നീ പറയനും ഭർത്താവ് തീയ്യനുമല്ലേ? പിന്നേ നിനക്കെങ്ങനെ പറയിയായ മകൾ ജനിച്ചു? പരസ്യമായ പരിഹാസത്തിൽ പരാതി നൽകിയപ്പോൾ മിനിക്ക് നൽകിയത് അന്യമസ്ഥനായ അച്ഛനെ; ചെമ്പനോട വില്ലേജ് ഓഫീസിലെ കർഷകന്റെ മരണത്തിൽ കണ്ണീരൊഴുക്കിയവർ അറിയാൻ കണ്ണൂരിൽ നിന്നൊരു ദളിത് കുടുംബത്തിന്റെ വേദനയുടെ കഥ
രഞ്ജിത് ബാബു
കണ്ണൂർ: വില്ലേജ് ആഫീസറുടേയും തഹസിൽദാറുടേയും ഒരു കുടുംബത്തോടുള്ള നീതി നിഷേധത്തിന് അഞ്ച് വർഷം തികയുന്നു. അച്ഛനും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തോടാണ് റവനവ്യൂ അധികാരികളുടെ കൊടിയ പീഡനം. ചേലോറ ലക്ഷം വീട് കോളനിയിൽ താമസിച്ചു വരുന്ന മേലേക്കണ്ടി ഹൗസിലെ കോയില്ല്യത്ത് മിനിയും ഭർത്താവ് പ്രമോദും ഉദ്യോഗസ്ഥ പീഡനത്തിൽ മനം നൊന്ത് ജീവനൊടുക്കാൻ വേണ്ടി ചിന്തിക്കുകയാണ്. ചെമ്പനോടയിലെ വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയവും ചർച്ചയാക്കുന്നത്.
2012 ജൂലായ് മാസം ഇവരുടെ മൂത്ത മകൾ പ്രമിഷയുടെ പ്ലസ് വൺ പ്രവേശനത്തിനുള്ള ജാതി സർട്ടിഫിക്കറ്റിനായി ചേലോറ വില്ലേജ് ആഫീസിൽ മിനി അപേക്ഷ നൽകിയിരുന്നു. അപേക്ഷ വിശദമായി പരിശോധിക്കാതെ നീ പറയനും ഭർത്താവ് തീയ്യനുമല്ലേ? പിന്നേ നിനക്കെങ്ങനെ പറയിയായ മകൾ ജനിച്ചു എന്ന് വില്ലേജ് ഓഫീസർ പരസ്യമായി പരിഹസിച്ചു. നിന്റെ മകൾ ആനുകൂല്യം വാങ്ങി പഠിച്ചാൽ കലക്ടറാകുമോ? എന്നു പറഞ്ഞ് അപേക്ഷയും രേഖയും വലിച്ചെറിഞ്ഞതായി മിനിയുടെ ഭർത്താവ് പ്രമോദ് പറയുന്നു.
ഇതേ തുടർന്ന് അപേക്ഷ നിരസിച്ചതിനും അപമാനിച്ചതിനും വില്ലേജ് ഓഫീസർക്ക് എതിരെ സംസ്ഥാന പട്ടികജാതി-പട്ടിക വർഗ്ഗ കമ്മീഷനും കണ്ണൂർ ജില്ലാ കലക്ടർക്കും പരാതി നൽകി. അതോടെ മക്കളുടെ ജാതി സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുകയും നിരന്തര പീഡനത്തിനും കുടുംബം ഇരയാകേണ്ടി വന്നിരിക്കയാണ്. ചേലോറ വില്ലേജ് ഓഫീസറുടെ ചുവടു പിടിച്ച് കണ്ണൂർ താലൂക്കിലെ ഉദ്യോഗസ്ഥർ മുതൽ കിർത്താട്സ് വരെ ജാതി പ്രശ്നത്തിന് കൂട്ടു നിന്നു.
മരിച്ചു പോയ മിനിയുടെ അച്ഛന്റെ സ്ഥാനത്ത് വടകരക്കാരനായ മേൽവിലാസമില്ലാത്ത അസീസിനെ ഉദ്യോഗസ്ഥർ എഴുതിച്ചേർത്തു. തന്റെ ഭാര്യ മിനിയുടെ അമ്മയും അച്ഛനും പറയ വിഭാഗത്തിൽ പെട്ടവരായിരുന്നു. ഭാര്യാ പിതാവ് ബാലൻ വർഷങ്ങൾക്കു മുമ്പേ മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലം പിൻതുടർച്ചയായി ഇവർക്ക് നൽകപ്പെട്ടിരുന്നു. രജിട്രാഫീസ് രേഖകളും അത് വ്യക്തമാക്കുന്നു. ഇതൊക്കെ തെളിവായി നൽകിയാലും വില്ലേജ് ഓഫീസർക്കെതിരെ ഭാര്യ നൽകിയ പരാതിയുടെ പ്രതികാരമെന്ന നിലയിൽ അച്ഛന്റെ പേര് മാറ്റി മറ്റൊരു മത വിഭാഗക്കാരനെ പ്രതിഷ്ഠിച്ചിരിക്കയാണ് റവന്യൂ അധികാരികൾ.
