Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭൂലോക വിഡ്ഡിയും പൊട്ടനും നിരീശ്വരവാദിയും ചത്തുപോയി! പ്രഷർകുക്കർ കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ഞൻ വിട പറഞ്ഞു; യുക്തിവാദിയായതിനാൽ നരകം ഉറപ്പ്; ഡോ സ്റ്റീഫൻ ഹോക്കിങിനെ ആക്ഷേപിച്ച് കേരളത്തിലെ ഒരു പറ്റം ഇസ്ലാമിസ്റ്റുകൾ; ഐൻസ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞനെതിരെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലുടെ പ്രചരണം; ലോക പുരോഗതിക്കായി ജീവിച്ച് മരിച്ച ശാസ്ത്രജ്ഞൻ സാക്ഷര കേരളത്തിൽ അപമാനിക്കപ്പെടുന്നത് ഇങ്ങനെ

ഭൂലോക വിഡ്ഡിയും പൊട്ടനും നിരീശ്വരവാദിയും ചത്തുപോയി! പ്രഷർകുക്കർ കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ഞൻ വിട പറഞ്ഞു; യുക്തിവാദിയായതിനാൽ നരകം ഉറപ്പ്; ഡോ സ്റ്റീഫൻ ഹോക്കിങിനെ ആക്ഷേപിച്ച് കേരളത്തിലെ ഒരു പറ്റം ഇസ്ലാമിസ്റ്റുകൾ; ഐൻസ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞനെതിരെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലുടെ പ്രചരണം; ലോക പുരോഗതിക്കായി ജീവിച്ച് മരിച്ച ശാസ്ത്രജ്ഞൻ സാക്ഷര കേരളത്തിൽ അപമാനിക്കപ്പെടുന്നത് ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: അപുർവമായ നാഡിരോഗം ബാധിച്ച് ചക്രകേസരയിൽ ശരീരം തളർന്നിരിക്കുമ്പോഴും പ്രപഞ്ചവിസ്മങ്ങൾ ഒന്നൊന്നായി പഠിച്ച് ആധുനിക ശാസ്ത്രത്തിന് വലിയ സംഭാവനകൾ നൽകിയ അന്തരിച്ച മഹാനായ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സിനെതിരെ ഹീനമായ പ്രചാരണവുമായി കേരളത്തിലെ ഒരു പറ്റം ഇസ്ലാമിസ്റ്റുകൾ രംഗത്ത്. ഐൻസ്റ്റീനുശേഷം ലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനെന്ന് ലോകമാധ്യമങ്ങൾ വാഴ്‌ത്തുന്ന, സ്റ്റീഫൻ ഹോക്കിങിന് ലോകം മുഴുവൻ അന്ത്യഞ്ജലി അർപ്പിക്കുമ്പോഴും കേരളത്തിലെ ന്യൂജൻ ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിന്റെ മരണം യുക്തിവാദികൾക്കുള്ള തിരിച്ചടിയായി ആഘോഷിക്കുകയാണ്.

ഭൂലോക വിഡ്ഡിയും പൊട്ടനും നിരീശ്വരവാദിയും ബ്രിട്ടീഷുകാരനുമായ ചത്തുപോയി! പ്രഷർകുക്കർ കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ഞൻ വിടപറഞ്ഞു, ഇപ്പോൾ സ്റ്റീഫൻ ഹോക്കിങ്ങിനിപ്പോൾ കാര്യങ്ങൾ എല്ലാം മനസ്സിലായിക്കാണും എന്നെല്ലാം പറഞ്ഞ് ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിൽ ഹോക്കിങ്‌സിന്റെ മരണം സ്ഥിരീകരിച്ച് രണ്ടുമണിക്കുറിനുള്ളിൽതന്നെ അസഭ്യവർഷം തുടങ്ങിയിരക്കയാണ്. ഇതിൽ ഏറ്റവും വിചിത്രം ശാസ്ത്രപ്രചാരകൻ എന്നല്ലാതെ ഹോക്കിങ്‌സ് ഒരിക്കലും ഒരു മതവിമർശകൻ എന്ന നിലപാട് സ്വീകരിച്ചിട്ടില്ല. നാളിതുവരെ ഇസ്ലാമിനെ അദ്ദേഹം പേരെടുത്ത് വിമർശിച്ചിട്ടുമില്ല.

എന്നാൽ അദ്ദേഹം യുക്തിവാദിയായിപ്പോയി എന്ന ഒറ്റക്കാരണമാണ് ന്യൂജൻ ഇസ്ലാമിസ്റ്റുകൾ, ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത ഈ മനുഷ്യന്റെ നേർക്ക് തിരിയുന്നത്. ഇപ്പോൾ (അതായത് മരിച്ചതോടെ) ദൈവം ഉണ്ടെന്നും സ്വർഗനരകങ്ങൾ ഉണ്ടെന്നും ഹോക്കിങ്‌സിന് ബോധ്യപ്പെട്ടിരിക്കും എന്ന പോസ്റ്റുകളിൽ തുടങ്ങിയ വിമർശനങ്ങൾ അവസാനം, ഈ സാധു ശാസ്ത്രജ്ഞനെ പൊട്ടനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് അധിക്ഷേപിക്കുന്നതിൽ എത്തിയിരക്കയാണ്.

റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന്റെ അധിക്ഷേപ പ്രചാരണത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. ഖുർആനിലെ ദൈവ സങ്കൽപ്പത്തിനും സ്വർഗനരക സങ്കൽപ്പത്തിനും അനുസരിച്ച് പ്രചഞ്ചശക്തികളെ വ്യഖ്യാനിക്കാത്തതിലുള്ള ചൊരുക്ക് ഈ രീതിയിൽ തീർക്കുന്ന മതമൗലികവാദ നിലപാടിനെതിരെ പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഇതാണ് ഇസ്ലാം മുന്നോട്ടുവെക്കുന്ന ധാർമ്മികതയെന്നും ഒരാൾ എത്ര നല്ലവനായി ജീവിച്ചാലും സ്വന്തം മതത്തിൽ പെട്ടവനായിരുന്നില്ലെങ്കിൽ ഹീനമായ അപഹാസം ഉറപ്പാണെന്നും പലരും രൂക്ഷമായി വിമർശിക്കുന്നുണ്ട്.

പച്ചക്ക് വർഗീയത കലർത്തി സോഷ്യൽമീഡിയയിൽ എഴുതുന്ന നവാസ് ജാനെ എന്ന വ്യക്തിയിൽനിന്നാണ് ആദ്യമായി ഹോക്കിങ്‌സിനെ അപകീർത്തിപ്പെടുത്തുന്ന കമന്റ് വന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.പ്രഷർകുക്കർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ എന്നൊക്കെ ഹോക്കിങ്‌സിനെ അപഹസിച്ചത് നവാസ് ജാനേയാണ്. ഇതിന് ചുട്ടമറുപടിയും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. മുമ്പ് ദൈവാസ്തിത്വത്തെക്കുറിച്ച് സി.രവിചന്ദ്രനുമായി തിരുവനന്തപുരത്ത് സംവാദം നടത്തിയതും, രവിചന്ദ്രന്റെ കൈയിൽനിന്ന് കണക്കിന് കിട്ടി ഒന്നും പറയാനില്ലായെ വിക്കിയതും ഓർമ്മില്ലേയെന്ന് പലരും നവാസ് ജാനെനെയോട് ചോദിക്കുന്നുണ്ട്.

തുടർന്ന് ഹോക്കിങ് ആരാണെന്ന കഥപോലുമറിയായെ അദ്ദേഹത്തെ പൊട്ടനെന്നും കഴുതയെന്നും വിളിച്ചുകൊണ്ടുള്ള,സാക്ഷരകേരളം നാണിച്ചുപോവുന്ന പൂരപ്പാട്ടുകളായിരുന്നു. നൗഷാദ് ചെറുകോട് എന്നയാൾ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിൽ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഫോട്ടോവെച്ച് ഇട്ടപോസ്റ്റ് ഇങ്ങനെയാണ്.'ശാസ്ത്രവും യുക്ത ജബ്ര നിരീശ്വരന്മാരും അല്ലാഹുവിനു മുമ്പിൽ വീണ്ടും തോറ്റു.ലോകാവസാനം വരെ തോറ്റു കൊണ്ടിരിക്കും. നിങ്ങൾ മരണത്തെ അതി ജീവിക്കാൻ പ്രാപ്തി കൈവരിക്കുന്നത് വരെ നിങ്ങൾ തോൽവികൾതന്നെ. സത്യ വിശ്വസികളാകട്ടെ അവർ ഇരുലോകത്തും വിജയികളാണ്. അവർ വ്യസനിക്കേണ്ടതില്ല പേടിക്കേണ്ടതുമില്ല.ഇദ്ദേഹത്തിന്റെ നോട്ടത്തി നിന്നും തന്നെ നിസ്സഹായത വ്യക്തമാണ്.അദ്ദേഹത്തിന്റ ബുദ്ധി വച്ചു നോക്കുമ്പോൾ ഒരുപക്ഷെ അദ്ദേഹം അവസാന സമയത്തിനു മുമ്പ് തന്നെ ഇസ്ലാം സ്വീകരിച്ചിരിക്കാനാണ് സാധ്യത.'-ഈ മോഡലിലുള്ള നിരവധി പോസ്റ്റുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

അതേസമയം കേരളം എത്രമാത്രം വർഗീയവത്ക്കരിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനകളായും ഇതിനെ പലരും എടുക്കുന്നുണ്ട്.നേരത്തെ മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാം മരിച്ചപ്പോഴും, കലാം നരകത്തിൽപോകുമെന്ന് കാണിച്ച് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിൽ അദ്ദേഹത്തെ അപഹസിച്ച് ന്യൂജൻ ഇസ്ലാമിസ്റ്റുകൾ ഉറഞ്ഞുതുള്ളിയിരുന്നു. പച്ചക്ക് വർഗീയത വളർത്തുന്ന പോസ്റ്റുകൾ സെൻസർ ചെയ്യാതെ ഇടുന്ന റൈറ്റ് തിങ്കേഴ്‌സ ഗ്രൂപ്പ് അഡ്‌മിന്മാർക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP