മനുഷ്യസ്നേഹത്തിന്റെ നാദാപുരം മാതൃക; രോഗികൾക്കും അവശതയനുഭവിക്കുന്നവർക്കും താങ്ങും തണലുമായി ഉസ്മാൻ ഓടി നടക്കുന്നു; പ്രതിഫലേച്ഛയില്ലാത്ത സമൂഹസേവനത്തിന്റെ ഉത്തമോദാഹരണം
എം പി റാഫി
കോഴിക്കോട്: ജീവിത ദൈന്യതയിൽ ഒറ്റപ്പെടുന്ന രോഗികൾക്കും അവശതയനുഭവിക്കുന്നവർക്കും താങ്ങും തണലുമായി സ്വന്തം ജീവിതം മാറ്റി വച്ചിരിക്കുകയാണ് നാദാപുരം പാറക്കടവ് സ്വദേശി തൈക്കണ്ടി വീട്ടിൽ ഉസ്മാൻ. നഗരങ്ങളിൽ അപകടത്തിൽപ്പെട്ട് മണിക്കൂറുകളോളം ചോര വാർന്ന് കിടക്കേണ്ടി വന്നാലും തിരിഞ്ഞു നോക്കാൻ ആളുകൾക്ക് പലപ്പോഴും സമയമുണ്ടാകാറില്ല. എന്നാൽ അവശതയനുഭവിക്കുന്ന രോഗികൾക്കിടയിലും അപകടങ്ങളിൽ ചതഞ്ഞരയുന്നവർക്കിടയിലുമമായി ഉസ്മാൻ തന്റെ ജീവിതം ചെലവിടുകയാണ്. സേവനങ്ങൾ മറയാക്കി സാമ്പത്തിക ലാഭം കൊയ്യുന്നവർ കൂണ് കണക്കിന് മുളച്ചു പൊങ്ങുമ്പോഴും നിസ്വാർത്ഥമായി പണം പറ്റാതെയുള്ള ഉസ്മാന്റെ പ്രവർത്തനങ്ങൾക്ക് തിളക്കം ഏറെയുണ്ട്.
കപട സദാചാരത്തിന്റെയും ദുരഭിമാനത്തിന്റെയും മതിലുകൾ ഭേതിച്ച് കൊണ്ടുള്ള ഉസ്മാന്റെ വേറിട്ട സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ന് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. പതിനാല് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയതോടെയാണ് ഉസ്മാൻ പൊതു പ്രവർത്തന മേഖലയിൽ സജീവമായത്. ദൂബായിലെ എയർപോർട്ട് ജീവനക്കാരനായി നല്ല വരുമാനത്തോടെ തന്നെ ജോലി ചെയ്യുന്നതിനിടയിലായിരുന്നു അപകടത്തിൽ ഇടത് കാലിന് മാരകമായ പരിക്കേൽക്കുന്നത്. തുടർന്ന് വിദേശത്തും നാട്ടിലുമായി നിരവധി ആശുപത്രികൾ കയറിയിറങ്ങി. ഒടുവിൽ ഓപ്പറേഷന് വിധേയമാക്കിയ ശേഷം കാലിനേറ്റ ക്ഷതം ഭേതമായെങ്കിലും ഈ സംഭവത്തോടെ പ്രവാസ ജീവിതവും അവസാനിപ്പിച്ച് നാട്ടിൽ തന്നെ കൂടുകയായിരുന്നു. ജോലിയിൽ തികഞ്ഞ ആത്മാർത്ഥതയും ഉത്തരവാദിത്വവും കാണിച്ചിരുന്ന ഉസ്മാന് ബെസ്റ്റ് സ്റ്റാഫിനുള്ള അവാർഡും വേറെയും ചില അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി.
