കൂട്ടുകാരന്റെ പ്രേരണയാൽ ആദ്യമായി റമാദാൻ നോമ്പ് നോറ്റു; നാല് ദിവസത്തേക്ക് ഉദ്ദേശിച്ച വ്രതം അവസാനിപ്പിക്കാതെ തുടർന്നു; 29 വർഷക്കാലം തുടർച്ചയായി റമാദാൻ വ്രതം അനുഷ്ഠിക്കുന്ന പ്രഭാകരേട്ടൻ പതിവു തെറ്റിക്കാതെ ഇത്തവണയും ഇഫ്ത്താർ വിരുന്നൊരുക്കി; പങ്കെടുത്തവരിൽ മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ: മലപ്പുറത്തു നിന്നും ഒരു സൗഹാർദ്ദ കഥ
എം പി റാഫി
മലപ്പുറം: മതസൗഹാർദത്തിന് ഏറെ പേരുകേട്ട മലപ്പുറത്ത് നിന്നും ഇതാ പ്രഭാകരേട്ടന്റെ റംസാൻ വ്രതാനുഭവം. കഴിഞ്ഞ 29 വർഷമായി പുണ്യറംസാനിൽ മുടക്കമില്ലാതെ വ്രതം അനുഷ്ഠിച്ചു വരികയാണ് വളാഞ്ചേരിയിലെ വെസ്റ്റേൺ പ്രഭാകരൻ എന്ന ഈ 54കാരൻ. റംസാൻ വ്രതമെടുക്കുന്ന പതിവിനോടൊപ്പം തന്നെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നോമ്പുതുറയും പ്രഭാകരൻ സംഘടിപ്പിക്കാറുണ്ട്. ജാതി മത രാഷ്ട്രീയ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടുള്ള പ്രഭാകരേട്ടന്റെ വീട്ടിലെ ഈ ഇഫ്താർ സംഗമത്തിന് പ്രത്യേകതകളും വിശേഷങ്ങളും ഏറെയാണ്. തന്റെ റംസാൻ കാല അനുഭവങ്ങളും ഇഫ്താർ വിശേഷങ്ങളും മറുനാടൻ മലയാളി വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് പ്രഭാകരേട്ടൻ.
ജീവകാരുണ്യ രംഗത്ത് സജീവമായ ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ ചീഫ് കോഡിനേറ്ററും, വളാഞ്ചേരി കോഴിക്കോട് റോഡിലെ വെസ്റ്റേൺ ഹാർഡ് വെയർ ഉടമയുമാണ് പ്രഭാകരൻ. 1988ൽ കൂട്ടുകാരൻ മുഹമ്മദ് മുസ്തഫയുടെ പ്രേരണയാലാണ് ആദ്യമായി പ്രഭാകരൻ റംസാൻ നോമ്പ് നോൽക്കുന്നത്. വെറുതെ നാല് ദിവസം മാത്രം അനുഷ്ഠിക്കാം എന്ന് കരുതിയായിരുന്നു വ്രതം ആരംഭിച്ചത്. എന്നാൽ ഈ നാല് ദിവസത്തെ നോമ്പിന്റെ അനുഭൂതി അനുഭവിച്ചറിഞ്ഞതോടെ നിർത്താതെ തുടർന്നും പ്രഭാകരൻ വ്രതമെടുത്തു. അതിപ്പോഴും തുടരുന്നു.
റംസാൻ മാസം മുഴുവനായി നോമ്പ് എടുക്കുന്നതിലൂടെ ശേഷിക്കുന്ന പതിനൊന്ന് മാസവും അതിന്റെ അനുഭൂതി ലഭിക്കുന്നതായി പ്രഭാകരൻ പറയുന്നു. മനസും ശരീരവും ഒരുപോലെ ശുദ്ധീകരിക്കുന്ന കാലമായാണ് റംസാൻ മാസത്തെ കാണുന്നത്. ഏതൊരു മനുഷ്യനുമുള്ള ഇഷ്ട ചെയ്തികളെല്ലാം വർജിച്ചുകൊണ്ടാണ് റംസാൻ വ്രതം അനുഷ്ടിക്കാറുള്ളതെന്ന് പ്രഭാകരൻ പറഞ്ഞു. പകൽ പട്ടിണിയാണെങ്കിൽ രാത്രിയിൽ വയറ് നിറയെ കഴിക്കുന്ന ശീലമൊന്നുമില്ല, നോമ്പിനെ പൂർണാർത്ഥത്തിൽ ജീവിതത്തിലൂടെ അനുഷ്ടിച്ചു കാണിക്കുകയാണ് പ്രഭാകരേട്ടൻ.
