വഴിവിട്ട കെട്ടിടനിർമ്മാണം പിടിക്കുമെന്നായപ്പോൾ ഫയൽ മോഷണം; പിന്നെ കൊറിയരിലൂടെ ഫയൽ പൊങ്ങൽ, തലയൂരാൻ പൊലീസ് കേസ്; ഒടുവിൽ ബലിയാടായതു ജീവനക്കാരി; തിരൂർ നഗരസഭയിലെ കള്ളക്കളി തുടരുന്നു
എം പി റാഫി
മലപ്പുറം: അഴിമതി സംബന്ധിച്ച വിവാദഫയൽ നഗരസഭയിൽനിന്നു മുങ്ങി, കൊറിയർ വഴി മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തി, കള്ളക്കളി പുറത്തായതോടെ പൊലീസ് കേസെടുത്ത് ഫയൽ സൂക്ഷിപ്പുകാരിയായ നഗരസഭാ ജീവനക്കാരിയെ ഉന്നതർക്കുവേണ്ടി ബലിയാടാക്കി യഥാർത്ഥ വില്ലന്മാരെ രക്ഷിച്ചു. ദുരൂഹതകൾ മാത്രം ബാക്കിയാക്കുന്ന ഫയൽ മോഷണക്കഥ നടന്നത് മലപ്പുറം ജില്ലയിലെ യു.ഡി.എഫ് ഭരിക്കുന്ന തിരൂർ നഗരസഭയിലാണ്.
തിരൂർ നഗരസഭയിലെ കെട്ടിടനിർമ്മാണങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ വിജിലൻസ് ഉദ്യോഗസ്ഥർ മാസങ്ങൾക്കു മുമ്പു നഗരസഭയിൽ എത്തിയിരുന്നു. അന്നു നഗരസഭയിൽനിന്നു പത്തിലധികം അനധികൃത കെട്ടിടങ്ങൾക്ക് നഗരസഭ ചട്ടംലംഘിച്ച് നിർമ്മാണാനുമതി നൽകിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് അനധികൃതമാണെന്നു കണ്ടെത്തിയ കെട്ടിടങ്ങളുടെ ഉടമസ്ഥരിലധികവും നഗരസഭ ഭരിക്കുന്ന പാർട്ടിയായ മുസ്ലിം ലീഗുകാരുടെ ബന്ധുക്കളോ കുടുംബങ്ങളോ അടുപ്പക്കാരോ ആണ്. വിജിലൻസ് പരിശോധനയ്ക്കിടെ ടൗൺഹാൾ നിർമ്മാണത്തിന്റെ ഫയൽ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമെന്നായപ്പോൾ ഫയൽ മുങ്ങുകയായിരുന്നു.
സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി, ബ്രിട്ടീഷുകാരോട് പൊരുതിയ മലബാറിലെ ജനതയെ വാഗണിലടച്ച് തിരൂരിൽ നിന്നും പോത്തന്നൂർവരെ കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ 1921 ലെ വാഗൺട്രാജഡിയുടെ സ്മരണാർത്ഥം 1987-ൽ നിർമ്മിച്ചതായിരുന്നു തിരൂർ വാഗൺ ട്രാജഡി മുനിസിപ്പൽ ടൗൺഹാൾ. രണ്ടര പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ വാഗൺ കൊത്തിവച്ച ടൗൺഹാളിനു കേടുപാടു സംഭവിക്കുകയും നില പരുങ്ങലിലാവുകയും ചെയ്തു. ഇതോടെ ടൗൺഹാൾ അറ്റകുറ്റപ്പണിക്കായി നഗരസഭ 90 ലക്ഷം രൂപ വകയിരുത്തുകയും നിർമ്മാണ പ്രവൃത്തികൾ തകൃതിയായി നടത്തുകയും ചെയ്തു. നിർമ്മാണത്തിനിടെ ടൗൺഹാളിന്റെ സീലിംങ് പൊളിഞ്ഞു വീണതോടെ തുക വർധിപ്പിച്ചു നൽകണമെന്ന ആവശ്യവുമായി ഭരണസമിതിയെ സമീപിച്ചു. ഭരണസമിതിയും കോൺട്രാക്ടർമാരുമായുള്ള രഹസ്യ ധാരണയെ തുടർന്ന് 90 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ഒന്നര കോടിയിലേക്ക് വർധിപ്പിക്കുന്നതിനുള്ള അണിയറ പ്രവൃത്തികളെല്ലാം ആരംഭിച്ചു.
