വെട്ടേറ്റ് വിരൽ അറ്റുപോവാനായ നിലയിൽ പരിചമുട്ടുകളിക്കാർ ആശുപത്രിയിൽ, ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് സംഘനൃത്തക്കാർ, പുലർച്ചവരെ നീളുന്ന മത്സരങ്ങൾക്കൊടുവിൽ ഛർദിച്ചും തളർന്നുവീണും കുട്ടികൾ; വേദിക്ക് പുറികിൽ മിനി ക്ലിനിക്ക് ഒരുക്കി സംഘാടകർ; അപ്പീലുകൾ വഴി സ്കൂൾ കലോത്സവം താളംതെറ്റുമ്പോൾ കുട്ടികളുടെ ദുരിതം ഇങ്ങനെ
കെ വി നിരഞ്ജൻ
കണ്ണൂർ: അപ്പീൽ പ്രവാഹം വഴി 5647 കുട്ടികൾക്ക് കൂടി അധികമായി എത്തിയതോടെ സകലതാളവും തെറ്റിയ സംസ്ഥാന സ്കൾ കലോത്സവത്തിൽ കുട്ടികളുടെ ദുരിതം താങ്ങാവുന്നതിലും അപ്പുറം. പുലർച്ചവരെ നീളുന്ന മൽസരങ്ങക്കൊടുവിൽ ഛർദിച്ചും തളർന്നുവീണും കഷ്ടപ്പെടുന്ന കുട്ടികളുടെ ദയനീയ ചിത്രമാണ് വേദിക്ക് പിന്നിൽ കാണുന്നത്. ചില കുട്ടികളാവട്ടെ രാവേറെ നീണ്ട മത്സരത്തിന്റെ മേക്കപ്പഴിക്കതെതന്നെ പിറ്റേദിവസം രാവിലത്തെ നൃത്തവേദികളിലേക്ക് ഓടേണ്ടിയും വന്നു.
കഴിഞ്ഞ ദിവസം ഹൈസ്ക്കുൾ വിഭാഗം പരിചമുട്ടുകളിൽ വിരലറ്റുപോവാനായ നിലയിൽ കുട്ടികൾക്ക് പരിക്കേറ്റതാണ് കലോത്സവത്തിലെ എറ്റവും ദയനീകമായ സംഭവം. രണ്ടാം വേദിയായ കലക്ട്രേറ്റ്മൈതാനിയിലെ 'ചന്ദ്രഗിരി'യിലാണ് പരിചമുട്ട് കളി നടന്നത്. പൊടിപാറുന്ന മത്സരം വേദിയെ പിടിച്ചുകുലുക്കി അരങ്ങേറിയപ്പോൾ ഡ്യപ്ളിക്കേറ്റ് വാളിനു മൂർച്ചവന്നത് അത് ദേഹത്തുകൊണ്ട ചോര ഒഴുകിയതും കളിക്കാർ അറിഞ്ഞില്ല. ചോര നിലക്കാത്തര് ശ്രദ്ധയിൽപെട്ട പിന്നണിക്കാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആംബുലൻസും ആരോഗ്യവകുപ്പും പാഞ്ഞത്തെി. വേദിയിൽ നിന്ന് നേരെ ആംബുലൻസിൽ കയറ്റി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഓരോ ടീമിന്റെ പരിചമുട്ട് നടക്കുമ്പോഴും മത്സരാർഥികൾക്ക് വെട്ടേറ്റിരുന്നു. പരിക്കേറ്റ കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംതരം വിദ്യാർത്ഥികളായ ശ്രീഹരി, സഞ്ജയ് മോഹൻദാസ്, അജിൽ ഗോപു എന്നിവരെ ആംബുലൻസിലാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീഹരിയുടെ കൈമുട്ടിനും കാലിന്റെ തുടയിലും വെട്ടേറ്റ് മുറിഞ്ഞു. ശസ്ത്രക്രിയ നടത്തി മുറിവ് തുന്നേണ്ടിയും വന്നു. സഞ്ജയ് മോഹൻദാസിന്റെ വിരൽ വെട്ടേറ്റ് അറ്റുവീഴുന്ന നിലയിലായതിനാൽ തുന്നിച്ചേർക്കാൻ പറ്റാത്ത സ്ഥിതിയാണുണ്ടായത്. തുടർന്ന് പ്രഥമശ്രുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിൽ ചികിത്സ തേടാൻ ജില്ല ആശുപത്രിയിലെ ഡോക്ടർമാർ കുറിച്ച് നൽകുകയായിരുന്നു.
അജിൽ ഗോപുവിന്റെ വിരലിന്റെ എല്ലിന് ചതവാണ് സംഭവിച്ചത്. കൈക്കും കാലിനും വയറിനും ഉൾപ്പെടെ വെട്ടേറ്റ പരിക്കുകളോടെ പത്തനംതിട്ട തിരുവല്ല എം.ജി.എം എച്ച്.എച്ച്.എസിലെ ദിനിൽ, ഋത്വിക് സ്വാതി എന്നിവരെയും മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ ആഷിക്ക്, സൽമാൻ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽ വിലരിനും കൈക്കും പുറത്തും നിസാരമായി മുറിവേറ്റ നിരവധി വിദ്യാർത്ഥികൾക്ക് കലോത്സവ നഗരിയിലെ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചികിത്സ നൽകി വിട്ടയച്ചു. അസ്ഥിക്കും മറ്റും കേട് സംഭവിച്ച വിദ്യാർത്ഥികളുടെ എക്സറെയെടുപ്പിച്ച് ജില്ല ആശുപത്രിയിൽ ചികിത്സ നൽകി.
