മക്കളുടെ വിവാഹത്തിന് കോടികൾ പൊടിക്കുന്ന രാഷ്ട്രീയക്കാർ രാധയെ കണ്ടു പഠിക്കട്ടെ; മകളുടെ വിവാഹത്തിനൊപ്പം പാവപ്പെട്ട ഒരു പെൺകുട്ടിക്കും മംഗല്യഭാഗ്യം നൽകിയ കുറ്റിച്ചൽ പഞ്ചായത്തംഗം ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ചെലവിടുന്നത് പാവങ്ങൾക്ക് വേണ്ടി; മദർതെരേസയെ മാതൃകയാക്കുന്ന ജനപ്രതിനിധിയുടെ അടുത്തലക്ഷ്യം വയോധികരുടെ സംരക്ഷണം
അരുൺ ജയകുമാർ
തിരുവനന്തപുരം: ഉള്ള സമ്പാദ്യം മുഴുവൻ മക്കളുടെ വിവാഹത്തിനായി ചെലവാക്കി ആർഭാടവും ദൂർത്തും കാണിക്കുന്നവർക്ക് കണ്ട് പഠിക്കാവുന്നതാണ് കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് അംഗം രാധ റ്റി കാണിച്ച് തരുന്ന മാതൃക. ഏഴ് വർഷങ്ങൾക്ക് മുൻപ് പത്രത്തിൽ സ്വർണ്ണ പരസ്യവും വിവാഹ പരസ്യവും കണ്ട് നമുക്കൊന്നും ഇതു പോലെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് വിവാഹത്തിന് ഭാഗ്യമില്ലെന്ന് പറഞ്ഞ ഗീത എന്ന നിർധനയായ പെൺകുട്ടിക്ക് അന്ന് രാധ നൽകിയ വാക്കാണ് അവർ സഫലമാക്കിയത്.
എന്റെ മകളുടെ വിവാഹം നടക്കുന്ന അതേ ദിവസം തന്നെ അതേ മുഹൂർതത്തിൽ നിന്റെ കല്യാണവും നടത്തും എന്ന വാക്കാണ് രാധ പെൺകുട്ടിക്ക് നൽകിയത്. കുറ്റിച്ചൽ ആർ കെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങ് ഏറെ കൗതകവും അതോടൊപ്പം തന്നെ മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയുമായിരുന്നു. കാരുണ്യ പ്രവർത്തനത്തിൽ രാധ ഏർപ്പെടുന്നത് ആദ്യമായിട്ടല്ല. കുട്ടിക്കാലം മുതൽ തന്നെ സാമൂഹിക സേവനം താൻ വളരെ ഇഷ്ടപ്പെട്ടിരുന്നു ഒരു കാര്യമാണെന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
മദർ തെരേസയെ കുറിച്ച് കേട്ടതും വായിച്ചതുമൊക്കെയാണ് മനുഷ്യ സേവനത്തിന്റെ പാതയിലേക്ക അവരെ നയിച്ചത്. തന്റെ ഭർത്താവ് ജയനും സമാനമായ ചിന്താഗതിയുള്ള ആളായതാണ് ഇത്തരം സൽകർമ്മങ്ങൾ ചെയ്യാൻ സഹായകമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലേക്കുള്ള രാധയുടെ കടന്നുവരവിനു പിന്നിലെ കാരണവും ആളുകളെ കൂടുതൽ സഹായിക്കാൻ വേണ്ടി മാത്രമായിരുന്നു. കിട്ടുന്ന ശമ്പളവും മറ്റ് പഞ്ചായത്ത് ആനുകൂല്യങ്ങളും എല്ലാം തന്നെ പാവപ്പെട്ടവർക്ക് വേണ്ടി ചെലവാക്കുകയാണ് അവർ.
കുറ്റിച്ചൽ പഞ്ചായത്തിലെ മന്തിക്കളം വാർഡിൽ നിന്നുള്ള അംഗമാണ് രാധ. കുറ്റിച്ചൽ കവലയിലെത്തി ആരോടു ചോദിച്ചാലും മെമ്പറെ കുറിച്ച് പറയാൻ നല്ലത് മാത്രമേയുള്ളു. മെമ്പർ എന്ന പദവിയിലെത്തുന്നതിന് മുമ്പ് തന്നെ കുറ്റിച്ചലുകാർക്ക് സുപരിചിതയാണ് രാധ. ഉള്ളതൊക്കെ കൈയിൽവച്ച് ഇരുന്നിരുന്നുവെങ്കിൽ അവരുടെ കുടുംബത്തിന് കോടീശ്വരന്മാരായി ഇരിക്കാമായിരുന്നുവെന്നും എന്നാൽ തങ്ങൾക്കുള്ളതിൽ ഒരു ഭാഗം പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നത് വലിയ കാര്യം തന്നെയാണെന്ന അഭിപ്രായമാണ് നാട്ടുകാർക്കുമുള്ളത്.