പുലർച്ചെ അത്താഴം കഴിച്ച് സന്ധ്യാ സമയം വരെ നീളുന്നതാണ് വ്രതചര്യ. പ്രഭാകരന്റെ നോമ്പുതറ, അത്താഴ സമയങ്ങളിലെ ഭക്ഷണ പാനിയങ്ങളുടെ ക്രമീകരണം ലളിതവും മാതൃകാപരവുമാണ്. അത്താഴ സമയം നെല്ലിക്ക ജ്യൂസും ഒന്നോ രണ്ടോ പഴ വർഗങ്ങളും മാത്രം. നോമ്പുതുറക്കുമ്പോൾ പാനീയവും കക്കരിയും. പിന്നെ രാത്രി ഒമ്പതിന് രണ്ട് ചപ്പാത്തിയോ ദോശയോ. കഴിയുന്നതും ഈ മാസം വെജിറ്റേറിയനാണ് കൂടുതൽ പരിഗണിക്കാറ്. അതേ കഴിക്കൂ എന്ന നിർബന്ധമൊന്നുമില്ല. എന്നാലും കരിച്ചതോ പൊരിച്ചതോ ബിരിയാണിയോ റംസാൻ കാലത്ത് തൊടാറില്ല. ഈ രീതിയിലുള്ള ഭക്ഷണ സമ്പ്രദായമാണ് റംസാൻ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് എല്ലാവരും ചെയ്യേണ്ടതെന്ന് പ്രഭാകരൻ അഭിപ്രായപ്പെടുന്നു.
വലിയൊരു ശതമാനം ആളുകളും അത്തരത്തിലാണ് ചെയ്യുക എന്നറിയാം. എങ്കിലും നോമ്പു തുറന്നു കഴിഞ്ഞാൽ തീന്മേശയിൽ പൊറോട്ടയും ബിരിയാണിയും ഒക്കെയായി ഭക്ഷണത്തോടുള്ള ഒരു യുദ്ധപ്രഖ്യാപനമായാണ് തനിക്ക് തോന്നിയിട്ടുള്ളത്. അത് ശരിയല്ലന്ന അഭിപ്രായത്തോടൊപ്പം പുലർച്ചെ അത്താഴത്തിന് ശേഷമുള്ള ഗാഢമായ നിദ്രയിലേക്ക് പോകുന്നവരും കഴിയുന്നതും ഒഴിവാക്കണമെന്നാണ് പ്രഭാകരേട്ടന് നിർദ്ദേശിക്കാനുള്ളത്.
തന്റെ ഭക്ഷണ രീതികളിൽ മാറ്റം വരുത്തേണ്ടി വരുമെന്നതിനാൽ നോമ്പുതുറ സൽക്കാരങ്ങളിൽ അതികമൊന്നും പങ്കെടുക്കാറില്ല. വർഷങ്ങൾക്കു മുമ്പ് അത്തരത്തിലൊരു ക്ഷണം ലഭിച്ചതും പിന്നീടുണ്ടായ ഒരു അനുഭവവും ഓരോ റംസാനിലും ഓർക്കുന്ന നല്ല അനുഭവങ്ങളിലൊന്നായി പ്രഭാകരൻ പറയുന്നു. സുഹൃത്തായ കാവുംപുറത്തെ വിപി മണിയുടെ വീട്ടിലെ നോമ്പുതുറ പരിപാടിക്കെത്തിയപ്പോൾ മുഹമ്മദ്ക്ക, ആലിക്കുട്ടിയാക്ക എന്നീ രണ്ട് കാരണവർ അവിടെയുണ്ടായിരുന്നു. അച്ഛന്റെ പ്രായമുള്ള ഇവർ പ്രഭാകരനുമായി അടുത്ത ബന്ധമായിരുന്നു. ഇരുവരും നോമ്പ് തുറക്കാനായി പള്ളിയിൽ നിന്നുള്ള വാങ്ക് വിളി കാതോർത്തിരിക്കുന്നു.
വാങ്ക് വിളിച്ചതോടെ കാരക്കയെടുത്ത് നോമ്പ് തുറന്നു. ഉടനെ രണ്ട് ബീഡിയും ആഞ്ഞ് വലിച്ചു. പിന്നെ മഗ്രിബ് നിസ്ക്കരിക്കാനായി പള്ളിയിലേക്ക്. ശേഷം ഇവർ തീന്മേശയിലെ ഭക്ഷണമെല്ലാം വാരിവലിച്ച് കഴിച്ചു. ഭക്ഷണ കഴിഞ്ഞ് വീണ്ടും ഇവർ രണ്ട് പൊക വലിച്ചു. ഇതെല്ലാം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ സ്വകാര്യം വിളിച്ച് പുകവലിയുടെ ദൂഷ്യവശങ്ങൾ വിശദീകരിച്ചു കൊടുത്തു. ഇതിന്റെ മൂന്നാം ദിവസം പുകവലി നിർത്തിയ വിവരം സന്തോഷത്തോടെ അറിയിക്കാനായി മുഹമ്മദ്ക്കയുടെ കുടുംബം തന്നെ സമീപിച്ച അനുഭവം പ്രഭാകരേട്ടൻ ഓർത്തെടുത്തു.