വെള്ളിയാഴ്ചപുലർച്ചെ നാലുമണിയോടെ വേദി ഒന്ന് നിളയിൽ അവസാനിച്ച സംഘനൃത്തം മത്സരാർഥികൾക്ക് കൊടിയ പീഡനമായി. മത്സരങ്ങൾക്ക് മുൻപും കഴിഞ്ഞും കുട്ടികൾ കൂട്ടത്തോടെ തളർന്നു വീണു. കലോത്സവത്തിലെ നിറമുള്ള ഇനമായ സംഘനൃത്തം കാണുന്നതിന് പ്രധാന വേദിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയത്തെിയിരുന്നത്. എന്നാൽ കണക്കൂകൂട്ടൽ തെറ്റിച്ച് അപ്പീലുകളുടെ എണ്ണവും കൂടിയതോടെ മത്സരക്രമം സംഘാടകരുടെ കൈവിട്ടുപോയി. ഇതോടെ മേക്കപ്പുമിട്ട് മണിക്കൂറുകൾ കാത്തിരുന്ന മത്സരാർഥികൾ തളർന്നു വീഴുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിച്ച നാല് മത്സരാർഥികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പത്തോളം കുട്ടികളെ ഡോക്ടർമാർ വേദിക്കരികിലുള്ള മെഡിക്കൽ എയ്ഡ്പോസ്റ്റിലത്തെിച്ച് ചികിത്സിച്ചു.
സംഘനൃത്തത്തിന് ഉപയോഗിക്കുന്ന വസ്ത്രവിധാനം കലാപരവും വർണഭംഗിയുമുള്ളതാണെങ്കിലും കടുത്ത ചൂടുണ്ടാക്കുന്നതും ഭാരമുള്ളതുമാണ്. മേക്കപപ് കൂടി ഇടുമ്പോൾ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പോലും കുട്ടികൾക്ക് സാധിക്കാറില്ല. വേഷഭംഗി നഷ്ടകുമെന്നതിനാൽ പല പരിശീലകരും കുട്ടികൾ വെള്ളം കുടിക്കുന്നത് വിലക്കാറുമുണ്ട്. കഥകളി തുടങ്ങിയ ഇനങ്ങളിലും കുട്ടികളുടെ അവസ്ഥ ഇതാണ്.
ഗ്രീൻപ്രോട്ടോക്കോളടക്കമുള്ളകാര്യങ്ങൾ നല്ലാതണെങ്കിലും ചിലകാര്യങ്ങൾ കുട്ടികൾക്ക് ദോഷമായിരക്കയാണ്.പ്ളാസ്റ്റിക്ക് ബോട്ടിലിൽ വെള്ളം കൊണ്ടുപോവാൻ കഴിയാതായതോടെ കുട്ടികളിൽ പലരും ഏറെ ബുദ്ധിമുട്ടി. മുഖ്യവേദിയിലൊഴികെ മേക്കപ്പിന് മതിയാ സൗകര്യമില്ലാത്തതും പ്രശ്നമായി. കുടുസുപോലുള്ള മുറികളാണ് പല ഗ്രീന്റൂമുകളും. രാത്രിയിൽ ഗ്രീന്റൂമിൽ വെളിച്ചമില്ലാത്തതിന്റെ പേരിൽ അദ്ധ്യാപരും രക്ഷിതാക്കളും സംഘാടകരുമായി നിരന്തരം വഴക്കിടുന്നതും കാണാമായിരുന്നു. മൊബൈൽ വെളിച്ചത്തിലാണ് പലരും മേക്കപ്പ് ചെയ്തത്.
ഇന്നലെ നടന്ന ഹയർസെക്കൻഡറി വിഭാഗം പരിചമുട്ടുകളിയിൽ വേദിക്കരികിൽ 'ആശുപത്രി' തന്നെയൊരുക്കി. ആശുപത്രി അധികൃതർ ഓരോ മത്സരശേഷവും വേദിക്ക് പിന്നിലേക്ക് ഓടി. മുറിവേറ്റവരെയും കൂട്ടി സദസിൽ ഒരുക്കി താൽക്കാലിക ക്ളിനിക്കിൽ ചികിത്സ നൽകിയാണ് വിട്ടത്. ഹയർസെക്കണ്ടറി വിഭാഗ മത്സരം പരിചമുട്ട് കളി അരങ്ങേറിയ കലക്ട്രേറ്റ് മൈതാനി പൂരമ്പറമ്പിന് സമാനമായിരുന്നു .ആവേശവും ചടുലതയും ഒരുമിച്ചപ്പോഴാണ് പലർക്കും ചോരപൊടിഞ്ഞത്.മുറിവുകൾ ഏറെയായപ്പോൾ ഒരു മിനി ക്ളിനിക് തന്നെ പരിചമുട്ട് കളിയുടെ സദസിൽ ഒരുങ്ങി. അപ്പീലുകളും മറ്റു ഒഴിവാക്കി സമയത്തിന് മൽസരം നടത്തുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. പക്ഷേ നിലവിലുള്ള സാഹചര്യത്തിൽ ഇത് പ്രായോഗികമാവുന്നില്ല. ഫലത്തിൽ കടുത്ത പീഡനമാവുകയാണ് കുട്ടികൾക്ക് ഈ കലോത്സവം.
Stories you may Like
- സീരിയൽ കില്ലർ ലൂസി ലെറ്റ്ബി അപ്പീലിന്
- പ്രിയ വർഗീസിന്റെ യോഗ്യത; ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്
- ഖത്തറിൽ മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി
- സിറിയയിലേക്ക് പോയത് തിരിച്ചടി; ദുർവിധിയുടെ ഇരയുടെ കഥ
- മോദി സർനെയിം മാനനഷ്ടക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