നാക്കെടുത്താൽ കള്ളം മാത്രം പറയുന്നത് പതിവാക്കി; വിവാഹം കഴിച്ചത് രണ്ട് തവണ; ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട അനീഷുമായുള്ള കല്യാണക്കഥ വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു; ഗർഭം അലസിയ വിവരം ഭർത്താവിനോട് പറഞ്ഞില്ല; നവജാത ശിശുവിനെ തട്ടിയെടുത്തത് ഭർത്താവിനെ ബോധ്യപ്പെടുത്താൻ: ബീന നുണ പറഞ്ഞു വളർന്ന വിളഞ്ഞ വിത്ത്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ ബീന വിളഞ്ഞ വിത്ത്. നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന ഇവർ ഇപ്പോഴത്തെ ഭർത്താവ് അനീഷിനെ വരെ പറഞ്ഞു പറ്റിക്കുകയായിരുന്നു. ആദ്യ വിവാഹം നിയമപരമായി ഒഴിയാതെയാണ് ബീന വച്ചൂച്ചിറ സ്വദേശി അനീഷുമായി കഴിഞ്ഞിരുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നും വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് റാന്നി ചെല്ലക്കാട് സ്വദേശികളായ സജിയുടെയും അനിതയുടെയും നാലുദിവസം പ്രായമായ ആൺകുഞ്ഞിനെ ബീന തട്ടിക്കൊണ്ടുപോയത്. സംഭവത്തെ കുറിച്ച് ഏറ്റവും പുതുതായി പൊലീസ് പറയുന്ന കഥ ഇങ്ങനെ:
ഭർത്താവുമായി ഒത്തുപോകുന്നതിനും കുടുംബഭദ്രത നിലനിർത്തുന്നതിനുമായാണ് നവജാത ശിശുവിനെ തട്ടിയെടുത്ത് റാന്നി വച്ചൂച്ചിറ പുതുപറമ്പിൽ അനീഷിനൊപ്പം കഴിയുന്ന ബീന (30) വളർത്താൻ തീരുമാനിച്ചത്. പൊലീസും പൊതുസമൂഹവും വ്യാപകമായ തെരച്ചിൽ നടത്തിയതോടെയാണ് വെള്ളിയാഴ്ച രാത്രി കുട്ടിയെയും പ്രതിയെയും വച്ചൂച്ചിറയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
കോട്ടയം രേഖ തീയറ്ററിന് അടുത്തു താമസിക്കുന്ന ബീന ബിരുദധാരിയാണ്. 2007 നവംബർ 21 ന് ചവറ സ്വദേശി രവി ഇവരെ വിവാഹം കഴിച്ചു. അധികം കഴിയും മുമ്പേ ബീന ഭർത്താവിനെ ഉപേക്ഷിച്ച് തിരികെ സ്വന്തംവീട്ടിലെത്തി. തനിക്ക് മക്കളുണ്ടാകില്ലെന്നു പറഞ്ഞ് രവി നിരന്തരമായി പീഡിപ്പിച്ചതു കൊണ്ടാണ് തിരികെ വന്നതെന്നാണ് വീട്ടുകാരോട് പറഞ്ഞത്. ഇതിനിടെ പിതാവിന് ഒരു അപകടത്തിൽ പരുക്കേറ്റു. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിൽസ. ഈ സമയം അനീഷ് പിതാവിനെയും കൊണ്ട് അവിടെ ചികിൽസിക്കാനുണ്ടായിരുന്നു. ഏറെ നാളത്തെ പരിചയം അടുപ്പമായപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു. അനീഷിന്റെ ആദ്യ വിവാഹമായിരുന്നു. താൻ ആദ്യം ഒരു വിവാഹം കഴിച്ചതാണെന്ന് അനീഷിനോട് പറഞ്ഞിരുന്നുവെന്നാണ് ബീന പറയുന്നത്. എന്നാൽ, പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. അനീഷിനെയും പറ്റിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.