വീട്ടുകാരുടെ പൂർണ സഹകരണത്തോടെയാണ് പ്രഭാകരന്റെ വ്രതാനുഷ്ഠാനം. നാല് തവണ ഭാര്യയും റംസാൻ വ്രതം അനുഷ്ഠിച്ചിട്ടുണ്ട്. റംസാൻ വ്രതം എന്നാൽ വിവരണാതീതമാണെന്നും ശാരീരികവും മാനസികവുമായി ലഭിക്കുന്ന സുഖവും സംതൃപ്തിയുമാണെന്നും പ്രഭാകരൻ പറയുന്നു. പിന്നെ വിശപ്പറിയാനുള്ള ഒരവസരം കൂടിയാണിത്. ഇങ്ങനെ ഒരു പാട് പ്രത്യേകതകളുള്ള റംസാൻ വ്രതം ഈ ബോധമുള്ളിടത്തോളം ജീവിതകാലം മുഴുൻ അനുഷ്ഠിക്കാനാണ് പ്രഭാകരേട്ടന്റെ തീരുമാനം. നാടിന്റെ മാനവിക മുഖം വിളിച്ചോതുന്ന ഇഫ്താർ സംഗമങ്ങൾ വർഷംതോറും സംഘടിപ്പിക്കാനാണ് പ്രഭാകരന്റെ തീരുമാനം.
മതമൈത്രിയുടെ പന്തലിൽ സ്നേഹം വിളമ്പുന്ന നോമ്പുതുറ സംഗമം ഈ റംസാൻ കാലത്തും പ്രഭാകരൻ നടത്തിയിരുന്നു. ഉന്നതർ മുതൽ കൂലിപ്പണിക്കാർ വരെ സംഗമിക്കുന്നതാണ് ഈ നോമ്പുതുറ വിരുന്ന്. മന്ത്രി ഡോ.കെ.ടി ജലീൽ, എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ, മുനീർ ഹുദവി വിളയിൽ, ഡോ.ഹുസൈൻ രണ്ടത്താണി, ഡോ.എൻ.എം മുജീബുറഹ്മാൻ തുടങ്ങിയ പ്രമുഖരും പ്രഭാകരേട്ടന്റെ ഇഫ്താർ വിരുന്നിൽ എത്തിയിരുന്നു. പാളകൊണ്ട് നിർമ്മിച്ച ഭക്ഷണ പാത്രങ്ങളും പാനിയങ്ങൾക്കായി സ്റ്റീൽ ഗ്ലാസുമായി തികച്ചും പ്രകൃതിദത്തമായ ചുറ്റുപാടിലായിരുന്നു ഇത്തവണത്തെ നോമ്പുതുറ.
വിളക്ക് തെളിയിച്ച പൂജാമുറിക്ക് സമീപം മഗ് രിബ് നിസ്ക്കാരത്തിനായി പ്രഭാകരേട്ടനും കുടുംബവും പായ വിരിച്ചപ്പോൾ മലപ്പുറത്തിന്റെ മതസാഹോദര്യം ഒരിക്കൽ കൂടി വിളിച്ചു പറയുന്നതായി ഇഫ്താർ സംഗമം. എല്ലാ മത രാഷ്ട്രീയ വിഭാഗങ്ങളെ ഒന്നിച്ചിരുത്തുകയും ഭക്ഷണം കഴിക്കുകയും സ്നേഹം പങ്കുവെയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അതിലുണ്ടാകുന്ന ആത്മസംതൃപ്തിയാണ് തുടർച്ചയായി നടത്താൻ പ്രേരണ നൽകുന്നതെന്നും പ്രഭാകരൻ പറഞ്ഞു. ജാതിയുടേയും മതത്തിന്റേയുമെല്ലാം പേരിൽ രാജ്യത്ത് വലിയ തരത്തിലുള്ള വേർതിരിവും വിഭാഗീയതയും നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്.
എല്ലാ മേഖലയിലും ഇപ്പോൾ ഈ വിഭാഗീയത വർധിച്ചു വരുന്നുണ്ട്. പ്രസംഗങ്ങൾക്കും ചർച്ചകൾക്കും എല്ലാം ഉപരി റംസാൻ, ഓണം, പെരുന്നാൾ, വിഷു, ക്രിസ്തുമസ് തുടങ്ങിയ എല്ലാ കാലങ്ങളിലും സ്നേഹവും സൗഹൃദവും പങ്കുവെയ്ക്കാനായി എല്ലാവരും ഒരുമിച്ചിരിക്കാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അവസരമുണ്ടാക്കിയാൽ തന്നെ വിഭാഗീയതക്കും വേർതിരിവിനും തടയിടാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് പ്രഭാകരേട്ടൻ പ്രതീക്ഷ പങ്കുവെച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്