പ്രവാസിയായിരുന്നപ്പോൾ ലക്ഷങ്ങൾ ശമ്പളമായി ലഭിക്കുമെങ്കിലും ബാങ്ക് ബാലൻസായി ഒന്നും തന്നെ ബാക്കിയുണ്ടാകുമായിരുന്നില്ല. ജീവിതത്തിൽ മിതത്വം പാലിക്കാത്തതുകൊണ്ടോ ആഢംബര ജീവിതം നയിച്ചതു കൊണ്ടൊ ആയിരുന്നില്ല സമ്പാദ്യമില്ലാതെ പോയത്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളം കൊണ്ട് ഇല്ലാത്തവന്റെ കണ്ണീരെപ്പൊകയും സാന്ത്വനമെത്തിക്കുകയുമാണ് ഉസ്മാന്റെ പതിവ് രീതി. പ്രവാസ ജീവിതത്തിൽ ഉസ്മാനെ അറിയാത്തവരായി ദുബായിൽ ആരും ഉണ്ടായിരുന്നില്ല. പതിനാല് വർഷത്തെ പ്രവാസ ജീവിതത്തോടെ എല്ലാവർക്കും പ്രിയപ്പെട്ടവനാ മാറിയിരുന്നു. പ്രവാസ ജീവിതം മതിയാക്കി 16 വർഷങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് തിരിക്കുമ്പോൾ ഓരോ സഹപ്രവർത്തകന്റെയും ഹൃദയം ഒന്ന് പിടഞ്ഞിരുന്നു. മനുഷ്യത്വത്തിന്റെയും മാനവികതയുടെയും ആൾരൂപത്തെ തങ്ങൾക്ക് നഷ്ടപ്പെടുന്നതിന്റെ നൊമ്പരമായിരുന്നു അവർക്ക്.
ചെറു പ്രായത്തിൽ ഉമ്മയായിരുന്നു ഉസ്മാന്റെ മാതൃക. രോഗികളെ ശുശ്രൂഷിക്കാനായി കിലോമീറ്റർ അകലെയുള്ള തലശ്ശേരി ആശുപത്രിയിലേക്ക് പണവുമായി ഉമ്മ ഉസ്മാനെ അയക്കുമായിരുന്നു. അന്ന് തൊട്ടേ രോഗികളെ പരിചരിക്കുക എന്നത് അറിയാതെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. ഇന്ന് ഭാര്യയും മൂന്ന് ആൺ മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും ഉസ്മാന്റെ സേവന പ്രവർത്തനങ്ങൾക്കുണ്ട്. പാരമ്പര്യമായി ലഭിച്ച കുടുംബ സ്വത്ത് ആസ്തിയായി ഉസ്മാനും ഭാര്യക്കും കൈവശമുണ്ടെന്നതും മറ്റു ബാധ്യതകളൊന്നുമില്ല എന്നതും തന്റെ പ്രവർത്തന മേഖലയിൽ മുഴുവൻ സമയവും ശ്രദ്ധയൂന്നാൻ സാധിക്കുന്നു. കുട്ടിക്കാലം മുതൽ മറ്റുള്ളവരെ സേവിക്കുക എന്നത് ഇഷ്ട വിനോദമാണെങ്കിലും പണക്കാരനെയും പണമില്ലാത്തവനെയും രണ്ട് തട്ടിൽ കണ്ടിരുന്ന നാട്ടിലെ ദുഷ്പ്രവണത ഉസ്മാനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.
