തൊടുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ടിയ പോപ്പുലർ ഫ്രണ്ടുകാരുടെ കൊച്ചനിയന്മാർ; കലാലയങ്ങളെ സംഘർഷത്തിലാക്കുന്ന ഒട്ടും ഫ്രണ്ട്ലിയല്ലാത്ത സംഘടന..! ലിബറൽ നിലപാടുകാരെന്ന് അവകാശപ്പെടുമ്പോഴും പ്രവർത്തനം തീവ്ര ആശയക്കാരായ മുസ്ലിം വിദ്യാർത്ഥികളെ ഒരുമിപ്പിച്ചു കൊണ്ട്; വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനം വളർത്താൻ സ്കൂൾ യൂണിഫോം പോലും വിവാദമാക്കിയ ചരിത്രം: കെ എസ് യു ക്ഷീണിച്ചപ്പോൾ കാമ്പസുകളിൽ വളർന്നു; അഭിമന്യുവിന്റെ കൊലയാളികളായ കാമ്പസ് ഫ്രണ്ടുകാരുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കാമ്പസ് രാഷ്ട്രീയം കൊലക്കളമാകുന്നത് കേരളത്തിൽ ആദ്യമായല്ല. രാഷ്ട്രീയത്തിന്റെ പേരിൽ എസ്എഫ്ഐയും കെഎസ് യുവും എബിവിപിയും തമ്മിലടിക്കുന്നത് കേരളത്തിലെ കാമ്പസുകളിൽ ഒരു സമയത്തെ പതിവു കാഴ്ച്ചകളായിരുന്നു. എങ്കിലും കുറച്ചു കാലമായി വിദ്യാർത്ഥി രാഷ്ട്രീയം കൊലപാതകത്തിൽ കലാശിക്കുന്ന വിധത്തിൽ അപകടകരമായ രീതിയിലേക്ക് മാറിയിരുന്നില്ല. തമ്മിലടികൾ സംഘർഷത്തിൽ കലാശിച്ചിരുന്നെങ്കിലും അടുത്തകാലത്ത് കാമ്പസുകളിൽ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് മതചിന്തയും കടന്നു വരുന്നതോടെ അപകടം വർദ്ധിക്കുകയാണ്. തീവ്രചിന്താഗതിക്കാരായ സംഘടനകൾ അവരുടെ അപകടകരമായ രാഷ്ട്രീയം ലിബറൽ ചിന്താഗതിയിൽ ഒളിപ്പിച്ചു കടത്തുന്നതിന്റെ പ്രതിഫലനമാണ് മഹാരാജാസിലെ എസ്എഫ്ഐക്കാരൻ അഭിമന്യുവിന്റെ കൊലപാതകം വ്യക്തമാക്കുന്നത്.
ഐസിസ് ബന്ധത്തിന്റെ പേരിൽ രാജ്യം നിരോധിക്കാൻ ഒരുങ്ങിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ കാമ്പസ് ഫ്രണ്ടാണ് ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കോളേജുകളിൽ വിനാശം വിതയ്ക്കുന്നത്. ഒരു വിദ്യാർത്ഥി സംഘടന എന്നതിൽ ഉപരിയായി തീവ്രചിന്താഗതിയുള്ള മുസ്ലിം യുവാക്കളുടെ സംഘടനയായി കാമ്പസ് ഫ്രണ്ട് മാറിയെന്നത് അവരുടെ സമരങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. സമുദായത്തിന്റെ രക്ഷക വേഷം കെട്ടി നിസ്സാര വിഷയങ്ങൾ പോലും മതവൽക്കരിച്ച് അപകടരമായ നിലയിലേക്ക് മാറ്റുന്നതിൽ മുഖ്യമായ പങ്ക് ഈ സംഘടനയ്ക്കുണ്ട്.