പേപ്പറുകളൊക്കെ ശരിപ്പെടുത്തി എസ്റ്റിമേറ്റ് തുകയും പ്ലാനുമെല്ലാം തയ്യാറാക്കി തിരുവനന്തപുരത്തുനിന്നും അനുമതി തേടാനായി രഹസ്യമായിത്തന്നെ നീക്കങ്ങൾ നടക്കുന്നതിനിടയ്ക്കാണ് നഗരസഭയിൽ വിജിലൻസിന്റെ പരിശോധന. നഗരസഭാ കൗൺസിലിന്റെ അംഗീകാരമില്ലാതെയും പ്രതിപക്ഷ കൗൺസിലർമാർ ഉൾപ്പടെയുള്ളവരുടെ മുന്നിൽ വിഷയം അവതരിപ്പിക്കാതെയുമായിരുന്നു എസ്റ്റിമേറ്റ് തുക വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ തകൃതിയാക്കിയത്. ഇക്കാരണത്താൽ തന്നെ ഫയൽ അപ്രത്യക്ഷമാകുകയായിരുന്നു. pw 2/26012/11 എന്ന നമ്പറിലുള്ള ടൗൺഹാൾ നിർമ്മാണത്തിന്റെ ഫയലാണു കാണാതായത്. മാസങ്ങളോളം ആരുടെയൊക്കെയോ കരങ്ങളിൽ ഫയൽ വിശ്രമിച്ചെങ്കിലും ടൗൺ ഹാൾ ഉദ്ഘാടനം അടുത്തെത്തിയതോടെ ബുദ്ധിപൂർവ്വമായി ഫയൽ തിരിച്ചെത്തിക്കുകയായിരുന്നു. ബുദ്ധി പാതിവഴിയിൽ പാളിയതോടെ ഭരണസമിതിയിലെ പലരുടെയും നെഞ്ചിടിപ്പിന് വേഗത കൂടി.
ഫയൽ കൊറിയർ വഴി തിരിച്ചെത്തിക്കുക എന്നതായിരുന്നു മോഷ്ടാക്കൾ തിരഞ്ഞെടുത്ത വഴി. പ്രതിപക്ഷാംഗവും സിപിഐ(എം) നേതാവുമായ ലക്ഷ്മണന്റെ പേരിൽ നഗരസഭാ ചെയർപേഴ്സണും ലീഗ് നേതാവുമായ സഫിയ ടീച്ചർക്കായിരുന്നു കൊറിയർ എത്തിയത്. ഫയൽ മോഷണം പ്രതിപക്ഷത്തിന്റെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കം സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചു. ഇതോടെ സംഭവത്തിന് രാഷ്ട്രീയമാനം കൈവരിച്ചു. കാണാതായ ഫയൽ കൊറിയർ വഴി തിരിച്ചെത്തിയ സംഭവം പ്രദേശത്തെ മാദ്ധ്യമപ്രവർത്തകരുടെ ചെവിയിലെത്തിയതോടെ വിഷയം പുറത്തറിയുകയായിരുന്നു.
ഫയൽ കടത്തിയ സംഭവം പല ഭരണസമിതി നേതാക്കളുടെയും ഉറക്കം കെടുത്തി. പ്രതിപക്ഷസമരം അതിശക്തമായിതന്നെ അലയടിച്ചു. നിർവാഹമില്ലെന്നായതോടെ നഗരസഭാ അധികൃതർ പൊലീസിന് പരാതി നൽകി. അയച്ചതും അയയ്ക്കപ്പെട്ടതും ഒരേ കൊറിയറിൽ നിന്നായിരുന്നു. ലീഗ് നേതാവിന്റെ തന്നെ ഉടമസ്ഥതയിലുള്ള പ്രൊഫഷണൽ കൊറിയർ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് ലീഗ് ഓഫീസിന്റെ അതേ കെട്ടിടത്തിലുമാണ്. അന്വേഷണം കൊറിയർ ജീവനക്കാരിൽ എത്തിയതോടെ അന്വേഷണ ചുമതലയുണ്ടായിരുന്ന
എസ്.ഐയിൽ നിന്നും കേസ് എഎസ്ഐയിലേക്കു മാറി. ദിവസങ്ങൾക്കകം സമ്മർദങ്ങളെ തുടർന്ന് ഒരു പടി താഴേക്ക് മാറി അന്വേഷണ ചുമതല ഹെഡ്കോൺസ്റ്റബിളിലെത്തി.
ഇതോടെ കേസ് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കു മുന്നിൽ സിപിഐ(എം) അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിച്ചു. സമരം ദിവസങ്ങൾ പിന്നിട്ടതോടെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് ഉത്തരമേഖലാ എ.ഡി.ജി.പി സംഭവത്തിൽ ഇടപെട്ട് അന്വേഷണ ചുമതല സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയെ ഏൽപ്പിച്ചു. തുടർന്നുനടന്ന അന്വേഷണം വഴിത്തിരിവായെങ്കിലും ഉന്നത ഇടപെടൽ നടന്നിരുന്നുവെന്നത് വ്യക്തമാണ്. ദിവസങ്ങൾക്കകം തന്നെ പൊലീസിന് പ്രതികളെ സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് പ്രതികളുമായി ആശയവിനിമയം നടത്തുകയും ഉന്നതരുടെ നിർദ്ദേശപ്രകാരം അവസാനം പ്രതിപട്ടിക തയ്യാറാക്കുകയുമായിരുന്നു.
