കപ്പലിൽ ജോലി മോഹിച്ച് കുഴിയിൽ ചാടരുത്; ജോലി വാഗ്ദാനം ചെയ്യുന്ന പല കമ്പനികളും വെറും തട്ടിപ്പ്; കപ്പലിൽ പരിശീലനത്തിനു പോയി മയക്കുമരുന്നു കേസിൽ കെനിയൻ ജയിലിൽ കുടുങ്ങിയ പ്രവീണിന്റെ സുഹൃത്തുക്കൾക്കു പറയാനുള്ളത്
അരുൺ ജയകുമാർ
തിരുവനന്തപുരം: കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു യുവാക്കളെ ദുരിതത്തിന്റെ പടുകുഴിയിലേക്കു വിടുന്ന വ്യാജ സ്ഥാപനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ചെയ്യാത്ത തെറ്റിന് കെനിയയിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന പത്തനാപുരം സ്വദേശി പ്രവീണിന്റെ ദുരവസ്ഥ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണു കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. നിയമങ്ങളൊന്നും പാലിക്കാതെ പ്രവർത്തിക്കുന്ന ഏജൻസികളാണ് കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു പ്രവർത്തിക്കുന്നതെന്നും ലൈസൻസില്ലാത്ത കമ്പനിയിൽനിന്നാണു പ്രവീണിന് ജോലിയുടെ ഭാഗമായ പരിശീലനത്തിനു പോകേണ്ടിവന്നതെന്നും പ്രവീണിന്റെ സുഹൃത്തും മുൻപ് ഇതേ കമ്പനി വഴി കപ്പലിൽ ജോലി ചെയ്തിരുന്നയാളുമായ നന്ദകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
പ്രവീണിന് ട്രെയിനിങ്ങിന് സൗകര്യമൊരുക്കി നൽകിയ കമ്പനിയുടെ ഓഫീസ് ഇപ്പോൾ ഡൽഹിയിൽ പ്രവർത്തിക്കുന്നുപോലുമില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. വൻ തുക കൈപ്പറ്റിയ ശേഷമാണ് പല കമ്പനികളും ജോലിയോ ട്രെയിനിങ്ങിനുള്ള സൗകര്യമോ നൽകുന്നത്. എന്നാൽ ഉദ്യോഗാർഥിയുടെ സുരക്ഷയോ സൗകര്യങ്ങളോ ഒരു ഏജൻസിയും ഉറപ്പ് നൽകുന്നുമില്ല. കപ്പലിലോ തുറമുഖമായി ബന്ധപ്പെട്ട ജോലിയോ വലിയ ശമ്പളം നൽകുമെന്നും പിന്നീട് ജീവിതം തന്നെ മാറിമറിയുമെന്ന സ്വപ്നത്തോടെയുമാണു യുവാക്കൾ ഇവിടേക്കെത്തുന്നത്. എന്നാൽ ഇത്തരം ഏജൻസികൾ നടത്തുന്ന തട്ടിപ്പുകൾ പലവിധമാണ്. മറൈൻ എഞ്ചിനീയറിങ്ങ് പോലെയുള്ള കോഴ്സുകൾ പഠിച്ച് വരുന്നവരാണ് ഭൂരിഭാഗവും.
സിഡിസി അഥവാ കൺടിന്യുവസ് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ട്രെയിനിങ്ങിനാണെങ്കിൽപ്പോലും കപ്പലിൽ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ കഴിയുകയുള്ളു. എല്ലാ രാജ്യങ്ങളും ഇത് പൗരന്മാർക്ക് നൽകുന്നത് രാജ്യത്ത് പൗരന്മാർ കപ്പലിൽ ജോലി ചെയ്യാൻ പ്രാപ്തനാണെന്നതിന്റെ ഭഗമായിട്ടാണ്. സിഡിസി സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമാണ് കപ്പലിൽ ജോലി ലഭിക്കുന്നത്. വെൽഡിങ്ങ് കൂടി അറിയാവുന്നതിനാലാണ് പ്രവീണിന് കപ്പലിന്റെ എഞ്ചിൻ ഡിപ്പാർട്മെന്റിൽ ജോലി ലഭിച്ചത്. എന്നാൽ വിദേശത്ത് കപ്പലിൽ ജോലിക്ക് പോകാനായി വിഷ്ണുവിന് ഡൽഹിയിൽ പ്രവർത്തിക്കുന്ന പാർക്ക് മാൻസൺ കമ്പനി നൽകിയത് വലിയ വിലയില്ലാത്ത സിഡിസിയായിരുന്നു. പതിനായിരം രൂപ നൽകിയാൽ ലഭിക്കുന്നതാണ് ഈ സിഡിസി.