ഇതുമായി ബന്ധപ്പെട്ട് പിന്നീട് അനീഷിനെ ചോദ്യം ചെയ്യും. റാന്നിക്കടുത്ത് കുന്നം ക്ഷേത്രത്തിൽ വച്ച് പരസ്പരം തുളസിമാല ചാർത്തിയെന്നല്ലാതെ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. വീണ്ടും വിവാഹിതയായ കാര്യം ബീന വള്ളിക്കോട്ടെ വീട്ടിൽ അറിയിച്ചതുമില്ല. ഇവിടെ നിന്നാണ് ബീന നുണകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ തുടങ്ങിയത്. മെഡിക്കൽ കോളജിൽ വച്ച് പരിചയപ്പെട്ട അനീഷ് ഇടയ്ക്കിടെ വീട്ടിൽ വന്നിരുന്നു. ഒരു തവണ ബീനയെ വിവാഹം ആലോചിക്കുകയും ചെയ്തു. എന്നാൽ, അതിന് മുൻപ് തന്നെ ഇവർ വിവാഹിതരായിരുന്നു.
വിവാഹശേഷം അനീഷിന്റെ വീട്ടിൽ താമസിക്കാൻ രണ്ടു മുട്ടൻ നുണകൾ ബീന പറഞ്ഞു. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ തനിക്ക് ജോലി കിട്ടി എന്നതായിരുന്നു അതിലൊന്ന്. ഈ പേര് പറഞ്ഞ് ഇവർ വച്ചൂച്ചിറയിലെ അനീഷിന്റെ വീട്ടിലേക്കാണ് പോയിരുന്നത്. രാത്രിയിലും അവിടെ കഴിയേണ്ടി വന്നപ്പോൾ മറ്റൊരു സൗകര്യപ്രദമായ കള്ളം വീട്ടിൽ പറഞ്ഞു. അതായിരുന്നു പുനലൂരിലെ പോളിടെക്നിക്കിൽ ജോലി കിട്ടിയെന്നത്. ഇതിനായി അവിടെ താമസിക്കുകയാണെന്നും വീട്ടിൽ അറിയിച്ചു. ഇങ്ങനെ വച്ചൂച്ചിറയിലെ അനീഷിന്റെ വീട്ടിൽ സ്ഥിരതാമസമാക്കി.
ഇതിനിടെ ബീന ഗർഭിണിയായി. ഇടയ്ക്ക് ഗർഭം അലസിപ്പോയി. ഇക്കാര്യം അനീഷിനെ അറിയിച്ചിരുന്നില്ല. പ്രസവ തീയതി അടുത്തതിനാൽ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ച ഇവർ അനീഷിന്റെ വീട്ടിൽ നിന്ന് ഇറങ്ങി. പിന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങി. ഇരട്ടക്കുട്ടികൾ ഉണ്ടെങ്കിൽ അതിലാന്നിനെ തട്ടിയെടുക്കാനായിരുന്നു ഉദ്ദേശം. ഇതിനായി തിരുവല്ല മനയ്ക്കച്ചിറ സ്വദേശി ശരണ്യ എന്ന യുവതി പ്രസവിച്ച ഇരട്ട കുട്ടികളെ നോട്ടമിട്ട് വട്ടം ചുറ്റി. പക്ഷേ, എപ്പോഴും ബന്ധുക്കൾ കൂടെ നിന്നതിനാൽ അത് നടക്കില്ലെന്ന് വന്നു. അപ്പോഴാണ് ഏതെങ്കിലും ഒരു കുട്ടിയെ എടുക്കാമെന്ന് പ്ലാൻ മാറ്റിയത്. അങ്ങനെയാണ് റാന്നി ചെല്ലക്കാട് സ്വദേശി സജി-അനിത ദമ്പതികളുടെ കുട്ടിയെ ലക്ഷ്യമിട്ടത്.