2009ലാണ് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ രാഷ്ട്രീയം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ കാമ്പസ് ഫ്രണ്ടിന് രൂപം നൽകിയത്. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിലാണ് ആദ്യം സംഘടന പ്രവർത്തിച്ചു തുടങ്ങിയത്. കാമ്പസ് ഫ്രണ്ട് എന്നാണ് പേരെങ്കിലും മുസ്ലിം തീവ്രപ്രസ്ഥാനമായി മതവിഷയങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുന്നതാണ് ഇവരുടെ ശൈലി. ഹാദിയ വിഷയത്തിൽ അടക്കം കാമ്പസ് ഫ്രണ്ട് നിലപാട് കൈക്കൊണ്ടത് അത് മതവൽക്കരിക്കപ്പെട്ട വിഷയമായതു കൊണ്ടായിരുന്നു.
കാമ്പസുകളിൽ മതം പറഞ്ഞു കൊണ്ട് ഈ സംഘടന വളർന്നത് കെ എസ് യുവിന് ശക്തിക്ഷയിച്ചതോടയാണ്. എന്തിനും തയ്യാറായി പോപ്പുലർ ഫ്രണ്ട് കൂടെ നിൽക്കും എന്ന ചിന്താഗതി കൂടി ആയതോടെയാണ് കാമ്പസ് ഫ്രണ്ടിലേക്ക് ആളുകൾ എത്തിയത്. പലപ്പോഴു തീവ്ര മതസംഘടനയുടെ സ്വഭാവത്തോടെയായിരുന്നു സംഘടനയുടെ പ്രവർത്തനം. തങ്ങളുടെ എതിർവിഭാഗക്കാരായി കരുതപ്പെട്ടവർക്കെതിരെ ശക്തമായ ആക്ഷേപങ്ങളുമായി സംഘടന രംഗത്തെത്തും. പലപ്പോഴും സംഘടനയുടെ ഇടപെടൽ അക്രമത്തിൽ കലാശിച്ച സംഭവങ്ങളുണ്ട്.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ യൂണിഫോമിന്റെ പേരിൽ ഏറ്റവും അധികം പ്രശ്നമുണ്ടാക്കിയത് ഇവരുടെ സംഘടനയായിരുന്നു. സ്കൂൾ അതിക്രമിച്ചു കടന്ന് ആക്രമണം നടത്തൗനും ഈ കാമ്പസ് ഫ്രണ്ടുകാർ ശ്രമിച്ചു. സ്കൂളിൽ നടപ്പാക്കുന്ന യൂനിഫോമിന് ഇറക്കം കുറവാണെന്നും സൈക്കിളിൽ യാത്ര ചെയ്തുവരുന്ന കുട്ടികൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും ആരോപിച്ചായിരുന്നു ഇവർ സമരവുമായി രംഗത്തെത്തിയത്. മുസ്ലിം വിഷയങ്ങൾ ഇടപെട്ട് വർഗീമായമാക്കി മാറ്റുകയാണ് കാമ്പസ് ഫ്രണ്ടിന്റെ പതിവു പരിപാടി.
പോപ്പുലർ ഫ്രണ്ടും പൂർവരൂപമായ എൻ.ഡി.എഫും കേരളത്തിൽ ഇതുവരെ 28 കൊലപാതകങ്ങളും 87 കൊലപാതകശ്രമങ്ങളും നടത്തിയെന്ന് മുമ്പ് എൻ.ഐ.എ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മതസ്പർദ്ധ വളർത്തുന്ന തീവ്രവാദപ്രവർത്തനങ്ങളുടെ പേരിൽ 104 കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ നടത്തിയ കുറ്റകൃത്യങ്ങൾ ആയിരത്തിലധികമാണ്. 2012 മുതലാണ് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ വേരാഴ്ത്തിയത്. സംഘടനയുടെ ദേശീയസമിതി മലപ്പുറത്തെ മലബാർ ഹൗസിൽ ചേർന്നശേഷമാണു പ്രവർത്തനം രാജ്യവ്യാപകമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിലെ മറ്റു നിരീക്ഷണങ്ങൾ ഇങ്ങനെ: മാതൃസംഘടനയായ എൻ.ഡി.എഫിൽനിന്നു പൊട്ടിക്കിളിർത്ത പോപ്പുലർ ഫ്രണ്ട് രാജ്യത്തിന്റെ വിവിധ മേഖലകളിൽ വിഘടനവാദവും വിദ്വേഷവും വളർത്താൻ കാലങ്ങളായി കരുക്കൾ നീക്കുകയാണ്. രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധമുണ്ട്. നക്സൽ സംഘടനയായ പോരാട്ട(സിപിഐ.എം.എൽ-നക്സലേറ്റ്)വുമായി ചേർന്ന് ശക്തി വർധിപ്പിക്കാൻ ശ്രമിച്ചു. ഇതിനെല്ലാം കരുക്കൾ നീക്കിയതു കേരളത്തിലാണ്.
കേരളത്തിലെ സാംസ്കാരികമേഖലയിൽ അറിയപ്പെടുന്ന പലർക്കും പോപ്പുലർ ഫ്രണ്ട്, നക്സൽ ബന്ധമുണ്ട്. സംസ്ഥാനത്തു പ്രതിവർഷം 3-5 ശതമാനമാണു പോപ്പുലർ ഫ്രണ്ടിന്റെ വളർച്ച. 23 സംസ്ഥാനങ്ങളിൽ സജീവസാന്നിധ്യമുള്ള സംഘടനയ്ക്കു കേരളത്തിൽ മാത്രം 60,000 സജീവപ്രവർത്തകരും 85,000 അനുഭാവികളുമുണ്ട്. 14 ജില്ലകളിലും കമ്മിറ്റികൾ, ഡിവിഷൻ കമ്മിറ്റി, ഏരിയാ കമ്മിറ്റി, യൂണിറ്റുകൾ എന്നിങ്ങനെയാണു സംഘടനാരൂപം. 15 അംഗ സംസ്ഥാന നിർവാഹകസമിതിയാണു പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വിദ്യാർത്ഥികൾക്കായി കാമ്പസ് ഫ്രണ്ട്, സ്ത്രീകൾക്കായി നാഷണൽ വിമൻ ഫ്രണ്ട്, ദളിതരെ സ്വാധീനിക്കാൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്നീ ഉപസംഘടനകളും രാജ്യവ്യാപകമായി പ്രവർത്തിക്കുന്നു.
രാജ്യത്തു ജിഹാദി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സംഘടനയായതിനാലാണു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ശക്തമാക്കിയത്. കശ്മീരിലേക്കു ഭീകരരെ റിക്രൂട്ട് ചെയ്യാൻ പ്രധാനപങ്ക് വഹിച്ച തടിയന്റവിട നസീർ കേരളാ ജിഹാദി ഗ്രൂപ്പിൽപെട്ടയാളാണ്. നസീറിന്റെ ബന്ധു കെ.വി. അബ്ദുൾ ജലീലാണു ബംഗളുരു സ്ഫോടനക്കേസിലെ പ്രധാനപ്രതി. കേസിലെ മറ്റൊരു പ്രതിയായ കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുെഹെബ് എൻ.ഡി.എഫ്. പ്രവർത്തകനായിരുന്നു. പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകന്റെ െകെപ്പത്തി വെട്ടിമാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചതും ഇയാളായിരുന്നു.
ഗസ്സയിൽ ഇസ്രയേൽ ആക്രമണം നടത്തിയതിനേത്തുടർന്നു കേരളത്തിലെ 57 കേന്ദ്രങ്ങളിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധപ്രകടനങ്ങളിൽ മതവിദ്വേഷ മുദ്രാവാക്യങ്ങളുയർന്നു. ഇതിന് പിന്നിൽ കാമ്പസ് ഫ്രണ്ടിന് അടക്കം പങ്കുണ്ടായിരുന്നു. താലിബാൻ ഭീകരതയ്ക്കിരയായ പാക്കിസ്ഥാനിലെ മലാല യൂസഫ് സായിയെ രാജ്യാന്തരതലത്തിൽ പിന്തുണച്ച മനുഷ്യാവകാശസംഘടനകൾക്കും വ്യക്തികൾക്കുമെതിരേ ഇവർ ഉയർത്തിയ മുദ്രാവാക്യങ്ങൾ താലിബാനിസത്തോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നു. അന്നു കാമ്പസ് ഫ്രണ്ട് 15 കേന്ദ്രങ്ങളിലും നാഷണൽ വിമൻ ഫെഡറേഷൻ 20 കേന്ദ്രങ്ങളിലും സംസ്ഥാനത്തു പ്രകടനം നടത്തി.