ഇന്ത്യൻ സർക്കാർ നൽകുന്ന സിഡിസി ഉപയോഗിച്ച് ജോലിയിൽ പ്രവേശിപ്പിച്ചവർക്ക് പോലും പല ഘട്ടത്തിലും ചികിത്സപോലും ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും പ്രവീണിന്റെ സുഹൃത്തുക്കൾ പറയുന്നു. പ്രവീണിന് കമ്പനി നൽകിയ സിഡിസി വലിയകപ്പലുകളിൽ സ്വീകരിക്കുകയുമില്ലായിരുന്നു. ചെറു കപ്പലുകളിൽമാത്രമേ ജോലി ചെയ്യാൻ കഴിയുകയുള്ളു. ദുബായ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കാണ് ട്രെയിനിങ്ങ് എന്നാണ് ഏജൻസി ആദ്യം പറയുന്നത്. ദുബായ് എന്ന് കേൾക്കുമ്പോൾ തന്നെ സുരക്ഷിതമെന്ന മലയാളികളുടെ ചിന്തയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.
പ്രവീണിന്റെ ദുരനുഭവത്തെ പറ്റി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തുറമുഖവുമായും കപ്പലുമായും ബന്ധപ്പെട്ട ജോലികൾക്ക് വലിയ ശമ്പളം ലഭിക്കുമെന്നും ജീവിതം തന്നെ മാറിമറിയുമെന്നുമുള്ള ചിന്തയിൽ പലരും എത്തിപ്പെടുന്നത് തട്ടിപ്പ് സംഘങ്ങളുടെ കളികളറിയാതെയാണ്. പ്രവീണിന്റെ സംഭവവും സമാനമാണെന്നും ഇത്തരം തട്ടിപ്പുകളിൽ വിഴാതെ രക്ഷപ്പെടുക മാത്രമാണു വഴിയെന്നും സുഹൃത്തുക്കൾ പറയുന്നു. അറുപതിനായിരം മുതൽ എൺപതിനായിരം രൂപ വരെ മാത്രം നൽകേണ്ട സ്ഥലത്ത് മൂന്നു ലക്ഷം രൂപവരെ വാങ്ങിയാണ് ഏജൻസികൾ പല ഉദ്യോഗാർഥികൾക്കും പ്ലേസ്മെന്റ് നൽകുന്നത്. എന്നാൽ ട്രെയിനിങ് കാലവധിയിൽ നൽകേണ്ട ചെറിയ സ്റ്റൈപ്പെൻഡ് പോലും നൽകുന്നത് ഇവരിൽ നിന്നും ഈടാക്കിയ തുകയിൽ നിന്നുമാണ്. മാസം 80 മുതൽ നൂറ് ഡോളർ വരെ നൽകുന്നത്.
ഇറാൻ മലേഷ്യ എന്നീ രാജ്യങ്ങളിലെ കപ്പലുകളിലാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ച പാർക്ക് മാൻസൺ കമ്പനി കൂടുതൽ പേർക്കും ട്രെയിനിങ്ങിന് സൗകര്യം ഒരുക്കി നൽകിയത്. വികസിത രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കു പോകുന്ന കപ്പലുകളിൽ പോലും ട്രെയിനിങ്ങിന് പോകാൻ ഇത്രയും ഫീസ് നൽകേണ്ടതില്ല. എന്നാൽ അംഗീകാരമില്ലാത്ത പല സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയവരാണ് ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകുന്നത്.
കപ്പലിന്റെ അടിത്തട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നുവെന്നതിനാണു കപ്പലിലെ ജീവനക്കാരനായിരുന്ന പ്രവീൺ ഉൾപ്പടെയുള്ളവരെ കെനിയൻ സേന പിടികൂടിയത്. മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിക്കാനായി അവരുടെ സിഡിസിക്കും ഏജൻസിക്കും അംഗീകാരമില്ലാത്തതിനാലാണ് ഇന്ത്യൻ എംബസി സീൽ നൽകാത്തത്. പ്രവീണും ഒപ്പമുള്ള ഡൽഹി സ്വദേശിയും ജയിലിലായിട്ടും ട്രെയിനിങ്ങിന് അയച്ച പാർക് മാൻസൺ രേഖകൾ അയക്കാൻ പോലും ആദ്യം മടിക്കുകയായിരുന്നു.