ദിവസങ്ങൾ ചലനമറ്റ് ആശുപത്രി കിടക്കയിൽ കഴിയുന്ന രോഗികളെ കുളിപ്പിക്കുവാനും യൂറിൻ ട്യൂബ് മാറ്റുവാനും തുടങ്ങി കാണാനും തൊടാനും അറയ്ക്കുന്ന മൃതദേഹങ്ങളെ കഴുകി വൃത്തിയാക്കുവാൻ വരെ ആദ്യം വിളി വരിക ഉസ്മാനായിരിക്കും. കോഴിക്കോട്ടെ മിക്ക ആശുപത്രികളിലും സുപരിചിതനാണ് ഇന്ന് ഉസ്മാൻ. ട്യൂബ് ഊരാനും ഫിറ്റ് ചെയ്യാനുമെല്ലാം ഡോക്ടർമാർ തന്നെ ഉസ്മാനെ പഠിപ്പിച്ചിട്ടുണ്ട്. ഉസ്മാന്റെ സേവനങ്ങൾക്ക് മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിർവരമ്പുകളുണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടം ചെയ്തതും അല്ലാത്തതുമായ അഞ്ഞൂറിലധികം മൃതദേഹങ്ങൾ ഇതുവരെ പരിപാലിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തൃശ്ശൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങും വഴി കോഴിക്കോട് പഴയ ബസ്റ്റാന്റിന് സമീപത്ത് മരണത്തോട് മല്ലിടുന്ന മഴയിൽ പുതച്ചിരിക്കുന്ന ഒരു യാചകന് ഭക്ഷണവും വെള്ളവും നൽകി ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന സംഭവം ഇന്നും മറക്കാതെ ഓർത്തെടുക്കാൻ ഉസ്മാന് കഴിയും. ഇങ്ങനെ നിരവധി രോഗികളെയും ജീവിതത്തിൽ ഒറ്റപ്പെടുന്നവരെയും സ്നേഹാലയങ്ങളിലും കരുണാലയങ്ങളിലും ഉസ്മാൻ തന്നെ എത്തിച്ചിട്ടുണ്ട്. കാൻസർ, എയ്ഡ്സ് തുടങ്ങിയ മാരക രോഗങ്ങളുള്ളവർക്കും ഉസ്മാൻ തന്റെ സേവനം എത്തിക്കാറുണ്ട്.
വർഷങ്ങൾക്ക് മുമ്പ് നാദാപുരവും പരിസരവും വർഗീയവും രാഷ്ട്രീയവുമായ ലഹളയിൽ പരസ്പരം വെട്ടി മുറിച്ചപ്പോൾ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ഉസ്മാൻ സമാധാന സന്ദേശവുമായി എല്ലാ മത വിഭാഗങ്ങൾക്കിടയിലേക്കും ഇറങ്ങിച്ചെന്നു. തന്റെ കാരുണ്യപ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധനേടാനും എല്ലാവരെയും ഒരുമിപ്പിക്കാനും ഈ നാൽപ്പത്തി ഒൻപതുകാരന് സാധിച്ചിട്ടുണ്ട്. ഇന്ന് ഉസ്മാൻ എന്നത് ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമായി തന്നെ വളർന്നിട്ടുണ്ട്. രോഗികളെ സംരക്ഷിക്കുന്നതിനും മൃതദേഹങ്ങൾ കുളിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനുമെല്ലാം ഉസ്മാനോടൊപ്പം ഒരു സംഘം യുവാക്കൾ തന്നെയുണ്ട്. ഇവരെല്ലാം പ്രതിഫലം പറ്റാതെയുള്ള പ്രവർത്തന പാതയിൽ ഉസ്മാനോടൊപ്പം സജീവമാണ്.
ദിവസം രണ്ടോ മൂന്നോ രോഗികളെ ആശുപത്രിയിലോ വീട്ടിലോ പോയി കുളിപ്പിക്കാനും മറ്റു ശുശ്രൂഷകൾ ചെയ്യാനുമുണ്ടാകും. സമയം രാത്രി എത്ര വൈകിയാലും ഉസ്മാനെ വിളിച്ചാൽ ഉടനെ ഓടിയെത്തും. പൊതു പ്രവർത്തനത്തിനു പുറമെ ഒരു കലാകാരൻ കൂടിയാണ് ഉസ്മാൻ. സ്കൂൾ കലോത്സവ കാലം വന്നാൽ കോഴിക്കോട് ജില്ലയിലും പുറത്തുമായി വിവിധ സ്കൂളുകളിൽ നിന്നും വിളിവരും. കോൽക്കളി, ദഫിമുട്ട്, വട്ടപ്പാട്ട്, ഒപ്പന തുടങ്ങിയ മാപ്പിള കലകളാണ് പഠിപ്പിക്കുന്ന പ്രധാന ഇനങ്ങൾ. മനസിൽ രാഷ്ട്രീയമുണ്ടെങ്കിലും സജീവമായി ഇതുവരെ രംഗത്തില്ല. പഞ്ചായത്ത് തെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സമ്മർദമുണ്ടായിട്ടുണ്ടെങ്കിലും രാഷ്്ട്രീയത്തിലേക്ക് താൽപര്യമില്ലെന്നാണ് അവരോട് ഉസ്മാന്റെ മറുപടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