ഐ.എസ്. ബന്ധത്തിന്റെ പേരിൽ കേരളത്തിൽനിന്ന് അറസ്റ്റിലായവരിലും കാണാതായവരിലും കൊല്ലപ്പെട്ടവരിലുമായി പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുണ്ട്. കണ്ണൂരിലെ ക്യാമ്പിൽനിന്നു വാളുകൾ കണ്ടെത്തിയ സംഭവം, ബോംബ് നിർമ്മാണം, ബംഗളുരുവിൽ ആർ.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഐ.എസുമായി ചേർന്ന് ഭീകരപ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവയിലും പോപ്പുലർ ഫ്രണ്ടിനു പങ്കുണ്ട്.
കോഴിക്കോട്ട് നടന്ന ആയുധപരിശീലന ക്യാമ്പിൽ കളരിപ്പയറ്റ്, കരാട്ടെ, കുങ്ഫു എന്നിവയ്ക്കു പുറമേ ബോംബ് നിർമ്മാണവും ഉൾപ്പെട്ടിരുന്നു. മലപ്പുറം മഞ്ചേരിയിലെ ഗ്രീൻവാലി ഫൗണ്ടേഷൻ, ആലുവയിലെ പെരിയാർ പരിശീലനകേന്ദ്രം, കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിപ്രദേശങ്ങളായ ഇലവീഴാപ്പൂഞ്ചിറ, പഴുക്കാക്കാനം എന്നിവിടങ്ങളിൽ പെട്രോൾ ബോംബ്, ഗ്രനേഡ് എന്നിവ നിർമ്മിക്കാനുള്ള പ്രത്യേക പരിശീന ക്യാമ്പും നടന്നു. എൻ.ഐ.എ. അന്വേഷിക്കുന്ന മിക്ക കേസുകളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു പങ്കുണ്ട്. കാലങ്ങളായി ഇവരുടെ പ്രവർത്തനം കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേന്ദ്രത്തിൽ ബിജെപി ഭരിക്കുമ്പോൾ ഫാസിസത്തിനെതിരെ പോരാട്ടം എന്ന പേരിൽ രംഗത്തിറങ്ങിയത് കാമ്പസ് ഫ്രണ്ടായിരുന്നു. ഫാഷിസത്തിനെതിരെ എന്ന പേരിൽ ഇവർ നടത്താനിരുന്ന ആസാദി എക്സ്പ്രസ് കലാജാഥക്ക് പൊലീസ് വിലക്കേർപ്പെടുത്തിയതും ഇവരുടെ തീവ്ര ആശയത്തെ ഭയന്നാണ്. അഭിമന്യുവിന്റെ കൊലപാതകത്തോടെ കേരള സമൂഹത്തെ ഭീതിപ്പെടുത്തുന്ന പ്രസ്താനമാണ് പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയെന്ന് പൊതുസമൂഹത്തിന് ബോധ്യമായിട്ടുണ്ട്. എങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ അധിഷ്ടിതമായ കേരളത്തിലെ രാഷ്ട്രീയത്തിൽ എല്ലാ വെള്ളപൂശപ്പെടും എന്നു കരുതുന്നവരും ഏറെയാണ്.
Stories you may Like
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- അഭിമന്യു വധക്കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായി
- കാമ്പസ് ഫ്രണ്ടുകാർ നെഞ്ചിൽ കത്തി കുത്തിയിറക്കി അഭിമന്യുവിനെ കൊന്നിട്ട് അഞ്ച് വർഷം
- ഈ മോഷണത്തിൽ വേണ്ടത് പഴുതടച്ച അന്വേഷണം; ലോക്സഭയിലേക്ക് ഒരു വിഷയം കൂടി
- അഭിമന്യു വധക്കേസിലെ രേഖകൾ കാണാതായ സംഭവത്തിൽ ശക്തമായ അന്വേഷണം വേണം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്