പ്രസവം കഴിഞ്ഞ് ഓഫീസിൽ ചെല്ലുന്ന ടെക്കികൾക്ക് ഇനി മുലപ്പാൽ പിഴിഞ്ഞു വാഷ് ബെയ്സിനിൽ ഒഴിക്കേണ്ട! കുഞ്ഞുങ്ങൾക്ക് മുലകൊടുക്കാനായി ജോലിയും കളയേണ്ട; ആ മഹാഭാഗ്യത്തിന് ഇവർ കടപ്പെട്ടിരിക്കേണ്ടത് ഒരു ടെക്കിയുടെ അമ്മയായ ഈ വീട്ടമ്മയോട്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്നവരോട് മൾട്ടി നാഷണൽ കമ്പനികൾ കാണിക്കുന്നത് വിവേചനമാണ്. പ്രസവിക്കുന്നതുപോലും തെറ്റാണെന്നുള്ള സമീപനമാണ് അവർ കൈക്കൊണ്ടിരുന്നത്-ഇതൊന്നും ഇനി നടക്കില്ല. ഐ. ടി. മേഖലയിലെ അമ്മമാർക്ക് അനുകൂലമായ ഒരു കോടതി വിധി കഴിഞ്ഞ ദിവസം വന്നു. സ്വകാര്യമേഖലയിൽ ഉൾപ്പെടെ പ്രസവാവധി ആറുമാസം അനുവദിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തും. നിർണ്ണായകമായ ഈ നിയമനിർമ്മാണത്തിന് കടപ്പെട്ടിരിക്കുന്നത് കുസുമം പുന്നപ്ര എന്ന ഈ അമ്മയോടാണ്. രണ്ടുവർഷമായി കുസുമം നടത്തുന്ന നിയമയുദ്ധങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ സുപ്രധാന നീക്കം.
സ്വകാര്യ മേഖലയിലും ആറുമാസത്തെ പ്രസവ അവധി നിർബന്ധമാക്കുന്ന ബില്ലിന് കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെ പാർലമെന്റിന്റെ വരുന്ന മഴക്കാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചിട്ടുണ്ട്. ശമ്പളത്തോടെ 26 ആഴ്ച അല്ലെങ്കിൽ ആറുമാസം പ്രസവ അവധി നിലവിൽ സർക്കാർ ജീവനക്കാരായ ഗർഭിണികൾക്ക് ലഭിക്കുന്നുണ്ട്. സ്വകാര്യ മേഖലയിൽ 12ആഴ്ചയാണ് പ്രസവ അവധി നൽകുന്നത്. ചെറുകിട സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ഈ സൗകര്യവും ലഭിക്കുന്നില്ല. സ്വകാര്യ മേഖലയിൽ നൽകുന്ന 12 ആഴ്ച പ്രസവ അവധി 26 ആഴ്ചയായി വർദ്ധിപ്പിക്കാൻ 1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിൽ ഭേദഗതി വരുത്തുകയാണ് ചെയ്യുക.
അവധി നൽകുന്നില്ലെങ്കിൽ സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാനുള്ള ഭേദഗതിയും ബില്ലിൽ ഉണ്ടാകും.ഇതുസംബന്ധിച്ച കാബിനറ്റ് കുറിപ്പ് ഉടൻ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ നിർദ്ദേശമനുസരിച്ചാണ് തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയിലെ പ്രസവ അവധി വർദ്ധിപ്പിക്കാനുള്ള ബില്ലിന് രൂപം നൽകിയത്. മന്ത്രിതല സമിതിയുടെ അനുമതിയും ലഭിച്ചു. ഭേദഗതി ബിൽ പാസായാൽ 18ആഴ്ചയിലേറെ പ്രസവ അവധി ലഭിക്കുന്ന 40 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ചേരും. പ്രസവ സമയത്ത് അവധി ലഭിക്കാതെ സ്ത്രീകൾ ജോലി രാജിവയ്ക്കുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ഇതിനെല്ലാം സാഹചര്യം ഒരുക്കിയത് കുസുമമാണ്.
ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മകളിൽ നിന്നാണ് കർശനമായ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന മുലയൂട്ടുന്ന അമ്മമാരുടെ ബുദ്ധിമുട്ടുകൾ കുസുമം ആദ്യം കേൾക്കുന്നത്. പിന്നീടൊരിക്കൽ ബസിൽ വച്ച് യാദൃശ്ചികമായി രണ്ടു പെൺകുട്ടികൾ സംസാരിക്കുന്നത് കേൾക്കാനിടയായി. ഇതോടെ ഈ അമ്മ പലതും മനസ്സിലുറപ്പിച്ചു. കെൽട്രോണിൽ ജീവനക്കാരിയായിരുന്ന കുസുമം ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷമാണ് ഈ നിയമയുദ്ധം ആരംഭിക്കുന്നത്. അതിനുവേണ്ടി തൊഴിൽ നിയമങ്ങൾ നന്നായി പഠിച്ചു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രസവാനുകൂല്യനിയമങ്ങൾ ഒന്ന് തന്നെയാണെന്ന് മനസ്സിലാക്കി. 1961ലെ ഈ നിയമത്തിന്റെ പതിനൊന്നാം വകുപ്പനുസരിച്ച് കുഞ്ഞിനു പതിനഞ്ചു മാസം ആകുന്നത് വരെ അമ്മമാർക്ക് ജോലിസ്ഥലത്ത് മുലയൂട്ടാനായി രണ്ടു ഇടവേളകൾ അനുവദിയ്ക്കേണ്ടതാണ്.
സർക്കാർ സ്ഥാപനങ്ങളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ ഇതിനു സഹായകമാകുമ്പോൾ പ്രത്യേക സാമ്പത്തിക മേഖലയിൽ വരുന്ന ഐ ടി കമ്പനികൾ ഈ കാര്യത്തിൽ ഇത് നടന്നിരുന്നില്ല. കുറഞ്ഞ പ്രസവാവധിയും കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്ന അമ്മമാർ മുലപ്പാൽ വാഷ് ബേസനുകളിൽ പിഴിഞ്ഞു കളയുകയോ പാൽ വറ്റാനുള്ള മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യുന്നു. ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ അധികകാലം താങ്ങാനാവാതെ ജോലി വേണ്ടെന്ന് വയ്ക്കുകയോ മുലയൂട്ടൽ നിർത്തുകയോ കുഞ്ഞുങ്ങൾ തന്നെ വേണ്ടെന്ന് വയ്ക്കുകയോ വരെ ചെയ്യുന്നവരുണ്ട്. പല രാജ്യങ്ങളിലും സ്വകാര്യ കമ്പനികൾ ഈ കാര്യത്തിൽ വിവേചനം കാണിക്കുന്നുണ്ട്. യു കെയിൽ 198ദിവസം പ്രസവാവധി നൽകുന്ന അതേ കമ്പനി ഇന്ത്യയിൽ 84 ദിവസമാണ് നൽകുന്നത്. ഇതെല്ലാം മനസ്സിലാക്കി കുസുമം പോരാട്ടത്തിനിരങ്ങി.
ഈ വിഷയത്തിൽ കുസുമം എഴുതിയ ചില ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2014 ൽ അവർ ഈ ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു. സംഭവത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കമ്മീഷൻ തൊഴിൽ വകുപ്പ് സെക്രട്ടറിയോടും ലേബർ കമ്മീഷണറോടും ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. അതുകൂടാതെ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും നിവേദനങ്ങൾ. കുസുമത്തിന്റ പരിശ്രമങ്ങളും ലേബർ കമ്മീഷന്റെ സമ്മർദ്ദങ്ങളും കൂടിയായപ്പോൾ കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്റ് ചട്ടം ഭേദഗതി ചെയ്തു സർക്കാരിനു ശുപാർശ സമർപ്പിച്ചു. ഇതാണ് കേന്ദ്രസർക്കാരിന്റെ കണ്ണ് തുറപ്പിച്ചത്. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയും സജീവമായി ഇടപെട്ടു.
ഇതനുസരിച്ച് ഇരുപത്തഞ്ചിലധികം ആളുകൾ ജോലി ചെയ്യുന്ന ഐ ടി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള തൊഴിലിടങ്ങളിൽ ശിശുസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിബന്ധന സർക്കാർ ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തു. മാത്രമല്ല കുഞ്ഞിനെ മുലയൂട്ടുന്നത് കണക്കിലെടുത്ത് പ്രസവാവധി 84 ദിവസം എന്നുള്ളത് ആറുമാസം എന്നാക്കി മാറ്റാനും ശുപാർശ നൽകുകയും ചെയ്തു. ഇതാണ് കേന്ദ്ര സർക്കാരും ഏറ്റെടുക്കുന്നത്. ഇതോടെ രാജ്യത്താകെ ടെക്കികൾക്ക് നിയമത്തിന്റെ ആനുകൂല്യം കിട്ടും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