തുടർന്ന് കുട്ടിയുടെ ബന്ധുക്കളുമായി സൗഹൃദം സ്ഥാപിച്ചു. ഇതിന് ശേഷമാണ് സജിയുടെ കൈയിൽനിന്നും പാൽ കൊടുക്കാനെന്ന വ്യാജേന കുട്ടിയുമായി കടന്നത്. മെയിൻ റോഡിലേക്ക് ഇറങ്ങിയ ബീന ആദ്യം കണ്ട ഓട്ടോയിൽ കയറി തെക്കേമലയിൽ ഇറങ്ങി. ഇവിടെനിന്നും കെഎസ്ആർടിസി ബസിൽ കയറി പത്തനംതിട്ടയിലെത്തിയ ശേഷം വീണ്ടും ഓട്ടോറിക്ഷയിൽ കുലശേഖര പേട്ടയിൽ കുഞ്ഞമ്മയുടെ മകളെ കെട്ടിച്ചു വിട്ട വീട്ടിലെത്തി. ഇതിനിടെ സിസി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷിച്ച പൊലീസ് തൊട്ടു പിന്നാലെ പ്രയാണം തുടങ്ങിയിരുന്നു.
ആശുപത്രിയിൽ നിന്നും ബീന കയറിയ ഓട്ടോ, തെക്കേമലയിൽ നിന്നും കയറിയ കെഎസ്ആർടിസി ബസ്, പത്തനംതിട്ടയിൽ നിന്നും കുലശേഖരപേട്ടയിലേക്ക് പോയ ഓട്ടോറിക്ഷ എന്നിവ നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കണ്ടെത്തി. ബീനയുടെ കുഞ്ഞമ്മയുടൈ വീട്ടിൽ പൊലീസ് എത്തുമ്പോൾ അകത്തു നിന്ന് ഗ്രിൽ പൂട്ടിയിരിക്കുകയായിരുന്നു. കുഞ്ഞുമായി ഒരു സ്ത്രീ ഇവിടെ വന്നിരുന്നുവോ എന്ന പൊലീസിന്റെ ചോദ്യത്തിന് മുന്നിൽ വീട്ടുകാർ കൈമലർത്തി. ഈ സമയം ബീന ആ വീട്ടിലുണ്ടായിരുന്നു. ഭർത്താവിനോട് പിണങ്ങി കുട്ടിയെ എടുത്തു വന്നതാണെന്ന് ബീന പറഞ്ഞത് ആ വീട്ടുകാർ വിശ്വസിച്ചു. ബീനയുടെ കുഞ്ഞമ്മയുടെ മകളുടെ ഭാര്യാമാതാവ് റിട്ട. സ്കൂൾ അദ്ധ്യാപികയായിരുന്നു. ബീന പറഞ്ഞ കാരണം അവർ വിശ്വസിച്ചതു കൊണ്ടാണ് പൊലീസിന്റെ മുന്നിൽ പൊട്ടൻ കളിച്ചത്. ഇതിനിടെ കനത്ത മഴ ആരംഭിച്ചു. ഇതോടെ പൊലീസ് തിരച്ചിൽ അവസാനിപ്പിച്ചു.
ഈ സമയം കുലശേഖരപതിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ ബീന ടാക്സി പിടിച്ച് വച്ചൂച്ചിറയിലെ വീട്ടിലെത്തി. അനീഷിന്റെ സുഹൃത്തുക്കൾക്കും നാട്ടിലെ ജനപ്രതിനിധികൾക്കും ഗർഭിണിയായിരുന്ന ബീനയുടെ പ്രസവം പുതിയ വാർത്തയായിരുന്നു. ഇവരും പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വച്ചൂച്ചിറ എസ്ഐ വിപിൻ ഗോപിനാഥും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബീനയെ കസ്റ്റഡിയിൽ എടുത്തത്.
Stories you may Like
- അടൂർ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ നടി ബീന കുമ്പളങ്ങി ഹാപ്പിയാണ്
- തമിഴ്നാട്ടിൽ സ്വത്തുള്ള ചാത്തന്നൂരിലെ കുടുംബത്തിന്റേത് ദുരൂഹ ജീവിതം
- ചലച്ചിത്ര നടി ബീന കുമ്പളങ്ങിക്ക് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും
- നരബലി-അവയവ മോഷണ മാഫിയയും എല്ലാം വീണ്ടും സംശയങ്ങളിലേക്ക്
- ഡൽഹിയിൽ കരിഞ്ചന്തയിൽ നവജാത ശിശുക്കൾ വിൽപ്പനയ്ക്ക്; വൻ റാക്കറ്റ് പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