിരായ നടപടിയുമായി മുന്നോട്ടു പോകുന്നത്.
2013 ൽ പത്തനംതിട്ട സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായിരിക്കെ 2016 ജൂലൈ 22 നാണ് ദേവികുളത്തേക്ക് മാറ്റപ്പെട്ടത്. ദേവികുളത്തെത്തിയതോടെ മൂന്നാറിൽ സർക്കാർ ഭൂമി കൈയേറി നടക്കുന്ന റിസോർട്ട് നിർമ്മാണങ്ങൾ ശ്രീറാമിന്റെ ശ്രദ്ധയിൽപ്പെട്ടു. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്മെമോ നൽകുകയും പല കൈയേറ്റങ്ങളും ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലം എം.എ.എൽയും സ്ഥലം കൈയേറിയതായി വാർത്തവന്നു. ഇതിനിടെ സബ്കളക്ടറുടെ കൈയേറ്റത്തിനെതിരായ നടപടികളെ എന്ത്വിലകൊടുത്തും തോൽപ്പിക്കാൻ മൂന്നാറിലെ രാഷ്ട്രീയ നേതാക്കളും ഭൂമാഫിയകളും ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയാണ്.
നാളെ കടകളടച്ച് പ്രതിഷേധിക്കാൻ ഭൂമാഫിയ നിർദ്ദേശം നൽകിയിട്ടുമുണ്ട്. മത നേതാക്കളുടെ ഒപ്പോടുകൂടിയ നോട്ടീസാണ് ഇതിന് വേണ്ടി ഇവർ ഇറക്കിയിരിക്കുന്നത്. നാളെ വൈകിട്ട് മൂന്നിന് പ്രതിഷേധ യോഗവും ഇവർ സംഘടിപ്പിച്ചിട്ടുണ്ട്. കൈയേറ്റ ഭൂമി സംരക്ഷിക്കാൻ കർഷകരെയും വിവിധ മതനേതാക്കളെയും കൂട്ടുപിടിച്ച് ഏതറ്റംവരെയും പോകാനാണ് ഭൂമാഫിയയുടെ തീരുമാനം. സബ്കളക്ടറും മാധ്യമങ്ങളും ചേർന്ന് മൂന്നാറിലെ കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നെന്ന ആക്ഷേപമാണ് ഭൂമാഫിയകൾ ഉന്നയിക്കുന്നത്.
വട്ടവട, കാന്തല്ലൂർ പ്രദേശങ്ങളിൽ മരം മുറിക്കാൻ സബ്കളക്ടർ വിലക്കേർപ്പെടുത്തിയെന്നും കർഷകവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നെന്നും ആരോപിച്ച് സി.പി.എം പോഷക സംഘടനയായ കേരള കർഷകസംഘം ദേവികുളം ആർ.ഡി.ഒ ഓഫീസിന് മുന്നിൽ മാർച്ച് ഏഴ് മുതൽ 22 വരെ സമരം നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. വീടു നിർമ്മിക്കുന്നതിനും മറ്റുമുള്ള ആവശ്യങ്ങൾക്കും സബ്കലക്ടറെ സമീപിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ നിലവിലെ നിയമങ്ങൾ ശക്തമായി നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിലപാട്.
2015 ലെ സർക്കാർ ഉത്തരവുപ്രകാരമാണ് അഞ്ചു വില്ലേജുകളിൽ തണ്ടപ്പേരു പരിശോധിച്ചശേഷം സർട്ടിഫിക്കറ്റ് നൽകണമെന്ന് നിർദ്ദേശിച്ചത്. രേഖകൾ പരിശോധനയ്ക്കായി എത്തിക്കാൻ ചിലർ തയാറാകാത്തതാണ് തെറ്റിധാരണയ്ക്കിടയാക്കിയത്. മാത്രമല്ല 2010 ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻഒസി.വേണമെന്ന ഉത്തരവ് നടപ്പാക്കിയത്. എന്നാൽ ഇപ്പോൾ എൻഒസി. നൽകിക്കഴിഞ്ഞു. 125 അപേക്ഷകളിൽ 115 എണ്ണത്തിനും തീർപ്പായിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.
ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ മൂന്നാർ സംരക്ഷിക്കപ്പെടണം. പരിസ്ഥിതി സംരക്ഷിക്കുന്നതിനോടൊപ്പം സഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന തരത്തിൽ നമ്മുടെ സമീപനം മാറണം. നീലക്കുറിഞ്ഞി കാലഘട്ടങ്ങളിൽ പത്തുലക്ഷം പേരാണ് മൂന്നാറിലെത്തുന്നത്.
എന്നാൽ ഇപ്പോൾ റിസോർട്ടു നിർമ്മിക്കുന്നവർ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ല. അതിനാലാണ് മൂന്നാറിനായി പ്രത്യേക കാഴ്ച്ചപ്പാടുവേണമെന്ന് വാദിക്കുന്നതെന്നുമാണ് ശ്രീറാം പറയുന്നത്. അതേസമയം ഭൂമാഫിയകൾ രാഷ്ട്രീയ മത നേതാക്കളുടെ പിൻബലത്തിൽ നടത്തുന്ന പടയൊരുക്കത്തെ സബ്കളക്ടർക്ക് എത്രകാലം അതിജീവിക്കാനുകുമെന്ന സംശയവും ശക്തമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