കുറ്റിച്ചൽ ജംഗ്ഷനിൽ ഇവർക്ക് ഒരു ഗ്യാസ് ഏജൻസിയും ഒരു ഗൃഹോപകരണ വിൽപ്പന കേന്ദ്രവുമുണ്ട്. വിവാഹം കഴിപ്പിച്ചയച്ച ഗീതയ്ക്ക് ഇവിടെ ജോലിയും നൽകിയിരുന്നു. തങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ആരെയും അറിയിക്കാനല്ലെന്നും പിന്നെ നിങ്ങൾ ഇതു വരെ വന്ന് കാര്യങ്ങൾ തിരക്കിയതുകൊണ്ട് മാത്രംപറയാം എന്ന് പറഞ്ഞ് കൊണ്ട് അവർ തങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങി.
മറ്റുള്ളവരെ സഹായിക്കണം എന്ന തീരുമാനം കൈക്കൊണ്ടതിന് പിന്നിൽ
മതർ തെരേസയുടെ ജീവിതമാണ് ഏറ്റവും വലിയ പ്രചോദനമായിട്ടുള്ളത്. മറ്റൊരു രാജ്യത്ത് ജനിച്ച സ്ത്രീയായിരുന്നിട്ടും നമ്മുടെ ഇന്ത്യയിൽ വന്നാണ് അവർ തന്റെ കർമ്മഭൂമി തെരഞ്ഞെടുത്തത്. അപ്പോൾ നമുക്ക് അത്രയും വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ തോതിലെങ്കിലും സാമൂഹ്യ സേവനം നടത്തണമെന്നതായിരുന്നു ആഗ്രഹം.
പിന്നെ ഭർത്താവിന്റെ ഭാഗത്ത് നിന്നും പൂർണ്ണമായ പിന്തുണയും ലഭിച്ചിട്ടുണ്ട. പിന്നെ ഒപ്പമുള്ള സുഹൃത്തുക്കളും വലിയ സഹായമാണ്. സഹായം ആവശ്യമുള്ളവരെ കണ്ടെത്തി തങ്ങലെ അറിയിക്കുന്നത് അടുത്ത സുഹൃത്തായ മുഹമ്മദ് ഷൂജ എന്നയാളാണ്.സഹായത്തിനായി പാവപ്പെട്ട നിരവധിപേർ സമീപിക്കാറുണ്ട്. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമാണ് പ്രധാനമായി സഹായം ചെയ്തിട്ടുള്ളത്.
സാമ്പത്തികം കണ്ടെത്തിയത്
ഒരിക്കൽപ്പോലും മറ്റുള്ളവരിൽ നിന്ന് സംഭാവന സ്വീകരിച്ച് സാമൂഹിക പ്രവർത്തനം നടത്തിയിട്ടില്ല. അങ്ങനെ ചെയ്യുന്നതിലും നല്ലത് സ്വന്തം വരുമാനത്തിൽ നിന്നും കണ്ടെത്തി ചെയ്യുന്നതാണെന്ന് തോന്നിയിരുന്നു. 27 വർഷത്തോളം വിദേശത്ത് ജോലി ചെയ്ത ആളാണ് ഭർത്താവ് ജയൻ. സൗദി അറേബ്യയിൽ ഒരു ബ്രിട്ടീഷ് കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്തു.
പിന്നീട് മാനേജറായും ജോലി ചെയ്തു. ഈ സമയം മുതൽ തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പത്ത് ശതമാനം പാവപ്പെട്ടവർക്കായി മാറ്റിവെയ്ക്കുന്ന ശീലമുണ്ടായിരുന്നു. ഇതിൽ നിന്നുമാണ് വരുമാനം കണ്ടെത്തിയിരുന്നത്. കയറിക്കിടക്കാൻ ഇടമില്ലാതിരുന്ന ആറ് കുടംബങ്ങൾക്ക് സ്വന്തം പുരയിടത്തിൽ നിന്നും 21 സെന്റ് സ്ഥലമാണ് ഇവർ എഴുതികൊടുത്തത്. ഒരു ലക്ഷം രൂപയോളം സെന്റിന് വിലവരുന്ന സ്ഥലമാണ് 3 സെന്റ് വീതം 6 കുടുബങ്ങൾക്കായി നൽകിയത്.