2013 ജൂലൈയിൽ പ്രവീൺ പഠനം പൂർത്തിയാക്കി പരിശീലനത്തിനായി ഡൽഹിയിലെ ഷിപ്പിങ് ഏജൻസിയായ പാർക്ക് മാൻസൺ കമ്പനിയിൽ എത്തി. ഇവരുടെ നിയന്ത്രണത്തിലുള്ള എം എസ് വി ആമീൻ ദാരിയ എന്ന കപ്പലിൽ പരിശീലനത്തിനായി അവസരവും ലഭിച്ചു. പ്രവീണും ഡൽഹി സ്വദേശിയായ വികാസ് ബൽവാൻ എന്ന യുവാവുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. പരിശീലനം എട്ട് മാസം പൂർത്തിയായപ്പോൾ 2014 ൽ കപ്പൽ പാക്കിസ്ഥാൻ കമ്പനിക്ക് വിറ്റു. തങ്ങൾക്ക് മടങ്ങി പോകാൻ അനുവാദം തരണമെന്ന് പ്രവീണും വിശാലും ആവശ്യപ്പെട്ടെങ്കിലും കപ്പൽ അധികൃതർ അതിന് സമ്മതിച്ചില്ല.ബാക്കിയുള്ള രണ്ട് മാസം കൂടി പൂർത്തിയാക്കിയതിന് ശേഷമേ പോകാൻ കഴിയുവെന്നായിരുന്നു കമ്പനിയുടെ വാദം.
ഫെബ്രുവരിയിൽ കപ്പൽ ഇറാനിൽനിന്ന് ഷാർജയിലേക്ക് സിമന്റുമായി പോകുന്നതിനിടെ കെനിയ സമുദ്ര നിയന്ത്രണ സേന കപ്പലിൽ പരിശോധന നടത്തി. മൊബാംസയിൽ വച്ച് നടന്ന പരിശോധനയിൽ കപ്പലിന്റെ അടിത്തട്ടിലെ ഡീസൽ ടാങ്കിൽനിന്നും അമിതയളവിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.ഇതോടെ കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കെനിയൻ പൊലീസിന്റെ പിടിയിലായി. കോടതി വിധിയെ തുടർന്ന് കപ്പൽ കടലിൽ വച്ച് തന്നെ കെനിയൻ ആഭ്യന്തരവകുപ്പ് ബോംബ് വച്ച് തകർത്തു. ദിവസങ്ങൾക്ക് ശേഷം പ്രവീൺ നാട്ടിലേക്ക് വിളിക്കുമ്പോഴാണ് വിവരം മാതാപിതാക്കൾ അറിയുന്നത്.ഇതിനിടെ പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്കായി മതിയായ രേഖകൾ കെനിയയ്ക്ക് കൈമാറി അവരെ മോചിപ്പിച്ചിരുന്നു.
നിലവിൽ ആറ് പാക്കിസ്ഥാനികളും ഒരു ഇറാനിയും അടങ്ങുന്ന തൊഴിലാളികളും പ്രവീൺ അടക്കമുള്ള രണ്ട് ഇന്ത്യൻ ട്രെയിനികളുമാണ് തടവുകാരായി കെനിയയിലുള്ളത്. ഷിപ്പിന്റെ നിയന്ത്രണം ഉണ്ടായിരുന്ന കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ പ്രവീണിന്റെ മോചനം വീണ്ടും തുലാസിലായിരുന്നു. ഇവർ പഠനം നടത്തിയ ഡൽഹിയിലെ സ്ഥാപനം വിദ്യാർത്ഥികളാണെന്ന രേഖ കെനിയയ്ക്ക് നൽകിയെങ്കിലും എംബസിയുടെ മുദ്ര ഇല്ലാത്തതിനാൽ അത് നിരസിക്കപ്പെട്ടിരുന്നു.
ഇതിനിടെയിൽ കൂടെ ഉണ്ടായിരുന്ന പാക്കിസ്ഥാൻ തടവുകാരിൽ ഒരാൾ ആത്മഹത്യ ചെയ്തതോടെ ഇവർക്കുമേൽ സർക്കാർ കർശന നിയന്ത്രണവും ഏർപ്പെടുത്തി. സൈനികരുടെ കരുണ ലഭിച്ചാൽ മാത്രമേ വീടുമായി ബന്ധപ്പെടാൻ വരെ കഴിയുകയുള്ളൂ എന്ന അവസ്ഥയുമായി. മകൻ തടവറയിലായതോടെ മാതാവ് ദേവയാനിയുടെ ആരോഗ്യനിലപോലും ശമായിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം ജോലികൾക്ക് ഇറങ്ങിപ്പുറപ്പെടും മുൻപ് സ്ഥാപനങ്ങളെക്കുറിച്ചും ഏജൻസികളെ കുറിച്ചും നന്നായി തിരക്കണമെന്ന് പ്രവീണിന്റെ സുഹൃത്തുക്കൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