വില്ലേജ് അധികാരിക്കും കിർത്താട്സിനും കാര്യത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷണം നടത്തി തീരുമാനമെടുക്കാം. താലൂക്ക് അധികാരികൾ സ്വയം സൃഷ്ടിച്ച പിതാവ് വടകരക്കാരൻ അസീസിന് പകരം കിർത്താട്സ് സ്വദേശമില്ലാത്ത അസീസിനെയാണ് അവരോധിച്ചത്. മിനിയുടെ പിതാവ് പരേതനായ ബാലനെന്ന് വ്യക്തമായി തെളിയിക്കുന്ന രേഖകൾ എല്ലാം അവഗണിക്കുകയായിരുന്നു. കൂലിതൊഴിലാളിയായ മിനിയും ഭർത്താവ് പ്രമോദും ഇപ്പോൾ മക്കൾക്ക് ജാതി പരിഗണന ലഭിക്കാൻ തൊഴിൽ ഉപേക്ഷിച്ച് നെട്ടോട്ടം ഓടേണ്ട അവസ്ഥയിലാണ്. കണ്ണൂർ ജില്ലാ കലക്ടർ 2014 ൽ മിശ്ര വിവാഹിതരായ ഇവരുടെ മക്കൾക്ക് പറയ വിഭാഗമായി ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് ഓരോ മക്കളുടേയും വിദ്യാഭ്യാസ ആവശ്യത്തിന് വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ അപേക്ഷ നിരസിക്കപ്പെടുകയാണ്.
വില്ലേജ് അധികാരികളുടെയും താലൂക്ക് ഉദ്യോഗസ്ഥരുടേയും ഈ പീഡനത്തിനെതിരെ കണ്ണൂർ ഡി.വൈ. എസ്. പിക്ക് നടപടിയെടുക്കാൻ പരാതി നൽകിയെങ്കിലും അദ്ദേഹം കേസെടുക്കാൻ തയ്യാറാവുന്നില്ല. അട്രോസിറ്റീസ് ആക്ട് പ്രകാരം പട്ടിക ജാതി പീഡനത്തിനെതിരെ കേസെടുക്കാമെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ല. ഏറ്റവും ഒടുവിൽ ഞങ്ങളുടെ മകൻ നിധീഷിന് പ്ലസ് വണ്ണിൽ ചേരാൻ അപേക്ഷ നൽകിയെങ്കിലും വീണ്ടു കിർത്താട്സിന്റെ അനുമതിക്കു വേണ്ടി കാത്തിരിക്കയാണ് വില്ലേജ് അധികാരികൾ. ആദ്യ അപേക്ഷയിൽ നടപടിയെടുക്കാതെ കിർത്താട്സ് റീ സബ്മിഷന് ആവശ്യപ്പെട്ടിരിക്കയാണ്.
ഒരു അന്വേഷണവും നടത്താതെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തോ പരിസരത്തോ വന്ന് മൊഴിയെടുക്കാതെ റവന്യൂ അധികൃതർ നൽകുന്ന തെറ്റായ വിവരമനുസരിച്ച് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുകയാണ്. ജില്ലാ കലക്ടർക്ക് ജാതി സംബന്ധമായ കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും കീഴ് ഉദ്യോഗസ്ഥർ കുടുംബത്തെ വേട്ടയാടുകയാണ്. സ്വന്തം പിതാവിനെപ്പോലും മാറ്റുകയും ഭാര്യയെ പരസ്യമായി അപമാനിക്കുകയും ചെയ്ത ഉദ്യോഗസ്ഥ നടപടിയിൽ മനം നൊന്ത് ഞങ്ങൾ ഇനിയും ജീവിക്കണമോ? മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയർപ്പിച്ച് ജീവിക്കുകയാണ് ഈ കുടുംബം.
Stories you may Like
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- 377 വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി
- കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; ഫോൺ റെക്കോഡുകൾ പരിശോധിച്ച് പൊലീസ്:
- ഒരു വില്ലേജ് ഓഫീസറെ കൊലയ്ക്ക് കൊടുത്തിട്ടും സഖാക്കൾക്ക് മതിയായില്ല
- കൂലിപ്പണിക്കാരുടെ പണം പിടിച്ചു വാങ്ങിയ പാപി; ഇത് കൈക്കൂലിയുടെ 'കേരളാ സ്റ്റോറി'
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