ഇവിടേക്കുള്ള വഴിയും നൽകുകയായിരുന്നു.അവസാനമായി ജോലി മതിയാക്കി ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നപ്പോൾ എന്താണ് വേണ്ടത് എന്ന് ഭർത്താവ് ചോദിച്ചപ്പോൾ 5ഗോൾഡ് കോയിൻ വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇത് ഉപയോഗിച്ചാണ് വരുമാനം കണ്ടെത്തിയിരുന്നത്. അത്യാവശ്യ ഘട്ടം വന്നപ്പോഴാണ് ഇതിൽ ഓരോന്നായി ഉപയോഗിച്ചത്.
രാഷ്ട്രീയത്തിലേക്ക് എത്തിച്ചേർന്ന സാഹചര്യം
കുറ്റിച്ചൽ പഞ്ചായത്തിലെ 14 മെമ്പർമാരിൽ ഏറ്റവും ജനകീയയാണ് രാധ. അപ്രതീക്ഷിതമായാണ് അവർ രാഷ്ട്രീയത്തിലേക്ക് എത്തുന്നതും. സാമൂഹ്യ പ്രവർത്തനത്തിനൊപ്പം കൂടുതൽ സഹായകമാകും ജനപ്രതിനിധി എന്ന സ്ഥാനം എന്നതാണ് കാരണം. തങ്ങൾ 21 സെന്റ് ഭൂമി നൽകിയത് 6 നിർധന കുടുംബങ്ങൾക്കാണ്. ഇതിൽ രണ്ട് പേർ ക്യാൻസർ രോഗികളാണ് ഒരാൾ വികലാംഗനും മറ്റൊരാൾ കാഴ്ച വൈകല്യമുള്ള ആളുമായിരുന്നു. ഇവർക്ക് വീട് വയ്ക്കുന്നതിന് സഹായം അഭ്യർത്ഥിച്ച് നിരവധി രാഷ്ട്രീയക്കാരെയും മുൻ പഞ്ചായത്തംഗങ്ങളേയും എല്ലാം തന്നെ സമീപിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
അങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചത്. 20 വർഷമായി സിപിഐ(എം) കുത്തകയായിരുന്ന വാർഡിൽ രാധയുടെ സ്വീകാര്യത മനസ്സിലാക്കിയ ആർഎസ്പി അവർക്ക് സീറ്റ് നൽകി ഒപ്പം നിർത്തുകയായിരുന്നു. 58 വോട്ടുകൾക്ക് പഞ്ചായത്ത് പ്രസിഡന്റിനെ പരാജയപ്പെടുത്തിയാണ് അവർ പഞ്ചായത്തംഗമായത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാലും പഞ്ചായത്തിലെ ഏത് വാർഡിൽ നിന്നും അവർ വിജയിക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ഗീത എന്ന പെൺകുട്ടിയുടെ വിവാഹം നടത്തിയത്
നിർധനരായ കുടുംബത്തിലെ അംഗമാണ് ഗീത എന്ന പെൺകുട്ടി. കുറ്റിച്ചൽ പച്ചക്കാട് എന്ന സ്ഥലത്തെ വാസന്തി, വിജയൻ എന്നിവരുടെ മകളാണ് ഗീത. ഇവിടെ നിന്നും ജോലി തേടി മൂന്നാറിലേക്ക് പോയ കുടുംബം അവിടെ ജോലി കുറഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. ഗീതയുടെ മൂത്ത സഹോദരി ഒരാളുടെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. മറ്റൊരു മുതിർന്ന സഹോദരി വിവാഹം കഴിയാതെ നിൽക്കുകയാണ്. രണ്ട് ഇളയ സഹോദരന്മാർ ചേർത്തലയിൽ പഠിക്കുകയാണ്. വിജയന് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജോലിക്ക് പോകാൻ കഴിയില്ല.
തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും വാസന്തിക്ക് ലഭിക്കുന്ന വരുമാനം മാത്രമാണ് ഏക ആശ്രയം. വർഷങ്ങൾക്ക് മുൻപ് പത്രത്തിൽ സ്വർണ്ണ പരസ്യവും വിവാഹ പരസ്യവും കണ്ട് നമുക്കൊന്നും ഇതു പോലെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് വിവാഹത്തിന് ഭാഗ്യമില്ലെന്ന് പറഞ്ഞ ഗീത എന്ന നിർധനയായ പെൺകുട്ടിക്ക് അന്ന് രാധ നൽകിയ വാക്കാണ് ഇന്നലെ അവർ സഫലമാക്കിയത്. വിവാഹത്തിനുള്ള വസ്ത്രവും സ്വർണ്ണവും എല്ലാം തന്നെ അവർ നൽകുകയായിരുന്നു. തന്റെ മകളുടെ വിവാഹം കത്ത് നൽകി ക്ഷണിച്ചവർ പിന്നീട് ഗീതയുടെ വിവാഹ കത്തും അതേ ഓഡിറ്റോറിയത്തിൽ തന്നെയെന്ന് രേഖപ്പെടുത്തിയത് കണ്ട് നാട്ടുകാർ അന്താളിച്ചു. അബദ്ധം പറ്റിയതാകാം എന്നാണ് ആദ്യം ചിലർ കരുതിയത്. പിന്നീടാണ് കാര്യങ്ങളുടെ യാഥാർഥ്യം നാട്ടുകാരും അറിയുന്നത്. സ്ഥലം എംഎൽ എ കെഎസ് ശബരീനാഥൻ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു.
മകളുടെ വിവാഹം നടത്തികൊടുത്ത രാധയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന അഭിപ്രായമാണ് ഗീതയുടെ അമ്മ വാസന്തി മറുനാടൻ മലയാളിയുമായി പങ്കുവെയ്ച്ചത്. സ്വന്തം ബന്ധുക്കൾപ്പോലും ഇന്നത്തെകാലത്ത് ഇത്തരം സഹായങ്ങൾ ചെയ്യില്ലെന്നും അവർ പറഞ്ഞു. രാധ മെമ്പർക്കും അവരുടെ കുടുംബത്തിനും എപ്പോഴും നല്ലത് മാത്രം വരുത്തണമെന്ന പ്രാർത്ഥനയെന്നും അവർ മറുനാടനോട് പറഞ്ഞു.
മെമ്പർ രാധയുടെ ഭാവി പരിപാടികൾ
വയോധികർക്ക് ഒപു കൈത്താങ്ങാകണം എന്നതാണ് മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം. വിശേഷ ദിവസങ്ങളിൽ അനാഥാലയങ്ങളിലും വയോധികസദനങ്ങളിലും പോയി അവിടുത്തെ അന്തേവാസികൾക്ക് പുതിയ വസ്ത്രവും ഭക്ഷണത്തിനുള്ള സഹായം നൽകുന്ന പതിവുണ്ടായിരുന്നു. ഇത് ചെയ്യാതെ വിശേഷ ദിവസങ്ങളിൽ അവർ സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നില്ല. വയോധിക സദനത്തിൽ എത്തിച്ചേർന്നില്ലെങ്കിലും അതിലും വലിയ ദുരവസ്ഥയിൽ കഴിയുന്നവരുണ്ട്. വയസ്സായതിനാൽ വീട്ടുകാർ ശ്രദ്ധിക്കാതെയും എന്നാൽ വയോധിക സദനങ്ങളിൽ എത്തിപ്പെടാതിരിക്കുകയും ചെയ്യുന്നവരുണ്ട്. നാട്ടുകാർ എന്ത് പറയും എന്ന് കരുതി മാത്രം രക്ഷിതാക്കളെ വീട്ടിൽ ഉപേക്ഷിച്ചവർ അങ്ങനെയറിഞ്ഞവരിൽ ചിലർക്ക് നല്ല വൃത്തിയുള്ള മുറികൾ പണിഞ്ഞ് കൊടുക്കണമെന്നതാണ് ഇപ്പോൾ ഇവർക്ക് മുന്നിലുള്ള ലക്ഷ്യം.
പൂർണ്ണ പിന്തുണയാണ് കുടുംബത്തിൽ നിന്നും രാധയ്ക്ക് ലഭിക്കുന്നത്. മകൾ കൃഷ്ണജ ഫാർമസി വിഭാഗം വിദ്യാർത്ഥിനിയാണ്. മകൻ ജയേഷ് +2 വിദ്യാർത്ഥിയും. അമ്മയുടെയും അച്ഛന്റെയും പ്രവർത്തികൾ സന്തോഷം മാത്രമെ നൽകിയിട്ടുള്ളുവെന്നും മകൻ ജയേഷ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്