ഒന്നാം പ്രതിയായി നഗരസഭാ ജിവനക്കാരിയും ഫയൽ കസ്റ്റോഡിയനുമായ കോഴിക്കോട് പുതിയറ സ്വദേശി ബിന്ദുവിനെയാണ് ചേർത്തത്. ജനുവരി 5, 6 തീയതികളിലെ കോളത്തിൽ ഫയൽ മൂവ്മെന്റ് രജിസ്റ്ററിൽ വെട്ടിത്തിരുത്തലുകൾ നടന്നത് പൊലീസ് പരിശോധനയിൽ വ്യക്തമായതോടെ ഫയൽ കസ്റ്റോഡിയനായ ബിന്ദുവിന്റെയും സംശയമുള്ളവരുടെയും ഫോൺ കോൾ പരിശോധിക്കുകയായിരുന്നു. തുടർന്ന് സഹോദരി ബീനയെ ചോദ്യം ചെയ്യുകയും കൊറിയർ ഓഫീസിലെ ജീവനക്കാരൻ തിരിച്ചറിയുകയും ചെയ്തതോടെ അന്വേഷണം നഗരസഭാ ജീവനക്കാരിയായ ബിന്ദുവിലേക്ക് എത്തുകയായിരുന്നു. ബിന്ദു നഗരസഭയിൽ നിന്നും ഫയൽ കടത്തുകയും ശേഷം കവറിങ് ചെയ്ത് ലക്ഷ്മണൻ എന്ന പേര് നൽകി സഹോദരി ബീനയുടെ കൈവശം നഗരസഭാ അദ്ധ്യക്ഷ സഫിയ ടീച്ചറുടെ പേരിൽ അയയ്ക്കാനായി കൊറിയർ ഓഫീസിലേക്ക് എത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
എന്നാൽ ഫയൽ സൂക്ഷിപ്പുകാരിയായ ബിന്ദു എന്തിനുവേണ്ടി ഫയൽ കടത്തണം?, ആർക്കുവേണ്ടി ചെയ്യണം? എന്തിനു കൊറിയർ വഴി വീണ്ടും തിരിച്ചയച്ചു? എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങൾ ബാക്കിയാവുകയാണ്. ബിന്ദുവിന് പണം നൽകി പ്രതിയാക്കിയതാണെന്ന് ചില ലീഗ് നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. ഇതിനിടയിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും കേസ് വിജിലൻസിന് വിടണമെന്നും ആവശ്യപ്പെട്ട് ലീഗ് കൗൺസിലർ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ലീഗിലെ ഭിന്നതയും മറനീക്കി പുറത്തുവരികയാണ്. പ്രതി കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങാനെത്തുമെന്നത് മുൻകൂട്ടി തന്നെ ലീഗ് നേതാക്കൾക്ക് അറിവുണ്ടായിരുന്നു.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തിയ സിപിഐ(എം) ഭരണസമിതിയുമായി നടത്തിയ ചില രഹസ്യധാരണകളെ തുടർന്ന് സമരം അഡ്ജസ്റ്റ്മെന്റ് സമരമാക്കുകയായിരുന്നുവത്രെ. മഞ്ചേരി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച പ്രതി ഇന്നലെ തിരൂർ പൊലീസിൽ കീഴടങ്ങി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ആൾ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചു. മുമ്പ് കോഴിക്കോട് കോർപ്പറേഷനിലെ ജീവനക്കാരിയായിരുന്ന പ്രതി ബിന്ദു വകുപ്പുതല അന്വേഷണം നേരിട്ട് നടപടിക്ക് വിധേയയായിരുന്നു. ഫയൽ മോഷ്ടിച്ചതിനെ തുടർന്ന് തിരൂർ നഗരസഭ മൂന്നു മാസത്തേക്കാണ് ഇപ്പോൾ ബിന്ദുവിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കീഴടങ്ങാനെത്തിയ പ്രതി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞതിങ്ങനെ: ഞാൻ നിരപരാധിയാണ്, ഇതുവരെ പൊലീസിന്റെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിച്ചത്. ഫോൺ ഓഫാക്കി വയ്ക്കണമെന്നും സ്റ്റേഷനിൽ വന്ന് അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് പറഞ്ഞിരുന്നു. എന്റെ നിരപരാധിത്വം ഞാൻ കോടതിയിൽ തെളിയിക്കും.
പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും ഉന്നത രാഷ്ട്രീയനേതൃത്വവും വിളിപ്പുറത്തുണ്ട്. എന്നാൽ ദുരൂഹതകളുടെ ചുരുളഴിയാതെ കിടക്കുന്ന ഫയൽ മോഷണക്കഥയിൽ വരുംദിവസങ്ങളിൽ കൂടുതൽ കോളിളക്കമുണ്ടാക്കുമെന്നാണ് അറിയുന്നത്.നഗരസഭയിൽ നിന്നും ഇത് കൂടാതെ വേറെയും നിരവധി ഫയൽ കാണാതായിട്ടുണ്ടെന്നും സംഭവം വിജിലൻസ് അന്വേഷിക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടനകളും രംഗത്തെത്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്